Thursday, December 30, 2010

ഇ-ഭാഷ ശില്‍പ്പശാലയില്‍ ഡോ. ബി ഇഖ്‌ബാല്‍ നടത്തിയ പ്രഭാഷണം


കഴിഞ്ഞ ഡിസംബര്‍ 14 ന്‌ തൃശൂര്‍ സാഹിത്യ അക്കാദമി സംഘടിപ്പിച്ച ഇ-ഭാഷ സംസ്ഥാനതല സാഹിത്യ സെമിനാര്‍ ഉദ്‌ഘാടംചെയ്‌ത്‌ ഡോ.ബി ഇഖ്‌ബാല്‍ നടത്തിയ പ്രഭാഷണം




മലയാല്‍ സാഹിത്യ രംഗത്ത്‌ സാഹിത്യ അക്കാദമി നടത്തുന്ന ചരിത്രപരമായി ഏറെ പ്രധാന്യമുള്ള ഒരു ശില്‍പ്പശാലയാണിത്‌. ഭാഷാ വിദഗ്‌ദരും, സാങ്കേതികവിദ്യാ വിദഗ്‌ദരും, ഭാഷാ സ്‌നേഹികളും ഒരുമിച്ചുള്ള ഈ മുന്നേറ്റം സാഹിത്യരംഗത്തിന്റെ പുതിയ മാനം കുറിക്കുകയാണ്‌. സാങ്കേതി വിദ്യയെ അങ്ങേയറ്റം ഉപയോഗിക്കുകയും വൈജ്ഞാനിക തലത്തില്‍ വിമര്‍ശിക്കുന്നവരാണ്‌ മലയാളി. നമ്മള്‍ സാങ്കേതിക വിദ്യയെ വിമര്‍ശിക്കുന്നതിനു പകരം സഹകരിക്കുകയാണ്‌ വേണ്ടത്‌.
സാങ്കേതിക വിദ്യയെ ഭാഷയുമായി സന്നിവേശിപ്പിച്ച്‌ ഭാഷാ വളര്‍ച്ചക്ക്‌ ശ്രമിക്കുകയാണ്‌ വേണ്ടത്‌.
ഭാഷാരംഗത്ത്‌ സാങ്കേതിക വിദ്യ ഉപയോഗിക്കമ്പോള്‍ നേരിടുന്ന വെല്ലുവിളികളെ പരിഹരിച്ച്‌ മുന്നോട്ട്‌ കൊണ്ടുപോകണം. അല്ലാതെ മാറ്റി നിര്‍ത്തലല്ല. ടൈപ്പ്‌റേറ്റിംഗ്‌ യന്ത്രം വന്നപ്പോള്‍ എഴുത്തിലെ ഭാഷയില്‍ നിരവധി വെല്ലുവിളികളുണ്ടായി. എന്നാല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വരവോടെ ഈ വെല്ലുവിളികള്‍ മാറ്റിയെടുക്കാന്‍ സാധിച്ചു.
ഉദാഹരണമായി ടൈപ്പ്‌ റേറ്റിംഗ്‌ യന്ത്രത്തില്‍ കുട്‌ ടന്‍ പിള്ള എന്നെഴുതിയിരുന്ന കാലം കുട്ടന്‍പിള്ള എന്നരൂപത്തിലേക്കെഴെതാന്‍ കഴിയുന്ന മാറ്റം വന്നു.

മലയാള ഭാഷയുടെ പുരോഗതിക്കും, മലയാളത്തനിമയിലേക്ക്‌ തിരിച്ചുകൊണ്ടുവരാനും വിവര സാങ്കേതിക വിദ്യക്കു സാധിക്കും.വിവര സാങ്കേതിക വിദ്യയുടെ വരവോടെ ഭാഷ നശിക്കുന്നു എന്ന ഭാഷാ പണ്ഡിതരുടെ നിലപാട്‌ ശരിയല്ല. ഭാഷ ആശയ വിനിമയത്തിനുള്ള ഉപധിയാണെങ്കില്‍ അത്‌ കൂടുതല്‍ വിപുലപ്പെടുത്താന്‍ സാധിക്കുന്നത്‌ വിവര സാങ്കേതിക വിദ്യയിലൂടെയാണ്‌. ഇക്കാരണത്താല്‍ വിവരസാങ്കേതിക വിദ്യയേയും ഭാഷയേയും ഒഴിച്ചു നിര്‍ത്തനാവില്ല.
ഭാഷക്ക്‌ സാങ്കേതിക വിദ്യയേയും, സാങ്കേതികവിദ്യക്ക്‌ ഭാഷയേയും ഉപയോഗപ്പെടുത്താന്‍ സാധിക്കണം.

പ്രസിദ്ധ ഭാഷാ പണ്ഡിതന്‍ ഡേവിഡ്‌ ക്രിസ്റ്റല്‍ ഭാഷ നിലനില്‍ക്കണമെങ്കില്‍ മൂന്ന്‌ കാര്യങ്ങളാണ്‌ മുമ്പോട്ട്‌ വെച്ചത്‌. ഒരു ഭാഷ നിലനില്‍ക്കണമെങ്കില്‍ പ്രസ്‌തുത ഭാഷക്ക്‌ വിദ്യാഭ്യാസ രംഗത്ത്‌ ശക്തമായ സാനിധ്യം അനിവാര്യമാണ്‌. കൂടാതെ ഭാഷാ സാക്ഷരത ഉറപ്പുവരുത്തുന്നതോടൊപ്പം ഭാഷയെ സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കണമെന്നാണ്‌ ഡേവിഡ്‌ ക്രിസ്റ്റല്‍ മുന്നോട്ട്‌ വെച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍.

വിവരസാങ്കേതികവിദ്യ വിജ്ഞാന മഹാസരണി, ആശയവിനിമയം, ഭരണ നിര്‍വഹണം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം തുടങ്ങിയ മേഖലകളിലെല്ലാം ഒഴിവാക്കാന്‍പറ്റാത്ത സാങ്കേതികവിദ്യയായി മാറിയിട്ടുണ്ട്‌. വിവര സാങ്കേതിക രംഗത്തെ വളര്‍ച്ചയിലെ സുപ്രധാനമായ കണ്ടുപിടുത്തം നടത്തിയ ടീം ബേര്‍ണേഴ്‌സ്‌ ലിയുടെ വേള്‍ഡ്‌ വൈഡ്‌ വെബ്‌ എന്ന ആശയം പ്രാവര്‍ത്തികമായതോടെ വായനരംഗത്തും, എഴുത്തിന്റെ രംഗത്തും വലിയ മാറ്റങ്ങളുണ്ടായി. തിരമൊഴി വായനയില്‍ നിന്ന്‌ തിരവായനയിലേക്ക്‌ മാറ്റം സംഭവിച്ചു. അച്ചടിത്താളില്‍ നിന്ന്‌ തിരത്താളിലേക്കും , പിന്തുടര്‍ച്ചാ സംസ്‌കൃതിയില്‍ നിന്ന്‌ ശൃംഖല സംസ്‌കൃതിയിലേക്കും, അടഞ്ഞ വായനയില്‍ നിന്ന തുറന്ന വായനയിലേക്കും മാറ്റം വന്നതോടെ എവിടെയും ബഹുസ്വരത നിലനില്‍ക്കുന്നു.

വിവരശാങ്കേതിക വിദ്യയിലെ ഭാഷകളുടെ ഉപയോഗത്തില്‍ വിവരവിനിമയ രംഗത്തെ അസമത്വം ഇല്ലാതാക്കണം. ഇതിനായി പ്രാദേശിക ഉള്ളടക്കവും, എല്ലാവര്‍ക്കും പ്രാപിതമാക്കാനും, ലളിതമായ രീതി അവലംബിക്കാനും സാധിക്കണം. വിവര സാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ സമൂഹത്തില്‍ രണ്ടു വിഭജനം നിലനില്‍ക്കുന്നുണ്ട്‌. മാര്‍ക്‌സ്‌ പ്രഖ്യയപിച്ചതുപോലെ ഐടി അറിയുന്നവനും, അറിയാത്തവനും എന്നിങ്ങനെയാണ്‌ ഈ വിഭജനം നില്‍നില്‍ക്കുന്നത്‌.സേവന ലഭ്യതയിലൂടെയും പൊതു സ്ഥലങ്ങളിലെ ലഭ്യതയിലൂടെയും ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.

മലയാളം യൂണിക്കോഡിന്റെ വരവോടെ സാസംകാരികമായ ഏകീകരണത്തിന്‌ സാധിക്കുന്നുണ്ട്‌. കൂടാതെ അറിവിന്റെ കുത്തകവല്‍ക്കരണം ഇന്ന്‌ അവസാനിക്കുകയും സ്വതന്ത്ര സോഫ്‌ട്‌്‌വെയുറുകളുടെ വ്യാപനവും വന്നതോടെ പങ്കവെക്കലിന്റെയും, സ്വാതന്ത്ര്യത്തിന്റെയും ഫിലോസഫി യാഥാര്‍ഥ്യമായി തുടങ്ങിയിട്ടുണ്ട്‌.
വിവരസാങ്കിക വിദ്യയോടുള്ള മലയാളിയുടെ ചിന്തയെ ഡിജിറ്റല്‍ തിങ്കിംഗ്‌ എന്ന്‌ വിശേഷിപ്പിക്കാം. ഒന്നുകില്‍ പൂജ്യം അല്ലെങ്കില്‍ ഒന്ന്‌ എന്നിങ്ങനെയുള്ള രീതിയില്‍ ഒന്നുകില്‍ സാങ്കേതിക വിദ്യയെ പാടെ തിരസ്‌ക്കരിക്കുക അല്ലെങ്കില്‍ പൂജിക്കുന്ന രീതിയാണുള്ളത്‌.

വിവരസാങ്കേതിക വിദ്യയിലൂടെ ഭാഷ വികസനം നേടാനുള്ള വിഷയത്തില്‍ സാങ്കേതികവിദ്യ വികസനത്തിലെ പരിമിതികളായിരുന്നു മറ്റൊരു പ്രശ്‌നം. ഭാഷാ സമൂഹം ഇടപെടാത്തതിനാലും, വ്യക്തമായ ആസൂത്രണമില്ലായ്‌മയും, സാമൂഹ്യ ഇടപെടലിന്റെ അഭാവവുമായിരുന്നു ഈ പ്രശ്‌നത്തിന്‌ പ്രധാന കാരണം. സ്വത്വ ബോധത്തിന്റെ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന മലയാളികള്‍ വിവരസാങ്കേതിക വിദ്യയെ കുറിച്ച്‌ ചര്‍ച്ചചെയ്യാത്തതാണ്‌ സാമഹ്യ ഇടപെടലില്‍ പ്രധാനമായിട്ടുള്ളത്‌.
ഇക്കാരണത്താല്‍ സാങ്കേതിക വിദ്യയിലൂടെ ഭാഷാപരമായ പുരോഗതി കൈവരിക്കാന്‍ ശക്തമായ ഇടപെടലുകള്‍ അനിവാര്യമാണ്‌. അക്ഷയ പദ്ധതിയിലൂടെയും, ഐടി@സ്‌കൂള്‍ മുഖേനയും ലക്ഷക്കണക്കിന്‌ ഐടി സാക്ഷരത നേടിയ സമൂഹം കേരളത്തെ സംബനധിച്ചിടത്തോളം വളരെ അനുകൂലമായ കാര്യമാണ്‌. ഭാഷാ സാങ്കേതിക വിദ്യ വ്യാപിപ്പിച്ചും, സാഹിത്യത്തിന്റെ ഉള്ളടക്ക വിശാലതയിലൂടെയും, സംവാദം സംഘടിപ്പിച്ചും സാഹിത്യ അക്കാദമിപോലെയുള്ള സ്ഥാപനങ്ങള്‍ക്ക്‌ ഇതില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ സാധിക്കും.

ഭാഷാ വികസനത്തിനും, ക്ലാസിക്കല്‍ പദവി ലഭിക്കുന്നതിനും വേണ്ടി ഡെല്‍ഹിയില്‍ പോകുന്നതിന്‌ പകരം സര്‍ക്കാര്‍ ഭാഷാ സാങ്കേതിക നയം രൂപീകരിച്ച്‌ മുന്നോട്ടുപോകുകയാണ്‌ വേണ്ടത.്‌ തമിഴ്‌ നാട്‌പോലും ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തുന്നുണ്ട്‌. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായ സമന്വയം രൂപവത്‌ക്കരിച്ച്‌ പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌.

Friday, December 10, 2010

വിദ്യാഭ്യാസം പൊളിച്ചെഴുതണം



1991 ഈപ്രില്‍ 18. അന്നൊരു വെള്ളിയാഴ്‌ചയായിരുന്നു. കോഴിക്കോട്‌ മാനാഞ്ചിറ സ്‌ക്വയറിലെ പച്ചവിരിച്ച മൈതാനത്ത്‌ വന്‍ജനാവലി സംഗമിച്ചു. ഒരു ചരിത്ര മുഹൂര്‍ത്തത്തിന്റെ ചുവടുവെപ്പായിരുന്നു അത്‌. കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന പ്രഖ്യാപനം. ആയിരങ്ങളെ സാക്ഷിയാക്കി ഏറനാട്ടിലെ ചേലക്കോടന്‍ ആയിഷ എന്ന എഴുപതുകാരിയായരുന്നു ആ മഹത്തായ പ്രഖ്യാപനം നടത്തിയത്‌.പഠനത്തിന്‌ പ്രായ ഭേദമില്ലെന്ന്‌ തെളിയിച്ച അവര്‍ സാക്ഷരതക്കുപുറമെ കമ്പ്യൂട്ടര്‍ സാക്ഷരതയും സ്വയത്തമാക്കിയത്‌ വലിയ മാതൃകയാണ്‌.

അറിവ്‌ സമ്പാദിക്കാത്തവരായി ആരും തന്നെയില്ല. ജീവിതത്തിലെ ഓരോ ദിനങ്ങളിലും വിവിധങ്ങളായ അറിവുകളാണ്‌ നാം ഓരോരുത്തരും കണ്ടെത്തുന്നത്‌. ഒരു വ്യക്തി അനുഭവത്തിലൂടെ സ്വാശീകരിക്കുന്ന വ്യവഹാര പരിവര്‍ത്തനത്തെയാണ്‌ പഠനമെന്നത്‌കൊണ്ട്‌ മനശാത്രത്തില്‍ പൊതുവെ നിര്‍വചിച്ചുവരുന്നത്‌. വിജ്ഞാനമാര്‍ജിക്കാനുള്ള ത്വര മലയാളിയുടെ കൂടെപിറപ്പാണ്‌. ജീവിക്കാന്‍ അനുഗുണമാണെങ്കില്‍ ഏത്‌ തരം വിജ്ഞാനം സമ്പാദിക്കാനും, തൊഴില്‍ ചെയ്യാനും മലയാളി തയ്യാറാണ്‌. കേരളത്തിലെ പത്ത്‌ ശതമാനത്തോളം ജനത ഗള്‍ഫ്‌നാടുകളില്‍ മാത്രം കഴിയുന്നു എന്നത്‌ ഇതിന്റെ ഉദാഹരണമാണ്‌.

മനുഷ്യനെ സംസ്‌ക്കരിക്കുന്ന പ്രകിയയാണ്‌ വിദ്യാഭ്യാസം. മനുഷ്യനിലെ സമ്പൂര്‍ണ്ണതയുടെ ആവിഷ്‌ക്കാരമാണ്‌ വിദ്യാഭ്യാസമെന്ന്‌ സ്വാമി വിവേകാനന്ദന്‍ വിദ്യഭ്യാസത്തെ നിര്‍വചിച്ചു. സ്‌കൂളില്‍പോയിമാത്രം പഠനം നടത്തുന്ന ഒരു പ്രക്രിയായി വിദ്യഭ്യാസത്തെ ചുരുക്കുന്നത്‌ ശരിയല്ല.തൊഴില്‍പരം, വിജ്ഞാന സമ്പാദനം, ആത്മസാക്ഷാത്‌ക്കാരം, സാമ്പത്തിക കാര്യക്ഷമത, വ്യക്തിത്വ വികസനം തുടങ്ങി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ നിരവധിയാണ്‌. മനുഷ്യ ജീവിതത്തിന്റെ ഓരോ തത്വചിന്തക്കും വ്യത്യസ്‌തമായി വിദ്യഭ്യാസ ലക്ഷ്യങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ ലോകത്ത്‌ സംഭവിച്ചിട്ടുണ്ട്‌. കേവലമായ അക്കാദമിക ജ്ഞാനത്തിനപ്പുറം മനുഷ്യനെ സംസ്‌കരിക്കുന്ന ഒരു പ്രക്രിയായി വിദ്യാഭ്യാസം എക്കാലത്തും നിലകൊണ്ടിട്ടുണ്ട്‌ .

ഒരു തലമുറയില്‍ നിന്ന്‌ അടുത്ത തലമുറയിലേക്ക്‌ സംസ്‌കാരം പകര്‍ന്നു നല്‍കപ്പെടുന്നത്‌ വിദ്യാഭ്യാസത്തിലൂടെയാണ്‌. ഈ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏതെങ്കിലും സമൂഹത്തില്‍ സാസ്‌കാരിക അപചയം സംഭവിച്ചിട്ടുണ്ടെങ്കില്‍ അവിടുത്തെ വിദ്യാഭ്യാസ പ്രകിയയിലെന്തോ കാര്യമായ കുഴപ്പങ്ങളുണ്ടെന്ന്‌ വേണം കരുതാന്‍. ഒരു സമൂഹത്തന്റെ സമഗ്രതയാണ്‌ സംസ്‌കാരം. വ്യക്തികളുടെ സ്വഭാവരീതികള്‍, വസ്‌ത്രധാരണം, ജീവിതരീതികള്‍, ഭാഷ, ആചാരങ്ങള്‍, വിനോദങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയവയുടെയെല്ലാം ആകെതുകയാണ്‌ സംസ്‌കാരം. മനുഷ്യന്റെ ഉത്ഭവം മുതല്‍ മനുഷ്യന്റെ സംസ്‌കാരവും ആരംഭിച്ചിട്ടുണ്ട്‌.

എന്നാല്‍ വിദ്യാഭ്യാസ രംഗത്തും, ശാസ്‌ത്ര-സാമൂഹ്യ രംഗത്തും ഏറെ പുരോഗതി കൈവരിച്ച ഇന്നത്തെ മനുഷ്യ ജീവിതത്തിന്റെ സ്ഥിതിവിശേഷം എവിടെയാണ്‌ എത്തിനില്‍ക്കുന്നത്‌ ?.
സാംസ്‌കാരികമായ ജീര്‍ണ്ണതായാണ്‌ എങ്ങും. കളവ്‌, പിടിച്ചുപറി, മദ്യം, മയക്കുമരുന്ന്‌, ആത്മഹത്യ, പീഢനങ്ങള്‍, സൈബര്‍കുറ്റകൃത്യങ്ങള്‍ തുടങ്ങി ദിനം പ്രതി കുറ്റകൃത്യങ്ങളും പുതുതായി രൂപപ്പെട്ട്‌ വരുന്നു.ഓരോ പുതിയ സാങ്കേതിക വിദ്യ രൂപം പ്രാപിക്കുമ്പോഴും പുതിയ കുറ്റകൃത്യങ്ങള്‍ക്ക്‌ അത്‌ എങ്ങിനെ പ്രയോചനപ്പെടുത്താമെന്ന്‌ ചിന്തിക്കുന്ന ഒരു തലമുറയും വളര്‍ന്നുവരുന്നുണ്ടെന്നത്‌ ഗൗരവമായി ചിന്തിക്കണ്ടിയിരിക്കുന്നു. മനഷ്യന്റെ നന്മകള്‍ക്കുവണ്ടിയാകണം സാങ്കേതിക വിദ്യഉപയോഗപ്പെടുത്തണ്ടത്‌. എന്നാല്‍ ദിനം പ്രതിയുള്ള മാധ്യമ വാര്‍ത്തകളില്‍ പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദിച്ചുവരുന്നതായി കാണാന്‍ സാധിക്കും. വിദ്യാഭ്യാസരംഗത്തെ പുരോഗനാത്മകമായ നേട്ടങ്ങള്‍ ശാസത്രരംഗത്തും, വ്യവസായ രംഗത്തും പുതു പ്രവണതകള്‍ക്ക്‌ വഴിവെക്കുന്നു.പക്ഷെ ഇത്തരത്തില്‍ പുരോഗതി കൈവരിക്കുന്നതിനനുസരിച്ച്‌ നമ്മുടെ സമൂഹത്തിന്‌ വിവേകം നഷ്ടപ്പെട്ടുതുടങ്ങിയിട്ടുണ്ടോ...?
ആധുനികതയുടെയും, പരിഷ്‌ക്കരണത്തിന്റെയും പിന്നാലെയുള്ള പ്രയാണത്തില്‍ വിവേകം നഷ്ടപ്പെട്ട്‌ തുടങ്ങിയതോടെ സാംസ്‌കാരിക ജീര്‍ണ്ണതയിലേക്കും, മനുഷ്യ നാശത്തിലേക്കുമാണ്‌ മനുഷ്യനെ നയിക്കുന്നത്‌. സദാചാരം എന്നൊന്നില്ല എന്ന തത്വം സ്ഥാപിക്കാനുള്ള നീക്കം വിവിധ കോണുകളില്‍ നിന്ന്‌ പരിഷ്‌ക്കരണത്തിന്റെപേരില്‍ ഉയരാന്‍ തുടങ്ങിയിരിക്കുന്നു.മൂല്യബോധത്തിന്റെ തിരസ്‌ക്കരണമാണ്‌ പേടിപ്പെടുത്തുന്നത്‌. സദാചാരബോധത്തെ കുറിച്ച്‌ സംസാരിക്കാന്‍പോലും പറ്റാത്ത സ്ഥിതിവിശേഷം ഉടലെടുത്ത്‌കൊണ്ടിരിക്കുന്നു. യാഥാസ്ഥികരെന്ന്‌ വിശേഷിപ്പിച്ച്‌ പരിഹാസപ്പെടുത്തി നിരുത്സാഹപ്പെടുത്തുന്ന പ്രവര്‍ത്തനമാണ്‌ പരിഷ്‌ക്കരണവാദികള്‍ എന്ന്‌ അവകാശപ്പെടുന്നവരില്‍ ചിലര്‍ തുടര്‍ന്നുവരുന്നത്‌. സാംസ്‌കാരിക രംഗത്തെ പ്രധാനികള്‍ എന്ന്‌ അവകാശപ്പെടുന്ന സാഹിത്യരംഗത്ത്‌ ഈ പ്രവണത അല്‍പംകൂടി കൂടുതലാണെന്ന്‌ പറഞ്ഞാല്‍ അത്‌ അതിശയോക്തിയാകില്ല. ആഘോഷദിവസങ്ങളിലും, അല്ലാതെയും മദ്യം ഉപയോഗിക്കുന്ന സംസ്‌ക്കാരം ഇന്ന്‌ നമുക്ക്‌ അന്യമല്ലാതെയായിതീരുന്നു. മദ്യവിരുദ്ധ പ്രസംഗമോ, പ്രതികരണമോ നടത്തിയാല്‍ അദ്ധേഹത്തെ യാഥാസ്ഥികനായും, പഴഞ്ചനായും ചിത്രീകരിക്കുന്നു.

ധാര്‍മ്മിക ബോധത്തിന്റെ തിരിനാളം അണയുന്നിടത്താണ്‌ തിന്മകളുടെയും, കുറ്റകൃത്യങ്ങളുടെയും എണ്ണം പെരുകിവരുന്നത്‌. അതിനാല്‍ ധാര്‍മികബോധപ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തിപ്രാപിച്ചാല്‍ മാത്രമെ ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ സാധിക്കൂ. അറിവില്ലാതെ ചെയ്യുന്ന തെറ്റുകളേക്കക്കാള്‍ ഭീകരമായതാണ്‌ അറിവുള്ളവന്റെ തെറ്റുകള്‍. കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കാന്‍ ഭൗതിക ലോകത്ത്‌ ഔദ്യോഗിക നിയമ സംവിധാനങ്ങളാണ്‌ ഉപയോഗിച്ചുവരുന്നത്‌. എന്നാല്‍ ഇവ പലപ്പോഴും അപ്രായോഗിഗമാണ്‌. വിശന്നുവലഞ്ഞ ഒരുത്തന്‍ ഒരു നേരത്തെ അന്നത്തിനായി തൊട്ടടുത്തുള്ളവന്റെ തോട്ടത്തില്‍ നിന്ന്‌ എന്തെങ്കിലുമെടുത്ത്‌ ഭക്ഷിച്ചാല്‍ അവനെ ശിക്ഷിക്കാന്‍ നമ്മുടെ നിയമ സംവിധാനത്തിന്‌ കഴിയുമ്പോള്‍ ആയിരക്കണക്കിന്‌ കോടികള്‍ മോഷ്ടിച്ചവരെയേ, അഴിമതി നടത്തിയവരേയോ ശിക്ഷിക്കാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥക്കു പലപ്പോഴും കഴിയാറില്ല. ഈയൊരു പശ്ചാത്തലത്തില്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന്‌, മികച്ച സംസ്‌ക്കാരമുള്ള തലമുറ സൃഷ്‌ടിക്കുന്നതിന്‌ അല്‍പമെങ്കിലും ധാര്‍മിക ബോധം കാത്ത്‌ സൂക്ഷിക്കുന്ന സമൂഹത്തിന്റെ സൃഷ്ടിയാണ്‌ നമുക്കാവശ്യം. മനുഷ്യന്റെ അസ്ഥിത്വം തിരിച്ചുപിടിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം വിദ്യാഭ്യാസമാണ്‌. മനുഷ്യ മനസ്സാണ്‌ മാറേണ്ടത്‌. മാനസികമായ മാറ്റം പെരുമാറ്റത്തിലും, ശീലങ്ങളിലുമെല്ലാം മാറ്റം വരുത്തും. മനശാസ്‌ത്രജ്ഞന്മാര്‍ നിര്‍വചിച്ചപോലെ അനുഭവങ്ങളിലൂടെ സ്വഭാവത്തില്‍ മാറ്റം വരുത്താനുതകുന്ന പഠനാനുഭവങ്ങള്‍ വിദ്യാര്‍ഥി സമൂഹത്തിന്‌ ലഭിക്കണം. വ്യക്തികളിലെ മാറ്റമാണ്‌ സമൂഹത്തിലെ മാറ്റത്തിലേക്ക്‌ വഴിവെക്കുന്നത്‌.സമൂഹത്തിന്റെ മാറ്റം സംഭവിക്കുമ്പോള്‍ സമഗ്രമേഖലയിലും മാറ്റം സംഭവിക്കുന്നു. ഭൗതികമായ പഠനത്തോടൊപ്പം, ധാര്‍മിക-മത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന വിദ്യാഭ്യാസം ഓരോ വിദ്യാര്‍ഥിക്കും ലഭിക്കണം. അപ്പോള്‍ മാത്രമെ വരും തലമുറയില്‍ ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കാന്‍ സാധിക്കൂ.

Thursday, December 2, 2010

പത്രസ്വാതന്ത്ര്യത്തിനായി അണിചേരുക.


പത്ര/മാധ്യമ പ്രവര്‍ത്തകയായ കെ കെ ഷാഹിനയുടെ തൊഴില്‍ പരമായ ഒരു പ്രതിസന്ധി അവരുടേത് മാത്രമല്ല, മൊത്തം പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണകൂട കടന്നു കയറ്റമാണ്.
ഇതുമായി ചേര്‍ന്ന് ഒരു ചര്‍ച്ച ഒരു സംഘം മാധ്യമ സ്‌നേഹികള്‍ ഗൂഗിള്‍ ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഡോ.ആര്‍ വി ജി മേനോന്‍ തയാറാക്കിയ പത്രക്കുറിപ്പ് ഇവിടെ പകര്‍ത്തുന്നു.
താങ്കളുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ബ്ലോഗിലും ഇത് പകര്‍ത്തിയിടുക.

*ഇത് പത്ര സ്വാതന്ത്ര്യത്തിന്‍മേലുള്ള പോലീസ് ടെററിസം*

ബാംഗ്ലൂര്‍ സ്ഫോടന കേസ് സംബന്ധിച്ച് അറസ്റ്റു ചെയ്യപ്പെട്ട മദനിയെ ആ
സംഭവവുമായിബന്ധിപ്പിക്കുന്നത് എന്ന്‌ കര്‍ണാടക പോലീസ് അവകാശപ്പെടുന്ന പ്രധാന കണ്ണി
മദനിയുടെ കുടക് യാത്രയാണ്.
മദനിയെ കുടകില്‍ കണ്ടു എന്ന്‌ ‌ കര്‍ണാടക പോലീസ്പറയുന്ന സാക്ഷികളോട് നേരിട്ട് അന്വേഷിച്ചു കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മുതിര്‍ന്ന ടെഹെല്കയുടെ റിപ്പോര്ടരായ ഷാഹിനയെ, സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന്‌ ആരോപിച്ചു കേസില്‍ കുടുക്കാനുള്ള കര്‍ണാടക പോലീസിന്റെ ശ്രമം അത്യന്തം അപലപനീയമാണ്. ഇത് പത്ര സ്വാതന്ത്ര്യത്തിന്റെ മേലുള്ള ആക്രമണം ആണെന്ന് ഞങ്ങള്‍ കരുതുന്നു. പൊതു
താത്പര്യമുള്ള കേസുകളില്‍ പോലീസുകാര്‍ നല്‍കുന്ന വിവരങ്ങള്‍ അപ്പടി പകര്‍ത്തുകയല്ല ഉത്തരവാദിത്വമുള്ള റിപ്പോര്ട്ടരുടെ ധര്‍മം. അതിന്റെ സത്യാവസ്ഥസ്വയം അന്വേഷിച്ചു ബോധ്യപ്പെടുക എന്നത് പത്ര പ്രവര്‍ത്തകരുടെ ചുമതലയാണ്. അത് നിര്‍വഹിക്കാന്‍ ശ്രമിച്ച ഷാഹിനയെ ഭീഷണിപ്പെടുത്തുന്നതും കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതും സ്വതന്ത്രമായ പത്രപ്രവര്തനത്തെ ഭയപ്പെടുന്ന ഫാസിസ്റ്റു രീതികളാണ്. ഇത്തരം പ്രവണതകളെ മുളയിലെ നുള്ളി കളഞ്ഞില്ലെങ്കില്‍ അത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാകും എന്ന്‌ ഞങ്ങള്‍ ഭയപ്പെടുന്നു. അതുകൊണ്ട് ഇതിനെ കേവലം ഷാഹിനയുടെയോ ടെഹെല്‍കയുടെയോ പ്രശ്നം എന്നതിലുപരി പത്ര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം എന്ന നിലയില്‍ കണ്ട് ജനാധിപത്യത്തെ മാനിക്കുന്ന സര്‍വരും ഈ നീക്കത്തിനെതിരെ പ്രതിഷേധിക്കണം എന്ന്‌ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

(ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ഗൂഗിള്‍ സംഘ ചര്‍ച്ചാ വേദിയിലെ അംഗങ്ങള്‍ തയാറാകിയത്)

Saturday, October 9, 2010

മലയാളം വിക്കിപീഡിയ ; വൈജ്ഞാനിക രംഗത്ത് മാതൃക

വൈജ്ഞാനിക രംഗത്ത് ഇന്ത്യക്ക് മാതൃകയായി മലയാളം വിക്കീപീഡിയ എന്ന ഓണ്ലൈന് സര്വ്വവിജ്ഞാനകോശം ശ്രദ്ധേയമാകുന്നു. ലേഖനങ്ങളുടെ ആഴത്തിലും, വൈവിധ്യത്താലും വിക്കീപീഡിയാ കൂട്ടങ്ങളില് ഇന്ത്യയില്ത്തന്നെ മുന്പന്തിയിലാണ് മലയാളം വിക്കീപീഡിയ.

പൂര്ണ്ണമായും സൗജന്യ ഓണ്ലൈന് സര്വ്വവിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ 2002ലാണ് പ്രവര്ത്തനമാരംഭിച്ചത്. ഇന്ന് ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് വിജ്ഞാനത്തിന്റെ വിവിധ ശകലങ്ങള് അറിയാന് ഈ ഓണ്ലൈന് വെബ്സൈറ്റ് സന്ദര്ശിക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള അറിവുകള് പങ്കുവെക്കണമെന്ന് താത്പര്യമുള്ള സന്മനസ്ക്കരമായ നിരവധിപേര് ചേര്ന്നാണ് ഓരോ ദിവസവും ഇതിലേക്ക് ലേഖനങ്ങള് ചേര്ക്കുന്നത്.
ആര്ക്കും വിവരങ്ങള് ശേഖരിക്കാമെന്നതിന് പുറമെ വിവരങ്ങള് ശരിയായ രൂപത്തില് ലേഖനമാക്കി പങ്കുവെക്കാനും, ലേഖനങ്ങള് തിരുത്താനും സാധിക്കുമെന്നതാണ് ഈ ഓണ്ലൈന് സര്വ്വവിജ്ഞാന കോശത്തിന്റെ പ്രധാന സവിശേഷത. നിലവില് 14,500 ഓളെ ലേഖനങ്ങളാണ് മലയാളം വിക്കിപീഡിയയിലുള്ളതെന്ന് പ്രമുഖ മലയാളം വിക്കീപീഡിയ പ്രവര്ത്തകനായ ഷിജുഅലക്സ് പറയുന്നു.
കഴിഞ്ഞ വര്ഷം ജൂണ് ഒമ്പതിനാണ് മലയാളം വിക്കീപിഡിയയില് 10,000 ലേഖനങ്ങള് പിന്നിട്ടത്.80 ഓളം സജീവ എഡിറ്റര്മാരാണ് ഇതിലെ ലേഖനങ്ങളുടെ ആധികാരികത പരിശോധിക്കുന്നതും, എഡിറ്റ് ചെയ്യുന്നതും.ഐടി വിദഗ്ദര്, അധ്യാപകര്, വിദ്യാര്ത്ഥികള്, പത്രപ്രവര്ത്തകര് തുടങ്ങി സമൂഹത്തിലെ സമസ്ത മേഖലകളിലും ജോലിചെയ്യുന്നവരാണ് ഇവരിലധികവും.
.
ലേഖനങ്ങള് പങ്കുവെക്കുന്നവരില് പ്രവാസിമലയാളികളാണ് ഒരുപിടി മുമ്പിലെന്നും അദ്ധേഹം പറഞ്ഞു. ലോകത്തിലെ മിക്ക ഭാഷകളിലും വിക്കീപീഡിയക്ക്‌് പതിപ്പുകളുണ്ട്. എന്നാല് ലേഖനത്തിന്റെ ഉള്ളടക്കത്തിന്റെ വ്യാപതിയില് ഇന്ത്യന് ഭാഷകളില് മലയാളം വിക്കീപിഡിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. http://ml.wikipedia.org എന്നതാണ് മലയാളം വിക്കിപീഡിയയുടെ വിലാസം

മലയാളം വിക്കീപിഡിയ സ്കൂള് പാഠ്യപദ്ധതിയിലെ എട്ടാംതരത്തിലെ ഐടി പുസ്തകത്തിലുള്പ്പെടുത്തിയതോടെ ഉപഭോക്താക്കളുടെ എണ്ണത്തില് വന്വര്ദ്ദനവാണുണ്ടായിട്ടുള്ളത്. കൂടാതെ ഇന്ത്യയിലാദ്യമായി വിക്കിലേഖനങ്ങളില് മികച്ചത് തിരഞ്ഞെടുത്ത 500 ഓളം ലേഖനങ്ങള് തിരഞ്ഞെടുത്ത് സിഡി പതിപ്പ് പുറത്തിറക്കിയത് മലയാളം വിക്കിപ്രവര്ത്തകരാണ്. കൂടാതെ ഐടി അറ്റ്‌ ്സ്കൂള് മലയാളം വിക്കിപീഡിയ സിഡി, ഈ വര്ഷം തന്നെ അധ്യാപകരുടെ വിഭവ സിഡിയിലുള്പ്പെടുത്തി. 60,000 ത്തോളം സ്കൂള് അധ്യാപകര്ക്ക് ഇത് ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട് .


മലയാളം വിക്കീപിഡിയക്കു പുറമെ വിക്കി ഗ്രന്ഥശാല, വിക്കിപാഠശാല, വിക്കിചൊല്ലുകളും ഇതിലുള്പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തില് പോളണ്ടില് നടന്ന അന്താരാഷ്ട്ര വിക്കീമാനിയ സമ്മേളനത്തിലും മലയാളം വിക്കീപിഡിയയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിക്കാന് രണ്ടുപേര്ക്ക് അവസരം ലഭിച്ചതും മലയാളം വിക്കീപിഡിയയുടെ നാഴികകല്ലുകളിലൊന്നാണ് .

അതെ സമയം വിക്കീപീഡിയയില് ലേഖനങ്ങള് വര്ദ്ദിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില് പഠനശിബിരങ്ങള് സംഘടിപ്പിച്ചുവരികയാണിപ്പോള് . ഇതിന്റെ ഭാഗമായി മലയാളം വിക്കീപിഡിയ പഠനശിബിരം കോഴിക്കോട് ദേവഗിരി കോളേജില് നടക്കുന്നു. നേരത്തെ എറണാംകുളത്തും, മധുരയിലും വിക്കീപിഡിയ പഠനശിബിരങ്ങള് സംഘടിപ്പിച്ചിരുന്നു. ദേവഗിരി കോളേജില് നാളെ നടക്കുന്ന വിക്കീപിഡിയ പഠന ശിബിരത്തില് നിരവധിപേരെ പങ്കെടുപ്പിക്കാന് ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് ഇമെയിലയച്ചും, ബ്ലോഗുകള് തയ്യാറാക്കിയും, കത്തുകളയച്ചും അറിവിന്റെ പങ്കുവെക്കലിന് പുതിയ ദിശാബോധം നല്കുകയാണ് ഈ പ്രവര്ത്തകര്.

Tuesday, September 28, 2010

മലയാളം വിക്കിപീഡിയ


മലയാളം വിക്കിപീഡിയ
പഠനശിബിരം-കോഴിക്കോട്



മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്കായി, കോഴിക്കോട് ദേവഗിരി സെന്റ്ജോസഫ്‌‌സ് കോളേജില്‍ വച്ച് ഒക്ടോബര്‍ 10 ശനിയാഴ്ച ഉച്ചക്ക് 1 മുതല്‍ 5 മണി വരെ വിക്കിപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഠനശിബിരം നടത്തുന്നു.

എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2001-ലാണ് വിക്കിപീഡിയ എന്ന സംരംഭം സ്ഥാപിതമായത്. വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ക ഇന്റര്‍നെറ്റിലെ ഏറ്റവും ബൃഹത്തും ജനപ്രിയവുമായ വിജ്ഞാനകോശമായി വിക്കിപീഡിയ മാറി. 2002 ഡിസംബറിലാണ് മലയാളം വിക്കിപീഡിയയുടെ ആരംഭം. വിവിധ വിഷയങ്ങളിലായി 14,000-ലധികം ലേഖനങ്ങള്‍ നിലവില്‍ മലയാളം വിക്കിപീഡിയയിലുണ്ട്.
കേരളത്തില്‍ വിക്കിപീഡിയ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും അതിന്റെ മലയാളം പതിപ്പിനെക്കുറിച്ചറിയുന്നവര്‍ വിരളമാണ്. മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുകയും താല്പര്യമുള്ളവരെ വിക്കി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയുമാണ് പഠനശിബിരത്തിന്റെ ലക്ഷ്യം.
വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെ പരിചയപ്പെടുത്തുന്നതിനൊപ്പം, വിക്കിപീഡിയയിലെ ലേഖനമെഴുത്ത്, മലയാളം ടൈപ്പിങ്ങ് തുടങ്ങിയവയെക്കുറിച്ചുള്ള അവതരണങ്ങളും പഠനശിബിരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷാ സ്നേഹികളും വിജ്ഞാന വ്യാപന തല്പരരുമായ ഏവരേയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ wiki.malayalam@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ശിബിരത്തിന്റെ വിക്കിപ്പീഡിയ താളിലോ (http://ml.wikipedia.org/wiki/wp:Calicut_wikipedia_Academy_1 ) പേര് റജിസ്റ്റര്‍ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഋഷികേശ് : 9995613762
ഹബീബ് : 9847104054
വിഷ്ണു നാരായണന്‍ : 9496470241

Thursday, August 19, 2010

മാഷേ..........!





ഓര്‍ക്കുമ്പോള്‍ കണ്ണുകളില്‍ നിറയുന്നത്‌ സന്തോഷത്തിന്റേയോ, ദുഃഖത്തിന്റെയോ കണികളാണോ എന്ന കാര്യത്തില്‍ എനിക്കിപ്പോഴും സംശയമുണ്ട്‌. എന്തായിരിക്കും അധ്യാപന ജീവിതം .........? അതിനു നല്ല സുഖമുണ്ടോ.........? കുറേ കാലങ്ങളായി എന്റെ മനസ്സില്‍ തികട്ടിവന്നിരുന്ന ഒരു പിടി ചോദ്യങ്ങള്‍ എനിക്കു നേരെ തിരിഞ്ഞിരിക്കുകയാണിപ്പോള്‍.

ഒന്നരമാസത്തെ ടീച്ചിംഗ്‌ പ്രാക്ടീസിനു ശേഷം വീട്ടില്‍വന്ന്‌ വിശ്രമിച്ചിരിക്കുമ്പോളാണ്‌ എന്റെ മനസ്സില്‍ ഈ ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങിയത്‌. വേര്‍പിരിഞ്ഞപ്പോളാണ്‌ ഞങ്ങള്‍ ആ സ്‌കൂളുകാര്‍ക്കും അതിലുപരി എന്റെ കുട്ടികള്‍ക്കും (അങ്ങനെ വിളിക്കാനാണ്‌ എനിക്കിഷ്ടം ) എത്രമാത്രം വേണ്ടപ്പെട്ടവരായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കിയത്‌. അതല്ലെങ്കിലും വേര്‍പിരിയുമ്പോളാണല്ലോ നമ്മള്‍ സ്‌നേഹത്തിന്റെയൊക്കെ മൂല്യം അറിഞ്ഞു തുടങ്ങുന്നത്‌.
ഞാന്‍ കളിച്ചു, പഠിച്ചു, വളര്‍ന്നുവന്ന (കളിയായിരുന്നു കൂടുതല്‍ ) എന്റെ പ്രിയപ്പെട്ട പി എം എസ്‌ എ ഹൈസ്‌കൂളില്‍ ഒരു അധ്യാപക വേഷം അണിയാനായതിന്റെ സന്തോഷം വാക്കുകളില്‍ നിറയ്‌ക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല.

മഞ്ചേരി ആനക്കയം കെ പി പി എം കോളേജില്‍ നിന്ന്‌ ഒന്നര മാസം മുമ്പാണ്‌ ഞങ്ങള്‍ നാല്‌ പേരാണ്‌ ബിഎഡ്‌ ടീച്ചിംഗ്‌ പ്രാക്ടീസിനായി ചാരങ്കാവില്‍ എത്തുന്നത്‌. നാച്ചുറല്‍ സയന്‍സ്‌ വിഭാഗത്തിലെ വിദ്യാസാഗര്‍, സുരഭി, മലയാളം വിഭാഗത്തിലെ ഇന്ദു എന്നീങ്ങനെ....ഞാനടക്കം നാലുപേര്‍. ടീച്ചിഗ്‌ പ്രാക്ടീസിനും എന്റെ ചില്ലറ ജോലികള്‍ക്കും സൗകര്യപ്രദമാവും, എന്റെ നാടുമാണല്ലോ എ്‌നന നിരവധി ലക്ഷ്യങ്ങളാണ്‌ പിഎംഎസ്‌എ ഹൈസ്‌കൂള്‍ തന്നെ തിരഞ്ഞെടുക്കാന്‍ കാരണം. പക്ഷെ ആ സമയം ഞാന്‍ ഒറ്റക്കായിരുന്നു. ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചതിന്റെ ഫലമായി നാച്ചുറല്‍ സയന്‍സുകാര്‍ കൂടി വന്നതോടെ എനിക്ക്‌ സന്തോഷമായി.
ഞാന്‍ പഠിച്ച സ്‌കൂളായതിനാല്‍ എന്നെ പരിചയമുള്ള അധ്യാപകര്‍ അവിടെ ധാരാളമുണ്ടായിരുന്നു. അത്‌ എനിക്കു വളരെ ഉപകാര പ്രദമായി. മാത്രമല്ല പ്രധാനധ്യാപകന്‍ എന്റെ അയല്‍വാസിയായ കൃഷ്‌ണന്‍ നമ്പൂതിരി സാറാണ്‌. ടീച്ചിംഗ പ്രാക്ടീസ്‌ തുടങ്ങും മുമ്പെ നിരവധി സംശങ്ങള്‍ അപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു. കോളേജില്‍ പഠിപ്പിക്കുന്ന രീതിയില്‍ അതിയായ വിമര്‍ശനം പാടെപിടികൂടിയിരുന്നു. വിദ്യാര്‍ഥി കേന്ദ്രീകൃതമായ ഒരു രീതിക്ക്‌ നേരെ വിപരീതമുള്ള ഒരു തരം ടീച്ചിംഗ്‌...എനിക്ക്‌ ഇഷ്ടമായില്ല. ഒരു പക്ഷെ കുഴപ്പം എനിക്കായിരിക്കാം.....പുതിയ രീതിയൊന്നും ഇവിടെ പ്രാവര്‍ത്തികമായിട്ടില്ല. ഐസിടി ക്ലാസൊക്കെ....അതെ കുറിച്ച്‌ അധികം വേണ്ട...

തിരിച്ചുവരാം....അങ്ങിനെ ടീച്ചിംഗ്‌ പ്രാക്ടീസിനു ചെന്ന ആദ്യ സമയത്തുതന്നെ എനിക്ക്‌ പിരിയഡ്‌ തന്നു. എന്നെ അറബി പഠിപ്പിച്ചിരുന്ന ഹംസ മാസ്റ്റര്‍ ഇപ്പോള്‍ അവിടത്തെ ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റര്‍ ആണു. അദ്ധേഹം എന്റെ കയ്യില്‍ പട്ടിക തന്ന ശേഷം നേരെ 9 B യിലേക്ക്‌ എന്നെ കൊണ്ടുപോയി. അദ്ധേഹം എന്നെ പരിചയപ്പെടുത്തി....ഞാനോര്‍ത്തു....ബിസ്‌മി ചൊല്ലി 9 B യിലേക്ക്‌ കാലെടുത്തുവെക്കുമ്പോള്‍ 2001 ്‌ല്‍ ഇതേ ക്ലാസിലെ രണ്ടാമത്തെ ബെഞ്ചില്‍ രണ്ടമാനായി അധികം ശ്രദ്ധിക്കപെടാതെ ഇരുന്ന എന്റെ രൂപം ഞാന്‍ മനസ്സില്‍ കണ്ടു. അധികം ചിന്തിച്ചു നില്‍ക്കാന്‍ പറ്റില്ല. കുട്ടികള്‍ വിചിത്ര ജീവിയെപ്പോലെ മുഖത്തേക്ക്‌ നോക്കുന്നു. ചില പെണ്‍കൊടികള്‍ ചിരിക്കുന്നു. ആണ്‍ കുട്ടികളും എന്തൊക്കെയോ പറയുന്നുണ്ട. ഞാന്‍ നേരത്തെ കണ്ടിട്ടുള്ള പല കുട്ടികളും അതിലുണ്ട്‌. ഞാന്‍ പഠനം നടത്തിയതും പഠിപ്പിച്ചതുമായ പി എം എസ്‌ എ ഹൈസ്‌കൂള്‍
========================
9B യിലെ ക്ലാസ്‌ അധ്യാപകന്‍ അന്ന്‌ അവധിയിലായിരുന്നതിനാല്‍ അറ്റനന്‍സ്‌ വിളിച്ചു തുടങ്ങി. ദൈവമേ.......എന്തൊക്കെ വിചിത്രമായ പേരുകള്‍. മൂന്നും നാലും പേരുകള്‍ കൂട്ടിയിട്ട പേരുകള്‍. ഒരു പ്രാവശ്യം തന്നെ വായിക്കാന്‍ എന്തൊരു പ്രയാസം. പേരു വിളിച്ച ശേഷം ഞാന്‍ എന്നെ പരിചയപ്പെടുത്തി. ഞാന്‍ ട്രയിനി ടീച്ചര്‍ അല്ലാ....എന്ന രീതിയില്‍ പെരുമാറാനാണ്‌ ഉദ്ദേശിച്ചിരുന്നെങ്കിലും ഞങ്ങള്‍ വരുന്ന കാര്യമൊക്കെ അവര്‍ നേരത്തെ അറിഞ്ഞിട്ടുണ്ടായിരുന്നു എന്ന്‌ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക മനസ്സിലായി. 9 B യിലെ വിദ്യാര്‍ഥികള്‍ പുറത്തിറക്കാറുള്ള കയ്യെഴുത്ത്‌ മാസികയില്‍ ഞങ്ങളുടെ പേരുകള്‍ ഇടം പിടിച്ചിരുന്നു. ഒമ്പതാം തരത്തിലെ പാഠപുസ്‌തകം കിട്ടിയിട്ടില്ലായിരുന്നതിനാല്‍ പാഠ ഭാഗം പതുക്കെയാണ്‌ ആരംഭിച്ചത്‌. ദിനേന ആറ്‌ പിരിയഡ്‌ ഉണ്ടായിരുന്നു. ആദ്യമൊക്കെ പ്രയാസം തോന്നിയെങ്കിലും പിന്നീട്‌ പ്രശ്‌നമല്ലാതായി.

ഇതിനിടെ ഒരു ക്ഷണം കിട്ടി

ഞാന്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ താഴെയുള്ള എല്‍ പി സ്‌കൂള്‍ അധ്യാപകന്റെ ക്ഷണ പ്രകാരം വിദ്യാരംഗം ഉദ്‌ഘാടനത്തില്‍ പങ്കെടുക്കാന്‍ ഞാനും വിശ്വനാഥന്‍ മാസറ്ററും പോയി.കവി മണമ്പൂര്‍ രാജന്‍ബാബു ആണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

പ്രാക്ടീസ്‌ തുടങ്ങിയതിന്റെ മൂന്നാം ദിവസം തന്നെ എനിക്ക്‌ മറക്കാന്‍ പറ്റാത്ത ഒരു അനുഭവമുണ്ടായി.
ക്ലാസ്‌ കഴിഞ്ഞ്‌ ഞാനും, ചിത്ര അധ്യാപകന്‍ രാജന്‍മാഷും സ്‌കൂള്‍ ഗൈറ്റിന്‌ സമീപത്തിലൂടെ നടന്ന്‌പോകവെയാണ്‌ ആ കാഴ്‌ച ശ്രദ്ധയില്‍പ്പെട്ടത്‌. മൂന്ന്‌ പെണ്‍കുട്ടികള്‍ നിന്ന്‌ തേങ്ങുന്നു. അന്വേഷിച്ചപ്പോള്‍ കാര്യം നിസ്സാരമായിരുന്നു. അഞ്ചാം തരത്തില്‍ പഠിക്കുന്ന്‌
അവര്‍ സംസാരിച്ചിരിക്കവെ സ്‌കൂള്‍ ബസ്സ്‌ കുട്ടികളുമായി പോയി. അവസാനം ഇവര്‍ തനിച്ചായി....അതിനാണ്‌ ഈ തേങ്ങുന്നത്‌. ഉടന്‍തന്നെ ഒരുകുട്ടിയുടെ വീട്ടിലേക്ക്‌ ഫോണ്‍വിളിച്ചു പറഞ്ഞു. ഓട്ടോറിക്ഷയില്‍ അവരെ കൊണ്ടുവരുന്നുണ്ട്‌. രാജന്‍ മാസറ്റര്‍ ഫോണിലൂടെ പറയുമ്പോള്‍ മഴ കനത്ത്‌ പെയ്യുന്നുണ്ടായിരുന്നു. ഫോണ്‍ വെ്‌ച്ച ശേഷം രാജന്‍ സാറിന്‌ അല്‍പ്പം തിരക്കുണ്ടെന്ന്‌ പറഞ്ഞു. അവസാനം ഒരു പുതിയ ട്രയിനിംഗ്‌ നേരിടാനെന്നവണ്ണം ഞാന്‍ സന്നദ്ദനായി. ഇതൊക്കെ ട്രയിനിംഗിന്റെ ഭാഗമാണ്‌ " അപ്പോള്‍ എന്റെ മനസ്സ്‌ മന്ത്രിച്ചു. എട്ട്‌ കിലോമീറ്റര്‍ സഞ്ചരിച്ച്‌ ഒരു കുട്ടിയുടെ വീട്‌ എത്താനായപ്പോഴേക്കും മൂന്നോ, നാലോ പേര്‍ വാഹനത്തിന്റെ സമീപത്തേക്ക്‌ ഓടിവന്നു. അവളുടെ അമ്മയെന്ന്‌ തോന്നുന്ന സ്‌ത്രീ ഈറയണിഞ്ഞകണ്‍കള്‍ , ഓടിവന്ന്‌ എന്റെ മുഖത്തേക്ക്‌ തുറിച്ചു നോക്കി.
` എവിടേക്കാണ്‌ എന്റെ മകളെ നിങ്ങള്‍ കൊണ്ടുപോയത്‌..........? അപ്രതീക്ഷിതമായ ആ ചോദ്യത്തിന്‌ മറുപടി പറയാന്‍ കഴിയുംമുമ്പെ ഭാഗ്യത്തിന്‌ ആ കുട്ടി കാര്യം പറഞ്ഞു. നമ്പര്‍ ഇല്ലാത്തതിനാല്‍ ഇവിടേക്ക്‌ വിളിച്ചറിയിക്കാന്‍ പറ്റിയില്ല........ഒരു അടി ഒഴിവായ ഭാഗ്യത്തില്‍ ഞാനും ഓട്ടോ ഡ്രൈവറും മറ്റുകുട്ടികളെ വീട്ടില്‍കൊണ്ടാക്കി.....അയ്യോ....ഓര്‍ക്കുമ്പോള്‍...നല്ല രസം. അതെ സമയം നമ്മുടെ സമൂഹത്തിന്റെ സംശയസാഹചര്യത്തെ കുറിച്ച്‌ ഇന്നും ഞാന്‍ ഓര്‍ക്കുന്നു.
തിരിച്ചുപോന്നപ്പോള്‍ അവിടെ ഒരു കുഴി കണ്ടു. വീണിടം വിഷ്‌ണുലോകം എന്നു പറഞ്ഞപോലെ ഏതായാലും അത്‌ ഫോട്ടോ എടുത്ത്‌ പത്രത്തില്‍ നല്‍കി..അതിവിടെ കാണാം ...
ഇതും ഒരു റോഡ്‌
=============================================
ടീച്ചിംഗ് പ്രാക്ടീസ് ആരംഭിച്ച അന്നു മുതലാണ് രാത്രി കിടക്കാനുള്ള സമയം 10.30 ല് നിന്ന് 12.30ലേക്ക് മാറിയത്. ചാര്ട്ട് വരയ്ക്കല്, ചിത്ര ശേഖരണം തുടങ്ങി ലെസണ് പ്ലാന് എഴുത്ത്. അതിനിടയിലും രാവിലെ 7.30 ന് ട്യൂഷന് സ്ഥാപനത്തിലെ ക്ലാസ്, വൈകീട്ട് പത്രപ്രവര്ത്തനത്തിന്റെ ഭാഗമായുള്ള വാര്ത്ത ശേഖരണം തുടങ്ങി തിരക്കോട്......തിരക്ക്.........

ഇത് വീട്ടുകാരുമായി പ്രശ്നത്തിന് കാരണമാകുന്നു. "വീട്ടിലെ ഒരു പണിയ്ക്കും അക്ബറിനെ കിട്ടില്ല...... " ഉമ്മ, വലിയ ജേഷ്ഠന് എല്ലാവരും പറയുന്നത് ശരിയാണ്. എന്നാലോ സമ്പാദ്യത്തിന്റെ വിലയുമില്ല.....എല്ലാം അറിയുന്ന ഒരാളുണ്ട്. ജീവിതമാകെ താളം തെറ്റുന്നു....എന്ന് എല്ലാ ദിവസവും എനിക്ക് തോന്നിതുടങ്ങിയ കാലം. ഉറക്കം, ഭക്ഷണം, തുടങ്ങി ആകെ മാറി...ചെറിയ രോഗങ്ങള്.....
ഇതിനിടെ ധാരാളം ഒഴിവ് കിട്ടിയ എന്റെ കൂടെയുള്ളവര് ലെസണ് പ്ലാന് എഴുത്തും, മറ്റു റിക്കാര്ഡുകള് ഒരുക്കുന്നതിലും ജാഗരൂകരായി. ആകെ കിട്ടുന്ന ഫ്രീ ഹവറില് ഞാന് ഇവരുമായും മറ്റു അധ്യാപകരുമായും സൊള്ളിയിരുന്നു. ഉച്ച സമയങ്ങളിലെ മിക്ക ദിവസങ്ങളിലും ഞാന് ചോറ് വിളമ്പികൊടുക്കാന് പോയിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള് ചില ദിവസങ്ങളില് ഞാന് അവിടത്തെ ചോറ് തന്നെ ഭക്ഷിച്ചു...ഹാ.....യ് എന്തുരസമുള്ള ചോറും, കടലയും..........
യു പി തലത്തില് പഠിക്കുമ്പോള് പൊടുണ്ണിയുടെ ഇലപൊട്ടിച്ച് ഹരിമാഷില് നിന്ന് ഞാനും കൂട്ടരും ഭക്ഷിച്ചട്ടുണ്ട്. ഇപ്പോള് ഞാന് അവിടെ ഹരിമാഷോടൊത്ത് ചോറ് വിളമ്പി കൊടുക്കുന്നു.

ഇതിനിടെ എന്റെ സുഹൃത്ത് രുദ്രന്റെ അമ്മയും അവിടത്തെ മലയാളം അധ്യാപികയായ സുമ ടീച്ചര് എനിക്കൊരു പേരിട്ടു." എന്റെ മകനെപോലെയാണ് എനിക്കു നീ......അത് കൊണ്ട് എന്റെ മകനെ ഞാന് അപ്പൂ എന്നാണ് വിളിക്കാറുള്ളത്.....നിന്നെ ഞാന് അക്കൂ.......എന്ന് വിളിക്കാം....വിരോധമില്ലല്ലോ........? "
ഒരു വിരോധവുമില്ല.....അങ്ങനെ ഞാന് അക്കുവായി. ഇതിനിടെ ഓരോ ദിനം കഴിയുമ്പോഴും വിദ്യാര്ഥികള്ക്കും, അധ്യാപകര്ക്കും ഞാന് പ്രിയപ്പെട്ടവനായി മാറുന്നതായി തോന്നി.

ലോകകപ്പ് മത്സരത്തിന്റെ കാലമായതിനാല് ക്ലാസ് തുടങ്ങുന്നതിന്റെ മുന്നോടിയായി അവര്ക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങള് പറഞ്ഞാണ് ക്ലാസ് തുടങ്ങിയിരുന്നത്. ഇതിനിടെ സ്കൂളിലെ കായികാധ്യാപകന് മനോജ് മാസ്റ്ററുടെ നേതൃത്വത്തില് സാങ്കല്പ്പിക ലോകകപ്പ്ഫുട്ബോള് മത്സരം നടത്തി. ഞാന് അത് പത്രത്തില് വാര്ത്ത നല്കി. ഉദ്ഘാടന മത്സരത്തില് ഇന്ത്യ ബ്രസീലിനെ ഒരു ഗോളിന് തോല്പ്പിച്ചു.
ഫുട്‌ബോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിന്ന്‌ ഒരു ദൃശ്യം
=========================================
അതിനു ചില കാരണങ്ങളുണ്ടായി. സ്കൂളിലെ വിവിധ പരിപാടികള് അവര് റിപ്പോര്ട്ട് ചെയ്യാനായി ഏല്പ്പിച്ചു. അത് എല്ലാ പത്രത്തിലും വാര്ത്തകള് വന്നു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രദക്ഷിണം നടത്തിയതിന്റെ വാര്ത്തയും ഫോട്ടോയും വന്നു. അതിന് ശേഷം വിദ്യാര്ഥികളും, അധ്യാപകരും തമ്മിലുള്ള ഫുട്ബോള് മത്സരം ഉണ്ടാക്കുന്നതിനെ പറ്റി ഞാനും ഹരി മാസറ്റര്, അശോകന് മാസറ്റര് എന്നിവര് ദിവസവും സംസാരിച്ചിരുന്നു. അവസാനം അത് നടത്താന് തീരുമാനമായി. ഹെഡ് മാസ്റ്ററുടെ അനൗണ്സിന് ഗംഭീരമായ സ്വീകരണമാണ് കുട്ടികള് നല്കിയത്. അങ്ങിനെ ദിവസം വന്നെത്തി. ബൂട്ടും, ട്രൗസറും ഇട്ട് ഗ്രൗണ്ടിലേക്ക് എത്തിയപ്പോള് അവിടെ കാണികളായി ആയിരക്കകണക്കിന് കുട്ടികള്....കയ്യടി...പ്ലാപ്...പ്ലാപ്.....നാട്ടുകാരുടെ വ്യത്യസ്തമായ നോട്ടം....എല്ലാവരും അത് കാണാന് വന്നിരിക്കുന്നു...അതിലേറെ അത്ഭുതവും രസകരവുമായത് മറ്റു ചിലതാണ്‌...്അതായത് പ്രതീക്ഷിക്കാത്ത എല്ലാ മാഷന്മാരമുണ്ട്......അവസാനം ഞാനടക്കം എക്ട്രാസ്......അധ്യാപകരെല്ലാം മികച്ച കളിക്കാരാണെന്ന് കരുതി വിദ്യാസാഗര് വേഗം ഗോളിവേഷമണിഞ്ഞു. റഫറിയോട് വിദ്യാര്ഥികള്ക്കെതിരെ ഓഫ് വല്ലാതെ വിളിക്കാന് പറഞ്ഞതായി കളിച്ചപ്പോള് തോന്നി...അങ്ങിനെ കളി തുടങ്ങി.......വിദ്യാര്ഥികളും ഞങ്ങളെല്ലാവരും ആര്ത്ത് ചിരിക്കാന് വക നല്കി പന്തി തീരെ കിട്ടാതെ അധ്യാപകര് പരക്കംപാച്ചില് തുടരുന്നു.....ഇതിനിടെ ചെരിപ്പു ധരിച്ച് കളിക്കുകയായിരുന്ന സതീശന് മാസ്റ്റര് പൊന്തി വന്ന ബാള് ഗോളിയെ അനുസ്മരിപ്പിക്കും വിധം പന്ത് പിടിച്ചു....റഫറി ഓടി വന്ന് മഞ്ഞ കാര്ഡ് കൊടുത്തു.......കൂകല്,,,,,,,പൊട്ടിച്ചിരി....ഉയര്ന്നുപൊങ്ങി....രണ്ടാം പകുതിയോടടുത്ത് ഞാന് കളത്തിലിറങ്ങി....സെന്റര് ഫോര്വേര്ഡ് കളിച്ചു....ഇതില് രണ്ടു ചാന്സുകള് കിട്ടി...വലയിലാക്കാന് കഴിഞ്ഞില്ല....ഇതിനിടെ രണ്ട് ഗോളുകള് കുട്ടികള് ഞങ്ങള്ക്കെതിരെ അടിച്ചിരുന്നു.

അവസാനം കപ്പ്‌ സ്‌പെയിന്‌ തന്നെ ലഭിച്ചു. ഹെഡ്‌ മാസ്റ്റര്‍ പി വി കൃഷ്‌ണന്‍ നമ്പൂതിരി ട്രോഫി സമ്മാനിക്കുന്നു
===================================================
കളികള് വേറെയുമുണ്ടായിരുന്നു. അവിടത്തെ സ്റ്റാഫ് അത്രയും നല്ല ബന്ധമായിരുന്നതിനാല് കളികളിലും, ക്ലാസ് കാര്യത്തിലും എനിക്ക് കിട്ടിയ സന്തോഷം ഇനിയും പറയാനുണ്ട്. ഇനി ചുരുക്കി പറയാം..


സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ രൂപീകരണത്തില് സംബന്ധിക്കാനും രണ്ട് വാക്ക് സംസാരിക്കാനും സാധിച്ചു.
ലോക ചന്ദ്ര ദിനത്തില് പന്ത്രണ്ട് കുട്ടികളെ പങ്കെടുപ്പിച്ച് നീല്ആസ്ട്രോങ്ങ് മുതല് എഡ്വില്വരെയുള്ളവരുടെ വേഷം ധരിച്ച് സ്കൂള് മുഴുവന് ചുറ്റി സഞ്ചരിക്കുന്ന പ്രത്യേക പരിപാടി സ്കൂളിലെല്ലാവര്ക്കും നവ്യാനുഭവമായി.


പക്ഷെ ഈ പരിപാടിയുടെ ഭാഗമായി ഞാന് ഫോട്ടോ എടുക്കുന്ന നേരത്താണ് എന്റെ പ്രിയപ്പെട്ട സൈക്കോളജി അധ്യാപകന് സവീഷ്കുമാര് സാര് നിരീക്ഷണത്തിനായി വന്ത്. ഞാന് ഒമ്പത് എ ക്ലാസില് ക്ലാസ് ടെസ്റ്റ് നടത്താനിരിക്കെയായിരുന്നു അദ്ധേഹത്തിന്റെ വരവ്. ഏതായാലും പരീക്ഷമാറ്റിവെച്ചു എന്ന് പറഞ്ഞപ്പോള് ക്ലാസിലെ പിറക് ബെഞ്ചിലിരുന്ന കുട്ടികള് വളരെ സന്തോഷം കാണിക്കുന്നത് കണ്ടു. എനിക്ക് അസന്തുഷ്ടിയും.ഏതായാലും ആ ക്ലാസ് അങ്ങിനെ കഴിഞ്ഞുപോയി.

ഇതിനിടെ ഒരു നാള്‍ സ്റ്റാഫ്‌ റൂമില്‍ ഇരിക്കുമ്പോള്‍ ദാസന്‍മാഷ്‌ വേഗം പേനയും ലെറ്റര്‍പാഡും എടുത്ത്‌ "വരക്കുകയല്ലേ.......അക്‌ബറലീ............." അങ്ങിനെ 10 മിനുട്ട്‌കൊണ്ട്‌ വരച്ചെടുത്ത ചിത്രം.
=====================================
അങ്ങിനെ തിരിച്ചുപോരാനുള്ള ദിവസം വന്നെത്തി...ആര്ക്കും താല്പര്യമില്ല. രണ്ട് ദിവസം മുമ്പ് അധ്യാപകര്ക്ക് ചായയും പലഹാരങളും നല്കി. 9 എഫ് ക്ലാസ് കഴിഞ്ഞയുടനെ അവിടത്തെ ലീഡര് ക്ലാസിന്റെ വടക്കെ മൂലയില് ഒളിപ്പിച്ചുവെച്ചിരുന്ന ഗിഫ്റ്റ് കൊണ്ടുവന്ന് എനിക്ക് നല്കിയപ്പോള് എന്റെ കണ്കള് നിറഞ്ഞുവോ......?

ഉച്ച ഭക്ഷണം കഴിച്ച് വരാന്തയിലൂടെ സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോള് 9 ബി, 9 എ ക്ലാസിലെ കുട്ടികള് വന്നു. അവരും സമ്മാനവുമായി വന്നതാണ്. ഞാന് പോകുന്ന കാര്യം അവരെ അറിയിച്ചിരുന്നില്ല..എന്നിട്ടും അവര് അത് എങ്ങിനെ മണത്തറിഞ്ഞു എന്ന് എനിക്കറിയില്ല. അവസാന പിരിയഡ് ഞാന് ടീച്ചറോട് ചോദിച്ചുവാങ്ങി 9 എ ക്ലാസില് ഉ്ത്തരപേപ്പര് നല്കാനും, നന്ദിപറയാനും വേണ്ടിപോയി. കുട്ടികള്ക്ക് അത് ഒരു യാത്രയപ്പ് പരിപാടിയാക്കി മാറ്റണമെന്ന കഠിനവാശിയായതിനാല് വിദ്യാസാഗരന് മാസ്റ്ററെയും വിളിച്ചു. അവസാനം പിരിയുന്നതിന്റെ മുന്നോടിയായി ആ ക്ലാസിലെ ഒരു നല്ല പാട്ടുകാരി പെണ്കുട്ടി വന്ന് നല്ല മാപ്പിള്ള പാട്ട് പാടിക്കഴിഞ്ഞതും അവര് ശബ്ദിച്ചു....ഇനി മാഷൊരു പാട്ട്....എനിക്കറിയില്ല എന്നൊക്കെ ഒഴിവുകഴിവുകള് പറഞ്ഞ് നോക്കി....എന്ത് ഫലം,,,,, അവസാനം ഞാന് തീരുമാ
നിച്ചു.പാട്ട് പാടാന്
മുന്കൂര് ജ്‌ാമ്യം എടുത്തു..എന്താകുമെന്ന് എനിക്ക് തന്നെ ഒരു നിശ്ചവുമില്ല.....
"അരുത് അരുതേ.......ഭാരത മൈത്രി
നമ്മള് തകര്ക്കരുതേ....മമതേ....
കൈവിട്ട് പോകരുതേ......
`അരുത് അരുതേ.....ഹിന്ദു മുസല്മാന്
കൈവിട്ട ഭാരതമേ.....നമ്മുടെ
കെല്പുറ്റ പൂക്കളമേ................
വെടിയുണ്ടയുതിര്ത്തെ
പടവാളും പിടിത്തെ (2)
ചോര ചിന്തുകയോ....അരുതേ....
ചോര ചിന്തുകയോ....അരുതേ....
ചോര ചിന്തുകയോ....അരുതേ.............(അരുതേ....)

അതില് ഞാന് വിജയിച്ചു എന്നതിന്റെ തെളിവെന്നോണം കയ്യടി തന്നു. അപ്പോഴേക്കും ദേശീയ ഗാനത്തിന് ബെല്ലടിച്ചു. ക്ലാസ് കഴിഞ്ഞിട്ടും ആരും പോകുന്നില്ല. ഇനി വിദ്യാസാഗരന് മാസറ്റര്..........
എന്നുമെന്റെ ഓര്മ്മകളില്
ഓടിവരും നൊമ്പരമത് ..........

പിന്നെ വന്നു,,.........ഓട്ടോ ഗ്രാഫ് പ്രവാഹം...എല്ലാം കഴിഞ്ഞ യാത്രയിറങ്ങുമ്പോള് 5.15 ആയിരുന്നു. ചില കുട്ടികളുടെ കണ്ണിലും ഞാന് നീര്കണങ്ങള്കണ്ടു.....എന്തിനായിരുന്നു...അത്..........? ഞാനതിന് അര്ഹനാകാന് മാത്രം എന്താണ് ചെയതത്...? അങ്ങിനെയെങ്കില് ഒരു ദീര്ഘകാല അധ്യാപകന്റെ സ്ഥിതിയെന്താകുമായിരിക്കും........

തിങ്കളാഴ്ച വീണ്ടും ബാഗ് തോളിലിട്ട് കോളേജിലേക്ക്............ബൈക്കില് യാത്രചെയ്യവേ....സ്കൂള് സമീപത്തുനിന്ന് എട്ടാം തരത്തിലെ ഒരു വിഭാഗം കുട്ടികള് ആര്ത്തുവിളിച്ചു.....മാഷേ.....................മാഷ് ഇങ്ങോട്ട് വരുന്നില്ലേ............?

അവിടെ ഇനിനോക്കി നിന്നാല് എന്റെ കണ്കള് നിറയും, വീണ്ടും പോകേണ്ടിവരും..ഇപ്പോള് .ലക്ഷ്യ സ്ഥാനം അതല്ലല്ലോ......എന്നു ഞാന് ഓര്ത്തു...മുഖം ഹെല്മറ്റിനകത്താക്ക്‌ി ഞാന് ആക്സലേറ്റര് നന്നായികൊടുത്തു.......പുതിയ അനുഭവങ്ങളുടെ ലോകത്തേക്ക്,........

Thursday, July 15, 2010

സുതാര്യകേരളം പോസ്‌റ്റ്‌മാന്‍ ജോലി ചെയ്യുകയാണോ ...?



തലക്കെട്ടായി ഉന്നയിച്ച ചോദ്യം ഉയര്‍ന്നുപൊങ്ങാന്‍ തുടങ്ങിയിട്ട്‌ കാലങ്ങളേറെയായി. അടുത്തിടെയായി എന്റെ വിവരാവകാശ സുഹൃത്തുക്കളുംസ സാധാരണക്കാരായ പരാതിക്കാരും ഈ ചോദ്യം വ്യാപകമായി ചോദിച്ചുതുടങ്ങിയിരിക്കുന്നു.



ജനകീയ പ്രശ്‌നങ്ങള്‍ നേരിട്ടവതരിപ്പിക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന സുതാര്യകേരളത്തില്‍ നല്‍കുന്ന പരാതികളില്‍ നടപടി കൈകൊള്ളുന്നതില്‍ വ്യാപക അപാകതകളുള്ളതായി ആക്ഷേപം. അടുത്തകാലത്തായി പരാതി നല്‍കിയ വിവിധ പരാതികളില്‍ സുതാര്യകേരളം സ്വീകരിച്ച നടപടികള്‍ ഫലപ്രദമല്ലെന്നതാണ്‌ ആക്ഷേപത്തിന്‌ കാരണം.
പരാതി നല്‍കിയാല്‍ പ്രസ്‌തുത പരാതി വകുപ്പുതല അന്വേഷണങ്ങള്‍ക്കായി അയച്ചുകൊടുക്കുക മാത്രമാണ്‌ സുതാര്യകേരളം വകുപ്പ്‌ ചെയ്‌തുവരുന്നത്‌. ഒരാഴ്‌ചക്കുള്ളില്‍ അടിയന്തിര റിപ്പോര്‍ട്ട്‌ നല്‍കണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ ഈ നിര്‍ദേശം എല്ലാ കത്തുകളിലും നേരത്തെ പ്രിന്റ്‌ ചെയ്‌തതിനാല്‍ പ്രഹസനമാകുകയാണ്‌.
എന്നാല്‍ വിവിധ വകുപ്പുകള്‍ മാസങ്ങള്‍ കഴിഞ്ഞാണ്‌ റിപ്പോര്‍ട്ട്‌ തിരികെ നല്‍കുന്നത്‌. ചില വകുപ്പുകള്‍ റിപ്പോര്‍ട്ട്‌ നല്‍കുന്നുമില്ല. നല്‍കാത്ത വകുപ്പിനോട്‌ കാരണമന്വേഷണങ്ങളും നടക്കുന്നില്ലെന്ന്‌ വിവിധ സംഭവങ്ങള്‍ തെളിയിക്കുന്നു.
മലപ്പുറം ജില്ലയില്‍ ലീഗല്‍മെട്രോളജി വകുപ്പ്‌ അനധികൃതമായി ഓട്ടോറിക്ഷ തൊഴിലാളികളില്‍ നിന്ന്‌ ഫെയര്‍മീറ്റര്‍ കുടിശ്ശിക പിരിച്ചെടുത്തത്‌ സംബന്ധിച്ച്‌ നല്‍കിയ പരാതിയില്‍ എട്ട്‌ മാസം കഴിഞ്ഞ ശേഷമാണ്‌ അന്വേഷണം പൂര്‍ത്തിയാക്കിയത്‌. എന്നാല്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാറിന്‌ ഇതുവരെ സമര്‍പ്പിച്ചിട്ടുമില്ല. എന്നാല്‍ എട്ട്‌ മാസം മുമ്പ്‌ സുതാര്യകേരളത്തില്‍ നിന്ന്‌ സംസ്ഥാന ലീഗല്‍മെട്രോളജി വകുപ്പിന്‌ കൈമാറിയ കത്തില്‍ ഒരാഴ്‌ചക്കുള്ളില്‍ അടിയന്തിര റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ കത്ത്‌ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതു സംബന്ധിച്ച യാതൊരു അന്വേഷണവും സുതാര്യകേരളത്തിന്റെ ഓഫീസ്‌ അന്വേഷിച്ചില്ലെന്നത്‌ ഈ വകുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്‌.

സുതാര്യ കേരളത്തിന്‌ റിപ്പോര്‍ട്ട്‌ ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ മാത്രമാണ്‌ പലപ്പോഴും നടപടി കൈകൊള്ളാറുള്ളത്‌. ഇത്തരത്തിലുള്ളത്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദൂരദര്‍ശനുമായി യോജിച്ച്‌ നടത്തുന്ന ടെലിവിഷന്‍ പരിപാടിയില്‍ അവതരിപ്പിക്കുകയും നടപടിക്കായി നിര്‍ദേശിക്കുമെന്നല്ലാതെ വീഴ്‌ചവരുത്തിയവര്‍ക്കുള്ള ശിക്ഷ നല്‍കുന്ന രീതിയോ നിലവിലില്ല.
മലപ്പുറത്തെ ആര്‍ട്ട്‌ ഗ്യാലറി തുറക്കാത്തത്‌ സംബന്ധിച്ച്‌ ദയാനന്ദന്‍ എന്നയാള്‍ സുതാര്യകേരളത്തില്‍ പരാതിപ്പെട്ടപ്പോള്‍ ജില്ലാകലക്ട്രേറ്റിലെ വിവരങ്ങള്‍ അയച്ചുകൊടുക്കുക മാത്രമാണ്‌ ഈ വകുപ്പ്‌ ചെയ്‌തത്‌. കൂടാതെ കോട്ടക്കലിലെ മാലിനീകരണ പ്രശ്‌നത്തെ കുറിച്ച്‌ കളം രാജനും, ജില്ലയിലെ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ സ്ഥാപിക്കാത്തതു സംബന്ധിച്ച്‌ കെ ഷാജി നല്‍കിയ പരാതിയിലും നടപടിയെടുക്കുന്നതിന്‌ പകരം വിവിധ വകുപ്പുകളിലെ റിപ്പോര്‍ട്ട്‌ സുതാര്യകേരളത്തിന്റെ കത്തിനോടൊപ്പം അയക്കുകയാണ്‌ ചെയ്‌തതെന്ന്‌ പരാതിക്കാര്‍ പറയുന്നു. അതെ സമയം ദൂരദര്‍ശനില്‍ നടന്നുവരുന്ന പ്രോഗ്രാമിലും നടപടിയെടുക്കാനായി ഉദ്യോഗസ്ഥനോട്‌ നിര്‍ദേശിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ഇത്‌ പിന്നീട്‌ പരിഹരിച്ചോ എന്നുള്ള അന്വേഷണവും നടത്താറില്ല.

ഇതെ തുടര്‍ന്ന്‌ സുതാര്യകേരളത്തില്‍ പരാതി നല്‍കാന്‍ മടിക്കുകയാണ്‌ പലരും.സാധാരണക്കാരന്‌ ഏറ്റവും ഫലപ്രദമെന്ന രീതിയിലുള്ള പ്രചാരണപരിപാടികളാണ്‌ ദൂരദര്‍ശനില്‍ വിവിധ പ്രോഗ്രാമുകളുടെ ഇടവേളകളിലായി നല്‍കിവരുന്നത്‌. എന്നാല്‍ ലക്ഷങ്ങള്‍ നല്‍കി പരസ്യം നല്‍കി വകുപ്പിനെ പ്രശസ്‌തമാക്കുമ്പോഴും പരാതികളില്‍ തപാല്‍ക്കാരന്റെ ജോലിക്കുസമാനമാണ്‌ ഈ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെന്നത്‌ ശരിവെക്കുകയാണ്‌. സാധാരണക്കാരന്റെ നികുതിപണം ചെലവഴിച്ച്‌ പോസ്‌റ്റ്‌മാന്റെ ജോലിചെയ്യാനാണ്‌ ഈ സമിതിയെങ്കില്‍ ഇതിനെ നിലനിര്‍ത്തുന്നതിന്‌ പകരം പിരിച്ചുവിട്ടുകൂടെ......

Tuesday, June 22, 2010

കാറ്റില്‍പറത്തുന്ന ഹൈക്കോടതി വിധികള്‍

ഹൈക്കോടതിയിലെ വിധികള്‍ക്ക്‌ വലിയ പ്രാധാന്യം നല്‍കുന്നതില്‍ നമ്മുടെ മാധ്യമങ്ങള്‍ ജാഗരൂഗരാണ്‌. പൊതു സ്ഥലത്തെ തുപ്പല്‍ നിരോധനം മുതല്‍ പുകവലി നിരോധനംവരെ നിരവധി നിരോധനങ്ങള്‍. ഇവയെല്ലാം നടപ്പില്‍വരുത്തുന്നതില്‍ പലപ്പോഴും നമ്മുടെ നിയമപാലകര്‍ പരാജയപ്പെടുകയോ, ആ വഴി മറക്കുകയോ ആണ്‌ ചെയ്‌ത്‌കൊണ്ടിരിക്കുന്നത്‌. പറഞ്ഞുവന്നത്‌ ഹൈക്കോടതി പുറപ്പെടുവിച്ച വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവിനെ നമ്മുടെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അധികാരികളും ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന്‌ അട്ടിമറിക്കുന്നതെങ്ങിനെയത്‌ എന്നത്‌ സംബന്ധിച്ചാണ്‌.

സര്‍ക്കാര്‍-എയിഡഡ്‌ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന ഹൈക്കോടതിവിധി ഉദ്യോഗസ്ഥരുടെ അലംഭാവം കരാണം പ്രഖ്യാപനത്തിലൊതുങ്ങുകയാണ്‌. കേരളാ വിദ്യാഭ്യാസ നിയമത്തിലെ മിക്ക നിര്‍ദേശങ്ങളും പാലിക്കാതെയാണ്‌ നമ്മുടെ സാക്ഷരസുന്ദര കേരളത്തിലെ
നിരവധി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്‌. മിക്ക സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്കാനുപാതികമായി മൂത്രപ്പുര, കക്കൂസ്‌, കുടിവെള്ള സൗകര്യം, ക്ലാസ്‌ റൂം സൗകര്യമോ വേണ്ടത്രയില്ല.

സ്‌മാര്‍ട്ട്‌ ക്ലാസ്‌ റൂമെന്ന പേരില്‍ സര്‍ക്കാര്‍ വിവിധ നൂതനപദ്ധതികള്‍ ആരംഭിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ്‌ ഇവ പ്രവര്‍ത്തിക്കുന്നത്‌. കൂടാതെ മഴക്കാലത്ത്‌ ചോര്‍ന്നൊലിക്കുന്ന ക്ലാസ്‌ മുറികളിലിരുന്നും, ഒരു ബെഞ്ചില്‍ ആറും, ഏഴും കുട്ടികളെ ഇരുത്തിയും അധ്യയനം നടത്തുന്നതും നമ്മുടെ സ്‌കൂളിലെ നിത്യകാഴ്‌ചയാണല്ലോ..?

സര്‍ക്കാര്‍ സ്‌കൂളുകളെ അവഗണിച്ച്‌ അത്യാധുനിക സൗകര്യങ്ങളുള്ള സിബിഎസ്‌ഇ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ ചേര്‍ക്കുന്ന പ്രവണതയും വര്‍ദ്ദിച്ചുവരുന്നു. സാധാരണയായി ഒരു ക്ലാസില്‍ പരമാവധി 45 വിദ്യാര്‍ഥികളെ ഇരുത്താറുള്ളതെങ്കിലും ഭാഷാ ക്ലാസുകളില്‍ 120 ഓളം കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നതും പുതിയകാര്യമില്ലെങ്കിലും എന്നാണിതൊക്കെ ശരിയാകുക.

ഓരോ ജില്ലയിലെയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ഡിഇഒ, എഇഒ, പഞ്ചായത്ത്‌ അധികൃതര്‍, അതത്‌ സ്‌കൂളിലെ പ്രധാനധ്യാപകര്‍ എന്നിവര്‍ക്കാണ്‌ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്റെ ചുമതലയെങ്കിലും മാനേജ്‌മെന്റുകള്‍ തയ്യാറാകാത്തതിനാലും ഉദ്യോഗസ്ഥരുടെ അലംഭാവവുംമൂലം ഹൈക്കോടതി ഉത്തരവ്‌ കടലാസിലൊതുങ്ങുകയാണ്‌.

ഒന്നിലേറെ നിലകളുള്ള സ്‌കൂള്‍ കെട്ടിടങ്ങളില്‍ ,സിമന്റ്‌കൊണ്ട്‌ തേച്ചുറപ്പിക്കാത്തതും, വിദ്യാര്‍ഥികള്‍ക്ക്‌ ഇങ്ങാന്‍ കെട്ടിടത്തിന്റെ ഇരുഭാഗങ്ങളില്‍ കോണിസ്ഥാപിക്കാത്തതുമായ നിരവധി കെട്ടിടങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി എങ്ങിനെ പറയാതിരിക്കാനാകും.അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടങ്ങള്‍ ഉണ്ടായിട്ടും ഇതൊന്നും പരിശോധിക്കാതെ ചില മാനേജ്‌മെന്റുകളുടെയും, രാഷ്ട്രീയക്കാരുടെയും സ്വാധീനത്തിനുവഴങ്ങി വര്‍ഷേതോറും ഫിറ്റനസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിവരുന്നതുമായ ഒരു ഉദ്യോഗസ്ഥവൃന്ദത്തെ പാടെ ആക്ഷേപിക്കുന്നതില്‍ കഴമ്പില്ലെങ്കിലും പറയേണ്ടത്‌ പറയാതിരിക്കാനെങ്ങനെ സാധിക്കും.

മലബാര്‍ മേഖലയില്‍ രണ്ടുവര്‍ഷത്തിനിടെ പുതുതായി അനുവദിച്ച പ്ലസ്‌ വണ്‍ സീറ്റുകള്‍ക്കാനുപാതികമായി പ്രത്യേക കെട്ടിട സൗകര്യമില്ലാത്തതിനാല്‍ നിരവധി സ്‌കൂളുകളില്‍ താത്‌ക്കാലിക കെട്ടിടത്തിലാണ്‌ ഇത്തരം ക്ലാസുകള്‍ നടത്തുന്നത്‌. മലപ്പുറം, പാലക്കാട്‌ , കോഴിക്കോട്‌ ജില്ലകളിലെ ചില പ്രമുഖ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ കലാപരിപാടികള്‍ നടത്തുന്ന സ്റ്റേജില്‍വെച്ചാണ്‌ ഇപ്പോഴും ക്ലാസുകള്‍ നടത്തിവരുന്നത്‌. സ്‌കൂളുകളിലെ ഷിഫ്‌റ്റ്‌ സമ്പ്രദായത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന്‌ ഈ അസൗകര്യമാണ്‌.

2009 മാര്‍ച്ച്‌ 16 ന്‌ വടക്കാഞ്ചേരി സ്വദേശി കെപി ജെയ്‌സണ്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ്‌ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യമൊരുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട്‌ ഉത്തരവിട്ടത്‌്‌. എന്നാല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്‌ 2009 മെയ്‌ 27നാണ്‌ വിവിധ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെത്തിയതെന്ന്‌ വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും ടിപി മുജീബ്‌റഹിമാന്‌ പത്തിരിയാല്‍ എന്നയാള്‍ക്ക്‌ ലഭിച്ച വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു. അതായത്‌ റിപ്പോര്‍ട്ട്‌ പോസ്‌റ്റ്‌ ഓഫീസുവഴി എത്തിച്ചേരാനുള്ള ഒരു കാലതാമസം....ശിവ..ശിവ....

റിപ്പോര്‍ട്ട്‌ വിവിധ ഓഫീസുകളിലെത്താന്‍ വൈകിയതിനുപിന്നിലും സ്വകാര്യ മാനേജ്‌മെന്റുകളാണെന്ന ആരോപണം ശക്തമാണ്‌. എന്നാല്‍ റിപ്പോര്‍ട്ടില്‍ നടപടി കൈകൊള്ളുന്നതില്‍ ഉദ്യോഗസ്ഥര്‍മാര്‍ക്ക്‌ സാധിക്കുന്നില്ലെന്ന മറുപടിയാണ്‌ വിവിധ ജില്ലാകേന്ദ്രങ്ങളില്‍ നിന്ന്‌ ഡിപിഐക്ക്‌ ലഭിച്ചത്‌.ഹൈക്കോടതിവിധിയനുസരിച്ച്‌ സ്വീകരിച്ച നടപടികളെ ആരാഞ്ഞുകൊണ്ട്‌ രാമനാട്ടുകര സ്വദേശി മനോജ്‌കേദാരം സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്ക്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ്‌ ഹനീഷ്‌ ഒപ്പുവെച്ച മറുപടിയിലും ഡിഡിഇമാര്‍ കൃത്യമായ റിപ്പോര്‍ട്ട്‌ നല്‍കുന്നില്ലെന്ന മറുപടിയാണ്‌ നേരത്തെ ലഭിച്ചത്‌.

ഇതു സംബന്ധിച്ച്‌ മൂന്നുതവണ റിപ്പോര്‍ട്ട്‌ അയക്കാനായി മെമ്മോ അയച്ചിട്ടും മിക്ക ജില്ലാവിദ്യാഭ്യാസ ഓഫീസര്‍മാരും മാസങ്ങള്‍ കഴിഞ്ഞാണ്‌ മറുപടി നല്‍കിയത്‌. മൂന്നുമാസം കഴിഞ്ഞാണ്‌ മലപ്പുറം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ മറുപടി നല്‍കിയത്‌. അതെസമയം ജില്ലയിലെ വിവിധ സര്‍ക്കാര്‍-എയിഡഡ്‌ സ്‌കൂളുകള്‍ക്കായി എസ്‌എസ്‌എ പദ്ധതിപ്രകാരം അനുവദിച്ച ലക്ഷക്കണക്കിന്‌ രൂപയും പദ്ധതിപൂര്‍ത്തീകരണത്തിലെ അപാകതകാരണം നഷ്ടപ്പെടുകയാണുണ്ടായത്‌.

എന്തുകൊണ്ടാണിത്‌ ? സ്‌കൂള്‍ പ്രധാനധ്യാപകര്‍ക്ക്‌ അയച്ച കത്ത്‌ വേസ്റ്റ്‌ ആയി എന്നതല്ലാതെ ആരാണ്‌ നടപടിയെടുത്തത്‌ ? അല്ലെങ്കിലും മാനേജ്‌മെന്റുകളോട്‌ ചോദ്യംചെയ്യാന്‍ ആരുണ്ടിവിടെ ? 10 ഉം 15 ഉം ലക്ഷക്കണക്കിന്‌ രൂപവാങ്ങി അധ്യാപകരെ നിയമിക്കുന്ന മാനേജ്‌മെന്റുകള്‍ക്ക്‌ അതിന്റെ നൂറിലൊരംശം ചെവവഴിച്ച്‌ കുട്ടികള്‍ക്കാനുപാതികമായ മൂത്രപ്പുരയും, കക്കൂസ്‌, നല്ലകെട്ടിടങ്ങള്‍ സ്ഥാപിച്ചാലും ലാഭത്തിന്റെ കാര്യത്തില്‍ വലിയകുറവൊന്നും സംഭവിക്കില്ല .. പക്ഷെ ഇതൊക്കെ ആര്‌ അനുസരിക്കാന്‍...........? ഇവിടെ രണ്ടുതരത്തിലെ നീതി ഒരിക്കലും
ഈ ഘട്ടത്തില്‍ ബഹു ഹൈക്കോടതിയുടെ സത്യവാങ്ങ്‌മൂലം വിപ്ലവമാകുമെന്ന്‌ പ്രതീക്ഷിക്കാം .

Wednesday, May 5, 2010

മലബാറെന്താ കേരളത്തിലല്ലേ.....

എസ്‌ എസ്‌ എല്‍ സി ഫലം പുറത്തുവന്നു. ഇത്തവണയും കോരന്‌ കഞ്ഞി കുമ്പിളില്‍ തന്നെയെന്നപോലെ മലബാറിന്റെ വിദ്യാഭ്യാസ പ്രശ്‌നം പരിഹരിക്കാന്‍ പുതിയതായുള്ള സീറ്റുകളുടെ പ്രഖ്യാപനവുമില്ല. മുസ്‌്‌ലിം മതവിശ്വാസികള്‍ കൂടുതലുള്ള മലബാര്‍ ജില്ലകളില്‍ വര്‍ഷങ്ങളോളമായി പത്താംതരത്തിന്‌ ശേഷം ഉപരിപഠന സൗകര്യമില്ലാതെ വിഷമിക്കുകയാണ്‌ മലബാറിലെ ആയിരക്കണക്കിന്‌ വിദ്യാര്‍ഥികള്‍. പ്രത്യേകിച്ച്‌ മലപ്പുറം ജില്ലയില്‍...പച്ചയും,ചുവപ്പും, മൂവര്‍ണ്ണക്കൊടിയുമെല്ലാം വിദ്യാഭ്യാസം ഭരിച്ചിട്ടും ഈ പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല.
അതെ സമയം തെക്കന്‍ ജില്ലകളില്‍ ആയിരക്കണക്കിന്‌ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഏത്‌ മാര്‍ക്കില്ലാത്ത കുട്ടിക്കും പ്ലസ്വണ്ണിന്‌ സയന്‍സോ, കൊമേഴ്‌സോ പഠിക്കാം.ഹ്യൂമാനിറ്റീസിന്‌ എത്ര പരിഗണന കിട്ടുന്നു എന്നത്‌ പരിശോധിക്കേണ്ട കാര്യമാണ്‌.
എന്നാലും നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ വര്‍ത്തമാനത്തില്‍ മലബാറിലെ പ്രശ്‌നം അങ്ങ്‌ ഉദിച്ചു കാണുന്നില്ല.എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന്‌ യോഗ്യത നേടിയ എല്ലാവര്‍ക്കും ഉപരിപഠന സൗകര്യമുണ്ടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്‌താവന ആവര്‍ത്തിക്കുമ്പോഴും ഉപരിപഠന സീറ്റിന്റെ കാര്യത്തില്‍ കടുത്തആശങ്കയിലാണ്‌ മലബാറിലെ ആയിരക്കണക്കിന്‌ വിദ്യാര്‍ഥികള്‍. മലപ്പുറം ജില്ലയുടെ കാര്യം തന്നെയെടുക്കാം. 71113 വിദ്യാര്‍ഥികളാണ്‌ മലപ്പുറം ജില്ലയില്‍ നിന്നും ഇത്തവണ പരീക്ഷ എഴുതിയത്‌. ഇവരില്‍ 61805 പേര്‍ ഉപരിപഠനത്തിന്‌ അര്‍ഹത നേടിയെങ്കിലും 8,534
വിദ്യാര്‍ഥികള്‍ക്ക്‌ പ്ലസ്‌വണ്‍ പ്രവേശനത്തിന്‌ സീറ്റില്ലാത്ത അവസ്ഥയാണുള്ളത്‌.
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍,പോളിടെക്‌നിക്‌, ഐടിസി, ഐടിഐ എന്നീ സ്ഥാപനങ്ങളിലായി ജില്ലയില്‍ ആകെ 53,271 സീറ്റ്‌ മാത്രമാണുള്ളത്‌.

ഇനി മേഖലയില്‍ നിലവിലുള്ള പ്ലസ്‌ വണ്‍ പഠനത്തിന്റെ അവസ്ഥ നോക്കാം .
മിക്ക സ്‌കൂളുകളിലും പരമ്പരാഗത പ്ലസ്‌ടുകോഴ്‌സുകളാണ്‌ ഇപ്പോഴും തുടരുന്നത്‌. വിഷയങ്ങളെ ഹ്യൂമാനിറ്റീസ്‌, കൊമേഴ്‌സ്‌, സയന്‍സ്‌ എന്നിങ്ങനെ വിഭജിക്കുന്നുണ്ടെങ്കിലും ഇവയിലെ ഉപവിഭാഗങ്ങളില്‍ മിക്ക കോഴ്‌സുകളും മേഖലയില്‍ പഠിപ്പിക്കപ്പെടുന്നില്ല. ജോലി സാധ്യതയുള്ള നിരവധി കോഴ്‌സുകള്‍ പഠിക്കാന്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്‌ കഴിയാറില്ല.ഹ്യൂമാനിറ്റീസ്‌ വിഷയത്തില്‍ 32 കോംപിഷേനുള്ള കാര്യം അധികമാര്‍ക്കും അറിവില്ല.ഇക്കണോമിക്‌സ്‌, ഹിസ്‌റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്‌ എന്നിവയോടൊപ്പം നാലാംവിഷയമായി സോഷ്യോളജി,ജ്യോഗ്രഫി,ജിയോളജി എന്നീ വിഷയങ്ങളാണ്‌ ജില്ലയിലെ മിക്ക പ്ലസ്‌വണ്‍ ക്ലാസിലും കോംപിനേഷനായുള്ളത്‌.സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്‌, സൈക്കോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ ഉള്‍പ്പെടുന്ന കോംപിനേഷന്‍ ജില്ലയിലെ മൂന്ന്‌ കേന്ദ്രങ്ങളില്‍ മാത്രമാണുള്ളത്‌.ഇക്കണോമിക്‌സ്‌, പൊളിറ്റിക്കല്‍ സയന്‍സ്‌,ഇക്കണോമിക്‌സ്‌ എന്നിവയോടൊപ്പം സ്റ്റാറ്റാറ്റിക്‌സും പഠിപ്പിക്കുന്ന മൂന്ന്‌ കേന്ദ്രങ്ങളാണുള്ളത്‌.ഇനി ഗാന്ധിയന്‍ പഠനം,സംഗീതം, തത്വശാസ്‌ത്രം,ആന്ത്രപോളജി എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പഠിക്കണമെങ്കില്‍ അവര്‍ക്ക്‌ ജില്ല വിടുകയല്ലാതെ മറ്റുമാര്‍ഗമില്ല.ജോലി സാധ്യത ഏറെയുള്ള ജേര്‍ണലിസം,സോഷ്യല്‍ വര്‍ക്ക്‌, കമ്മ്യൂണിക്കറ്റീവ്‌ ഇംഗ്ലീഷ്‌, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീവിഷയങ്ങള്‍ ഉള്‍പ്പെടുന്ന അപൂര്‍വ്വ ശ്രേണിയും ഹ്യൂമാനിറ്റീസ്‌ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും പഠിക്കാന്‍ മറ്റുജില്ലകളിലേക്ക്‌ പോകണം.

32 കോംപിനേഷനുള്ള ഹ്യൂമാനിറ്റീസ്‌ ഗ്രൂപ്പിലെ 19 വിഭാഗങ്ങള്‍ ജില്ലയിലൊരിടത്തും പഠിപ്പിക്കപ്പെടുന്നില്ല. ശേഷിയുള്ള പതിമൂന്നില്‍ മിക്കതും വിരലിലെണ്ണാവുന്നവ മാത്രമെ ഉള്ളൂ.
ഇനി സയന്‍സ്‌ ഗ്രൂപ്പിന്റെയും സ്ഥിതി വിഭിന്നമല്ല.ഈ ്‌ഗ്രൂപ്പില്‍ ആകെ ഒമ്പത്‌ കോംപിനേഷനാണുള്ളത്‌. ഇതില്‍ കണക്ക്‌, ഫിസിക്‌സ്‌,കെമിസ്‌ട്രി, ബയോളജി ഉള്‍പ്പെടുന്ന കോഴ്‌സ്‌ ആണ്‌ മിക്ക സ്‌കൂളുകളിലും ഉള്ളത്‌.മറ്റുകോംപിനേഷന്‍ കോഴ്‌സുകള്‍ പഠിക്കണമെങ്കിലും മറ്റു ജില്ലകളെ ആശ്രയിക്കണം. കംപ്യൂട്ടര്‍ സയന്‍സും,ജിയോളജിയും ഉള്‍പ്പെടുന്ന സയന്‍സ്‌ വിഭാഗം പൊന്നാനി എംഇഎസ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മാത്രമാണുള്ളത്‌. ഫിസിക്‌സ്‌,കെമിസ്‌ട്രി വിഷയങ്ങളോടൊപ്പം കണക്ക്‌-ഹോംസയന്‍സ്‌, ജിയോളജി-കണക്ക്‌, ഇലക്ട്രോണിക്‌സ്‌-കണക്ക്‌, ബയോളജി-സൈക്കോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌-കണക്ക്‌ തുടങ്ങിയ കോംപിനേഷനില്‍ ഇതുവരെ ഒരു സ്ഥാപനത്തിലും പഠിക്കാന്‍ കോഴ്‌സ്‌ നിലവിലില്ല.

കൊമേഴ്‌സ്‌ ഗ്രൂപ്പില്‍ മാത്രമാണ്‌ അല്‍പ്പംപോലും കോംപിനേഷനുള്ളത്‌. അധിക സാമ്പത്തിക ബാധ്യത വരുംമെന്ന കാരണം പറഞ്ഞ്‌ പുതിയ കോഴ്‌സുകള്‍ അനുവദിക്കാന്‍ വിവിധ സര്‍ക്കാറുകള്‍ തയ്യാറാകാത്തതിനാല്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്‌ ജോലിസാധ്യതയുള്ള നിരവധി മികച്ച കോഴ്‌സുകളില്‍ പഠനം നടത്താനോ, തങ്ങളുടെ അഭിരുചിക്കനുസരിച്ച്‌ പഠനം നടത്താനോ സാധിക്കാതെ പോകുന്നു.
സീറ്റ്‌ ലഭിക്കാത്തവരെല്ലാം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ തന്നെ ആശ്രയിക്കേണ്ടിവരും. ഇവിടങ്ങളില്‍ നിന്ന്‌ ട്യൂഷന്‍ നല്‍കി ഓപ്പണ്‍സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്‌തുവേണം പരീക്ഷ എഴുതാന്‍. എന്നാല്‍ ദുരിതമനുഭവിക്കുന്നവനെ വീണ്ടും പ്രയാസത്തിലാക്കുന്ന നടപടികളാണ്‌ ഓപ്പണ്‍സ്‌കൂള്‍ അധികൃതരില്‍ നിന്നുണ്ടാകുന്നത്‌.

കയ്യിട്ടുവാരാന്‍ ഓപ്പണ്‍ സ്‌കൂള്‍

മുന്‍ വര്‍ഷങ്ങളില്‍ ആയിരക്കണക്കിനു സീറ്റുകള്‍ തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞു കിടന്നപ്പോഴെല്ലാം മുക്കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളാണ്‌ സംസ്ഥാന ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ പരീക്ഷ എഴിതിയത്‌. എന്നാല്‍ രജിസ്‌ട്രേഷന്‍ മുതല്‍ പരീക്ഷാ ഫീസിന്റെ കാര്യത്തില്‍വരെ കടുത്ത വിവേചനവും ഇവര്‍ നേരിടേണ്ടിവരുന്നു

ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ടാകും എന്നാണ്‌ പ്രധാന കാര്യം. പാഠ പുസ്‌തകത്തിന്‌ അപേക്ഷ നല്‍കി പണമടച്ചിട്ടുണ്ടെങ്കില്‍ പരീക്ഷയുടെ ഒരാഴ്‌ചമുമ്പ്‌ ഭാഗ്യമുണ്ടെങ്കില്‍ പുസ്‌തകം ലഭിക്കും എന്നാണ്‌ കഴ്‌ഞ്ഞവര്‍ഷം വരെയുള്ള അനുഭവം.കിട്ടിയാല്‍കിട്ടി..പോയാല്‍പോയി എന്ന ഒരുതരം കറക്കികുത്തി കളിപോലെ...

റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക്‌ അപേക്ഷാ ഫോമിന്‌ നല്‍കുമ്പോള്‍ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ഥികള്‍ 50 രൂപ നല്‍കണം. 2006 വരെ ഇത്‌ നൂറ്‌ രൂപയായിരുന്നു.ഇപ്രകാരം 450 രൂപവരെ സമാന്തര സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന്‌ ഈടാക്കുമ്പോള്‍ റഗുലര്‍ വിദ്യാര്‍ഥി 230 രൂപ നല്‍കിയാല്‍ മതി.ഇത്തരത്തില്‍ ഉയര്‍ന്ന രജിസ്‌ട്രേഷന്‍ ഈടാക്കിയതിലൂടെ 21കോടി രൂപയുടെ ലാഭമാണ്‌ ഓപ്പണ്‍ സ്‌കൂള്‍ സമ്പാദിച്ചു കൂട്ടിയത്‌. 2008 വരെയുള്ള കാലയളവില്‍ 42,63,40601 രൂപ വരവ്‌ ലഭിച്ചപ്പോള്‍ 21,71,48375 രൂപയാണ്‌ ചെലവ്‌ വന്നത്‌.ലാഭമായി കിട്ടിയത്‌ 20,91,92226 രൂപ.വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കുകളാണിത്‌.
4രൂപ36പൈസ പ്രിന്റിംഗ്‌ ചെലവുള്ള അപേക്ഷഫോമിന്‌ 100 രൂപ വീതമാണ്‌ പ്രൈവറ്റ്‌ വിദ്യാര്‍ഥികളില്‍ നിന്ന്‌ ഈടാക്കുന്നത്‌.

ലാഭം വേണമെങ്കില്‍ എത്രയും നേടിക്കോളാം ; ആനുകൂല്യം ചോദിക്കരുത്‌


കള്ള്‌ ചെത്ത്‌ തൊഴിലാളിക്കുവരെ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാറാണ്‌ നമ്മെ ഭരിക്കുന്നത്‌. എന്നാല്‍ പാരല്‍കോളേജില്‍ പഠിപ്പിക്കുന്ന ഒരു അധ്യാപകന്‌ പെന്‍ഷനോ, വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പോ ഒന്നും തന്നെ നല്‍കാന്‍ ഇവിടെ ആരും തയ്യാറല്ല.ഈ വിദ്യാര്‍ഥികളുടെ സര്‍ഗപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍പോലും അവസരമില്ല. ഇനി പാരല്‍കോളേജ്‌ സംസ്ഥാന കമ്മിറ്റിയെങ്ങാനും ഒരു മത്സരം സംഘടിപ്പിച്ചാല്‍ പോലും അതിന്റെ ഉദ്‌്‌ഘാടനം നിര്‍വഹിക്കാന്‍പോലും ക്ഷണിച്ചിട്ടു വരാത്ത മന്ത്രിമാരുണ്ട്‌. അവഗണനകളുടെ കഥകള്‍ അങ്ങനെ നീണ്ടുപോകുന്നു.

വിദ്യാഭ്യാസ-സാംസ്‌ക്കാരിക -സാമൂഹിക മേഖലയില്‍ സ്‌തുതിര്‍ഹമായ പങ്കുവഹിച്ച സ്ഥാപനങ്ങളാണ്‌ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ . പ്രത്യേകിച്ച്‌ മലബാര്‍ മേഖലയില്‍. മലബാറിനെ കുറിച്ച അധികം പരിചയപ്പെടുത്തേണ്ട കാര്യമില്ല.സര്ക്കാര്സ്കൂളുകളില് സീററുകള് വര്ദ്ധിപ്പിച്ചുകൊണ്ടും പുതിയ കോഴ്സുകള് ഏര്പ്പെടുത്തിക്കൊണ്ടും പഠനനിലവാരം മെച്ചപ്പെടുത്തിക്കൊണ്ടും മററുമാവണം ഈ പ്രദേശങ്ങളുടെ വിദ്യാഭ്യാസപുരോഗതി ഉറപ്പിക്കുവാന്.

മത സൗഹാര്‍ദത്തിന്റെയും, സാസ്‌ക്കാരിക പൈതൃകത്തിന്റെയും ഈറ്റില്ലമായ ഇവിടെയാണ്‌ വാരിയന്‍കുന്നനും,ആലി മുസ്‌്‌ലിയാരും,മാധവന്‍നായരും രാജ്യത്തിനുവേണ്ടി പടപൊരുതിയത്‌. അത്തരമൊരു ദേശത്തെ പിറകോട്ടുവിലിക്കുന്ന ഏത്‌ പിന്തിരിപ്പന്‍ ഗൂഢ ശക്തികളുണ്ടെങ്കില്‍ അതിനെതിരെ ഒറ്റകെട്ടായി നെഞ്ചുറപ്പോടെ കര്‍മ്മ രംഗത്തിറങ്ങാന്‍ നാം സന്നദ്ധരാകണം.

Saturday, April 17, 2010

സി ടി എ സ് നായര്‍


കേരളാ സ്‌റ്റേറ്റ്‌ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി കൗണ്‍സില്‍ഫോര്‍ എന്‍വയോണ്‍മെന്റിന്റെ പുതിയ ചെയര്‍മാനായി നിയമിക്കപ്പെട്ട സിടിഎസ്‌ നായര്‍. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ നടുവത്ത്‌ സ്വദേശിയാണ്‌. നേരത്തെ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ ഫോറസ്‌റ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ 20 വര്‍ഷത്തോളം സേവനം ചെയ്‌തിട്ടുണ്ട്‌. നാട്ടുകാരന്‌ അഭിവാദ്യങ്ങള്‍..............

Thursday, April 8, 2010

പത്രപ്രവര്‍ത്തകന്‍

കാലന്‍ പോകുന്ന വഴി അന്വേഷിക്കുകയാണവന്റെ ജോലി.കാലന്റെ പണി തീര്‍ന്നാല്‍ ഫോട്ടോ വാങ്ങാന്‍ അവന്‍ ഓടിയെത്തും.കാലനെ കാത്തിരിക്കാന്‍ കഴിയാത്തതിനാല്‍ മുനിസിപ്പാലിറ്റിയിലെ എല്ലാവരുടെയും വോട്ടര്‍പട്ടിക ശേഖരിച്ചുവെച്ചിരിക്കുകയാണവന്‍. ഇനി കാലന്‍ വീട്ടിലെത്തിയാല്‍ ഫോട്ടോ അവന്‍ ന്യൂസ്‌ ഡെസ്‌കിലെത്തിക്കും.


പഠന യാത്ര
പഠനയാത്ര പുറപ്പെട്ടപ്പോള്‍ മദ്യകുപ്പികളെല്ലാം പെണ്‍കുട്ടികളുടെ ബാഗിലാണ്‌ അവര്‍ ഒളിപ്പിച്ചുവെച്ചത്‌... അധ്യാപകരെങ്ങാന്‍ കണ്ടാല്‍ ഒരു തുള്ളി കിട്ടുമെന്ന വിശ്വാസം അവര്‍ക്കില്ലായിരുന്നു.

വിവരാവകാശത്തെ ജനപ്രതിനിധികള്‍ ഭയപ്പെടുന്നതെന്തുകൊണ്ട്‌

നമ്മുടെ രാജ്യം സ്വതന്ത്രമായതിന്റെ ശേഷം ജനങ്ങള്‍ക്കുവേി നിരവധി നിയമങ്ങള്‍ നിര്‍മ്മിച്ചിട്ടുെങ്കിലും അവയില്‍ ജനങ്ങളെ ഏറെ സ്വാധീനിച്ച നിയമം 2005 ല്‍ നിലവില്‍വന്ന വിവരാവകാശ നിയമമാണെന്ന കാര്യത്തില്‍ തര്‍ക്കമുാകാനിടയില്ല.തനിക്കു ചുറ്റും എന്താണ്‌ നടക്കുന്നതെന്ന്‌ അറിയാന്‍ ഒരു സാമൂഹ്യ ജീവിയെന്ന നിലയില്‍ മനുഷ്യന്‌ താത്‌പര്യവും അവകാശവും ഉ്‌. ജനപ്രതിനിധികള്‍ ഭരണം നടത്തുന്ന ഒരു ഭരണക്രമമെന്ന നിലയില്‍ തങ്ങള്‍ വോട്ട്‌ നല്‍കി വിജയിപ്പിച്ച ജനപ്രതിനിധികള്‍ എന്നവകാശപ്പെടുന്നവര്‍ ഭരണകേന്ദ്രങ്ങളില്‍ എന്തെല്ലാം ചെയ്യുന്നു എന്നു അറിയുവാനും, ചോദിക്കാനും അവകാശമു്‌. ജനങ്ങള്‍ക്കുവേി ഭരണം നടത്തുന്ന പ്രതിനിധികള്‍ എന്ന നിലക്ക്‌ അതു നല്‍കേത്‌ പ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും ബാധ്യതയാണ്‌.അതായത്‌ ജനങ്ങള്‍ക്കുതന്നെയാണ്‌ ജനാധിപത്യ രാജ്യത്തില്‍ പരമാധികാരം.

എന്നാല്‍ ജനങ്ങളുടെ ഈ അവകാശം വിഭാവനം ചെയ്യുന്ന വിവിരാവകാശനിയമത്തെ കളങ്കിതപ്പെടുത്തുന്ന വിധമാണ്‌ കേരള നിയമസഭയില്‍ അടുത്തകാലത്തായി നടന്നുവരുന്നത്‌.രാജ്യത്ത്‌ ആദ്യമായാണ്‌ സംസ്ഥാന വിവരാവകാശ കമ്മീഷണറെ നിയമസഭയിലേക്ക്‌ വിളിച്ച്‌ കാര്യങ്ങളുടെ വിശദീകരണം ആവശ്യപ്പെടുന്നത്‌. വളരെ അപമാനകരമായ സംഭവമാണിത്‌.
അടുത്തമാസം ആറിനു ഇതുസംബന്ധിച്ച ചര്‍ച്ച നടക്കാനിരിക്കെ വിവാദമായ ഈ നടപടിയിലേക്ക്‌ നയിച്ച പ്രധാനകാരണം വ്‌ിശദീകരിക്കുന്നത്‌ നന്നായിരിക്കും.
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ വിവിധ പ്രവര്‍ത്തനങ്ങളോടുള്ള വിയോജിപ്പ്‌ നിലനിര്‍ത്തികൊുതന്നെ നമ്മുടെ നിയമസഭാസമിതി കഴിഞ്ഞ ദിവസം ചെയതതിനോടു ന്യായീകരിക്കാനാകില്ല.
ഉമ്മന്‍ചാി മന്ത്രിയായിരിക്കുമ്പോള്‍ ടിഎം ജേക്കബ്‌ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ടേപ്പ്‌ ആവശ്യപ്പെട്ട്‌ എറണാകുളത്തെ വിവരാവകാശപ്രവര്‍ത്തകനായ അഡ്വ.ഡി ബി ബിനു നല്‍കിയ വിവരാവകാശ അപേക്ഷക്ക്‌ മറുപടി നല്‍കാന്‍ പറ്റില്ലെന്നാണ്‌ സംസ്ഥാന നിയമസഭാ കമ്മിറ്റി അറിയിച്ചിരിക്കുന്നത്‌.

പിന്നെ എന്തിനാണീ ധാരാളം പണം മുടക്കി നിയമസഭ ഈ വീഡിയോ ടേപ്പുകള്‍ സൂക്ഷിച്ചുവെക്കുന്നത്‌ ? സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏതൊരു ഫയലും അത്‌ അറിയാന്‍ പൗരന്‌ അവകാശമുെന്നാണ്‌ ഈ നിയമം വിഭാവനം ചെയ്യുന്നത്‌. (നിയമത്തിലെ എട്ട്‌, ഒമ്പത്‌ വകുപ്പുകളില്‍ ഉള്‍പ്പെടുന്ന രാജ്യരക്ഷാ സംബന്ധമായ വിവരങ്ങളൊഴികെ )
ലക്ഷക്കണക്കിന്‌ രൂപ പ്രതിദിനം ചിലവഴിച്ച്‌ അത്യാധുനിക ഓഡിയോ സംവിധാനമുള്ള ഒരു നിയമസഭയില്‍പോയി തോന്നിയപോലെ സംസാരിക്കാനും, പ്രവര്‍ത്തിക്കാനുമല്ല ജനങ്ങള്‍ തിരിഞ്ഞെടുത്തുവിട്ടിരിക്കുന്നത്‌. അതുകൊ്‌ അവിടെ നടക്കുന്ന ഏതൊരുവാക്കും ചലനങ്ങളും റെക്കോര്‍ഡ്‌ ചെയ്യപ്പെടുകയും സംരക്ഷിക്കുകയും ചെയ്യുന്നു്‌. അതിനാല്‍ അത്‌ അറിയാല്‍ പൗരന്‌ അവകാശമുള്ളതിനാല്‍ അതു നല്‍കാന്‍ നിയമസഭ മടികാണിക്കുന്നു എന്നറിയുമ്പോള്‍ ഈ നിയമത്തിന്റെ അന്തസത്തയെയാണ്‌ നമ്മുടെ ഭരണാധികാരികള്‍ കളങ്കപ്പെടുത്തുന്നത്‌. ഇത്‌ ഈ നിയമത്തെകുറിച്ചുള്ള തെറ്റായ ധാരണയിലേക്ക്‌്‌ വഴിവെക്കുകയുള്ളൂ.

എന്നാല്‍ ഇത്രയക്കെയായിട്ടും നമ്മുടെ ജനപ്രതിനിധികളില്‍ ഒരാള്‍പോലും പ്രതിപക്ഷമടക്കം ഈ വിഷയത്തില്‍ പ്രതികാരിക്കാതിരിക്കുമ്പോള്‍ ഈ വിഷയത്തില്‍ ഇവര്‍ ഒറ്റകെട്ടാണ്‌ എന്ന്‌ വ്യക്തമാക്കുകയാണ്‌ ചെയ്യുന്നത്‌. അതായാത്‌ നടപടിയെ ചോദ്യം ചെയ്‌താല്‍ തന്റെ ചെയ്‌തികള്‍ക്കും അത്‌ ദോഷകരമാണെന്ന്‌ തിരിച്ചറിവുകൊാണോ ഇവര്‍ മിാതിരിക്കുന്നതിന്റെ പിന്നിലെന്ന്‌ സംശയിക്കേിയിരിക്കുന്നു.
കാരണം ജനപ്രതിനിധികളുടെ ചെയ്‌തികള്‍ ഔദ്യോഗിക തലത്തില്‍ ഫയലുകളാക്കി സൂക്ഷിക്കുമ്പോള്‍ അത്‌ പൊതു ജനത്തിന്‌ പാടില്ലെന്ന്‌ പറയാന്‍ ഇവര്‍ക്ക്‌ ആരാണ്‌ അവകാശം നല്‍കിയത്‌.
ജനങ്ങളുടെ താത്‌പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ വിവരാവകാശനിയമം ഫലപ്രദമാക്കുന്നതിന്‌ കൂടുതല്‍ ജാഗ്രത കാട്ടേതു്‌.ഭരണത്തില്‍ സുതാര്യത വരുമ്പോഴാണ്‌ ജനാധിപത്യം അര്‍ത്ഥവത്താകുന്നത്‌. അതിനാല്‍ ജനങ്ങളുടേതായ ഈ നിയമത്തെ കൈക്കടത്തലിനുവിധേയമാക്കാതെ ജനങ്ങള്‍ക്കു വിട്ടുകൊടുക്കൂ....

Saturday, April 3, 2010

യജമാന സ്നഹം


ഇമ് മേ.......കഴുത്തില് കത്തിവെച്ചപ്പോള് അവള് അവസാനമായി യജമാനന്റെ മുഖത്തേക്ക് നോക്കി നിലവിളിച്ചു. അത് നിലവിളിയായിരുന്നോ... ?പിന്നെ രണ്ടിറ്റ് കണ്ണുനീര് പൊഴിച്ചു. താന്‍ ഭക്ഷണം തേടിയലഞ്ഞ പറന്പുകളിലൊന്നില് തന്നെ കുരുതിയുംമോര്ത്തപ്പോള് മനഷ്യ യജമാനന്മാരോട് പുച്ഛമാണ് തോന്നിയത്.
രണ്ടുകൊല്ലം മുന്പ് പേടിച്ചരണ്ട ഞാന് അമ്മയുടെ കാവലിനായി അലറിവിളിച്ചിട്ടും അത് കേള്ക്കാന് അമ്മയുണ്ടായില്ല.
അന്നൊരു മഴക്കാലമായിരുന്നു.പുറം ലോകത്തേക്ക് വന്നിട്ട് വെറും നാലുദിവസം മാത്രം.യജമാനന്റെ വീട്ടുമുറ്റത്തെ തെങ്ങോല പന്തലിനു താഴെ വലിയ വളകൊട്ടക്കൊണ്ടാണ് എന്നെ അടച്ചുവെച്ചിരുന്നത്.
മഴ ശക്തമായപ്പോള് പന്തലില് നിന്നും വെള്ളം കിനിഞ്ഞിറങ്ങി കൊട്ടയക്കു മുകളില് നൃത്തം ചെയ്ത് തുടങ്ങി.
മീ...മീ,.....എത്രയോ തവണ ഞാന് നിലവിളിച്ചെങ്കിലും അമ്മ വിളികേട്ടില്ല. എന്താണ് കാരണമെന്ന് ഓര്ക്കാന് ശ്രമിച്ചു.
ഇന്നലെ ഉച്ചക്ക് കൂട്ടില് ഞാന് തനിച്ചായിരുന്നു.
ഉമ്മ തൊട്ടടുത്ത തോട്ടത്തില് തൊട്ടാവാടി തിന്നുകയായിരുന്നു. യജമാനന്റെ വീട്ടിലുള്ളവരെല്ലാം എവിടേക്കോ പോയതാണെന്ന് തോന്നുന്നു. ഉറക്കം തൂങ്ങുന്നതിനിടയിലാണ് അമ്മയുടെ നിലവിളികേട്ടത്.
തോട്ടത്തിലേക്ക് നോക്കിയപ്പോള് കണ്ട കാഴ്ച ഞാനിന്നും മറന്നിട്ടില്ല.ഒരു കൂട്ടം ചെന്നായകള് എന്റെ അമ്മയെ വളഞ്ഞിട്ടിരിക്കുകയാണ്. അമ്മ കൂട്ടിലേക്കും ,യജമാനന്റെ വീട്ടിലേക്കും നോക്കി ജീവനുവേണ്ടി നിലവിളിക്കുന്നു.
നിലവിളികേട്ട് ആരും വരുന്നില്ലെന്ന് കണ്ടപ്പോള് ചെന്നായകള്ക്കും പെരുത്ത് സന്തോഷമായി. അവര് അമ്മയുടെ ചുറ്റും വട്ടം കറങ്ങി കുരച്ചുചാടികൊണ്ടിരുന്നു.പേടിച്ചരണ്ട ഞാനും കഴിയാവുന്ന വിധത്തില് നിലവിളിച്ചു. യജമാനന്മാര് കയറ് കൊണ്ട് ബന്ധിച്ചതിനാല് ഓടാനും കഴിയാതെ അമ്മ ചുറ്റിതിരിഞ്ഞ് കയര് പൂര്ണ്ണമായും ചുറ്റി കഴിഞ്ഞു.
അവരിലൊരാള് അമ്മയുടെ കഴുത്തിന് കടിച്ചു വലിച്ചു. ചോരതെറിക്കുന്നത് കണ്ടപ്പോള് കൂടെയുള്ളവരെല്ലം ആ ചോര ഊറ്റികുടിക്കാന് വേണ്ടി മത്സരിച്ചു. അതിനിടെ വന്ന ഏതോ വഴിപോക്കനാണ് ആ കാപാലികരെ തുരത്തിയോടിച്ചത്.
അപ്പോഴേക്കും തന്റെ അമ്മ മരണത്തിന്റെ പടിവാതില്ക്കലെത്തിയിരുന്നു.
അയാള് പന്തലിനുതാഴെ വിരിച്ച നൂല്ചാക്കില് അമ്മയെ കിടത്തി.അപ്പോഴേക്കും യജമാനന്മാരെല്ലാം സത്ക്കാരം കഴിഞഞ്ഞ് മടങ്ങിയെത്തിയിരുന്നു. എന്നാല് അവരിലാര്ക്കും ആ സംഭവത്തില് പ്രത്യേകിച്ച് ദണ്ണമൊന്നും തോന്നിയില്ല. വലിയ യജമാനന് മൃഗ ഡോക്ടറെ വിളിച്ചെങ്കിലും നാളെ വരാമെന്നാണ് പറഞ്ഞത്.
അതിനിടെ എന്നെ കൂട്ടിനുള്ളില് കൊട്ട കൊണ്ട് മൂടിവെച്ചു. അന്ന് എനിക്ക് ആരും പാലു തന്നില്ല. സാധാരണ യജമാനന്മാര് എടുത്തുകൊണ്ടുപോയി അമ്മയുടെ മുലകള് വായില് വെച്ച് തരാറുണ്ട്. പിന്നീട് ആ കാര്യത്തില് സംശയം തോന്നിയിരുന്നു. അവര് അതുകൊണ്ടെ ലൈഗകാസ്വാദനം കണ്ടിരുന്നോ ആവോ ?
അര്ദ്ധ രാത്രി സമയം ഞാന് അമ്മയുടെ നിലവിളി വീണ്ടും കേട്ടു.
അത് അമ്മയുടെ അവസാനത്തെ വിളിയാണെന്ന് നേരം വെളുത്തതിന്റെ ശേഷമാണ് ഞാന് അറിഞ്ഞത്.

നേരം വെളുക്കാറായതിന്റെ സൂചകമായി കോഴികള് കൂവിയപ്പോള് തന്നെ ഞാന് ചെവിയും കുടഞ്ഞ് എഴുനേറ്റു നിന്നു. അപ്പോഴാണ് ഞാന് കൊട്ടക്കത്താണെല്ലോ എന്ന കാര്യം ഓര്ത്തത്.
വെയില് ചൂടായി കുറെനേരം കഴിഞ്ഞതിന്റെ ശേഷമാണ് എന്നെ അവര് പുറത്തേക്ക് വിട്ടത് . അമ്മയുടെ അടുത്തേക്ക് ഓടിവന്നെങ്കിലും അവിടെ അമ്മയുണ്ടായിരുന്നില്ല.

തൊടിയിലേക്ക് നോക്കിയപ്പോള് അമ്മയെ രണ്ടാള് ചേര്ന്ന് ഒരു
തടിയില് കൂട്ടികെട്ടി നടന്നു നീങ്ങുന്നതാണ് കണ്ടത്. അതോടെ എനിക്ക് കാര്യങ്ങള് പിടികിട്ടാന് തുടങ്ങിയിരുന്നു.
ആ വീട്ടില് ഞാനൊരു അട്ടിന് കുട്ടി മാത്രം തനിച്ചായതിനെ തുടര്ന്ന് അവര് എന്നെ തൊട്ടടുത്തുള്ള യാജമാനന്റെ വീട്ടിലേക്ക് മാറ്റി. അവിടത്തെ ആടമ്മ പ്രസവിച്ചിട്ട് രണ്ടാഴ്ചയെ ആയിട്ടുള്ളു. ഇക്കാരണത്താല് എന്നെ പിടിച്ച് അതിന്റെ പാലു കുടിപ്പിച്ചിരുന്നു. ആദ്യമൊക്കെ ആ അമ്മയ്കക്കും, കുട്ടിക്കും എന്നെ കണ്ണെടുത്താല് കണ്ടുകൂടായിരുന്നു.
അമ്മ മരിച്ചതിനാലാവാം അവര്ക്കെന്നോട് പ്രത്യേക സ്നേഹമായിരുന്നു.യജമാനന്മാരുടെ മക്കള്ക്ക് പാല് കൊടുക്കുന്ന പ്ലാസ്റ്റിക് കുപ്പിയില് ആടമ്മയുടെ പാല് നിറച്ചാണ് യജമാനന്മാര് എന്നെയൂട്ടിയത്.പിന്നെ പാലിന് പകരം കഞ്ഞിവെള്ളം നിറച്ച ആ കുപ്പി എനിക്കുതന്നപ്പോഴും രുചിയില് വാശിപിടിക്കാതെ ഞാനതും കുടിക്കുമായികുന്നു.അവിടത്തെ മാളുവാണ് എന്നെയേറെ ഇഷ്ടപെട്ടത്.

എത്ര പ്രാവശ്യമാണെന്നോര്മ്മയില്ല. മാളുടെ പായയില് ധാരാളം തവണ ഞാനുറങ്ങിയിട്ടുണ്ട്. പലതവണ രാത്രിയില് മൂത്രമൊഴിക്കല് പതിവായപ്പോഴാണ് മാളോടൊപ്പമുള്ള എന്റെ സുഖ നിദ്ര അവസാനിച്ചത്. മാളുടെ അനിയന്മാര് പലതവണ എന്നെ തൊട്ടിയിലിട്ട് ആട്ടി. പല തവണ തലകറങ്ങി ഞാനതില് നിന്ന് വീണിട്ടും അവരെന്നെ വീണ്ടും പിടിച്ചിട്ടു.അവരുടെ ഉമ്മമാര് താരാട്ട് പാടും പോലെ എന്നെ തൊട്ടിയിടിട്ട അവര് താരാട്ടുപാടി.ലായില ഇല്ലല്ലാ....... ലായില ഇല്ലല്ലാ.......

മറ്റുള്ള ആടുകളുടെ കൂട്ടിലേക്ക് ചെന്നപ്പോള് തന്നെ എന്നെയവര് ആക്രമിക്കാനാരംഭിച്ചു. മനുഷ്യന്മാരെരോലെ ഒരു തരം റാഗിംഗ്.........
പതിയെ ആടമ്മയുടെ കുഞ്ഞുങ്ങളുമായി ഞാനും ഇണങ്ങി.തുന്പ്രിയെടുത്ത് ചാടി കളിക്കല് ഞങ്ങളുടെ പതിവ് രീതിയായിരുന്നു.
രണ്ടാമത്തെ വയസ്സിലാണെനിക്ക് ഒരു കുട്ടി പിറന്നത്. കൂടാതെ മറ്റുള്ളവരുടെ കുട്ടികളൊക്കെ ഉണ്ടായതിന് കൂട്ടില് ഞെരുക്കമാണ്.
ഇതിനിടെ ഞങ്ങള് സാധാരണ മേഞ്ഞു നടന്നിരുന്ന ചാലിയില് പാടം യജമാനന്മാര് റന്പര് വെക്കാന് വേണ്ടി കിളച്ചു മറിച്ചിരിക്കുകയാണ്.
അതെല്ലാം പഴങ്കഥ. ഇനി അതൊന്നും മാലോകരെ ബോധ്യപ്പെടുത്തിയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇന്നലെ വിശപ്പടക്കാന് മാത്രം തിന്നാനൊന്നും കിട്ടിയില്ല. തൊട്ടാവാടിചെടി തേടിയലഞ്ഞ ഞാനും മക്കളും എത്തിപെട്ടത് പയര്കൃഷിതോട്ടത്തിലായിരുന്നു.വിശന്നുവലഞ്ഞ ഞങ്ങള് എന്തെല്ലാമാണ് തിന്നതെന്ന് ഇപ്പോളോര്മയില്ല.അല്ലെങ്കിലും കാഠിന്യമായ വിശപ്പ് നേരിടുന്പോള് ആരാണ് ഭക്ഷണത്തിന്റെ രുചി ശ്രദ്ധിക്കുന്നത് ?.

ഓടി വന്ന അതിന്റെ ഉടമസ്ഥന് ഞങ്ങളെ കയറോടെ പിടിച്ചുകെട്ടി വടികൊണ്ട് ശക്തമായി പ്രഹരിച്ചു.ശേഷം ഞങ്ങളുടെ യജമാനന്റെ മുന്പിലേക്ക് വലിച്ചുകൊണ്ടുപോയി.ഞങ്ങളെ മുന്നില് നിര്ത്തി യജമാനനെ അയാള് തെറിയഭിഷേകം നടത്തി. ഒന്നും പ്രതികരിക്കാനാവാതെ നിന്ന യജമാനന് അയാള് പോയശേഷം എന്നെ കയറില് ബന്ധിച്ച് വലിയ വടികൊണ്ട് എന്റെ തലയൊഴികെയുള്ള ഭാഗത്തെല്ലാം അടിച്ചു. അടികൊള്ളാനുള്ള ശേഷിയില്ലാതെ ഞാന് ബന്ധിച്ച മരത്തിനുചുറ്റും കറങ്ങി. കയര് തീര്ന്ന ഞാന് തലകറങ്ങി വീണിട്ടും അടി നിലച്ചിട്ടുണ്ടായിട്ടുന്നിരുന്നില്ല.
ശരീരത്തിലേറ്റ പ്രഹര വേദനയില് ആ രാത്രി എങ്ങനയോ കഴിച്ചുകൂട്ടി.


നേരം പുലര്ന്നു . പതിവുപോലെ ഞങ്ങളെ മേയാന് വിടുന്ന സമയമായിട്ടും കൂട്ടില് നിന്നും പുറത്തുവിട്ടിട്ടില്ല. വിശന്നെങ്കിലും ഞാന് കരയാന് തുനിഞ്ഞില്ല. ഇതിനിടെ യജമാനന്റെ വീടിന്റെ ഉമ്മറത്ത് എതോ അതിഥികള് വന്നതും അവരുമായി തര്ക്കിക്കുന്നതും ഞങ്ങള് കൂട്ടില് കിടന്നു കണ്ടു. പിന്നെ ആ അതിഥികളിലൊരാള് ഞങ്ങളുടെ കൂട് തുറന്ന് എന്റെ കയര്പിടിച്ചപ്പോഴാണ് എനിക്ക് കാര്യങ്ങളെ കുറിച്ച് ബോധം വന്ന് തുടങ്ങിയത്.

എന്നെ കൊണ്ടുപോകാന് വന്നവരാണ് . കറുപ്പ് നിറമുള്ള ആമയെപോലെയുള്ള ആ വാഹനം അതാണ് സൂചിപ്പിക്കുന്നത്.
വലിച്ചിഴച്ച് എന്നെ ആ വാഹനത്തിലേക്ക് കയറ്റുന്പോള് എന്റെ മകന്റെ രോദനം എക്കാലത്തും കേള്ക്കാന് പാകത്തില് ഇപ്പോഴും ചെവിയില് മുഴങ്ങുന്നുണ്ട്. ആ കൂട്ടിലിപ്പള് അവന് തനിച്ചാണ്. നഗര വീഥിയിലെ എന്റെ കൂട്ടില് ധാരാളം പേര് വന്ന് കൊണ്ടിരുന്നു. കൂട്ടുകാരലിരോരുത്തര് ഓരോ ദിവസവും ഇറച്ചിയായി മനുഷ്യ യജമാനന്മാരുടെ വയറ്റിലായി...പിന്നെ അവര് അതിനെ തീട്ടമാക്കി മാറ്റികൊണ്ടിരുന്നു.

കൂട്ടിലേക്ക് അറവുകാരന്റെ കൈ ഇന്ന് എന്നെ തേടിവന്നു. വലിച്ചിറക്കിയ ശേഷം ചോര മണക്കുന്ന പറന്പിലേക്കാണ് കൊണ്ടുപോയത്. അറവുകാരന് കത്തി മൂര്ച്ച കൂട്ടികൊണ്ടിരിക്കുന്നേരം പടിഞ്ഞാറോട്ട് നോക്കിയപ്പോഴാണ് പരിചിതരായ രണ്ട് മുഖങ്ങള് ഞാനവിടെ കണ്ടത്.

എന്റെ മാംസം വാങ്ങാന് എന്റെ യജമാനനും , പയര് കൃഷിക്കാരനും ക്യൂവില് ഞെരുങ്ങി അക്ഷമരായി നില്പ്പ് തുടരുകയാണ്.