Monday, January 14, 2019

ചില മൂസിയം ഇനങ്ങള്‍






ഉള്ളിലുള്ളവ അവിടെ കിടന്ന് ദഹിക്കാതെ വരുമ്പോഴാണല്ലോ മനുഷ്യരായാലും മൃഗങ്ങളായാലും ര്‍ദിയുണ്ടാവുക.ആമാശയത്തിലുള്ള വസ്തുക്കൾ വായിലൂടെയും ചിലപ്പോൾ മൂക്കിലൂടെയും പുറന്തള്ളുന്ന പ്രക്രിയയാണത്.ഛര്‍ദി ഒരു രോഗ ലക്ഷണമാണ്.തലയിലെയും വയറിലെയുമെല്ലാം പല രോഗങ്ങളുടെയും ലക്ഷണം.



മലപ്പുറം എന്ന് കേള്‍ക്കുമ്പോഴേക്കും ഛര്‍ദില്‍ ഉണ്ടാകുന്ന അല്ലെങ്കില്‍ ഓക്കാനം ഉണ്ടാകുന്ന ചിലരുണ്ട്.
ഉള്ളിലുള്ള മുസ്ലിം വിരുദ്ധതയുടെ/ വര്‍ഗീയ ചിന്തയുടെ വാര്‍പ്പു മാതൃകകള്‍ ( Stereotype) അവിടെ കിടന്ന ദഹിക്കാതെ വരുമ്പോള്‍ പുറത്തേക്ക് ചര്‍ദിക്കുന്ന ചില മ്യൂസിയം ഇനങ്ങള്‍. അവര്‍ ചില വെടി പൊട്ടിച്ചിട്ട് ബഹളം സൃഷ്ടിക്കും.

ലപ്പാട്ടെ സമരത്തിന് മലപ്പുറത്തെ ചിലര്‍ പിന്തുണ നല്‍കിയത് ദഹിക്കാനാനാവാതെ സഖാവ് ജയരാജന്‍ ഇന്ന് ഇത്തരമൊരു ഛര്‍ദില്‍ നടത്തിയിരിക്കുന്നു.
കുറ്റം പറഞ്ഞിട്ട് മാത്രം കാര്യമില്ല.
ത് ജരായാജനെ എല്ലാവര്‍ക്കും അറിയാലോ...

ബോക്സിംഗ് താരം മുഹമ്മദലി അന്തരിച്ചപ്പോള്‍ കായിക മന്ത്രിയായിരുന്നു പുള്ളി. കായിക ലോകത്ത് മെഡല്‍ നേടി കേരളത്തിന്‍റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ ഉയര്‍ത്തി എന്നൊക്കെ വിഡ്ഢിത്തരം ചാനലില്‍ പോയി വിളിച്ചുപറഞ്ഞത് അധികമാരും മറന്നുകാണില്ല.

വിഢിത്തരം വിളിച്ചുവരുത്തുന്നതിന് ഒരു അതിരൊക്ക് ഉണ്ട് എന്ന് തിരുത്തിക്കൊടുക്കാന്‍ വിവരമുളള സഖാക്കളാരുമില്ലേ മൂപ്പരുടെ പ്രൈവറ്റ് സെക്രട്ടിമാരുടെ കൂട്ടത്തില്‍ ?

ഇത്തരത്തില്‍ ഇടക്കിടെ ചര്‍ദില്‍ ഉണ്ടാകുന്ന ചിലര്‍ ആ പാര്‍ട്ടിയില്‍ ഇന്നും അന്നും ഉണ്ട് എന്നത് ഈ സമയത്ത് ഓര്‍ക്കുകയാണ്. ബിജെപി നേതാവായ എന്‍ ഗോപാലകൃഷ്ണന്‍, സിപിഎം നേതാക്കളായ ഇഎംഎസ്,വിജയരാഘവന്‍,വിഎസ് അച്യുതാനന്ദന്‍ തുടങ്ങിയവരാണ് അവരില്‍ ചിലര്‍.

മലപ്പുറം ജില്ലയുടെ രൂപീകരണം മുതല്‍ അതുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തിൽ ഇസ്ലാമിക വർഗീയത വളരാൻ ഇടയാക്കിയ തീരുമാനമാണെന്നാണ് മണ്‍മറഞ്ഞുപോയ സഖാവ് ഇഎംഎസ് എന്ന ആചാര്യന്‍ ആദ്യ വെടി പൊട്ടിച്ചിട്ടുള്ളത്.അവിടെ മുസ്ലിം ഭൂരിപക്ഷമുള്ളതാകും അദ്ദേഹത്തെ പ്രോകോപിപ്പിച്ച ചേതോവികാരം അല്ലാതെ ഉള്ളിലെ വര്‍ഗീയതയാണെന്ന് നമുക്ക് ചിന്തിച്ചുകൂടാ… അങ്ങിനെ ചിന്തിച്ചാല്‍ നിങ്ങള്‍ തീവ്രവാദിയായി മാറും.

മലപ്പുറത്തെ കുട്ടികള്‍ പരീക്ഷയില്‍ കോപ്പിയടിച്ചാണ് ജയിക്കുന്നത് എന്ന് പറഞ്ഞത് ഏതെങ്കിലും വിവരംകെട്ടവനായിരുന്നില്ല, സാക്ഷാല്‍ വിഎസ് അച്യുതാനന്ദനായിരുന്നു. കേരള മുഖ്യമന്ത്രി വരെ എത്തിയ ആളായിരുന്നല്ലോ മാന്യദേഹം. ഇന്നിപ്പോള്‍ മലപ്പുറം ഓരോ വര്‍ഷവും എഞ്ചിനിയറിംഗിലും മെഡിക്കലിലുമെല്ലാം റാങ്കുകള്‍ കരസ്ഥമാക്കുമ്പോഴും ഇതുവരെ തിരുത്താത്ത വിഎസിന്‍റെ ആ പ്രസ്താവന മലപ്പുറത്തുകാര്‍ ഓര്‍ക്കും.

മലപ്പുറത്ത് ദേശീയപാത സര്‍വ്വേക്കെതിരെ സമരം നടത്തുന്നവര്‍ മുസ്ലിം തീവ്രവാദികളെന്ന് ഒരു ഉളപ്പുമില്ലാതെ ഉരിയാടിയത് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ എ. വിജയരാഘവൻ ആണല്ലോ..

നിയമുണ്ട് എത്രയോ സംഭവങ്ങള്‍.ലോകസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ജയിച്ചപ്പോള്‍ ദേവസ്വം മന്ത്രിയും സി.പി.എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് മലപ്പുറത്തിെൻറ ഉള്ളടക്കംതന്നെ വർഗീയമാണെന്നും ന്യൂനപക്ഷ വർഗീയതയുടെ കേന്ദ്രീകരണം നടക്കുന്ന മേഖലയാണത് എന്നാണല്ലോ.

മേല്‍പ്പറഞ്ഞ ഒട്ടനവധി വര്‍ഗീയവും ഇസ്ലാമോഫോമിയോ സ്റ്റീരിയോ ടൈപ്പ് വിശ്വാസങ്ങളും ഡയലോഗുകളും പുറത്തുവന്നിട്ടും ഇക്കാര്യത്തിലൊന്നും ഇതുവരെ ഒരു മാപ്പുപറയാനോ തെറ്റാണ് സംഭവിച്ചതെന്ന് പറയാനോ ഇവര്‍ തയ്യാറായിട്ടില്ല എന്നത് പ്രത്യേകം ഓര്‍ക്കണം.എല്ലാവര്‍ക്കും കയറി കൊട്ടാവുന്ന ,മേയാവുന്ന ജനതയായി വരേണ്യ ഇടതു -സെക്കുലർ മലപ്പുറത്തെ പരിഗണിച്ചുപോരുന്നു എന്നതാണതിന് കാരണം.


ബിജെപി നേതാക്കള്‍ മുസ്ലിംങ്ങളെയും മലപ്പുറത്തെയും കുറിച്ച് പറയുകയാണെങ്കില്‍ അത് വര്‍ഗീയതയും സഖാക്കള്‍ അത്തരം പരാമര്‍ശം നടത്തിയാല്‍ അത് മതേതരവും ആകുന്നതിന്‍റെ യുക്തി എന്താണ് ?സംഘ് ആക്കല്‍ എന്നാണ് ഇത്തരം ആളുകളെ വിളിക്കാന്‍ നല്ലത്.

Tuesday, January 8, 2019

ഇങ്ങിനെ പോയാല്‍ മുസ്ലിം പെണ്‍കുട്ടികള്ക്ക്‍ പഠിച്ചു മതിയാകും.

ഏത് വരെ പഠിച്ചു ?
പഠിത്തം കഴിഞ്ഞിട്ടില്ല.
ഞാന്‍ പ്ലസ് ടു കഴിഞ്ഞപ്പോള്‍ നിര്‍ത്തി.വീട്ടില്‍ ഞാന്‍ ഒറ്റ മോനാണേ..
അതോണ്ട്, പഠിത്തം നിര്‍ത്തണോ?
അതുകൊണ്ടല്ലാ…. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലം പഠിത്തം നിര്‍ത്തേണ്ടിവന്നതാണ്.
ങ്ങള് പ്ലസ് ടു ജയിച്ചിട്ടും നിര്‍ത്തിയതാ…?
ജയിച്ചിട്ടല്ല, തോറ്റോണ്ടാ നിര്‍ത്തിയത്.
മുജീബ് റഹ്മാന്‍...സോറി !.
അടുത്തിടെ മലയാളികണ്ട സുഡാനി ഫ്രം നൈജീരിയ ചിത്രത്തിലെ കോമഡി സീനായിട്ടാണ് നായകന്‍റെ ഈ പെണ്ണുകാണല്‍ ചടങ്ങ് കാണിക്കപ്പെടുന്നത്.
മലബാറിലെ മുസ്ലിം യുവാക്കളുടെ വിദ്യാഭ്യാസപരമായ പിന്നാക്ക അവസ്ഥ ഭാവിയില്‍ കോമഡിയായി മാറുന്നിടത്തേക്ക് തന്നെയാണ് പോകുന്നത്.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് നിരന്തര പ്രധാന്യം നല്‍കിയപ്പോള്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസപരമായി മുന്നേറുകയും ആണ്‍കുട്ടികള്‍ വഴിയിലെപ്പോഴോ പിറകോട്ട് സഞ്ചരിക്കുന്നതുമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ 5700 പേര്‍ക്കാണ് പ്ലസ് ടുവില്‍ എപ്ലസ് ലഭിച്ചത്.അതില്‍ നാലായിരം പേരും പെണ്‍കുട്ടികളാണ്. ഡിഗ്രിക്ക് സര്‍ക്കാര്‍ സീറ്റ് കുറവുള്ള മലപ്പുറം പോലുള്ള സ്ഥലങ്ങളില്‍ അവിടത്തെ സര്‍ക്കാര്‍ കോളേജുകളില്‍ സ്വാഭാവികമായും പഠിക്കാന്‍ അവസരം കിട്ടുന്നത് പെണ്‍കുട്ടികള്‍ക്ക് മാത്രമാണ്.അതുകൊണ്ടാണ് ഫറൂഖ് പോലുള്ള കോഴിക്കോട്ടേ കോളേജില്‍ 80 ശതമാനവും പെണ്‍കുട്ടികളാവുന്നത്.ഇതെ സംബന്ധിച്ച് 2014 ല്‍ ദ ഹിന്ദുവില്‍ അബ്ദുലത്വീഫ് നഹ റിപ്പോര്‍ട്ട് ചെയ്തതോര്‍ക്കുന്നു.
ഇതിന്‍റെ ഫലമായി നേരിടുന്ന സാമൂഹികമായ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നുണ്ട് പിഎസ് റംഷാദ് എഴുതിയ ലേഖനം.
പെണ്ണിന് ഉയര്‍ന്ന വിദ്യാഭ്യാസം, ആണിന് വിദ്യാഭ്യാസമില്ലായ്മ.
യോഗ്യതയുള്ള വരനെ കിട്ടാത്ത അവസ്ഥ.
വിദ്യാഭ്യാസമുള്ള പെണ്ണിനെ കെട്ടാന്‍ പേടി.
ജോലിയുള്ള പെണ്ണുമായി ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയാതെ പിരിയുന്ന ബന്ധങ്ങള്‍.
ഇതിന്‍റെ ഫലമായി പെണ്‍കുട്ടികളെ ഇനിയെന്തിന് കൂടുതല്‍ പഠിപ്പിക്കുന്നു എന്ന മാതാപിതാക്കളുടെ ആശങ്കകള്‍.
ഉന്നത പഠനം നടത്തിയിട്ടും ആ അറിവിനെ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥ.
അങ്ങിനെ തുടങ്ങി നിരവധി പ്രശ്നങ്ങളെ സംബന്ധിച്ച് റംഷാദിന്‍റെ ലേഖനം പരാമര്‍ശിക്കുന്നത്.
https://www.samakalikamalayalam.com/…/മുസ്ലിം-ആണ്കുട്ടികള്ക…
പരിഹാര മാര്‍ഗങ്ങളെ കുറിച്ച് വിവിധ സംഘടനകള്‍ പലതും മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഇനിമുതലെങ്കിലും സര്‍ക്കാര്‍ കോളേജുകളില്‍ ആണ്‍കുട്ടികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നുതന്നെയാണ് എനിക്കും തോന്നുന്നത്.അല്ലാതെ പാരലല്‍ കോളേജിലോ ഡിസ്റ്റന്‍സ് എഡ്യുക്കേഷനോ പറഞ്ഞയച്ചതുകൊണ്ട് കാര്യമില്ല.അങ്ങിനെ കോഴ്സുകള്‍ ചെയ്തവരെല്ലാം വലിയ പ്രതിസന്ധി അനുഭവിക്കുന്നതാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.