Wednesday, June 22, 2016

വാരിയെല്ലിന് വേണ്ടിയുള്ള അന്വേഷണം



ഈ പോസ്റ്റ്കൊണ്ട് എന്താ പ്രയോജനം ? നോമ്പുതുറക്കാന്‍ പോയപ്പോള്‍ സ്വയം ചോദിച്ചു.അപ്പോള്‍ കിട്ടിയ ഉത്തരം ഇങ്ങിനെയാണ്.
1.ഇതൊരു ഇസ്ലാമിക പെണ്ണുകാണലിനെ ഒരു ആണ് എങ്ങിനെ നോക്കിക്കാണുന്നു എന്ന് പെണ്ണിന് മനസ്സിലാക്കാം
2. കെട്ടി നിറുത്തിയ ജലാശയത്തെ തുറന്നിടുമ്പോള്‍ ഒരു ഡാമിനുണ്ടാകുന്ന ആശ്വാസമുണ്ടാകാം


ഫെബ്രുവരിയിലെ ആ സന്ധ്യയില്‍ കണ്ട പെണ്‍കുട്ടി പിന്നെപ്പോഴാണ് മനസ്സിലേക്ക് വന്നതെന്ന് കൃത്യമായി ഓര്‍മ്മയില്ല.അല്ലെങ്കിലും എല്ലാം പ്ലാന്‍ ചെയ്തല്ലല്ലോ വരിക. സ്വാഭാവികമായി സംഭവിക്കുന്നതാണതൊക്കെ.
ഒരു കാര്യം ഉറപ്പാണ്. ഇന്ന് ധരിക്കുംപോലെ പര്‍ദ്ധയല്ല ആ കുട്ടിയന്ന് ധരിച്ചിരുന്നത് എന്ന് മാത്രം അറിയാം.

പിന്നീടെപ്പോഴോ വി.പി. ഒടി റൂമില്‍ ഡ്യൂട്ടി തന്നപ്പോള്‍ അവിടെ ചില പുതിയ ടീച്ചേഴ്സിനെ കണ്ടു.അവിടെ വെച്ചാണ് സീനത്ത് മിസിനെ പരിചയപ്പെടുന്നത്.എന്‍റെ കൂട്ടുകാരന്‍റെ കൂടെ സ്കൂളില്‍ ജോലി ചെയ്ത മിസ് ആണവര്‍.കൂടാതെ എന്‍റെ നാട്ടില്‍ നിന്ന് 22 കി.മി ദൂരം അടുത്തുമാണ്. ആയിടക്കാണ് ഒരു പര്‍ദ്ധയിട്ട കുട്ടിയെ കാണുന്നത്.അന്ന് കുടുംബസംഗമത്തില്‍ കണ്ട അതെ കുട്ടി.

പര്‍ദ്ധയാണ് വേഷം.ചില പരിഷ്ക്കാരി പെണ്ണുങ്ങളെപ്പോലെ മോഡല്‍ പര്‍ദ്ധയൊന്നുമല്ല.ഒരു സാധാരണത്വം. കാണാനും സുന്ദരി.പ്രേമം സിനിമയിലെ സായ് പല്ലവിയെപ്പോലെ മുഖത്ത് കുറച്ച് മുഖക്കുരുക്കളുണ്ടെന്ന് തോന്നുന്നു. എന്നാലും കുഴപ്പമില്ല. ചിരിയ്‌ക്കുമ്പോള്‍ നുണക്കുഴി വിരിയുന്നുണ്ടോ? സൂക്ഷിച്ച് ഇതുവരെ നോക്കിയിട്ടില്ല.
തുമ്പിയെപിടിക്കാന്‍ പോകുന്ന കുട്ടിയുടെ നടത്തം.

പക്ഷെ മുഖത്തേക്കൊന്നും നോക്കില്ല.
അങ്ങിനെയൊരാള്‍ അവിടെ വന്നോ എന്ന് പോലും ഭാവിക്കാതെ നടന്നുപോകുന്നവള്‍.
പിന്നെ പിന്നെ
ഫോട്ടോ കോപ്പി എടുക്കാന്‍ വരുമ്പോഴൊക്കെ അവിടെ ഈ ഉമ്മച്ചികുട്ടിയുണ്ടാകാറുണ്ട്.
പക്ഷെ മുഖത്തേക്കൊന്നും നോക്കില്ല.
അങ്ങിനെയൊരാള്‍ അവിടെ വന്നോ എന്ന് പോലും ഭാവിക്കാതെ നടന്നുപോകുന്നവള്‍.
കുറെ മാസം മനസ്സിന്‍റെ ഒരു കോണിലൊതുക്കിയിരുന്നു.
പോട്ടെ..ന്ന് വെച്ചു.വീട്ടില്‍ തകൃതിയായി ആലോചന തുടങ്ങി.
ഉമ്മയോട്പറഞ്ഞു.
വരുമ്പോള്‍ പെണ്ണിനെ ഞാന്‍ ഇവിടെ നിന്ന് കൊണ്ടുവരാമെന്നും തട്ടിവിട്ടു😜
ഒടുവില്‍ കൂട്ടുകാരന്‍ നൗഫലിനോട് പറഞ്ഞു..
നൗഫലേ... ആലോചന ഇവിടെ നിന്നാക്കിയാലോ എന്ന്..
അവന്‍ ഒറ്റയടിക്ക് വേണ്ടെന്ന് പറഞ്ഞു.

അത് വല്ലാത്ത ഒരു വാക്കായിരുന്നു.
ഗള്‍ഫില്‍ വളര്‍ന്ന കുട്ടിക്ക് , നമ്മുടെ നാടും മണ്ണൊന്നും പറ്റില്ല.
അവര്‍ വെറും കുബ്ബൂസ് കുട്ടികളാകും.
പിന്നെ ഗള്‍ഫ് സ്കൂളിലൊക്കെ പഠിച്ചതല്ലേ...
നിനക്കത് ശര്യാകോന്ന് തോന്നുന്നില്ല.
നമുക്ക് വേറെ നോക്കാംന്ന്..അങ്ങിനെ അത് പടച്ചോന് വിട്ടു.
അല്ലാഹുവേ...
ഹൈറ് പ്രദാനം ചെയ്യണേ...അത് ശര്യാകില്ലെങ്കില്‍ പെട്ടെന്ന് ഒന്ന് ഒഴിവാക്കിത്തരണേ...യെന്ന്.

ക്ഷെ ദൈവം കൂടുതലെന്നെ പരീക്ഷിക്കാന്‍ തുടങ്ങി.
അതില്‍ പിന്നെയാണ് കൂടുതലായി കാണാ‍ന്‍ തുടങ്ങിയത്.
അതില്‍ പിന്നെയാണ് നിന്‍റെ പേരറിയാമായിട്ടും ഒരു കൊളുത്തെറിഞ്ഞത്പെട്ടെന്നാണ് നിന്‍റെ മുന്നിലേക്ക് കോണിയിറങ്ങി വന്നത്.

"സാറെന്തിനാ എന്‍റെ പേര് ചോദിച്ചത്"

എന്‍റള്ളോ... ആകെ ഉള്ളിലൊരു കാളല്‍.

ചുമ്മായെന്ന് പറഞ്ഞ്... ഒരു പോക്ക് പോയിട്ടുണ്ട് 😀ഇതിനിടെ ശഅബാന്‍ 15 ന് ഞാനൊരു സുന്നത്ത് നോമ്പെടുത്തു.
നീ നാളെ നോമ്പെടുക്കിന്നില്ലേയെന്ന് ഉമ്മാ ചോദിച്ചപ്പോള്‍ എടുത്തതാ...

അതെ കുറിച്ച് ശരീഫ് സാറും ഞാനും സ്റ്റാഫ് റൂമില്‍ ചില സംവാദങ്ങള്‍ നടന്നു
അദ്ദേഹം ഹദീസ് കൊണ്ടും ഖുര്‍ആന്‍ കൊണ്ടൊക്കെ വാദിച്ചു.
ഞാനെന്‍റെ കേവലം നാവുകൊണ്ടും വാദിച്ചു.

അദ്ദേഹത്തിന് തോന്നി, ഞാനൊരു കടുത്ത സുന്നി ആദര്‍ശ വാദിയാണെന്ന്.അതവിടെ അവസാനിച്ചതാ..
അതിനിടക്കാണ് നൗഫലിനോട് ആയിശയുടെ കാര്യം പറഞ്ഞത്.

ചെക്ക് ഔട്ട് അടിക്കാന്‍ വന്നപ്പോ അവനും നോക്കിയിട്ട് പറഞ്ഞു.
സംഗതി കിട്ടിയാ ലോട്ടറിയാകുമെന്ന്..ഇതിങ്ങിനെ വിട്ടാ ശരിയാവില്ലെന്ന് പറഞ്ഞ അവന്‍ ശരീഫ് സാറെ കൂട്ടി, ചര്‍ച്ചകള്‍ സജീവമാക്കി.
നമുക്കൊരു കാര്യം ചെയ്യാം..
ഇസ്ലാമിക രീതിയില്‍ തന്നെ നീങ്ങാമെന്ന്.
അങ്ങിനെ നമ്പര്‍ കിട്ടണം. അങ്ങിനെ നമ്പറൊക്കെ സംഘടിപ്പിച്ച ശരീഫ് സാര്‍ ഉപ്പയെ കണ്ടു.എന്നെ പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ എന്‍റെ കുറെ മദ്ഹ് (?)അവര്‍ പറഞ്ഞോയെന്ന് എനിക്ക് സംശയമുണ്ട്.അതാണ് അടിയായതും
കൂട്ടത്തില്‍ ഞാന്‍ സുന്നികളുടെ പത്രത്തില്‍ അടുത്തിടെ എഴുതിയ രണ്ട് ലേഖനമൊക്കെ അവര്‍ തട്ടിവിട്ടെന്ന് തോന്നുന്നു.

പത്രം അത്, സുന്നി-എപി വിഭാഗത്തിന്‍റെ സിറാജ് പത്രമായിരുന്നു.




Thursday, June 2, 2016

മതസംഘടനകളേ.... ഇത്ര അസഹിഷ്ണുത വേണോ ?

സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെടുന്ന കാര്യത്തില്‍ ജാതീയതയായിരുന്നു മധ്യകാല കേരള സമൂഹത്തില്‍ പ്രധാനപങ്കുവഹിച്ചിരുന്നത്.ഇന്നും അത് സജീവമായി തിരിച്ച് വന്നുകൊണ്ടേയിരിക്കുന്നു.ഹിന്ദുമതത്തോട് ചേര്‍ന്നാണ് ജാതീയത പരസ്പര ബന്ധപ്പെട്ട് കിടന്നിരുന്നതെങ്കില്‍ ഇന്ന് മുസ്ലിം , ക്രൈസ്തവ മതങ്ങളിലെ സംഘടനാ പ്രശ്നങ്ങളാണ് ജാതീയതക്ക് ചേരുംപടി ചേര്‍ക്കുന്നത്.ജാതീയതയില്‍ അധികാരം ലംബമായി താഴേക്കിറങ്ങി വന്നതെങ്കില്‍ സംഘടന വിഭാഗീയതയില്‍ മുസ്ലിം-ക്രൈസ്തവ മതങ്ങളില്‍ അവയുടെ വ്യാപ്തി തിരശ്ചീനമായിട്ടാണെന്നു മാത്രം.
തൊടീല്‍, തീണ്ടല്‍, കണ്ടുകൂടായ്മ തുടങ്ങിയ അനാചാരങ്ങളും സാമൂഹിക വിവേചനങ്ങളും ജാതീയതയുടെ ഭാഗമായി മധ്യകാല സമൂഹത്തില്‍ ഭയാനകരൂപത്തില്‍ നില നിന്നിരുന്നു. തീണ്ടലും തൊടീലിലേക്കും എത്തിയിട്ടില്ലെങ്കിലും കണ്ടുകൂടായ്മയുംഅസഹിഷ്ണുതയും ഭയാനകമായി ഇവിടങ്ങളില്‍ വ്യാപിച്ചിരിക്കുന്നു.സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതിലും ആഘോഷങ്ങളിലും മരണവീടുകളും സംഘടനാ അസഹിഷ്ണുതയുടെ വേദികളായി മാറുന്നു.
Communalism revolves around the belief that people following the same religion must belong to the same community. Political parties are known to take advantage of communal feelings. Politicians try to appeal to the voters by using sacred symbols and religious leaders, and by making emotionally charged statements.