Sunday, May 22, 2016

സവര്‍ണ്ണമാക്കിയ എഞ്ചിനീയറിംഗും കീഴാളമാക്കിയ ഹ്യൂമാനിറ്റീസും

ഞാനെത്ര പറഞ്ഞിട്ടും അവള്‍ അനുസരിക്കുന്നില്ല.ഇനി മാഷെങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്കൂ .. എസ്എസ്എല്‍സി ഫലം പുറത്തു വന്ന ശേഷം തുടര്‍ കോഴ്സുകളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് മകളെ ബോധവത്ക്കരിക്കാനാണ് അധ്യാപകന്‍റെയടുത്തേക്ക് അയാള്‍ പോയത്.മകള്‍ ഡോക്ടറായിത്തീരാന്‍ ആഗ്രഹിക്കുന്ന രക്ഷിതാവിന് അവളെ പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പില്‍ ചേര്‍ക്കാനാണ് ആഗ്രഹം.മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ മകള്‍ക്ക് സയന്‍സ് വിഷയങ്ങള്‍ പഠിക്കാന്‍ താത്പ്പര്യമില്ലതാനും.ചരിത്രവും ഇംഗ്ലീഷുമൊക്കെ ഉള്‍പ്പെടുന്ന ഹ്യൂമാനിറ്റീസ് കോഴ്സ് തിരഞ്ഞെടുക്കാനാണ് അവള്‍ക്ക് താല്‍പ്പര്യം. കോഴ്സ് തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മകളുടെ താല്‍പ്പര്യവും കൂടി പരിഗണിക്കൂ എന്ന ഉപദേശത്തോടെയാണ് അധ്യാപകന്‍ ആ രക്ഷിതാവിനെ പറഞ്ഞയച്ചത്.

പത്ത് വര്‍ഷം മുമ്പുവരെ എസ്എസ്എല്‍സിക്കും പ്ലസ്ടുവിനുമൊക്കെ ശേഷം മക്കളുടെ തുടര്‍ പഠനത്തെ കുറിച്ച് പറഞ്ഞുകൊടുക്കാന്‍ സാധിച്ചിരുന്ന രക്ഷിതാക്കള്‍ കുറവായിരുന്നു.പ്രദേശത്തുള്ള ഏതെങ്കിലും വിദ്യാസമ്പന്നരായ വ്യക്തികളോട് ചോദിച്ചോ അല്ലെങ്കില്‍ കുട്ടിയുടെ കൂട്ടുകാര്‍ തെരഞ്ഞെടുക്കുന്ന കോഴ്സൊക്കെ പഠിക്കലായിരുന്നു സ്ഥിതി.ഇന്ന് അതല്ല സ്ഥിതി. എസ്എസ്എല്‍സി,പ്ലസ്ടു ഫലം പുറത്തു വരും മുമ്പെ മക്കളുടെ തുടര്‍ പഠനത്തെ കുറിച്ചുള്ള വിവരങ്ങളൊക്കെ അറിയാവുന്നവരും അതിനനുസരിച്ച് മക്കളെ പഠിക്കാനായക്കുന്നവരുമാണ് മിക്ക രക്ഷിതാക്കളും.വിദ്യാഭ്യാസപരമായി കൈവരിച്ച നേട്ടം തന്നെയാണ് കാരണം.യുകെജിയില്‍ പഠിക്കുന്ന കുട്ടിയുടെ സിലബസും പാഠ്യ രീതിയും മത്സരപരീക്ഷകളെ നേരിടാന്‍ പ്രാപ്തമാക്കുന്നതാണോയെന്ന് അന്വേഷിച്ച ശേഷം കുട്ടികളെ ചേര്‍ക്കുന്ന രക്ഷിതാക്കളുള്ള കാലത്താണ് ഇന്നത്തെ വിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. പ്രസവ ശേഷം കുഞ്ഞ് കൂടുതല്‍ ബുദ്ധിയുള്ളതായി വളരാന്‍ ഗര്‍ഭത്തിലിരിക്കുമ്പോള്‍ കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്ന ഭാര്യമാരുള്ള കാലമാണിത്. കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുന്നത് മുതല്‍ തങ്ങളുടെ ഒരു സ്വപ്നം കൂടി പരോക്ഷമായി അവനോ/ അവളോടൊപ്പം കയറ്റിവിടുന്നുണ്ട് പല രക്ഷിതാക്കളും.താങ്ങാനാവാത്ത പഠന ഭാരവും മാനസിക സംഘര്‍ഷങ്ങളും പങ്കുവെക്കാനാകാതെ വിങ്ങിപ്പൊട്ടുന്നു കുട്ടികളില്‍ ചിലര്‍.ആത്മഹത്യയിലേക്ക് വരെ ചിലരെ നയിക്കുന്നു.

അത്തരത്തിലുള്ള സംഘര്‍ഷം താങ്ങാനാകാതെ ജീവിതം പാതിവഴിയില്‍ ഹോമിച്ച കുട്ടിയാണ് കഴിഞ്ഞ മാസം അവസാനവാരം രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള കൃതി തൃപാടി.എഞ്ചിനീയറിംഗ് കോഴ്സിനുള്ള പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടെന്ന് കരുതി അഞ്ചുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു അവള്‍. 100 മാര്‍ക്ക് കിട്ടിയാലും പ്രവേശന സാധ്യതയുണ്ടായിരിക്കെ അതറിയാതെ ജെഎഇ പരീക്ഷയില്‍ 144 മാര്‍ക്ക് നേടിയ കൃതി തൃപാടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
"ഞാന്‍ ഇങ്ങിനെയൊരു കൃത്യം ചെയ്യുമെന്ന് എനിക്ക് ചുറ്റുമുള്ളവരാരും വിശ്വസിക്കില്ല. അവരുടെ മുമ്പില്‍ എനിക്കൊരു പ്രശ്നവുണ്ടായിരുന്നില്ല.പക്ഷെ എന്‍റെ തലയിലെ ശബ്ദവും എന്നോടു തന്നെയുള്ള വെറുപ്പും ഭ്രാന്തുപിടിപ്പിക്കുകയാണ്.
എനിക്കിഷ്ടമില്ലാതിരുന്നിട്ടും ചെറുപ്പം മുതലേ നിങ്ങള്‍ കൗശലത്തോടെ എന്നെ സയന്‍സ് പഠിപ്പിക്കാന്‍ പ്രേരിപ്പിച്ചു.നിങ്ങളെ സന്തോഷിപ്പിക്കാനാണ് ഞാന്‍ സയന്‍സിന് ചേര്‍ന്നത്. അമ്മേ.. ഇംഗ്ലീഷിനോടും ചരിത്രത്തോടുമാണ് എനിക്കിപ്പോഴും താത്പ്പര്യം.ജീവിതം ഇരുളടയുമ്പോള്‍ അവ എന്നില്‍ ആവേശം നിറച്ചിരുന്നു.എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്.പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന എന്‍റെ അനിയത്തിയോടെങ്കിലും ഈ സമീപനം മാറ്റണം.അവള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് പഠിക്കാന്‍ അവസരം നല്‍കണം” . അഞ്ചു പേജുള്ള തന്‍റെ ആത്മഹത്യ കുറിപ്പില്‍ അവള്‍ നേരിട്ട വിദ്യാഭ്യാസ പ്രശ്നങ്ങളെ കുറിച്ച് അമ്മക്കും സര്‍ക്കാറിനുമെതിരെ എഴുതി.

വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന കോച്ചിംഗ് സെന്‍ററുകളുള്ള സ്ഥലമാണ് ജയ്പൂരില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള കോട്ട എന്ന സ്ഥലം.വിവിധ സ്ഥാപനങ്ങളിലായി 35,000 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. പരാജയ ഭീതിമൂലം ഈ വര്‍ഷം ഇവിടെ ആത്മഹത്യ ചെയ്ത അഞ്ചാമത്തെ വിദ്യാര്‍ഥിയായിരുന്നു കൃതി തൃപാടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പത്താംതരത്തിലെ നൂറ് ശതമാനം വിജയത്തിനായി ഒമ്പതാം ക്ലാസില്‍ തോല്‍പ്പിച്ചതിനെ തുടര്‍ന്നാണ് അരീക്കോട് നിസ്സ എന്ന പകിനാലുകാരിയായ വിദ്യാര്‍ഥിനി 2014 ല്‍ ജീവിതം കയറില്‍ അവസാനിപ്പിച്ചത്.

രാജസ്ഥാനിലായാലും കേരളത്തിലായാലും വിദ്യാര്‍ഥികളില്‍ രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപന മാനേജ്മെന്‍റുകളും സമൂഹവുമൊക്കെയായി വെച്ചുപുലര്‍ത്തിപോരുന്ന അധിക പ്രതീക്ഷകളും പ്രത്യാശകളും വിദ്യാര്‍ഥി മനസ്സിനെയാണ് നോവിക്കുന്നതെന്ന കാര്യം പലപ്പോളും തിരിച്ചറിയപ്പെടുന്നില്ല.

എഞ്ചിനീയറും ഡോക്ടറും മാത്രം മതിയോ നമുക്ക് ?

ജീവിതവിജയമെന്നത് എഞ്ചിനീയറിംഗോ,മെഡിസിനോ പ്രവേശനം നേടി ജോലി സമ്പാദിക്കലാണോ ?
ലോക പ്രശസ്ത ധനികരിലൊരാളായ മൈക്രോസോഫ്റ്റിന്‍റെ സ്ഥാപകന്‍ ഒരിക്കല്‍ പറഞ്ഞു.” പരീക്ഷകളില്‍ ചില വിഷയങ്ങളില്‍ ഞാന്‍ തോറ്റു.പക്ഷെ എന്‍റെ സുഹൃത്ത് എല്ലാ വിഷയത്തിലും വിജയിക്കുമായിരുന്നു.ഇപ്പോള്‍ അവന്‍ ലോകത്തിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിലെ വലിയ ശംബളം വാങ്ങുന്ന എഞ്ചിനീയറാണ്.ഞാനാണ് ആ സ്ഥാപനത്തിന്‍റെ ഉടമസ്ഥന്‍". ബില്‍ഗേറ്റ്സിന്‍റെ വാക്കുകള്‍ക്ക് സമാനമായി പ്രശസ്തരായ, ജീവിതത്തില്‍ വിജയം കൈവരിച്ച പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സമൂഹത്തില്‍ ഡോക്ടറെപ്പോലെത്തന്നെ പ്രധാന്യമുള്ളവനാണ് കര്‍ഷകനും തൊഴിലാളിയും വക്കീലുമെല്ലാം.എഞ്ചിനീയറിംഗും, മെഡിസിനും മാത്രമല്ലാത്ത എത്രയോ പുതിയ കോഴ്സുകളുടെ സാധ്യതകള്‍ ഈ ലോകത്തുണ്ട്. അവനവന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കണം കോഴ്സുകള്‍ തിരഞ്ഞെടുക്കേണ്ടത്.കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് രക്ഷിതാക്കളുടെ കണ്ണ് തുറപ്പിക്കുന്നതാണ്.

രണ്ടുവര്‍ഷം മുമ്പ് എന്‍റെ മകള്‍ പഠിച്ച കോണ്‍വെന്റ് സ്‌കൂളില്‍നിന്ന് ഏറ്റവും മുന്തിയ മാര്‍ക്കു നേടിയ കുട്ടികളില്‍ ഒരാളായി പുറത്തിറങ്ങിയ സേതുപാര്‍വതി- ഞങ്ങളുടെ പാറുക്കുട്ടി- പ്ലസ് ടു പരീക്ഷയിലും അതേ വിജയം ആവര്‍ത്തിച്ചു. പത്തുകഴിഞ്ഞയുടന്‍ ഭൂരിഭാഗം മലയാളിക്കുട്ടികളേയും പോലെ അവളും ബയോളജിയും മാത്തമാറ്റിക്സും മുഖ്യമായെടുത്താണ് പ്‌ളസ് ടുവിന് ചേര്‍ന്നത്. തന്റെ സുഹൃത്തുക്കളെപ്പോലെ പാറുവും നഗരത്തിലെ ഒരു മുന്തിയ കോച്ചിങ് സ്ഥാപനത്തില്‍ അര ലക്ഷത്തോളം രൂപ ഫീസടച്ച് എന്‍ട്രന്‍സ് പരിശീലനത്തിനായി ചേര്‍ന്നു. എന്‍ട്രന്‍സ് കോച്ചിങ്ങിനായി അതിരാവിലേ അഞ്ചുമണിക്ക് ഉറക്കപ്പിച്ചോടെ നഗരത്തിലേക്ക് പോകുന്ന കുഞ്ഞിനെ നോക്കി നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും വേദനയല്ലാതെ അഭിമാനമൊന്നും എനിക്ക് തോന്നിയിട്ടില്ല.അഞ്ചെട്ടുമാസം കഴിഞ്ഞ് ഒരു ദിവസം കുട്ടി എന്നെ കെട്ടിപ്പിടിച്ച് ഒരു പൊട്ടിക്കരച്ചില്‍! ' അച്ഛാ, എനിക്ക് ഡോക്ടറും എഞ്ചിനീയറും ആകണ്ട!', അവള്‍ നന്നേ കുട്ടിക്കാലത്തു ചെയ്യാറുള്ളതുപോലെ ഏങ്ങിയേങ്ങി കരയുകയാണ്.ഞാനും ഭാര്യയും ഭയന്നു. കാരണം ചോദിച്ചപ്പോള്‍ സംഗതി ലഘുവാണ്. കൂടെ പഠിക്കുന്ന കുട്ടികളില്‍ ഒരാള്‍ പോലും പഠിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും വായിക്കുന്നില്ല! ബഷീറിനെയെന്നല്ല, വ്യാസനെപ്പോലും കേട്ടിട്ടില്ല! കേന്ദ്രസാഹിത്യ അക്കാദമി കിട്ടിയ അച്ഛനെക്കുറിച്ച് അഭിമാനത്തോടെ അറിയിച്ചപ്പോള്‍ ഏറ്റവും അറിവുള്ളവളെന്നു കരുതിയ കൂട്ടുകാരി ചോദിച്ചത്രെ- അച്ഛനെഴുതുന്നത് ഇംഗ്ലീഷിലാണോ എന്ന്! മുന്‍കൂറടച്ച പണം പോകുന്നതില്‍ എനിക്കു കുണ്ഠിതമുണ്ടായിരുന്നു. എങ്കിലും പരിശീലനത്തിനു ചേര്‍ന്ന ശേഷം തനിക്ക് പാഠപുസ്തകമല്ലാതെ മറ്റൊന്നും വായിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന അവളുടെ സങ്കടം എന്റേയും ഉളളില്‍ കൊണ്ടു. അങ്ങനെ അന്ന് എന്‍ട്രന്‍സ് കോച്ചിങ് എന്ന മാരണത്തില്‍നിന്ന് അവള്‍ സന്തോഷത്തോടെ രക്ഷപ്പെട്ടു.” അവസാനം ബിഎ ഇംഗ്ലീഷിന് ബാംഗളൂരിലെ ഒരു സ്ഥാപനത്തില്‍ പ്രവേശനം കിട്ടിയ വിശേഷം പങ്കുവെച്ചാണ് സുഭാഷ് ചന്ദന്‍ തന്‍റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


എഞ്ചിനീയറിംഗില്‍ തന്നെ പരമ്പരാഗതമായി തുടര്‍ന്ന് പോരുന്ന കോഴ്സുകള്‍ക്കാണ് ഇന്നും അധികപേരും ചേരുന്നത്.എന്നാല്‍ എത്രയോ പുതിയ കോഴ്സുകള്‍ ഇതിലുള്‍പ്പെടുന്നുണ്ട്.സേഫ്റ്റി ആന്‍റ് ഫയര്‍,ഷിപ്പ് ബില്‍ഡിംഗ്,മെക്കട്രോണിക്സ് അവയില്‍ ചിലതാണ്.കൂടുതല്‍ വൈവിധ്യങ്ങളുള്ള മറ്റൊരു വിഭാഗമാണ് പ്ലസ് ടുവിലെ ഹ്യൂമാനിറ്റീസ് കോഴ്സ്.പക്ഷെ ഈ കോഴ്സിനെ ഒരു മൂന്നാം കിട സ്ഥാനമേ പൊതുവെ നല്‍കിവരുന്നുള്ളു. പത്താം തരത്തിന് ശേഷമുള്ള വിദ്യാഭ്യാസത്തില്‍ ഇത്രയേറെ അവഗണിക്കപ്പെട്ട വേറെ വിഷയം ഉണ്ടോയെന്ന കാര്യത്തില്‍ സംശയമാണ്.ഹ്യൂമാനിറ്റീസ് ഒന്നും പഠിച്ചാല്‍ കാര്യമില്ല എന്നും വിവരം കുറഞ്ഞവരാണ് ഹ്യൂമാനിറ്റീസ് പഠിക്കുന്നതെന്ന പൊതുധാരണ വളര്‍ത്തിയെടുക്കാനും പലര്‍ക്കും സാധിച്ചു എന്നതാണ് ഇതിലെ ദാര്‍ഭാഗ്യകരമായ അവസ്ഥ. ഈ കോഴ്സിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതില്‍ സ്കൂളിലെ അധ്യാപകര്‍ വരെ പ്രതിസ്ഥാനത്താണ്.

പ്രീ ഡിഗ്രീ മാറി പ്ലസ് ടു വന്നസമയത്ത് സംഭവിച്ച ചില ആസൂത്രണ പാളിച്ചകളാണ് മാനവിക വിഷയങ്ങളുടെ ആകര്‍ഷീണയത ഇല്ലാതാക്കിയത്.പ്ലസ് ടു ആരംഭിക്കുന്ന കാലത്ത് ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ചു പ്രീ ഡിഗ്രീ, കോളേജുകളില്‍ നിന്ന് അവസാനം അടര്‍ത്തിമാറ്റിയത് കേരളത്തിലായിരുന്നു.1990കളില്‍ ആരംഭിച്ച ഡിലിങ്ക് പരിപാടി 1999ലാണ് അവസാനിച്ചത്.പത്ത് വര്‍ഷത്തോളം പ്ലസ്ടു കോഴ്സിന്‍റെ അക്കാദമിക രൂപത്തെ സംബന്ധിച്ച് ആലോചിക്കാനും ആസുത്രണം ചെയ്യാനും സമയം കിട്ടിയപ്പോള്‍ പ്രിഡിഗ്രിയിലെ ഒന്നും രണ്ടും ഗ്രൂപ്പുകള്‍ ചേര്‍ത്ത് സയന്‍സിനു ഒറ്റ ഗ്രൂപ്പാക്കിമാറ്റുകയായിരുന്നു.ഇതോടെയാണ് സയന്‍സ് ഗ്രൂപ്പിന് പ്ലസ്ടു കോഴ്സില്‍ പ്രാധാന്യം ഏറി വന്നത്.ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളുടെ അക്കാദമികമായ ആലോചനകള്‍ ഒന്നും തന്നെയുണ്ടായില്ല.എങ്കിലും 30 ഓളം വൈവിധ്യമാര്‍ന്ന വിഷയങ്ങളുള്‍കൊള്ളുന്ന കോഴ്സായി ഹ്യൂമാനിറ്റീസ് മാറി.നിര്‍ഭാഗ്യവശാല്‍ വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ അനുവദിച്ചതില്‍ ജോലി നേടാനുള്ള അധ്യാപക പോസ്റ്റ് കണ്ടെത്തിയ അഴിമതിയും അരങ്ങേറി.ജോലി സാധ്യതള്‍ മനസ്സിലാക്കിയ ഉദ്യോഗാര്‍ഥികളില്‍ പലരും തമിഴ്നാട്ടിലെ സര്‍വകലാശാലകളില്‍ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ചില ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ പൂര്‍ത്തിയാക്കുകയും ഹയര്‍സെക്കണ്ടറിയില്‍ ജോലി നേടിയെടുക്കുകയും ചെയ്തതോടെ ഈ കോഴ്സിന്‍റെ നിലവാരത്തകര്‍ച്ചക്കും കാരണമായി.എങ്കിലും ഈ കോഴ്സിന്‍റെ നവസാധ്യതകളെ പരിചയപ്പെടുത്തുന്നത് ഈ അവസരത്തില്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.


ഹ്യൂമാനിറ്റീസ് കോഴ്സ് - സാധ്യതകള്‍

ഹ്യൂമാനിറ്റീസ് കോഴ്സിന് വലിയ പ്രാധാന്യം നല്‍കാതിരുന്ന അവസ്ഥ മാറുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.തങ്ങളുടെ ഇഷ്ട വിഷയങ്ങളായി പഠിക്കാനാഗ്രഹിക്കുന്ന ഹ്യൂമാനിറ്റീസ് കോഴ്സ് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ജീവിത വിജയത്തിന് സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കല,ഭാഷ,ഗവേഷണ പരമായ വൈവിധ്യമാര്‍ന്ന വിഭാഗങ്ങളാണ് ഈ കോഴ്സിലുള്‍പ്പെടുന്നത്.ചരിത്രം,രാഷ്ട്രമീമാംസ,തത്വചിന്ത,സാമ്പത്തികശാസ്ത്ര്,സാഹിത്യം തുടങ്ങിയവക്ക് പുറമെ 30 ഓളം കോമ്പിനേഷനുകള്‍ പ്ലസ് വണ്‍ കോഴ്സിലുണ്ട്.മാനവിക കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ പരമ്പരാഗതമായി തിരഞ്ഞെടുക്കുന്ന അധ്യാപനം, വക്കീല്‍ എന്നീ ജോലി സാധ്യതകള്‍ക്ക് പുറമെ ഭാവിയില്‍ നിരവധി സാധ്യതകളാണുള്ളത്.അവയില്‍ ചിലത് താഴെ പരിചയപ്പെടുത്തുന്നു.

1. സിവില്‍ സര്‍വീസ്
അഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബിരുദാനന്തര കോഴ്സ് പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥിക്ക് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ലേക്ക് പ്രവേശിക്കാനെളുപ്പമാണ്.വൈവിധ്യങ്ങളാര്‍ന്ന വിഷയങ്ങളിലെ അവഗാഹവും ഗണിതത്തിലും സ്റ്റാറ്റിസ്റ്റിക്കലിലുമുള്ള വിവരങ്ങളുമൊക്കെയായി തയ്യാറായാല്‍ സിവില്‍സര്‍വീസ് അഭിരൂചി പരീക്ഷ ( CSAT)അത്തരക്കാര്‍ക്ക് എളുപ്പമായിരിക്കും.

2. ബാങ്കിംഗ് മേഖല
മാനവിക വിഷയങ്ങളൊടൊപ്പം ചില മാനേജ്മെന്‍റ് സംബന്ധമായ കോഴ്സുകളും ചെയ്താല്‍ എത്തിപ്പെടാവുന്ന മേഖല തന്നെയാണിത്.

3.പത്രപ്രവര്‍ത്തനം
പത്രപ്രവര്‍ത്തന മേഖലയില്‍ താത്പ്പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നല്ല കോഴ്സ് ഇതാണ്.ഉന്നതമായ ശ്രേണിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഇംഗ്ലീഷ് വിഷയത്തെ കേന്ദ്രീകരിക്കുകയാകും ഉചിതം.ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും വെബ് അധിഷ്ഠിത മേഖലയിലും തൊഴിലവസരങ്ങള്‍ ഏറെയാണ്.
4. അന്താരാഷ്ട്ര സംഘടനകളില്‍
രാജ്യത്തും വിദേശ രാജ്യങ്ങളിലുമുള്ള വിവിധ പദ്ധതികളുടെ തലവന്മാരായി മാറാന്‍ സാധിക്കുന്ന കോഴ്സാണ് സാമൂഹ്യ ശാസ്ത്ര വിഷയത്തിലെ ഉപവിഭാഗമായ ഡിവലപ്മെന്‍റ് സ്റ്റഡീസ് തിരഞ്ഞെടുത്തവരെ കാത്തിരിക്കുന്നത്.കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ ചിലര്‍ അന്താരാഷ്ട്ര സംഘടനകളായ യൂനിസെഫ്, യുഎന്‍ഡിപി,ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു.


5.എന്‍ജിഒ മേഖല
സാമൂഹ്യപരമായ വിവിധ കാരണങ്ങളാല്‍ ജീവിക്കാന്‍ വരുമാനമോ, സംവിധാനമോ ഇല്ലാത്ത ജനങ്ങളെ സമൂഹത്തിന്‍റെ ഉന്നത ശ്രേണിയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സംഘടനകളാണ് എന്‍ജിഒകള്‍.

Saturday, May 14, 2016

സൗദിയിലേക്ക് ഇനി എത്ര നാള്‍ ?


  കഴിഞ്ഞ മാസമാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഊദി അറേബ്യസന്ദര്‍ശിച്ചത്.ഇതെ മാസത്തിലാണ് വിദേശികളെ അകറ്റി പരമാവധി മേഖലകളില്‍ സ്വദേശി വത്ക്കരണം നടപ്പിലാക്കുന്ന നടപടികള്‍ക്ക് കര്‍ശനമായ വ്യവസ്ഥകളോടെസൗദിഅറേബ്യ തുടക്കം കുറിച്ചതുംവിരോധാഭാസമെന്ന് പറയാം.
പ്രവാസികളുടെ തൊഴില്‍സുരക്ഷഇരുരാജ്യങ്ങളെയും ബാധിക്കുന്ന രഹസ്യസ്വഭാവമുള്ള വിവരങ്ങളുടെ മാറ്റംസാങ്കേതികസഹകരണം,കരകൗശലനിര്‍മാണമേഖലയെ പോഷിപ്പിക്കുന്നതിനു പ്രേത്യക പദ്ധതിനിക്ഷേപം വര്‍ദ്ധിക്കുന്നതിനു പ്രേത്യകരൂപരേഖ തയാറാക്കല്‍ എന്നിവയാണ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒപ്പിട്ട പ്രധാനകരാറുകള്‍ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യയില്‍നിന്നു സഊദി അറേബ്യയില്‍ അവിദഗ്ദ്ധമേഖലയില്‍ തൊഴില്‍തേടിയെത്തുന്ന പ്രവാസികളുടെ തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുന്നതായിരുന്നു.എന് അസ്ഥാനത്താക്കുന്ന വാര്‍ത്തകളാണ് വന്നു http://www.sirajlive.com/2016/05/09/235891.htmlകൊണ്ടിരിക്കുന്നത്.

സൗദിയില്‍ നിന്ന് ദിവസവും വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല.ഓരോ ദിവസവും തൊഴില്‍ നഷ്ടപ്പെടുന്നവരുടെയും പിരിച്ചുവിടുന്നതിന്‍റെയും വാര്‍ത്തകളാണ് മിഡില്‍ഈസ്റ്റിലെ മാധ്യമങ്ങളില്‍സജീവമായിട്ടുള്ളത്.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ കുറിച്ച് സൗദിയിലെ പ്രമുഖ പത്രപ്രവര്‍ത്തകനായ സാദ് അല്‍ ദോസരിയുടെ ഒരു പ്രസ്ഥാവന അറബ് ലോകത്ത് ഏറെ വിവാദമായത് കഴിഞ്ഞ ദിവസമാണ്. "ഈ വിദേശ തൊഴിലാളികളെല്ലാം അപകടകാരികളായ വൈറസുകളാണെന്നാണ് അല്‍ജസീറ ചനലിലെ മാധ്യമ പ്രവര്‍ത്തകനായ സാദ് അല്‍ ദോസരി സൗദി ഗസ്റ്റ് പത്രത്തിലെഴുതിയ കോളത്തില്‍ വിശേഷിപ്പിച്ചത്.സൗദി അറേബ്യയിലെ യുവതീ യുവാക്കള്‍ക്ക് കിട്ടേണ്ട ജോലികളെല്ലാം ഈ വിദേശ തൊഴിലാളികള്‍ വന്ന് കീഴടക്കുകയാണ്.ഇത് രാജ്യത്തെ ജനതയെ ദോഷകരമായി ബാധിക്കുകയാണെന്നും പ്രശ്നം മറികടക്കാന്‍ വേണ്ടത്ര നടപടികളൊന്നും ബന്ധപ്പെട്ടവര്‍ കൈകൊള്ളുന്നില്ലെന്നുമാണ് ലേഖനത്തില്‍ പറയുന്നു.സാദ് അല്‍ ദോസരി എഴുതിയ ലേഖനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അറബ് യുവാക്കളാണ് സോഷ്യല്‍ മീഡിയകളിലൂടെ ചര്‍ച്ച സജീവമാക്കിയത്.പരാമര്‍ശത്തെ അനുകൂലിച്ച് ഒരു വിഭാഗം ജനത രംഗത്തു വന്നപ്പോള്‍ വൈറസ് എന്ന പദപ്രയോഗത്തെ വിമര്‍ശിച്ച് ചില പത്രപ്രവര്‍ത്തകരും രംഗത്ത് വന്നെങ്കിലും വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളായി വന്ന് ഇവിടങ്ങളില്‍ തൊഴിലെടുക്കുന്ന ജനതയോടുള്ള അതൃപ്തി പല തോതില്‍ പ്രകടമാകുന്നു എന്ന് മനസ്സിലാക്കാന്‍ ചികഞ്ഞ് അന്വേഷിക്കേണ്ട ആവശ്യമില്ലാത്ത വിധം ചിത്രം വ്യക്തമാണ്.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സൗദി സര്‍ക്കാര്‍ കൊണ്ടുവന്ന നിരവധി നിയമങ്ങളും നിര്‍ദേശങ്ങളും പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.ഉപകരണങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും വില്‍പനറിപയര്‍ എന്നീ  ജോലികള്‍  പൂര്‍ണമായും സ്വദേശികള്‍ക്കായി സൗദി സര്‍ക്കാര്‍ നിചപ്പെടുത്തിയിരിക്കുന്നു.നൂറു'ടെയുള്ളവര്‍ക് 50 ശതമാനം കുറക്കാനാണ് സൗദി തൊഴില്‍ മന്ത്രി ഡോ.മുഫ്‌റിജ് സഅദ് അല്‍ഹഖബാനി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.


വിദഗ്ദ തൊഴില്‍ മേഖലയിലുള്‍പ്പെടുന്ന സ്കൂളുകളില്‍ വിദേശികളായ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിനും കര്‍ശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്വിദേശിളായ അധ്യാപകരെ കുറച്ച് സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതു തന്നെയാണ് പ്രധാന ലക്ഷ്യം.ഇതിനായി വിദേശ അധ്യാപകര്‍ക്കായി പലവിധ പരീക്ഷകളും നടപടിക്രമങ്ങളും വ്യാപിപ്പിച്ചു കഴിഞ്ഞു.മറ്റൊരു ഗള്‍ഫ് രാഷ്ട്രമായ കുവൈത്തും അധ്യാപക മേഖലയില്‍ വിദേശികളെ ഒഴിവാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.


കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ഇന്ത്യക്കാരും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തൊഴിലെടുക്കുന്നതെന്നാണ് കണക്ക്.സാമ്പത്തിക മാന്ദ്യം നേരിടാന്‍ തുടങ്ങിയതോടെ പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും ഇത് പ്രതികൂലമായി ബാധിച്ചു കഴിഞ്ഞുലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ബിന്‍ലാദിന്‍ ഗ്രൂപ്പ് ഇതിനകം 70,000ത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ടെന്നാണ് കണക്ക്.
ഇതെഴുതുമ്പോള്‍ 77,000 പേരെ ഒരു മാസത്തിനിടെ പിരിച്ചുവിട്ടെന്നാണ് യുഎഇയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഖലീജ് ടൈംസ് സൗദി അറേബ്യയിലെ അല്‍വത്വന്‍ അറബ് ന്യൂസ് പത്രങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രണ്ടു ലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്ന ലോകത്തിലെ വലിയ കെട്ടിട നിര്‍മ്മാണ കമ്പനിയാണ് ബിന്‍ലാദിന്‍ ഗ്രൂപ്പ്.നാലുമാസമായി മുടങ്ങിക്കിടക്കുന്ന തങ്ങളുടെ ശംബളം നല്‍കാതെ തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോകാനാകില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നു.സൗദി അറേബ്യക്കാരായ 17000ത്തോളം തൊഴിലാളികളോട് ജോലിയില്‍ നിന്ന് രാജിവെക്കാനോ അല്ലെങ്കില്‍ ശംബളത്തിനായി കാത്തിരിക്കാനോ ആവശ്യപ്പെട്ടതായ വാര്‍ത്തയും ഇതിനകം പുറത്തു വന്നിരിക്കുന്നു.


പ്രവാസികള്‍ക്ക് പരമാവധി സൗദിയില്‍ തങ്ങാനുള്ള വര്‍ഷം എട്ടാക്കി ചുരുക്കിയുള്ള നിര്‍ദേശം വേറെഅന്താരാഷ്ട്ര വിപണിയില്‍ എണ്ണവില താഴ്ന്നതോടെയാണ് മധ്യപൂര്‍വ ഏഷ്യയിലെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ കര്‍ശന നടപടികളിലേക്ക് നീങ്ങിയത്.സൗദി അറേബ്യയാണ് ഇക്കാര്യത്തില്‍ ഒരുപിടി മുന്നില്‍.
സ്വകാര്യ മേഖലയില്‍ പുതുതായി ആളെ നിയമിക്കുമ്പോള്‍ യോഗ്യരായ സൗദിക്കാരില്ലെങ്കില്‍ മാത്രമേ മറ്റു രാജ്യങ്ങളിലുള്ളവരെ പരിഗണിക്കാന്‍ പാടുള്ളൂവെന്ന ഹദഫിന്‍റെ (Human Resources Development Fund ) ഉത്തരവും കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പുറത്തുവന്നതാണ്.
ഇനിയും കേള്‍ക്കാനേറെയുണ്ട്ലെവി വാടക മുതല്‍ കര്‍ശന പരിശോധനയുടെയുമെല്ലാം വാര്‍ത്തകള്‍ മലയാളിക്കോ പ്രവാസത്തെ ആശ്രയിച്ച് മുന്നേറുന്ന രാജ്യത്തിനോ അത്ര ശുഭകരമല്ല എന്നതാണ് സത്യം.

പ്രവാസികളെ പ്രത്യേകിച്ചും ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കാന്‍ പോകുന്ന ഈ നടപടികള്‍ കേള്‍ക്കുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ നമുക്കാകുമോ?
1956ല്‍ കേരള സംസ്ഥാനം രൂപീകരിച്ച ശേഷം ഭൂപരിഷ്ക്കരണം കഴിഞ്ഞാല്‍ സമ്പദ് ഘടനയെ ഏറെ സ്വാധീനിച്ച ഘടകം ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുള്ള കുടിയേറ്റമായിരുന്നു.ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെ സൗദി അറേബ്യയിലേക്കായിരുന്നു അവയില്‍ കൂടുതലും നടന്നത്.പിന്നീട് ഇതര ഗള്‍ഫ് രാജ്യങ്ങളിലേക്കും പ്രയാണമാരംഭിച്ചും.കേരള സമ്പദ് വ്യവസ്ഥയെ പുതുക്കിപ്പണിതതിനും സൗദി അറേബ്യയില്‍ നിന്നൊഴുകിയ പണം നിര്‍ണ്ണമായകമായി പങ്കുവഹിച്ചിരുന്നു.ഒരു കാലത്ത് ഉംറ വിസയിലെത്തി അവിടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ രാപ്പകല്‍ ഭേദമന്യേ തൊഴിലെടുത്ത സമൂഹമാണ് പില്‍ക്കാലത്ത് ധനികരായി മാറിയവരില്‍ ഭൂരിഭാഗവും.എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞ് 2016ലെത്തി നില്‍ക്കുമ്പോള്‍ കേരളീയരുടെ പ്രവാസ ജീവിതം പുതിയ മാറ്റത്തിന് തയ്യാറായിട്ടില്ല എന്നതല്ലേ സത്യം?


മാറുന്ന പ്രവാസം


തിരിച്ചുവരുന്ന പ്രവാസികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും അവരുടെ പുനരധിവാസത്തെ കുറിച്ച് കാര്യക്ഷമമായ രീതികളോ പദ്ധതികളോ ആവിഷ്ക്കരിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.ഈ ഘട്ടത്തില്‍ മലയാളി പ്രവാസിയുടെ അടുത്ത സാധ്യത ഘട്ടം എന്തായിരിക്കും എന്ന ആലോചനക്ക് പ്രസക്തിയില്ലേ?പ്രതിസന്ധി ഘട്ടങ്ങളെ അഭിമൂഖീകരിക്കുമ്പോള്‍ അത് തരണം ചെയ്യാനാണല്ലോ മിക്കപേരും പ്രവാസ ജീവിതം നയിക്കുന്നത്.ജനിച്ച നാട്ടിലെ ജീവിത പ്രതിസന്ധി ദൈനംദിനം പ്രവാസികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുമലയാളിയുടെ ദേശാന്തരഗമനത്തിനും ഈ പ്രതിസന്ധി തന്നെയായിരുന്നു കാരണം. 1930 കളിലെ ആഗോള സാമ്പത്തിക മാന്ദ്യമാണ് മലയാളികളുടെ കുടിയേറ്റത്തിന് തുടക്കം കുറിച്ചത്.


അന്ന് ശ്രീലങ്കബര്‍മമലേഷ്യ എന്നീ രാജ്യങ്ങളിലേക്കായിരുന്നു കൂടുതല്‍ കുടിയേറ്റം നടന്നത്.അവിടങ്ങളില്‍ കൂലിപ്പണിയെടുത്തും കച്ചവടങ്ങളിലൂടെയുമായിരുന്നു മലയാളി പ്രവാസിയായി മാറി.1940 കളില്‍ ബര്‍മയിലേക്കും ആസാമിലേക്കും വന്‍ തോതില്‍ ആളുകള്‍ കുടിയേറി.പിന്നീട് ബോംബെയിലേക്കും ചെന്നെയിലേക്കും കല്‍ക്കത്തയിലേക്കുമെല്ലാം വ്യാപിച്ചു.ഇതിനിടെ തെക്കന്‍ ജില്ലകളിലെ വിദ്യാസമ്പന്നരായ പലരും മലേഷ്യയിലേക്കും പാശ്ചാത്യന്‍ രാജ്യങ്ങളിലേക്കും കുടിയേറി.ഇവരില്‍ പലരും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.എന്നാല്‍ കേരളത്തില്‍ നിന്നും വ്യാപകമായി അന്തരാഷ്ട്ര കുടിയേറ്റം നടന്നത് 1970കളിലായിരുന്നു.മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ എണ്ണ നിക്ഷേപങ്ങളുടെ സാധ്യതകള്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളെ തുടര്‍ന്ന് മലയാളിയുടെ ഗള്‍ഫില്‍ പോകുക“ എന്ന ഒഴുക്കിനും തുടങ്ങി.


വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന മലബാര്‍ മേഖലയിലെ ജനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറിയപ്പോള്‍ വിദ്യാസമ്പന്നായിരുന്ന തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ യൂറോപ്പിലും അമേരിക്കന്‍ ഐക്യ നാടുകളില്‍ തങ്ങളുടെ ജീവിതോപാധി കണ്ടെത്തുകയും അവരില്‍ ചിലര്‍ അവിടങ്ങളില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു.ചരിത്രപരമായി വിശകലനം ചെയ്യുമ്പോള്‍ മലയാളിയുടെ കുടിയേറ്റം ഇനി യൂറോപ്പിലേക്കും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.അക്കാരണം കൊണ്ടു തന്നെ പുതിയ പ്രതിസന്ധികളെ ഏതെങ്കിലും വിധേന മലയാളി തരണം ചെയ്യുമോ എന്ന് വരും വര്‍ഷങ്ങളില്‍ കാത്തിരുന്ന് കാണാം.


വിദ്യാഭ്യാസപരമായി പുരോഗതി പ്രാപിച്ചു എന്ന് അവകാശവാദമുണ്ടെങ്കിലും കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ പ്രവാസ മേഖലയില്‍ തൊഴില്‍ കണ്ടെത്തണമെങ്കിലും ഇനിയും സമൂല മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.പാശ്ചാത്യ രാജ്യങ്ങളിലെ തൊഴില്‍ സാധ്യത മനസ്സിലാക്കി
Canada - Map
അതിനുതകുന്ന കോഴ്സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ കുറവാണ്
.ഇത്തരം കുറവുകള്‍ നികത്താനായെങ്കില്‍ മാത്രമേ ഇതര രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കേരളത്തിന് അനുകൂലമായി ഇനിമുതല്‍ ഭവിക്കുകയുള്ളൂ.ഉദാഹരണമായി കേരളത്തില്‍ നിന്ന് അധ്യാപക പരിശീലന കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗാര്‍ഥിക്ക് യൂറോപ്പിലോ,അമേരിക്കയിലോ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകവൃത്തി നേടാന്‍ വലിയ വെല്ലുവിളിതന്നെയായി മാറും.ലോകത്തിലെ മാറ്റങ്ങള്‍ക്കനുസൃതമായ വിദ്യാഭ്യാസ പദ്ധതികള്‍ ഇനിയും വരേണ്ടതുണ്ട്.


കേരളത്തിലെ അവിദഗ്ദ തൊഴിലിടങ്ങളിലേക്ക് മലയാളിയുടെ തിരിച്ചുവരവ് സാധ്യമാകാത്ത കാലത്തോളം പ്രവാസികളുടെ തിരിച്ചുവരവ് വലിയ സാമ്പത്തിക പ്രസിസന്ധിയാണ് സൃഷ്ടിക്കാനൊരുങ്ങുന്നത്.കേരളത് 150 രൂപയില്‍ നിന്ന് 500 ന് മുകളിലേക്ക് എത്തിയ വര്‍ഷത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.ഈ തോതിലുള്ള കൂലി വര്‍ദ്ദനവ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടായിട്ടില്ല.അവിദഗ്ദ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളിക്ക് ശരാശരി 1100 ദിര്‍ഹമോറിയാലോ മാത്രമാണ് ലഭിക്കുന്നത്.ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഒരു മാസം 19000 രൂപയോളം.അതായത് ദിവസം 650 രൂപ.ഈ കണക്കിന് പോകുമ്പോള്‍ എന്തുകൊണ്ടും നാട്ടിലെ തൊഴിലിടങ്ങളില്‍ തന്നെയാണ് മലയാളിക്ക് ഗുണം.വന്‍ തോതിലുള്ള വിമാന ചാര്‍ജും,താമസ-ഭക്ഷണ ചിലവുകളുംവിസയുടെ ചാര്‍ജുമൊക്കെയായി ലാഭമെന്ന് പറയാനില്ലാത്ത അവസ്ഥയാണുള്ളത്.അതിനാല്‍ അവിദഗ്ദ മേഖലയിലെ തൊഴില്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള മനോഭാവം കേരളീയരില്‍ വളരേണ്ടതുണ്ട്.അതിനാവശ്യമായ ബോധവത്ക്കരണവും സജീവമാകേണ്ടതുണ്ട്വൈറ്റ് കോളര്‍ ജോലിക്ക് മാത്രം കിട്ടുന്ന സാമുഹ്യപദവി ഇല്ലാതായി മാറുമ്പോഴേ ഈ പ്രശ്നത്തിന് പരിഹാരമാകൂ.അതോടൊപ്പം തദ്ധേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ തന്നെ പ്രാദേശിക വികസന പദ്ധതികളും പ്രവാസികളെ ലക്ഷ്യംവെച്ച് ആരംഭിക്കേണ്ടതുണ്ട്.
Siraj Daily - published