Sunday, September 2, 2012

ഓണപ്പതിപ്പുകള്‍ പതിപ്പുകള്‍ -2012

ഓരോ ഓണ നാളിലും അല്‍പ്പമെങ്കിലും ഭേദപ്പെട്ട വായനാനുഭവം നല്‍കുന്ന വാര്‍ഷിക പതിപ്പുകള്‍ ഇറങ്ങുന്നത് ഏറെ സന്തോഷം നല്‍കുന്നു. ഓണത്തിന് ലഭിക്കുന്ന അവധികളില്‍ ഇവ കൂടെയുണ്ടല്ലോ എന്ന സന്തോഷമുണ്ട്.
നല്ല ഒരുപിടി കഥകള്‍, അഭിമുഖങ്ങള്‍, യാത്രാനുഭവങ്ങള്‍ അങ്ങനയങ്ങിനെ....

വാരികകളുടെ വായന കുറവാണെങ്കിലും വാര്‍ഷിക പതിപ്പുകള്‍ നല്ലതോതില്‍ വിറ്റുപോകുന്നുണ്ടെന്നാണ് തോന്നുന്നത്.
'കഥയുടെ കഥ'മുഖ്യ പ്രമേയമാക്കി പുറത്തിറക്കിയ മാതൃഭൂമി വാര്‍ഷിക പതിപ്പിന് നല്ലഡിമാന്റാണ് മലപ്പുറം ജില്ലയിലെന്നു തോന്നുന്നു. മൂന്ന് അങ്ങാടികളിടെ പുസ്തക വില്‍പ്പനശാലകളില്‍ കയറിയിറങ്ങിയിട്ടും കിട്ടിയില്ല. വിറ്റു തീര്‍ന്നുവെന്നാണ് അരീക്കോട്, വണ്ടൂര്‍, മഞ്ചേരി എന്നിവിടങ്ങളിലെ കച്ചവടക്കാര്‍ പറഞ്ഞത്. ഇനി തേടിവരുമ്പോള്‍ വായിക്കാം.

'മനോരമയെങ്കില്‍ മനോരമ ' അധിക പ്രതീക്ഷക്ക് വകയില്ലാതെയാണ് മലയാള മനോരമയുടെ വാര്‍ഷിക പതിപ്പ് വാങ്ങിയത്. മൂന്ന് പുസ്തകങ്ങളായുള്ള വാര്‍ഷിക പതിപ്പില്‍പോലും അവരുടെ കൃത്യമായ രാഷ്ട്രീയ നിലപാടും ഇടതുപക്ഷ സ്‌നേഹിച്ചുകൊല്ലലും മാറ്റിവെച്ചിട്ടില്ല. കവര്‍ ചിത്രങ്ങളില്‍ മൂന്നാംപുസ്തകത്തിലെ വിഎസിന്റെ ഫോട്ടോ മാറ്റിവെച്ചാല്‍ രണ്ടും മാംസളഭംഗിയുള്ള നായികമാരു ഫോട്ടോകളാണ്. വാര്‍ഷികപതിപ്പാണെന്ന് പറഞ്ഞ് ഗമയോടെ ഒരാളെ കാണിക്കാന്‍പോലും കൊള്ളാത്ത വിധം. ചട്ടയേത് ,പേജ് ഏത് എന്ന് മനസ്സിലാകാത്ത വിധം പരസ്യങ്ങള്‍ കീഴടക്കിയതിനെ കുറിച്ച് ഒന്നും പറയുവാനില്ല. പരസ്യങ്ങളില്‍ മനോരമയേക്കാള്‍ ഭേദം മാധ്യമമാണ്. മനോരമയില്‍ അടിവസ്ത്രങ്ങളുടെയും ദീര്‍ഘസമയ സംതൃപ്തിയുടെയും പരസ്യങ്ങള്‍ നിറയുമ്പോള്‍ ബാങ്കുകളുടെയും ട്രാവല്‍സുകളുടെയും പരസ്യങ്ങള്‍ ഉള്‍കൊള്ളിച്ചതിനാല്‍ വീടിന്റെ ഉമ്മറത്തൊക്കെ പരസ്യമാക്കിവെക്കാം. മനോരമ വായിച്ചു കഴിഞ്ഞാല്‍ കവറില്‍ നിന്നിറക്കാറില്ല.

കവറില്‍ പത്മനാഭന്റെ പഴയ ഫോട്ടോ ആണെങ്കിലും മാധ്യമവും വര്‍ത്തമാനം, ചന്ദ്രികയുമൊക്കെ നീതിപുലര്‍ത്തി. ബാംഗളൂരുവിലൊക്കെ ഒരു പുസ്തകം വാങ്ങുംമുമ്പ് അതെടുത്ത് അല്‍പ്പം മറിച്ചുനോക്കാനും വായിക്കാനുമൊക്കെ ഉപഭോക്താവിന് അവകാശം ലഭിക്കാറുണ്ട്. കൊള്ളാവുന്നതാണെങ്കില്‍ വാങ്ങിയാല്‍ മതി. പക്ഷെ ഇവിടെ ഇതുപറ്റില്ല. അധികം മറിച്ചുനോക്കിയാല്‍ നിനക്ക് വേണേങ്കിലെടുത്തോ എന്ന് കച്ചവടക്കാരന്‍ പറഞ്ഞേക്കും. ഇത്തരത്തില്‍ ആരെങ്കിലും പേജുകളെങ്ങാനും മറി്ച്ചുനോക്കി പരസ്യവും ഉള്ളടക്കത്തെ സംബന്ധിച്ചുള്ള ധാരണയെങ്ങാനും ഉപഭോക്താവിന് കിട്ടുമോ എന്ന് ഭയന്നതുകൊണ്ടാണെന്നൊന്നും അറിയില്ല. കവറിലടച്ചാണ് വില്‍പ്പനക്ക് വെക്കാറുള്ളത്. (പ്ലാസ്റ്റിക് നിരോധനം: 30 മൈക്രോണിന് താഴെയാണോ പത്രങ്ങളുടെ കവറുകള്‍ വരാറുള്ളത് എന്നൊന്നും ചോദിക്കരുത് )

മലയാളമനോരമ വാര്‍ഷിക പതിപ്പില്‍ ഒരു മാതൃഭൂമി ടച്ച് വരുത്താന്‍ ചില ഭാഗങ്ങളിലൊക്കെ ശ്രമിച്ചെന്ന് തോന്നുന്നുണ്ട്. കെപി രാമനുണ്ണിയുടെ കഥയും ചിത്രവും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ബീച്ച്‌ഹോട്ടല്‍ ചിത്രങ്ങളും ആനന്ദിന്റെ 'രുചി' തുടങ്ങിയവയുടെയെല്ലാം അനുബന്ധമായി ചേര്‍ത്ത ശരീര കോലങ്ങള്‍ മാതൃഭൂയിലെ ശരീഫിന്റെ ടിപ്പിക്കല്‍ ശൈലിയെ അനുകരിച്ചത്‌പോലുണ്ട്. എംടിയുടെ അനുഭവം, ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, എന്‍ പ്രഭാകരന്‍, ടി പത്മനാഭന്‍ എന്നിവരുടെ കഥകള്‍ ഇഷ്ടമായി.

മാധ്യമത്തിലും മനോരമയിലെയും അഭിമുഖങ്ങള്‍ ഫഹദ് ഫാസില്‍, അഞ്ജലി മേനോന്‍ സമാനമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. വിഎസിന്റെ അഭിമുഖം നടത്തുന്നതിന്റെ ചേതോവികാരമൊക്കെ മനോരമയുടെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാല്‍ മതി.
കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന്  കാര്യമായ വ്യത്യസം മാധ്യമം വാര്‍ഷിക പതിപ്പിലുണ്ടെന്ന് തോന്നുന്നില്ല. ടി പത്മനാഭന്റെ കഥയുണ്ടെങ്കില്‍ ആദ്യ ഭാഗത്തു തന്നെ അതുണ്ടാകും. ഇത്തവണയും തഥൈവ.

Wednesday, May 23, 2012

ഹൃദയങ്ങള്‍ക്കുള്ളിലെ ഉത്സവങ്ങള്‍.........


രണ്ടു മാസസത്തെ വേനവധിയില്‍ ഏറെ സന്തോഷംതോന്നുന്നത് മെയ്മാസത്തിലാണ്. മെയ് മാസത്തിലെ മിക്കവാറും രണ്ടാം വാരത്തിലാണ് ശാസ്തവങ്ങോട്ടുപുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം അരങ്ങേറുക.
കുട്ടിക്കാലത്തെ ഉത്സവപറമ്പിന്റെ ഓര്‍മ്മ ചീറ്റിയടിച്ച മഴ കൊണ്ട ജാലകംപോലെയാണ്. അന്ന് ഉപ്പയുണ്ടായിരുന്നു. ഉപ്പയുടെ കൈവിരല്‍ പിടിച്ച് രാത്രി ഉത്സവത്തിന് പോയതും എന്തോ ഒരു മാജിക് കണ്ടതായുമുള്ള ഓര്‍മ്മമാത്രം. താലപ്പൊലിപറമ്പിലെ ആല്‍മരത്തിന്റെ എതിര്‍വശത്തായിരുന്നു അന്ന് മാജിക്കും നാടകവും അരങ്ങേറിയ സ്‌േേറ്റജുണ്ടായിരുന്നത്.


അന്നൊക്കെ താലപ്പൊലിയുടെ രണ്ടാഴ്ച മുമ്പെ വീടിന്റെ മൂന്ന് മീറ്റര്‍മാത്രം അകലെയുള്ള കുഞ്ഞന്‍ കാളകളെ കെട്ടുമായിരുന്നു. അവയ്ക്കുള്ളില്‍ വെക്കാനുള്ള വൈക്കോല്‍ വീട്ടില്‍ നിന്നാണ് പലപ്പോഴും കൊണ്ടുപോയിരുന്നത്.ആ കാളയുമായി പ്രത്യേക താളത്തില്‍ ചെണ്ടകൊട്ടി കുഞ്ഞന്‍ വീട്ടില്‍ വന്നിരുന്നതും പണവും നെല്ലും കൊടുത്തതും പഴയ ഓര്‍മ്മകള്‍. പിന്നീടെപ്പോഴോ കുഞ്ഞന്‍ മരിച്ചു.


അന്ന് കാളയുമായി പോകുന്ന കുഞ്ഞന്‍ പാടി
കാല്‍പ്പണത്തിനും
നാഴി നെല്ലിനും
കുഞ്ഞന്റെ കാള കളിക്കൂലാ.......

കാല്‍പ്പണത്തിനും
നാഴി നെല്ലിനും
കുഞ്ഞന്റെ കാള കളിക്കൂലാ.......
ടിന്‍ട്ര...ടിന്‍ട്ര...ട്രിന്‍ട്രക്കണ
ടിന്‍ട്ര...ടിന്‍ട്ര...ടിന്‍ട്രാാ........

താലപ്പൊലിയുടെ താലേന്നാളാണ് വലിയ കാളയെ ഉണ്ടാക്കല്‍. കാവിനോട് ചേര്‍ന്നാണ് ഉണ്ടാക്കാറുള്ളത്. താലപ്പൊലി ദിവസം അതിനെയും വഹിച്ച് കാളക്കണ്ടത്തിലേക്കുള്ള യാത്രയുണ്ട്. എന്തോ അവകാശത്തിന്റേയോ അഹങ്കാരത്തിന്റെയോ ഭാഗമായിട്ടാകാം ഒരു ഗമയോടെത്തന്നെയാണ് അതിന്റെ കൂടെ നടന്നിരുന്നത്. പിറകില്‍ പ്രദേശത്തെ മുസ്്‌ലിം താത്താന്മാരും ഉമ്മമാരുമെല്ലാം അനുഗമിക്കാറുണ്ട്. കാളക്കണ്ടത്തിന്റെ ഒരകുചേര്‍ന്നാണ് അവര്‍ ഈ കാഴ്ചകളൊക്കെ കാണാറുള്ളത്. പിന്നെ പിന്നെ പതിയെ ആ പോക്ക് നിലച്ചു എന്നുവേണം പറയാന്‍.


വിഷു കഴിഞ്ഞാലുടനെ താലപ്പൊലിപറമ്പിലും അമ്പല വഴികളിലും ഉയര്‍ന്ന് നില്‍ക്കുന്ന കൊടിമരങ്ങള്‍ താലപ്പൊലി ഉത്സവത്തിന്റെ സൂചകമായിരുന്നു. കലണ്ടറില്‍ വട്ടമിട്ട് വെച്ചിരിക്കുന്ന ചൊവ്വാഴ്ചയിലേക്കുള്ള ദൂരം കാത്തിരുന്ന് മുഴുമിപ്പിക്കുന്നതെങ്ങിനെയെന്ന് പറയാന്‍ നിസ്സഹായനാണ് ഈയുള്ളവന്‍.

പറയനും, കണക്കനും, ചെറുമനും തുടങ്ങി നായര്‍ക്കും നമ്പൂരിക്കുമെല്ലാം തുല്യപ്രാധാന്യം ഈ ഉത്സവത്തില്‍ കിട്ടിയിരുന്നു. മധ്യകാല കേരളത്തിലെ സവര്‍ണ്ണര്‍ക്കെതിരെ കീഴാളര്‍ക്ക് കിട്ടിയ അപൂര്‍വം സ്വാതന്ത്ര്യ ദിനങ്ങളായിരുന്നു ഉത്സവത്തിന്റെ ദിനങ്ങള്‍. അന്ന് അവര്‍ണ്ണര്‍ക്ക് സവര്‍ണ്ണര്‍ക്കെതിരെ തെറിവിളിക്കാം. അതിനായി പ്രത്യേക  കാളക്കണ്ടംതന്നെ ക്ഷേത്രത്തിലേക്ക് പോകുംവഴിയുണ്ട്.ക്ഷേത്രത്തിലേക്ക് പോകും വഴിയുള്ളത് മനപൂര്‍വ്വമാകാം. ഇന്നും ആ കാളക്കണ്ടത്തില്‍ ഉത്സവ സമയം പച്ചത്തെറികള്‍ ഉയര്‍ന്ന് കേള്‍ക്കാം.
താലപ്പൊലിക്ക് മഴപെയ്യുമെന്ന് ചിലര്‍ ഐതിഹ്യമായി വിശ്വസിക്കുന്നു. ഏതായാലും കാളക്കണ്ടത്തില്‍ പണ്ടൊക്കെ നല്ല ചെളിയായിരുന്നു. ആര്‍ക്കും അടിച്ചു തീര്‍ക്കാനുള്ള വേദിയാണ് കാളക്കണ്ടം. മധ്യകാല കേരളത്തില്‍ നിന്നിരുന്ന അങ്കത്തിന് സമാനമായിട്ടാണ് ഈ അടി. ഏത് പകയും കാളക്കണ്ടത്തില്‍ തല്ലിത്തീര്‍്ക്കുക എന്നതാണ് തീരുമാനം. ഇവിടെ പോലീസ് ഇടപെടല്‍ അന്നുണ്ടായിരുന്നില്ല. കാലത്തിന്റെ മാറ്റത്തിന്റെ കുത്തൊഴുക്കില്‍ ഇന്ന് ഇവ അന്യമായിത്തുടങ്ങി.
താലപ്പൊലിയുടെ രണ്ടു ദിവസം മുമ്പാണ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കശുവണ്ടിത്തോട്ടമായ തലാരക്കുന്നില്‍ 'തോട്ടമൊഴിക്കല്‍'നടക്കുക. കശുവണ്ടിത്തോട്ടം ലേലം വിളിച്ചെടുത്തവര്‍ ഒഴിഞ്ഞ്‌പോകുന്ന സമയമാണത്. തോട്ടമൊഴിക്കല്‍ അറിയുന്നതോടെ കുട്ടികളെല്ലാവരും ആ മല കയറി നിരങ്ങും. പച്ചയണ്ടിയും മറ്റും പൊട്ടിച്ചെടുത്ത് പരമാവധി പണമുണ്ടാക്കാനുള്ള ശ്രമങ്ങളാണത്.

 ഒരുക്കികൂട്ടി വല്ലവിധേനയും വില്‍ക്കാനായി ചെന്നാല്‍ പത്ത് രൂപയില്‍ കൂടുതല്‍ കിട്ടിയതായി ഓര്‍മ്മയില്ല. 


ഒരുവര്‍ഷത്തിനിടെ പലപ്പോഴായി കിട്ടിയ തുട്ടുകള്‍ മണ്‍കലംപോലെയുള്ള തൊണ്ടിലാക്കി വെച്ചത് വീടിന്റെ പിറകില്‍പോയി പൊട്ടിക്കുന്നത് താലപ്പൊലിയുടെ തലേനാളാണ്. താലപ്പൊലിയോളം പ്രതീക്ഷകളുണ്ടെങ്കിലും പലപ്പോഴും അവയൊക്കെ അമിട്ട്‌പോലെ പൊട്ടുമെന്നത് മറ്റൊരു യാഥാര്‍ഥ്യം.

താലപ്പൊലിയുടെ തലേന്ന് ആന വരുമ്പോള്‍ അതിനെ അമ്പലത്തിലേക്ക് എത്തിക്കുവരെ അനുഗമിക്കും. ഉപ്പയുള്ള കാലത്ത് രാമന്‍നായരുടെ പാട്ടിന് ആനവരുമായിരുന്നു. ആന വരുന്നതിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങി ഓടുമ്പോള്‍ അതിന്റെ പിണ്ഡം വാരാന്‍ ഞങ്ങള്‍ കുട്ടികള്‍ മത്സരിച്ചിരുന്നു. കറിവേപ്പിലക്കും തെങ്ങിനും അത് നല്ല വളമായിരുന്നു. ഇന്ന് സങ്കല്‍പ്പിക്കാനാകുമോ..? രാമന്‍നായരുടെ പാട്ടിന് വരുന്ന ആനയെ തളച്ചിരുന്നത് തറവാട്ടിലെ വലിയ പ്ലാവിലായിരുന്നു. മുണ്ടത്തോട്ടിലായിരുന്നു അതിനെ കുളിപ്പിച്ചിരുന്നത്. ആ ആനകളുടെ പേരുകളൊക്കെ ഇപ്പോള്‍ മറന്നുപോയി.

കറങ്ങിനടത്തമാണ് ഉത്സവ ദിനത്തിലെ പ്രധാന പരിപാടി.കൂടെ സുഹൃത്തുക്കളും. കൊണ്ടോട്ടിമുഠായി എന്നറിയപ്പെടുന്ന ശര്‍ക്കര ജിലേബി കഴിക്കല്‍, ഐസ്, ഐസ്‌ക്രീം, ലൈം, തുടങ്ങിയവക്ക് പുറമെ കാറുകള്‍, ജീപ്പുകള്‍ തുടങ്ങിയ കളിക്കോപ്പുകള്‍ വാങ്ങുന്ന കാലം. കൂട്ടുകാരില്‍ ചിലര്‍ ഈ കളിക്കോപ്പുകള്‍ പൊക്കുന്നതില്‍ (മോഷ്ടിക്കുന്നതില്‍ )അഗ്രഗണ്യന്മാരായിരുന്നു. വിറച്ചു വിറച്ച് ഒരു പീപ്പി പൊക്കി ഞാനും അന്ന് കള്ളനായി.

പൊരിയും നുറുക്കും വില്‍ക്കുന്നവര്‍.അലുവ വില്‍പ്പനയോടൊപ്പം ചക്കര ജിലേബി ചൂടോടെ പൊരിച്ചെടുക്കുന്നവര്‍ മോരുംവെള്ളം വില്‍ക്കുന്നവര്‍ വേറെ. ഇവരുടെ വായ അടയണമെങ്കില്‍ താലപ്പൊലി കഴിയണം.ദാമാറ്റി, ദാമാറ്റി, ........തുടങ്ങി ചില പതിവ് മുദ്രാവാക്യങ്ങളുണ്ട്.ഇവയൊക്കെയുണ്ടെങ്കിലും ക്ഷേത്രംവകയായി ആലിന്‍ചുവട്ടില്‍ സൗജന്യമായി മോരുംവെള്ളം



ഉത്സവങ്ങള്‍ എന്നും മനസ്സില്‍ ആനന്ദം പകരുന്നതാണ്. ജാതിമത ഭേദമന്യേ എല്ലാവരും പങ്കെടുത്ത് ഒരു നാടിന്റെ ഐക്യത്തിന്റെ സംസ്‌കാരം വിളിച്ചോതുന്നതില്‍ ഉത്സവങ്ങള്‍ക്ക് പങ്കുണ്ട്.എന്തോ കാലങ്ങള്‍ കഴിയുംതോറും ഉത്സവങ്ങളുടെ നിറം മങ്ങുകയോണോ , അതോ ഉത്സവങ്ങളുടെ പുതുമ നഷ്ടപെടുകയാണോയെന്നറിയില്ല.


2016 മെയ് 9 ന് രാത്രി 11 ന് യുഎഇയില്‍ നിന്ന് എഴുതിയത് കൂടി ഇവിടെ ചേര്‍ക്കുന്നു.


പാതിരാവായി.
ശരീരത്തെ കിടത്തിയുറക്കാന്‍ ശ്രമിച്ചിട്ടും മനസ്സ് പിണങ്ങിപ്പോകുകയാണ്.
പൂരപ്പറമ്പിലും കാളക്കണ്ടത്തിലും ആലിന്‍ചുവട്ടിലുമൊക്കെയായി കറങ്ങിനടക്കുകയാണവന്‍.
എല്ലാത്തവണ കൂട്ടുകാരുണ്ടാവാറുണ്ട്.രണ്ടു വര്‍ഷമായി ഏകനായി മനസ്സ് മാത്രമേ സഞ്ചരിക്കൂന്നുള്ളൂ..
തിങ്കളാഴ്ച.
പൂരത്തിന്‍റെ തലേ നാള്‍.
എഴുതണമെന്ന് നിനച്ചതേയല്ല.

കീറിയതിനാല്‍ ആരോ റോഡിലുപേക്ഷിച്ച 10 രൂപ നോട്ട് കൊണ്ട് പൂരം ആഘോഷിക്കാന്‍ പോയി.വാങ്ങാനാഗ്രഹിച്ച ചൂടുള്ള ജിലേബി വാങ്ങും മുമ്പ് ചേരീപറമ്പിലെ കുഞ്ഞാപ്പുവോട് ചോദിച്ചു.
"കുഞ്ഞാപ്പോ... ഈ പൈസ എടുക്കുമോ?”
കൂളായി കുഞ്ഞാപ്പുു പറഞ്ഞു, നീ വേറെ കൊണ്ടുവാടാ...
ചൂളിപ്പോയ നേരം ..വലിഞ്ഞു നടന്നു.
പെട്രോ മാക്സിന്‍റെ ചുറ്റും ഇയ്യാം പാറ്റകളെപ്പോലെ കൂടിയിരുന്ന് അവുത്ത് പത്ത്,പുറത്ത് പത്ത് ,.. പറയുന്ന ചേട്ടന്മാരെ കാണാന്‍ കൂടി നില്‍ക്കുന്ന കാണികള്‍ക്കുള്ളിലേക്ക് വലിഞ്ഞുകേറി കുറെ നോക്കി.ഒന്നും മനസ്സിലാകുന്നില്ല.

പോലീസ്.... പെട്ടെന്ന് ആരോ വിളിക്കുന്നു.പെട്രോമാക്സ് കെട്ടു, ഇരുട്ടിലൂടെ ചിതറിയോട്ടം ,
ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത് പൂതപ്പറമ്പിന് തെക്ക് ഭാഗത്തുള്ള കമുങ്ങിന്‍ തോട്ടത്തില്‍..
പിന്നെ,മെല്ലെ മെല്ലെ കാളക്കണ്ടത്തിലേക്കുള്ള വഴിയിലൂടെ..
പോലീസൊക്കെ പോയിരിക്കുന്നു.
ഹായ്... ഓംലെറ്റിന്‍റെ മണം മൂക്കില്‍ വന്നടിക്കുന്നു.
ഒരു സിംഗിളെങ്കിലും കിട്ടിയിരുന്നെങ്കില്‍
ഈ പത്ത് രൂപ ചിലവാക്കാനാകുമോ ?

മെഴുകി തിരി വട്ടത്തിന് ചുറ്റും ആളുകള്‍ കൂടുന്നു.
പത്ത് വെച്ചാല്‍ ഇരുപത്, ഇരുപത് വെച്ചാ നാപ്പത്,
നാപ്പത് വെച്ചാ അമ്പത്, അമ്പത് വെച്ചാ നൂറ്,നൂറ് വെച്ചാ ആയിരം...
വെയ് രാജ വൈ....വെയ് രാജ വൈ....
എന്താ വേഗത,കൈകടുപ്പം,
വെക്കണോ,,, വേണോ..?
വേണ്ട.
വെച്ചാലോ ?വേണ്ടെന്നേ..
ചുറ്റും നോക്കി. കുടുമ്പക്കാരോ കൂട്ടുകാരാരെങ്കിലുമുണ്ടോ?
ഇല്ല,
മൂന്ന് ശീട്ടുകള്‍.. ഒന്നാമത്തേതില്‍ തന്നെയാണ് രാജാവ്. ഉറപ്പ്. ഇതെങ്ങാനും കിട്ടിയാല്‍ 20 .
ഹൗ, ജിലേബി, പൊരി,ഓംലെറ്റ്..
"വെച്ചോ...കിട്ടുമെടാ. ധൈര്യമായി വെക്ക്”
ആരോ പിന്നില്‍ നിന്ന് പറഞ്ഞതും (മുച്ചീട്ടുകാരന്‍റെ ആളാണെന്ന് പിന്നെയാണ് മനസ്സിലായത്. ) ആ പഴകിയ കീറ നോട്ട് കീശയില്‍ നിന്നും കയ്യിലൂടെ ഒന്നാം ചീട്ടിലേക്ക്...
എടുക്കട്ടെ...
എടുത്തു.
സംഗതി പാളി.കൂട്ടത്തില്‍ നിന്ന് ഊളിയിട്ട് ഞാനും.
ആരെങ്കിലും കണ്ടോ.. ഉണ്ടാവില്ല.
തലയുയര്‍ത്തുമ്പോള്‍ മുന്നിലതാ.. . ജേഷ്ഠന്‍ !
ഇരുട്ടത്ത് വീട്ടിലേക്ക് …
ജിലേബി, പൊരി, ഓംലെറ്റ്..
കണ്ണില്‍ ഇരുട്ട്.






Friday, March 9, 2012

എച്ചിലുകള്‍ക്ക്‌ പിന്നാലേ.......ലക്ഷം ലക്ഷം പിന്നാലെ





വിദ്യാസമ്പന്നരെ പറ്റിക്കാനെളുപ്പമാണെന്ന്‌ നല്ലവണ്ണം അറിയാവുന്നവരാണ്‌ നമ്മുടെ ഭരണ സിരാകേന്ദ്രങ്ങളിലിരിക്കുന്നത്‌.
ആനുകൂല്യങ്ങള്‍ തരികയും എന്നാല്‍ അറിയാത്ത മാര്‍ഗത്തിലൂടെ ആയിരങ്ങള്‍ കൈക്കലാക്കുകയും ചെയ്യുന്ന നിരവധി തട്ടിപ്പു ലൊട്ടുലൊടുക്കു വിദ്യകള്‍ അവര്‍ പ്രയോഗിച്ച്‌ കൊണ്ടേയിരിക്കുന്നു.

നിയമങ്ങളെന്ന പേരിലാണ്‌ ഇതില്‍ പലതും രംഗത്തുവരുന്നത്‌.

സിടിഇടി എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടു വര്‍ഷം മുമ്പ്‌ ഒരു പരീക്ഷ നടപ്പിലാക്കി. ഇത്‌ വിജയിച്ചവര്‍ക്ക്‌ മാത്രമെ അധ്യാപക ജോലിക്ക്‌ എടുക്കുകയുള്ളൂ എന്നാണ്‌ നിയമം.

നിയമമല്ലേയെന്നു കരുതി ഇന്ത്യയില്‍ പരീക്ഷ എഴുതിയത്‌ അഞ്ചു ലക്ഷത്തിലേറെപേരാണ്‌ പരീക്ഷ എഴുതിയത്‌.
ഓരോ വിദ്യാര്‍ഥിയില്‍ നിന്നും 500 രൂപയാണ്‌ സിബിഎസ്‌ഇ ഇതിനായി വാങ്ങിയത്‌. പരീക്ഷ ജയിച്ചതോ ആകെ 80,000 പേര്‍ മാത്രം. അപ്പോള്‍ ശേഷിച്ചുള്ള കോടികണക്കിന്‌ രൂപ ലാഭം. ഹാഹ...എന്ത്‌ നല്ല ഐഡിയ.

ഇനി ഈ പണത്തില്‍ നിന്ന്‌ അവര്‍ക്ക്‌ ആവശ്യമുള്ളതെടുത്ത്‌ എച്ചില്‍ തുകയായി വിവിധ സ്‌കീമുകളാക്കി കേന്ദ്രം ഇങ്ങോട്ടു എറിയും. ആ എച്ചില്‍ ഞങ്ങള്‍ അപേക്ഷ കൊടുത്താണ്‌ വാങ്ങിച്ചതെന്ന്‌ പറഞ്ഞ്‌ ചിലര്‍ രംഗത്ത്‌ വരികയും ചെയ്യും.

ആയിരം പോസ്‌റ്റുള്ള ബാങ്ക്‌ ടെസ്‌റ്റുകളുടെയും സ്ഥിതി ഇതുതന്നെയല്ലേ.....
ഈ ലക്ഷകണക്കിന്‌ അപേക്ഷകളിലൂടെ കിട്ടുന്ന പണം മാത്രം മതി ആയിരം പേര്‍ക്ക്‌ ജോലി നല്‍കാന്‍.

ജോലിയല്ലേയെന്ന്‌ കരുതി ആരും 500 രൂപക്കോ, ആയിരത്തിനോ അപ്പോള്‍ തര്‍ക്കിക്കില്ല. പത്ത്‌ രൂപയുടെ മാത്രം ചിലവ്‌ വരുന്ന ഇത്തരം പരീക്ഷകള്‍ക്കാണ്‌ നമ്മെ സേവനം ചെയ്യുന്ന സര്‍ക്കാറുകള്‍ ആയിരവും നൂറുകളുമെല്ലാം വാങ്ങുന്നത്‌. ഈ അവസരത്തില്‍ കേരള പിഎസ്‌ സിയെ പോലുള്ള പരീക്ഷാ സേവനങ്ങള്‍ സ്വാഗാതാര്‍ഹമാണ്‌.

Thursday, March 8, 2012

പ്രഹസന്നമാകുന്ന സര്‍ക്കാര്‍ ഐടി നയം

സംസ്ഥാന സര്‍ക്കാറിന്റെ വിവരസാങ്കേതിക വിദ്യാ നയം പ്രഹസന്നമാകുന്നെന്ന ആക്ഷേപം ശക്തമാകുന്നു.അടുത്തിടെ ആരംഭിച്ച ഇ ഫയലിംഗിന്റെതടക്കമുള്ളവയുടെ സാങ്കേതിക വശം സര്‍ക്കാറിന്റെ ഐടി നയത്തിന്‌ വിരുദ്ധമാകുന്ന രൂപത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.പുതിയ പദ്ധതികള്‍ പലതും തുടക്കം കുറിക്കാറുെങ്കിലും പലപ്പോഴും ഇവ കാര്യക്ഷമമാക്കുന്ന കാര്യത്തില്‍ അധികൃതല്‍ അലംഭാവം തുടരുകയാണ്‌.

സോഫ്‌ട്‌വെയര്‍ രംഗത്ത്‌ സ്വതന്ത്ര സോഫ്‌ട്‌വെയറുകളെ പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും സ്വതന്ത്ര സോഫ്‌ട്‌വെയറുകള്‍ ഉപയോഗിക്കണമെന്ന നിയമമാണ്‌ സര്‍ക്കാര്‍ കൈകൊിട്ടുള്ളത്‌.
എന്നാല്‍ അടുത്തിടെ ആരംഭിച്ച ഇ ഫയലിംഗിലൂടെ സംസ്ഥാനത്തെ വ്യാപാരി വ്യവസായി സമൂഹത്തെ ഒന്നടങ്കം കുത്തക സോഫ്‌ട്‌വെയര്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയോ അല്ലെങ്കില്‍ സോഫ്‌ട്‌വെയറുകളുടെ വ്യാജ കോപ്പി (പൈറേറ്റ്‌ ) ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതോ ആണ്‌.
ചലചിത്രങ്ങളുടെ വ്യാജ സിഡി ഇറങ്ങിയാല്‍ സംസ്ഥാനമൊട്ടാകെ പ്രത്യേക ആന്റിപൈറസി വിഭാഗത്തെ കൊ്‌ അന്വേഷിച്ച്‌ പ്രതികളെ പിടികൂടാറുെങ്കിലും കുത്തകകളുടെ സോഫ്‌ട്‌വെയര്‍ പകര്‍പ്പ്‌ എടുക്കാന്‍ സര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയാണ്‌. അതെസമയം കുത്തക സോഫ്‌ട്‌വെയറുകളുടെ പകര്‍പ്പെടുക്കുന്നതിനെ എതിര്‍ക്കപെടാതിരിക്കലിലൂടെ മൈക്രോസോഫ്‌ടിനെ സഹായിക്കാനാണെന്ന ആക്ഷേപവുമു്‌.

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വതതന്ത്ര സോഫ്‌ട്‌വെയര്‍ ഉപയോഗിക്കണമെന്നാണ്‌ സര്‍ക്കാര്‍ ഉത്തരവ്‌. എന്നാല്‍ മിക്ക സ്ഥാപനങ്ങളിലെയും ഓഫീസ്‌ പ്രവര്‍ത്തനത്തിനങ്ങള്‍ക്ക്‌ കുത്തക സോഫ്‌ട്‌വെയര്‍ പ്രസ്ഥാനമായ മൈക്രോസോഫ്‌ടിന്റെ വേഡ്‌ ,എക്‌സല്‍ ,പവര്‍പോയിന്റ്‌ തുടങ്ങിയ സോഫ്‌ട്‌വെയറുകളാണ്‌ ഉപയോഗിക്കുന്നത്‌.

നിലവില്‍ ഐടിഅറ്റ്‌ സ്‌കൂള്‍ പദ്ധതിപ്രകാരം സ്‌കൂളുകളില്‍ മാത്രമാണ്‌ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ കാര്യമായി ഉപയോഗിച്ചുവരുന്നത്‌. എന്നാല്‍ പത്താംതരത്തിലെ ഐടി പാഠപുസ്‌തകത്തിലെ ഓരോ പാഠഭാഗത്തിലും സിലബസിലില്ലാത്ത വിന്‍ഡോസ്‌ സോഫ്‌ട്‌വെയറുകളുടെ പ്രവര്‍ത്തനത്തെ വിശദീകരിക്കുന്ന ഭാഗം ഇതുവരെ ഒഴിവാക്കിയിട്ടില്ല.

കൂടാതെ എല്ലാ കേരളസര്‍ക്കാര്‍ ഓഫീസുകളിലും,തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലും,പൊതുമേഖലാ സ്ഥാപനങ്ങളിലും സഹകരമ സ്ഥാപനങ്ങളിലും,അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കമ്പ്യൂട്ടറില്‍ കത്തുകളും മറ്റു വിവരങ്ങളും തയ്യാറാക്കുന്നതിന്‌ യൂണിക്കോഡ്‌ മലയാളം ഉപയോഗിക്കണമെന്ന്‌ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്‌ 21 നാണ്‌ ഉത്തരവിട്ടതെങ്കിലും മിക്ക സ്ഥാപനങ്ങള്‍ ഇതുപയോഗിക്കാറില്ല. കൂടാതെ പോലീസ്‌,പിഎസ്‌ സി തുടങ്ങിയ നിരവധി വകുപ്പുകള്‍ ഇപ്പോഴും ഇഗ്ലീഷ്‌ ഭാഷയില്‍ തന്നെയാണ്‌ ഉത്തരവുകളും , അറിയിപ്പുകളും പ്രസിദ്ധീകരിക്കുന്നത്‌. ഭരണ ഭാഷ മാതൃഭാഷയില്‍തന്നെയാക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ കൂടി അട്ടിമറിക്കുന്ന വിധത്തിലാണ്‌ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അറിയിപ്പുകളിറങ്ങുന്നത്‌.

അതെ സമയം വിവരസാങ്കേതിക വിദ്യാ വകുപ്പിന്റെ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ പരിശോധിച്ചാല്‍ കോടിക്കണക്കിന്‌ രൂപ കാര്യക്ഷമമാകാത്ത നിരവധി പദ്ധതികള്‍ക്കായി ചെലവാക്കിയതായി കാണാന്‍ കഴിയും. നടപ്പിലാക്കാതെ പോകുന്ന ഇത്തരം പദ്ധതികള്‍ക്ക്‌ കാരണം ഒരു സര്‍ക്കാര്‍ വകുപ്പ്‌ മറ്റൊരു വകുപ്പിന്റെ അട്ടിമറിക്കുകയോ അതല്ലെങ്കില്‍ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ ഗ്രൂപ്പിന്‌ ത്രാണിയില്ലാത്തതാണെന്നും ഈ രംഗത്തെ വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നു.
സാധാരക്കാരന്‌ പരാതികൊടുക്കാന്‍ ഉതകുന്ന നല്ല സ്ഥാപനമാണെന്നാണ്‌ സുതാര്യകേരളത്തെകുറിച്ചുള്ള പ്രചാരണം. എന്നാല്‍ സത്യമെന്താണ്‌ പോസ്‌റ്റ്‌മാന്റെ ജോലിചെയ്യുകയാണ്‌ ഈ സ്ഥാപനം ചെയ്‌തുവരുന്നത്‌ . ഇതെ തുടര്‍ന്ന്‌ ഇവിടേക്ക്‌ പരാതി അയക്കുന്നവരും നിരാശരാകുന്നു. ചെറിയ പ്രശ്‌നപരിഹാങ്ങളെ ടെലിവിഷനില്‍ സംഭവ ബഹുലമായി കാണിക്കുകയല്ലാതെ ഈ സ്ഥാപനം ചെയ്യുന്നത്‌. അതെ കുറിച്ച്‌ ഇവിടെ വായിക്കാം

ബൂലോകത്തെ ഇ-ഭാഷ


സാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യന്റെ സമസ്‌ത മേഖലകളിലും മാറ്റം വരുത്തിയിരിക്കുന്നു. പുരാതന മനുഷ്യന്‍ കല്ലുകള്‍ ഉപയോഗിച്ച്‌ അവന്റെ ജീവിതം നയിക്കുന്നതിന്‌ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട കാലം മുതല്‍ക്കെ കലാപരമായ പ്രവര്‍ത്തനങ്ങളും കല്ലുകള്‍ ഉപയോഗിച്ചാണ്‌ നടത്തിയിരുന്നത്‌. പിന്നീട്‌ ചെമ്പ്‌, വെങ്കലം, ഇരുമ്പ്‌ ലോഹങ്ങള്‍ തുടങ്ങി സാങ്കേതികപരമായി ഏറെ പുരോഗതി പ്രപിച്ചതിനനുസരിച്ച്‌ മറ്റെല്ലാരംഗത്തേയും പോലെ കലാ രംഗത്തും മാറ്റം പ്രകടമായി.

ജീവികള്‍ക്ക്‌ ആശയം കൈമാറാനുള്ള മാധ്യമമമായി ഭാഷ രൂപംപ്രാപിച്ചതോടെ ഓരോ വിഭാഗവും പ്രത്യേകം രേഖപ്പെടുത്തല്‍ ശൈലി രൂപപ്പെടുത്തിതുടങ്ങി. ഭാഷയെ ഒരു കൂട്ടം ചിഹ്നങ്ങളോ,പ്രതീകങ്ങളോ ഉപയോഗിച്ച്‌ രേഖപ്പെടുത്തുന്നതാണ്‌ എഴുത്ത്‌. താളിയോലകളില്‍ നിന്ന്‌ കടലാസിേേലക്കും പിന്നീട്‌ കീബോര്‍ഡിലേക്കും വികാസം പ്രാപിച്ചിരിക്കുന്നു. കീബോര്‍ഡ്‌ എഴുത്തിലൂടെയുള്ള ഭാഷ രീതിക്ക്‌ പ്രത്യേക പേര്‌ അടുത്തകാലം പരാമര്‍ശിക്കപ്പെട്ടിരുന്നില്ലെങ്കിലും രണ്ടായിരമാണ്ടോടെ ലോകംമുഴുക്കെ ഇന്റര്‍നെറ്റിന്റെ വളര്‍ച്ച തൊരിതപ്പെട്ടതോടെ ഇന്റര്‍നെറ്റില്‍ ഉപയോഗിക്കുന്ന ഭാഷയെ ഇ-ഭാഷ എന്ന പേരില്‍ വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇ-ഭാഷ ബ്ലോഗിലൂടെ


ഇ-ഭാഷ ഏറെ അറിയപ്പെടുന്നതും വികസിച്ചതും ബ്ലോഗുകള്‍ എന്ന്‌ വിളിക്കപ്പെടുന്ന സ്വതന്ത്ര മാധ്യമങ്ങളിലുടെയാണ്‌.ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളുകളായ ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, ഓര്‍കുട്ട്‌ തുടങ്ങിയവയുടെ പങ്കും ചെറുതല്ല. സ്വതന്ത്രമായി ആശയങ്ങള്‍ ആര്‍ക്കും എപ്പോഴും ലോകത്തിന്‌ മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള മാധ്യമങ്ങളാണ്‌ ബ്ലോഗുകള്‍. തങ്ങളുടെ സൃഷ്ടികള്‍ വെളിച്ചം കാണാന്‍ പത്രാധിപര്‍ക്ക്‌ അയച്ചുകൊടുക്കാത്ത എഴുത്തുകാര്‍ വിരളമായിരിക്കും. പലപ്പോഴും അയച്ചതിലേറെ വേഗത്തില്‍ തിരിച്ചുവന്ന അനുഭവമുള്ളവരും ഏറെ. മലയാള സാഹിത്യത്തിലെ കുലപതിയായിരുന്ന ബേപ്പൂര്‍ സുല്‍ത്താനുപോലും ഈ അനുഭവമുണ്ടായിരുന്നു. എന്നാല്‍ വിവരസാങ്കേതിക വിദ്യ ഏറെ വികാസം പ്രാപിച്ച ഇക്കാലത്ത്‌ ഇത്തരത്തിലുള്ള നൂലമാലകളെയെല്ലാം അപ്രസക്തമാക്കിയിരിക്കുന്നു ബ്ലോഗുകള്‍. ബ്ലോഗുകളുടെ ലോകത്തെ ബൂലോകം എന്നാണിപ്പോള്‍ വിളിച്ചുവരുന്നത്‌.

ബ്ലോഗിന്റെ സാധ്യതകള്‍

പരമ്പരാതഗത മാധ്യമങ്ങളായ അച്ചടിമാധ്യമം, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയവക്കൊന്നും ഇല്ലാത്ത നിരവധി സവിശേഷതകള്‍ ബ്ലോഗ്‌ എന്ന മാധ്യമത്തിനുണ്ട്‌. ഇന്റര്‍നെറ്റിലൂടെ പരന്നുകിടക്കുന്നതായതിനാല്‍ മറ്റുമധ്യമങ്ങളേക്കാള്‍ ഇതിന്റെ പരിധി വളരെ കൂടുതലാണ്‌. അച്ചടി മാധ്യമങ്ങള്‍ക്ക്‌ വീഡിയോ, ശബ്ദം എന്നീരുപത്തിലുള്ള സന്ദേശങ്ങള്‍ വീതിക്കാന്‍ കഴിയില്ലല്ലോ.എന്നാല്‍ ബ്ലോഗ്‌ ഇവയെല്ലാം പണചിലവില്ലാതെ പ്രേക്ഷകരുടെ മുമ്പിലെത്തിക്കുന്നു. ഇന്റര്‍നെറ്റിലെ പ്രധാന വെബ്‌ സൈറ്റുകളായ ഗൂഗിള്‍, വേര്‍ഡ്‌ പ്രസ്‌ തുടങ്ങിയവര്‍ സൗജന്യമായി ബ്ലോഗ്‌ സേവനം നല്‍കുന്നവരാണ്‌.

മാധ്യമങ്ങളെ പണം കൊടുത്തുവാങ്ങേണ്ട സ്ഥിതിവിശേഷവും ഇവിടെയില്ല. സൗജന്യമായിട്ടാണ്‌ ഓരോരുത്തരും തങ്ങളുടെ സൃഷ്ടികള്‍ പ്രകാശനം ചെയ്യുന്നത്‌.കൂടാതെ സ്ഥല പരിമിതിയും പ്രശ്‌നമല്ല. എത്ര വിശമായി വേണമെങ്കിലും ബ്ലോഗെഴുത്ത്‌ നടത്താം.
കൃതിയെ സംബന്ധിച്ച്‌ വായനക്കാരന്‌ ഉടനടി തന്റെ അഭിപ്രായം ബ്ലോഗറെ അറിയിക്കാമെന്നതാണ്‌ ബ്ലോഗിന്റെ എടുത്തുപറയേണ്ട മറ്റൊരു മേന്മ.(ബ്ലോഗ്‌ ചെയ്യുന്നവരെ ബ്ലോഗര്‍ എന്നാണ്‌ വിളിക്കാറുള്ളത്‌). പലപ്പോഴും വായനക്കാരനില്‍ നിന്ന്‌ ലഭിക്കുന്ന വിലയിരുത്തലാണ്‌ ഏത്‌ എഴുത്തുകാരനും ആഗ്രഹിക്കുന്നതും . കൂടാതെ തന്റെ എഴുത്ത്‌ മെച്ചപ്പെടുത്തുന്നതിനും അത്‌ സഹായിക്കുന്നു. പലപ്പോഴും മികച്ച വായനക്കാരന്റെ എഴുത്ത്‌ ലേഖനത്തേക്കാള്‍ മികച്ചതാകുയും അത്‌ വിശാലമായ ചര്‍ച്ചയായി ഉയര്‍ന്നുവരാറുണ്ടെന്നത്‌ ബ്ലോഗിങ്ങിന്റെ പ്രത്യേകതയാണ്‌. വായനക്കാരന്റെ പ്രതികരണം പ്രസിദ്ധീകരിക്കാന്‍ ബ്ലോഗര്‍ക്കാണ്‌ അവകാശമെങ്കിലും ആ അവകാശം നിഷേധിക്കപ്പെട്ടാല്‍ മറ്റൊരു ബ്ലോഗ്‌ നിര്‍മ്മിച്ച്‌ നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌ പറയുകയും ചെയ്യാമെന്നതാണ്‌ വസ്‌തുത. അതായത്‌ നിങ്ങള്‍ അയക്കുന്ന ഒരു അഭിപ്രായം(കമന്റ്‌) പ്രസിദ്ധീകരിക്കാതെ വന്നാല്‍ മറ്റൊരു പ്രസിദ്ധീകരണം അതിനായി ആരംഭിക്കുന്നപോലെയാണിത്‌. ഇനി അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ വ്യക്തിയെ തിരിച്ചറിയാതെ അനോണിയായും കമന്റിടുന്നവരുണ്ട്‌ ഇക്കൂട്ടത്തില്‍.

മലയാളം ബൂലോകം

2001 മുതല്‍ക്കാണ്‌ മലയാളത്തില്‍ ബ്ലോഗുകള്‍ സജീവമാകാന്‍ തുടങ്ങിയത്‌. കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനുള്ള മലയാളം യൂണീക്കോഡ്‌ അക്ഷര രൂപത്തിന്റെ (ഫോണ്ടുകള്‍) വരവോടെയാണ്‌ മലയാളം ബ്ലോഗുകള്‍ സജീവമാകുന്നത്‌. മലയാളം ബ്ലോഗുകളുടെ വരവ്‌ വിവിധ സാമൂഹ്യ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്‌. മുസ്‌തഫക്കൊരു പുസ്‌തകം എന്ന മൈനാ ഉമൈബാന്റെ ബ്ലോഗ്‌ ലേഖനത്തിലൂടെ നിരവധി ബ്ലോഗര്‍മാര്‍ തങ്ങളാല്‍ ആവും വിധം പുസ്‌തകം സംഘടിപ്പിച്ചു നല്‍കിയത്‌ വിരല്‍തുമ്പിലൂടെ അന്യദേശങ്ങളില്‍ നിന്നാണ്‌.
കൂടാതെ നിരവധി ബ്ലോഗ്‌ കൂട്ടായ്‌മകളും ഇന്ന്‌ നിലവിലുണ്ട്‌. ദുബായ്‌, തൊടുപുഴ, എറണാംകുളം ബാഗളൂരു, ചെറായ്‌ തുടങ്ങിയ പ്രദേശങ്ങളില്‍ ഇതിനകം ബ്ലോഗ്‌ കൂട്ടായ്‌മകള്‍ നടന്നിട്ടുണ്ട്‌. കൂടാതെ ബ്ലോഗര്‍മാരിലൂടെ മികച്ച സൗഹൃദം സ്ഥാപിച്ചവരും ഏറെയുണ്ട്‌.
തിരുവനന്തപുരത്തെ ചന്ദ്രകുമാര്‍ എന്ന ബ്ലോഗര്‍ (അന്തരിച്ചു ) തന്റെ വിവരാവകാശ പോരാട്ടങ്ങള്‍ ഉപഭോക്താവ്‌ എന്ന ബ്ലോഗിലൂടെ പുറം ലോകത്തെത്തിച്ചപ്പോള്‍ കര്‍ഷകര്‍ക്കുള്ള വിവിധ അറിവുകള്‍ പകര്‍ന്ന്‌ ശ്രദ്ധേയനാകുകയാണ്‌ കേരളാഫാര്‍മര്‍ എന്ന ബ്ലോഗര്‍. സാഹിത്യാസ്വാദനത്തിന്റെ സമ്പദ്‌ വ്യവസ്ഥയെ തകിടം മറിക്കാനും ബ്ലോഗുകള്‍ക്ക്‌ സാധിച്ചു. നേര്‍രേഖീയമായിട്ടുള്ള വായന സംസ്‌ക്കാരം തന്നെ ബ്ലോഗുകളിലെ ലിങ്കുകളിലൂടെ മാറികൊണ്ടിരിക്കകുയാണ്‌. അച്ചടി പ്രസിദ്ദീകരണങ്ങള്‍ എഴുത്തുകാരന്റെ ഏകസ്വരമായ കാഴ്‌ചപാടിനെ അവതിരിപ്പിക്കുമ്പോള്‍ വായനക്കാരന്‌ കൂടുതല്‍ പ്രധാന്യത്തോടെ ഇടപെടാന്‍ ഈ മാര്‍ഗത്തിലൂടെ സാധിക്കുന്നു.


മലയാളം ബ്ലോഗുകളുടെ വരവോടെ വായനക്കാരുടെയും എഴുത്തുകാരുടെയും എണ്ണത്തില്‍ വന്‍വര്‍ദനവാണ്‌ ഉണ്ടായിട്ടുള്ള്‌ത്‌. മലയാളം ബ്ലോഗെഴുത്തില്‍ സ്വദേശത്തുള്ളവരേക്കാള്‍ വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ ഒരിപിടി മുന്നിലാണ്‌.

ആശയ പ്രകാശനത്തിന്റെ എല്ലാവിധ കുത്തകകള്‍ ഒഴിവാക്കുന്ന ബ്ലോഗുകള്‍ സ്വതന്ത്രമായി അറിവുകളെ പങ്കുവെക്കുക എന്ന മഹത്തായ ഒരു തത്വമാണ്‌ പരോക്ഷമായി നിര്‍വഹിക്കുന്നത്‌.

സാമൂഹ്യമര്യാദയില്ലാത്ത സാമൂഹ്യശാസ്‌ത്ര പഠനം



സാമൂഹ്യമര്യാദയില്ലാത്ത സാമൂഹ്യശാസ്‌ത്ര പഠനം

ഏതൊരു ക്ലാസ്‌ ആരംഭിക്കുന്നതിന്റെയും മുന്നോടിയായി ആ വിഷയത്തെ പരിചയപ്പെടുത്തുക അധ്യാപകരുടെ രീതിയില്‍ സ്വാഭാവികമാണ്‌. വിഷയത്തിന്റെ നിര്‍വചനം, പ്രസ്‌തുത വിഷയത്തിന്റെ ആവശ്യകത, സാധ്യതകള്‍, തത്വങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആദ്യം വിദ്യാര്‍ഥികള്‍ക്ക്‌ പറഞ്ഞുകൊടുക്കാറുണ്ട്‌. ഇതില്‍ പ്രസ്‌തുത വിഷയത്തിന്റെ നിര്‍വചനം (ആരൊക്കെയോ നിര്‍വചിച്ചത്‌ ), തത്വങ്ങള്‍ എന്നിവ പൊതുവെ വിശദീകരിക്കുമ്പോഴും പ്രസ്‌തുത വിഷയത്തിന്റെ ആവശ്യകതയും, സാധ്യതയും പലപ്പോഴും കുട്ടികള്‍ക്ക്‌ ഉപകാരപ്പെടാതെ പോകുകയാണ്‌ ചെയ്യുന്നത്‌.

സാമൂഹ്യ ശാസ്‌ത്രത്തെ മുന്‍നിര്‍ത്തി മേല്‍പറഞ്ഞ രണ്ട്‌ പ്രശ്‌നങ്ങളെ വിലയിരുത്തുകയാണിവിടെ.മനുഷ്യനും സമൂഹവും തമ്മില്‍ നേരിട്ടുള്ള ബന്ധം പരാമര്‍ശിക്കുന്ന വിജ്ഞാനശാഖയാണ്‌ സാമൂഹ്യ ശാസ്‌ത്രം.നിയമത്തിന്റെ നീതിശാസ്‌ത്ര ഭേദഗതിയും, വിദ്യാഭ്യാസം, ആരോഗ്യം, കല തുടങ്ങി വിവിധ മേഖലകള്‍ സാമൂഹ്യശാസ്‌ത്രത്തിലുള്‍പ്പെടുന്നു.ഈ വിഷയത്തിന്റെ കൂടുതല്‍ നിര്‍വചനങ്ങളിലേക്ക്‌ പോകാനുദ്ദേശിക്കുന്നില്ല.

എന്തിനാണ്‌ നിങ്ങള്‍ സാമൂഹ്യശാസ്‌ത്രം പഠിക്കുന്നത്‌ ?

സാമൂഹ്യ ശാസ്‌ത്രത്തിന്റെ ഉദ്ധേശ്യ ലക്ഷ്യങ്ങളെ മനശാസ്‌ത്രപരം,സാമൂഹികം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളാക്കി തരംതിരിക്കുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളില്‍ എ്‌ത്രത്തോളം നമ്മുടെ വിദ്യാര്‍ഥികള്‍ സ്വാംശീകരിക്കുന്നുണ്ടന്നത്‌ സ്വയം വിമര്‍ശനം നടത്താന്‍ തയ്യാറാകുന്നത്‌ നന്നായിരിക്കും. ഉദാഹരണമായി. സാമൂഹ്യശാസ്‌ത്രം പഠിക്കുന്നതിലൂടെ വിദ്യാര്‍ഥിക്ക്‌ സമൂഹത്തില്‍ നടക്കുന്ന അനാചാരങ്ങളെ മനസ്സിലാക്കാനും, ദൂഷ്യവശങ്ങള്‍ മനസ്സിലാക്കി അവക്കെതിരെ പ്രവര്‍ത്തിക്കുന്നതോടൊപ്പം ബഹുസ്വര കാഴ്‌ചപ്പാട്‌ വളരുകയെന്നത്‌ സാമൂഹ്യശാസ്‌ത്രത്തിന്റെ സാമൂഹ്യ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ്‌. ഭരണപരമായ കാര്യങ്ങള്‍ മനസ്സിലാക്കുക, തനിക്ക്‌ ചുറ്റും എന്താണ്‌ സംഭവിക്കുന്നത്‌, രാഷ്ട്രീയ അവബോധം, സാമൂഹ്യനീതി, അഴിമതി പോലെയുള്ള കുറ്റകൃത്യങ്ങള്‍ തുടങ്ങിയവക്കെതിരെയുള്ള ബോധം വളരുകയും സാമൂഹ്യനീതിക്ക്‌ വേണ്ടിയുള്ള പ്രവര്‍ത്തനം നടത്തുക എന്നതെല്ലാം സാമൂഹ്യശാസ്‌ത്ര പഠനത്തിന്റെ രാഷട്രീയ മാനമായി കണക്കാക്കുന്നു.

ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതെങ്ങിനെ ?

മേല്‍പറഞ്ഞത്‌ ലക്ഷ്യങ്ങളില്‍ ചിലതു മാത്രമാണ്‌. അവ നേടിയെടുക്കാനുള്ള മാര്‍ഗങ്ങള്‍ താഴെ പറയുന്നവയാണ്‌.
1 ലക്ഷ്യങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ പറ്റുന്ന മികച്ച കരിക്കുലം രൂപവത്‌ക്കരിക്കുക
2 ലക്ഷ്യങ്ങള്‍ നിറവേറ്റാനകുന്ന തരത്തില്‍ ബോധനം നടത്തുക
3 പഠന സാമഗ്രികളുടെയും , ക്ലാസ്‌ അന്തരീക്ഷവും ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന ഘടകങ്ങളാക്കാന്‍ ശ്രമിക്കുക തുടങ്ങിയവ

ഇപ്പോള്‍ സംഭവിക്കുന്നതെന്താണ്‌ ?

പഠന വിഷയം കൊണ്ട്‌ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെ പരിഗണിക്കാതെയുള്ള കരിക്കുലം പരിഷ്‌ക്കരണമാണ്‌ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇത്‌ വ്യക്തമാക്കാം. ഇന്ത്യ കണ്ട സുപ്രധാന നിയമങ്ങളിലൊന്നാണ്‌ വിവരാവകാശ നിയമം . നിര്‍ഭാഗ്യവശാല്‍ അത്തരമൊരു നിയമത്തെ ബോധവത്‌ക്കരിക്കുന്നതിനു പകരം അമേരിക്കയിലെ സ്റ്റാമ്പ്‌ നിയമവും, ദത്തവകാശ നിരോധന നിയമവുമെല്ലാം വിപ്പവങ്ങളുടെ ഭാഗമായി പഠിപ്പിച്ചുപോരുന്നു. സുപ്രധാനമായ ഈ നിയമം പഠിപ്പിക്കുക വഴി തങ്ങള്‍ക്ക്‌ തന്നെ അത്‌ തിരച്ചടിയാകുന്നുമോ..എന്നാരെങ്കിലം ഭയപ്പെടുന്നുണ്ടോ......? സാമൂഹ്യശാസ്‌ത്രത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതും, ഉപകാരപ്പെട്ടതുമായ ഒരു നിയമമാണ്‌ പഠിതാവിന്‌ ഇതിലൂടെ നഷ്ടപ്പെടുന്നത്‌. സാമൂഹിക ലക്ഷ്‌്യങ്ങളെ വിലയിരുത്തിയാലും ഇതിനെ അനുകൂലിക്കുന്ന നിരനധി ഉദാഹരങ്ങള്‍ ലഭിക്കും. കേരളത്തില്‍ നിലവിലും തുടരുന്ന ജാതീവ്യവസ്ഥയും, നേരത്തെയുണ്ടായിരുന്ന ജാതീ വ്യവസ്ഥയേയും സംബന്ധിക്കുന്ന പാഠഭാഗങ്ങളും പതിയെ ഒഴിവാക്കപ്പെട്ട്‌കൊണ്ടിരിക്കുന്നു. ഉണ്ടെങ്കില്‍ത്തന്നെ പരീക്ഷാസമയത്ത്‌ ആ പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതായും കാണാറുണ്ട്‌. സാമ്രാജ്യത്വം പോലെയുള്ള വിഷയങ്ങളും ഇത്തരത്തില്‍ പരീക്ഷക്ക്‌ മുമ്പായി ഒഴിവാക്കപ്പെടാറുണ്ട്‌. ആരുടേയൊക്കെയോ..നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ക്ക്‌ കരിക്കുലം പരിഷ്‌ക്കരണം ബാധിക്കുന്നു എന്ന്‌ ന്യായമായും സംശയിക്കാന്‍ ഇനിയുമേറെ തെളിവുകള്‍ നിരത്താന്‍ കഴിയും.


പഠിക്കുന്നതെന്താണോ..അതിന്‌ ഭാവിയില്‍ അല്ലെങ്കില്‍ പഠിക്കുമ്പോള്‍ത്തന്നെ അതിന്റെ സാധ്യത മനസ്സിലാക്കി പഠിക്കുകയാണെങ്കില്‍ സാമൂഹ്യശാസ്‌ത്രത്തിന്റെ പഠനവും എത്രമാത്രം രസകരമായിരിക്കും. ?

എന്തിനാണ്‌ നമുക്ക്‌ ഇങ്ങിനെയൊരു മനുഷ്യാവകാശ കമ്മീഷന്‍ ?

ഇന്ന്‌ ലോക മനുഷ്യാവകാശ ദിനം

എന്തിനാണ്‌ നമുക്ക്‌ ഇങ്ങിനെയൊരു മനുഷ്യാവകാശ കമ്മീഷന്‍ ?

അക്‌ബറലി ചാരങ്കാവ്‌

മനുഷ്യാവകാശം സംരക്ഷിക്കാനാണ്‌ ദേശീ-സ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്‌.എന്നാല്‍ ലക്ഷങ്ങള്‍ ചിലവഴിച്ച്‌ പലര്‍ക്കും ശംബളവും നല്‍കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനംകൊണ്ട്‌ ആര്‍ക്ക്‌ എന്ത്‌ നേട്ടമാണുണ്ടായത്‌. ഉണ്ടയില്ലാ തോക്കുപോലെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ നമുക്കാവശ്യമുണ്ടോ...?

അടുത്ത കാലത്തായി നടന്ന നിരവധി മുഷ്യാവകാശ ലംഘനങ്ങളും, മനുഷ്യാവകാശ കമ്മീഷന്റെ നടപടികളില്ലാത്തതുമാണ്‌ കമ്മീഷനെതിരെ ഇത്തരമൊരു വിമര്‍ശനം ഉയര്‍ത്താന്‍ കാരണം.മുല്ലപ്പെരിയാര്‍, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ വിഷയങ്ങളില്‍ നടപടി വൈകാനും, അഭിപ്രായ ഭിന്നതയുണ്ടാക്കുകയണാല്ലോ ഇപ്പോള്‍ ചെയ്‌ത്‌കൊണ്ടിരിക്കുന്നത്‌. ്‌ഇശ്‌റത്ത്‌ ജഹാന്‍, ഹേമന്ദ്‌ കര്‍ക്കറെ, മഅ്‌ദനി തുടങ്ങി മനുഷ്യാവകാശം പാടെ നശിച്ചവര്‍ക്ക്‌ വേണ്ടി ഒന്നും ചെയ്യാനാവാതെ അതിന്റെ പ്രവര്‍ത്തനമില്ലായ്‌മ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്‌.
1991 ല്‍ പാരിസില്‍ നടന്ന മനുഷ്യാവകാശ സമ്മേളനത്തിന്റെ ചുവട്‌പിടിച്ചാണ്‌ രാജ്യത്ത്‌ മനുഷ്യാവകാശ സംരക്ഷണ നിയമം പാര്‍ലമെന്റ്‌ പാസാക്കിയത്‌. 1994 ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും 1998 ഡിസംബറില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും നിലവില്‍ വന്നു. ഏതെങ്കിലും പ്രദേശത്ത്‌ മനുഷ്യവകാശ ലംഘനം നടന്നാല്‍ സ്വമേധയാ കേസെടുക്കാനുള്ള അധികാരം നിയമം അനുശാസിക്കുന്നുണ്ട്‌. എന്നാല്‍ ഇത്തരം കേസുകളില്‍ നടപടിയെടുക്കാന്‍ കമ്മീഷന്‌ അധികാരമില്ലാതെ പോകുന്നത്‌ മനുഷ്യവാകാസ കമ്മീഷനോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകുകയാണ്‌.

മനുഷ്യാവകാശ ലംഘനം നടക്കുന്ന നൂറുകണക്കിന്‌ കേസുകളാണ്‌ ഓരോ വര്‍ഷവും കമ്മീഷന്‌ മുമ്പിലെത്തുന്നത്‌ . എന്നാല്‍ ഈ കേസുകളില്‍ മിക്കതിനും പരിഹാരം കണ്ടെത്താന്‍ കമ്മീഷ്‌ന്‌ സാധിക്കുന്നില്ല.

2005 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ 22,002 കേസുകളാണ്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‌ മുമ്പിലെത്തിയത്‌. എന്നാല്‍ ഇതില്‍ 407 എണ്ണത്തില്‍ മാത്രമാണ്‌ കമ്മീഷന്‍ കേസെടുത്തത്‌. ഈ കാലയളവില്‍ നടപടിയെടുക്കാനായി വെറും 287 കേസുകളില്‍ മാത്രമാണ്‌ നടപടിയെടുക്കാനായി സംസ്ഥാന സര്‍ക്കാറിനോട്‌ ശുപാര്‍ശ ചെയ്‌തത്‌. എന്നാല്‍ ഇതില്‍ കേവലം 47 എണ്ണം മാത്രമാണ്‌ സര്‍ക്കാര്‍ നടപടിയെടുത്തത്‌ എന്നര്‍ത്ഥം.
ഒരു കുറ്റവും ചെയ്യാതെ ജയിലിലടയ്‌ക്കപ്പെടുകയും, ക്രൂര മര്‍ദ്ദനത്തിന്‌ വിധേയരാകേണ്ടിവരികയും ചെയ്‌തവരുടെതുള്‍പ്പെടെയുള്ള കേസുകളാണ്‌ നടപടിയില്ലാതെ പോയത്‌.

കമ്മീഷന്‍ ശിപാര്‍ശ ചെയ്‌ത്‌ ബാക്കിയുള്ള 240 കേസുകളില്‍ തുമ്പുണ്ടാകാതെ കടലാസിലൊതുങ്ങിയെന്ന്‌ സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ നിന്നും ലഭിച്ച വിവരാവകാശ കണക്കുകള്‍ വ്യക്തമാക്കുന്നു.

മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ 28-ാം വകുപ്പു പ്രകാരം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ നിയമസഭയില്‍ വെക്കണമെന്നാണ്‌ നിയമം. നിയമമന്ത്രിയാണ്‌ ഈ റിപ്പോര്‍ട്ട്‌ നിയമസഭയില്‍ വെക്കേണ്ടത്‌.കമ്മീഷന്റെ ഏതെങ്കിലും ശിപാര്‍ശകള്‍ നിരസിക്കുകയാണെങ്കില്‍ അതിനുള്ള കാരണവും അറിയിക്കണമെന്നുമാണ്‌ നിയമം. എന്നാല്‍ പതിമൂന്ന്‌ വര്‍ഷത്തെ മനുഷ്യാവകാശ കമ്മീഷന്റെ പ്രവര്‍ത്തനത്തിനിടയില്‍ രണ്ടു തവണമാത്രമാണ്‌ വാര്‍ഷിക റി്‌പ്പോര്‍ട്ടുകള്‍ നിയമസഭയില്‍ വെ്‌ചചത്‌.
2004ലും,2009 ലും മാത്രമാണ്‌ വാര്‍ഷിക റിപ്പോര്‍ട്ട്‌ നിയമസഭയില്‍ വെച്ചത്‌.