Showing posts with label Article. Show all posts
Showing posts with label Article. Show all posts

Thursday, April 1, 2021

പ്രവാസികള്‍ക്ക് പഠിക്കണം, അവരുടെ കുട്ടികള്‍ക്കും.

പഠിക്കാന്‍ കഴിവും സമയവും താല്‍പ്പര്യവുമുണ്ടായിട്ടും പ്രവാസി ആയതിന്‍റെ പേരില്‍ അവസരമില്ലാതെ പോകുന്ന നിരവധിപേര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്.എസ് എസ്എല്‍സി, പ്ലസ്ടു പഠനത്തിന് ശേഷം തുടര്‍ പഠനത്തിന് സാധിക്കാതെ പ്രവാസ ലോകത്തേക്ക് പറന്ന ആയിരക്കണക്കിനാളുകളാണ് അറബി നാടുകളിലുള്ളത്. പല രാജ്യാന്തര കമ്പനികളിലും അവര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ചെറിയ ജോലികളാണ് ഇത്തരം കമ്പനികളില്‍ അവര്‍ക്ക് ലഭിക്കുന്നത്. സാങ്കേതിക, ഭരണ, ബിസിനസ് മേഖലയില്‍ രാജ്യാന്തര കമ്പനികളില്‍ ജോലി ചെയ്ത് പരിചയം നേടുന്ന ഈ ആയിരങ്ങള്‍ക്ക് മതിയായ അക്കാദമിക് യോഗ്യതയും സര്‍ട്ടിഫിക്കറ്റും ലഭിക്കുകയാണെങ്കില്‍ ജോലിയില്‍ സ്ഥാനക്കയറ്റവും  മികച്ച അവസരങ്ങളും ലഭിക്കുകയും ചെയ്യും. 

ജോലി ചെയ്യുന്ന കാലത്തു തന്നെ അവര്‍ക്ക്ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് തുടര്‍ പഠനത്തിന് അവസരം ലഭിക്കുകയാണെങ്കില്‍ അതവരുടെ വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തുന്നതിനും സാധിക്കുമായിരുന്നു.ജോലി സമയം കഴിഞ്ഞുള്ള ഈവനിംഗ് ബാച്ചുകളായി കോഴ്സുകള്‍ തുടങ്ങുകയാണെങ്കില്‍ നിരവധിപേര്‍ക്ക് അത് സഹായകരമാകും.


നിലവില്‍ ചില സ്വകാര്യ സ്ഥാപനങ്ങളില്‍ ചുരുക്കം കോഴ്സുകള്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളിലെ ഫീസ് ഘടന സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമാണ്. കൂടാതെ ഇതില്‍ ഭൂരിപക്ഷവും നാട്ടിലെ സര്‍വകലാശാലകള്‍ക്ക് കീഴില്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലൂടെ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്നവയായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അംഗീകാരമോ തുല്യതാ സര്‍ട്ടിഫിക്കറ്റോ ലഭിക്കുകയില്ല. 

പ്രവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യവും മറിച്ചല്ല.പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്ലസ്ടു വരെ പഠിക്കാന്‍ നിരവധി സ്കൂളുകള്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്.എന്നാല്‍ പ്ലസ് ടുവിന് ശേഷമുള്ള തുടര്‍ പഠനത്തിന് പ്രതിസന്ധികളേറെയാണ്.നാട്ടിലേതുപോലെ ഉപരിപഠനത്തിനുള്ള ധാരാളം കോളേജുകള്‍ ഗള്‍ഫ് രാജ്യങ്ങളിലില്ല.ഉള്ളവയില്‍ത്തന്നെ ഭൂരിപക്ഷവവും സ്വകാര്യ യൂനിവേഴ്സിറ്റികളോ കോളേജുകളോ ആണ്.ഇത്തരം കോളേജുകളിലാവട്ടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് നാട്ടിലെ കോളേജുകളെപ്പോലെ വിവിധങ്ങളായ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരവുമില്ല. ഉദാഹരണമായി പ്ലസ് ടു സയന്‍സ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അവസരമില്ലാത്തതിനാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ബികോം,ബിബിഎ പോലുള്ള കോഴ്സുകള്‍ക്ക് ചേരാന്‍ നിര്‍ബന്ധിതമാവുകയാണ് . കൂടാതെ ശരാശരി ഗള്‍ഫ് കുടുംബങ്ങളിലെ കുട്ടികള്‍ക്ക് താങ്ങാന്‍ സാധിക്കാത്ത ഫീസും നല്‍കണം.ഇക്കാരണങ്ങള്‍കൊണ്ടു തന്നെ രക്ഷിതാക്കള്‍ കുട്ടികളെ നാട്ടിലേക്ക് പറഞ്ഞയക്കാന്‍ നിര്‍ബന്ധിതതമാവുകയാണ്. രക്ഷിതാക്കള്‍ ഗള്‍ഫ് രാജ്യങ്ങളിലും കുട്ടികള്‍ നാട്ടിലുമാവുമ്പോഴുണ്ടാകുന്ന പ്രതിസന്ധികള്‍ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.


എന്താണ് ഇതിന് പരിഹാരം

  1. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളേജുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥാപിക്കുകയാണെങ്കില്‍ ഈ പ്രശ്നത്തില്‍ ഒരു പരിധിവരെ മറികടക്കാനാകും. സാധാരണക്കാര്‍ക്കു കൂടി തങ്ങാന്‍ കഴിയുന്ന ഫീസ് ഘടന നിശ്ചയിച്ച് ഓഫ് കാമ്പസ് സൗകര്യങ്ങള്‍ ഇവിടങ്ങളില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളുണ്ടാവണം.
  2. സര്‍ക്കാര്‍ തലത്തില്‍ കോളേജുകളും ഉപരിപഠന സൌകര്യങ്ങളും കുറവായതിനാല്‍ സര്‍വകലാശാലകള്‍ക്കു കീഴില്‍ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത് പഠനം പൂര്‍ത്തിയാക്കിയ നൂറുകണക്കിനാളുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ പ്രതിസന്ധി നേരിടുകയാണ് . ഒരേ കോഴ്സില്‍ പഠനം നടത്തിയിട്ടും പ്രൈവറ്റ് രജിസ്ട്രേഷന്‍ ആയതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍  തുല്യതാ സര്‍ട്ടിഫിക്കറ്റ്  ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് റെഗുലര്‍ പദവി നല്‍കാന്‍ സര്‍ക്കാര്‍ ഇടപെട്ട് ശ്രമമുണ്ടാവേണ്ടതുണ്ട്.
  3. ഐഐടികള്‍ക്കും ഐഒഇഎസുകള്‍ക്കും രാജ്യത്തിന് പുറത്ത് ഓഫ്ഷോര്‍ കാമ്പസുകള്‍ ആരംഭിക്കാന്‍ അടുത്തിടെ യുജിസി അംഗികാരം നല്‍കികൊണ്ട് നിയമം ഭേദഗതി ചെയ്തിട്ടുള്ളതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം.
  4. പ്രവാസ ജീവിതം തിരഞ്ഞെടുക്കുന്ന ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനം കയറുന്നത്.ഗള്‍ഫിലെ തൊഴില്‍ സാഹചര്യം മനസ്സിലാക്കി അതിനാവശ്യമായ കോഴ്സുകള്‍ നാട്ടില്‍ ആരംഭിക്കുകയും പ്ലേസ്മെന്‍റിനുള്ള സംവിധാനം സര്‍ക്കാര്‍ തലത്തില്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. 





Monday, April 1, 2019

അവധിക്കാല പ്രവാസം

അവധിക്കാലത്തെ നാട്ടിലേക്കുള്ള യാത്രകള്‍ സന്തോഷകരമാകുന്നത് പ്രൊഡക്ടീവായ എന്തെങ്കിലും ചെയ്യാന്‍സാധിക്കുമ്പോള്‍ മാത്രമാണ്. അതിലേറ്റവും സന്തോഷം തരുന്ന പ്രവര്‍ത്തനങ്ങളിലൊന്നാണ് മലയാള വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ വര്‍ഷം പ‍ഞ്ചാബില്‍ നടന്ന വിക്കിനാഷണല്‍ സമ്മേളനം നിറമുള്ള ഓര്‍മ്മകളിലുണ്ട്

വിക്കിപീഡിയയിലെ സന്മനസ്കരായ കൂട്ടുകാര്‍, അറിവിന്‍റെ വ്യാപനത്തിനും ജനാധിപത്യവത്കരണത്തിനുമെല്ലാം അഹോരാത്രം പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍... അവരുടെ സഹായങ്ങള്‍, പ്രവര്‍ത്തനങ്ങളെല്ലാം ഏറെ സന്തോഷം .

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്‍റെ നാട്ടില്‍ സ്ഥാപിക്കപ്പെട്ട മലയാളം സര്‍വകലാശാലയിലായിരുന്നു ഇന്നൊരു വിക്കിപഠന ശിബിരം സംഘടിപ്പിച്ചിരുന്നു.ഭാവിയില്‍ മലയാള ഭാഷയുടെ വളര്‍ച്ചക്കും സംരക്ഷണത്തിനും ഒട്ടനേകം സംഭാവനകള്‍ ചെയ്യാന്‍ സാധിക്കുന്ന സ്ഥാപനമാണ് മലയാളം സര്‍വകാലാശാല .മലയാളം സര്‍വകലാശാലയില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം നടത്തുന്നത് എന്നത് സ്വാഗതാര്‍ഹമാണ്. അതിന് ചുക്കാന്‍പിടിച്ച വൈസ് ചാന്‍സ് ലര്‍ കെ ജയകുമാര്‍ ഐഎഎസ്, ചരിത്രവിഭാഗം പഠന മേധാവി പ്രൊഫ. എം ആര്‍ രാഘവ വാര്യര്‍,ഡോ.എല്‍ജി. ശ്രീജ, മഞ്ജുഷ എന്നിവരോടുള്ള കൃതഞ്ജത അറിയിക്കട്ടേ.. ഏറെ സന്തോഷം തരുന്ന മറ്റൊന്ന് പ്രിയ വിദ്യാര്‍ഥിയും പത്രപ്രവര്‍ത്തകനുമായ സി. കമറുദ്ദീന്‍ എളങ്കൂര്‍ ആണ് സര്‍വകലാശാല അധികൃതരെ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കേണ്ടതിന്‍റെ ആവശ്യകത സര്‍വകലാശാല അധികൃതരെ അറിയിക്കുന്നതും സംഘടിപ്പിക്കുന്നതും.പ്രാരംഭ ചര്‍ച്ച മുതല്‍ വിക്കി എന്ന് കേള്‍ക്കുമ്പോഴേക്ക് രാപ്പകലില്ലാതെ ട്രെയിനില്‍ ബര്‍ത്തിലോ ഡോറിന്‍റെ വശത്തോ തൂങ്ങിനിന്ന് ആലപ്പുഴയില്‍ നിന്ന് എവിടേക്കും യാത്രചെയ്തും പരിപാടികള്‍ സംഘടിപ്പിച്ചും പരിശീലിപ്പിച്ചും ഓടിനടക്കുന്ന പ്രിയ സുഹൃത്ത് ഇര്‍ഫാന്‍.. സന്തോഷം..!

സര്‍വകലാശാലയിലെ എല്ലാവകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ ഐഎഎസ് ആണ് ഉദ്ഘാടനം ചെയ്തത്.മലയാള സാഹിത്യത്തില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന കവിയും എഴുത്തുകാരനും ഗാനരചയിതാവുമൊക്കെയാണ് അദ്ധേഹം.

മലയാളം വിക്കിപീഡിയയില്‍ നിലവില്‍ 51500 ഓളം ലേഖനങ്ങളാണുള്ളതെന്നും ഒരു വര്‍ഷത്തിനകം അത് ഒരു ലക്ഷം ലേഖനമാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അറിവിന്‍റെ കുത്തക വത്ക്കരണമില്ലാത്ത കാലത്തിലേക്കാണ് നമ്മള്‍ സഞ്ചരിക്കുന്നത്. ഒരു വശത്ത് പുതിയ ഐടി സാങ്കേതിക വിദ്യ അറിവിന്‍റെ ജനാധിപത്യവത്ക്കരണത്തിന് ശ്രമിക്കുമ്പോള്‍ മറുവശത്ത് അറിവിന്‍റെ മൊണോപ്പൊളിക്കായി ശ്രമങ്ങളും വ്യാപകമായി നടക്കുകയാണ് .ഓരോ കാലഘട്ടത്തിലും ആ തലമുറയെ നിര്‍വചിക്കുന്ന സാങ്കേതി വിദ്യയുണ്ടാകും.ഒരു കാലത്ത് അത് സ്റ്റീം എഞ്ചിനായിരുന്നെങ്കില്‍ പിന്നീടത് വൈദ്യുതിയായിരുന്നു.എന്നാല്‍ നമ്മുടെ കാലത്തെ നിര്‍വചിക്കുന്ന ടെക്നോളജിയാണ് ഐടി.അത്തരം സാങ്കേതി വിദ്യയോട് പുറം തിരിഞ്ഞുനില്‍ക്കുന്നവരെ ചരിത്രം തള്ളപ്പെടുകയും അത്തരക്കാര്‍ പുരാവസ്തുയായിമാറുമെന്ന കാര്യത്തില്‍ സംശയമില്ല.

വിക്കിപീഡിയ ഇല്ലാത്തൊരു ലോകം ഇന്ന് സങ്കല്‍പ്പിക്കാനാകില്ല.അടുത്ത 100 വര്‍ഷത്തേക്ക് വിക്കിപീഡിയയില്ലാതെ മുന്നോട്ട്പോകാനില്ല എന്നാണ് എനിക്ക് തോന്നുന്നത്.എല്ലാം ഉള്ള അറിവിന്‍റെ സമൃദ്ധമായ നിലയാണ് വിക്കിപീഡിയ.വിക്കിപീഡിയ ആശ്രയിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ദിക്കുകയാണ്.
മലയാള സര്‍വകലാശാലക്ക് ഈ ഭാഷയോട് വളരെ വലിയ ഉത്തരവാദിത്തമുണ്ട്.സാങ്കേതിക വിദ്യയുടെ ചിറകിലേറി ഇംഗ്ലീഷ് ഭാഷയാണ് കൂടുതല്‍ പറക്കുന്നത്. എന്നാല്‍ നമ്മുടെ ഭാഷയുടെ അഭിമാനം സ്ഥാപിച്ചെടുക്കാനും നേടിയെടുക്കാനും നമുക്ക് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ ഭാഷയിലും അറിവ് ഉത്പാദിപ്പിക്കാനും പ്രസരണം ചെയ്യാനും നമുക്ക് സാധിക്കണം. ആധുനിക സാങ്കേതിക വിദ്യയോടുള്ള നമുക്ക് പൊരുത്തമില്ലായെന്ന അബദ്ധ ധാരണകളെ തകിടം മറിക്കാന്‍ നമുക്ക് സാധിക്കണം.മലയാള ഭാഷയില്‍ ഇപ്പോള്‍ 51500 ഓളം ലേഖനങ്ങളാണുള്ളത്.മറ്റു ഭാഷകളെല്ലാം മത്സരിച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. വിക്കിപീഡിയയില്‍ നമ്മുടെ സാനിധ്യം വര്‍ദ്ദിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളില്ല. ഈ പ്രശ്നം നമുക്ക് മറികടക്കണം.മലയാളം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഗവേഷകരെല്ലാം ഇക്കാര്യത്തില്‍ സ്വത്വര ശ്രദ്ധപതിപ്പിക്കണം. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ലേഖനങ്ങളെത്തിക്കാന്‍ നമുക്ക് സാധിക്കും.

കേരള ചരിത്ര പണ്ഡിതരില്‍ പ്രഗത്ഭനായ പ്രൊഫ.എംആര്‍ രാഘവ വാര്യര്‍ ആയിരുന്നു അധ്യക്ഷന്‍. അദ്ദേഹത്തിന്‍റെ പ്രഭാഷണത്തിലെ ചില ഭാഗങ്ങള്‍ താഴെ....

അറിവ് അധികാരമാണ്.
അധികാരം സ്ഥാപിക്കാനുള്ള ഏറ്റവും പ്രധാനമായ മുന്നൊരുക്കം അറിവ് നേടലാണ്.
അറിവ് എന്നാല്‍ പാശ്ചാത്യമായ അറിവു മാത്രമാണെന്ന തെറ്റായ ധാരണ കോളനിക്കാലം മുതല്‍ക്കെ നിലനിന്ന്പോരുന്നതാണ്. അധികാരം സ്ഥാപിക്കാന്‍ അറിവ് അത്യാവശ്യമാണ്. ഈ പരാശ്രിതത്തില്‍ നിന്നുള്ള മോചനം വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്.


അറിവിന്‍റെ ശകലങ്ങളാക്കി , അറിവിന്‍റെ ഖണ്ഡനമാണ് വിദ്യാഭ്യാസവകുപ്പിലൂടെ നിരന്തരം നിര്‍വഹിച്ച് പോരുന്നത്.അറിവിനെ കള്ളിത്തിരിച്ച് ഇരുത്തുക, അറിവിനെ മുറിപ്പെടുത്തുക, മുറി വിജ്ഞാനം പ്രസരിപ്പിക്കുക എന്നിങ്ങനെയുള്ള അറിവിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ഖേദകരമാണ്. ഈ പശ്ചാലത്തിലാണ് മലയാളത്തിലുള്ള അറിവിന്‍റെ മേഖലയിലേക്ക് കടക്കാനും രേഖപ്പെടുത്താനും അത് മറ്റുള്ളവരിലേക്ക് പങ്കുവെക്കാനും ശ്രമം തുടങ്ങുന്നത്.അത് മലയാളം സര്‍വകലാശാലയില്‍ വെച്ച് വെച്ച് തുടങ്ങുന്നു എന്നത് വളരെ അര്‍ത്ഥപൂര്‍ണ്ണമായ കാര്യമാണ്.നമ്മുടെ നാട്ടില്‍ നിന്നും നഷ്ടപ്പെട്ട ഗണിതത്തിലെയും വൈദ്യ വിജ്ഞാനത്തിന്‍റെയും നഷ്ടപ്പെട്ട അറിവുകളെ സംരക്ഷിക്കാനന്‍ നമുക്ക് സാധിക്കണം

Saturday, March 23, 2019

ഇത് പാഠപുസ്തങ്ങളുടെ സവര്‍ണ്ണ കാലം



നമ്മള്‍ ധരിക്കുന്ന വസ്ത്രത്തിനു പോലും ഒരു ചരിത്രമുണ്ടെന്ന കാര്യ മറക്കാന്‍ എല്ലാം എളുപ്പമാണ്.എല്ലാ സമൂഹങ്ങളും ചില നിയമങ്ങള്‍ പാലിക്കുന്നുണ്ട്.ചിലത് വളരെ കര്‍ശനമായിരിക്കും.സ്ത്രീകളും കുട്ടികളും എങ്ങിനെ വസ്ത്രം ധരിക്കണം എന്നൊക്കെ നിഷ്കര്‍ഷയുണ്ട്.എന്‍സിഇആര്‍ടി സാമൂഹ്യ ശാസ്ത്ര പാഠപുസ്തത്തില്‍ നിന്നും അടുത്ത വര്‍ഷം നീക്കം ചെയ്യാന്‍ തീരുമാനിച്ച പാഠങ്ങളിലൊന്ന് ആരംഭിക്കുന്നത് ഇങ്ങിനെയാണ്.ഒമ്പാതാം തരം പാഠപുസ്തകത്തിലെ "വസ്ത്രധാരണം:ഒരു സാമൂഹ്യ ചരിത്രം" എന്നതും മറ്റു രണ്ടു പാഠങ്ങളുമാണ് നീക്കം ചെയ്യാന്‍ തീരുമാനമെടുത്തിട്ടുള്ളത്.

"വസ്ത്രധാരണം:ഒരു സാമൂഹ്യ ചരിത്രം" എന്ന പാഠഭാഗം ഒഴിവാക്കാനായി തിരഞ്ഞെടുത്ത എന്‍സിആര്‍ടിയുടെ നടപടി പതിവ് ഹിന്ദുത്വവത്ക്കരണത്തിന്‍റെ ഭാഗമാണെന്ന് ന്യായമായും സംശയിക്കാം. ഈ പാഠഭാഗത്തിലെ ജാതിസംഘര്‍ഷവും വസ്ത്രധാരണത്തിലെ മാറ്റവും എന്ന ഭാഗത്താണ് സവര്‍ണ ഹിന്ദുക്കള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാനില്ലാത്ത ചന്നാര്‍ ലഹളയെ കുറിച്ച് പരാമര്‍ശിക്കുന്നത്. അവര്‍ക്കിഷ്ടമില്ലാത്ത ചരിത്ര വസ്തുതകളാണവ.പ്രസ്തു ഭാഗം ആരംഭിക്കുന്നത് ഇങ്ങിനെയാണ്.

യൂറോപ്പില്‍ വസ്ത്രത്തിന്‍റെ ചെലവുചുരുക്കല്‍ കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യയില്‍ വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും കാര്യത്തില്‍‍ കര്‍ശനമായ സാമൂഹ്യ നിയമങ്ങളുണ്ടായിരുന്നു.ഇന്ത്യയിലെ ജാതിസബ്രദായം ഹിന്ദുമതത്തിലെ താഴ്ന്ന ജാതിയും ഉയര്‍ന്ന ജാതിയും എന്ത് ധരിക്കണം , എന്ത് ഭക്ഷിക്കണം തുടങ്ങിയ കാര്യത്തില്‍ കര്‍ശനമായ നിയമങ്ങളുണ്ടായിരുന്നു.ഈ നിയമങ്ങള്‍ക്കെതിരായുള്ള പ്രതികരണം സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാക്കി.

1822 മെയ് മാസത്തില്‍ കേരളത്തിലെ തിരുവിതാംകൂറിലും പ്രവിശ്യാ ഭാഗങ്ങളിലും പൊതുസ്ഥലങ്ങളില്‍ വെച്ച് ചന്നാര്‍ വിഭാഗത്തിലെ സ്ത്രീകള്‍ക്കെതിരെ ഉയര്‍ന്ന ജാതിക്കാരുടെ ആക്രമണമുണ്ടായി.മാറിടം മറച്ച് മേല്‍മുണ്ട് വസ്ത്രം ധരിച്ചതിനെ തുടര്‍ന്നായിരുന്നു മേല്‍ജാതിക്കാരുടെ ആക്രമണമുണ്ടായത്.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത്തരം ആക്രമണങ്ങളുണ്ടായി.

നായര്‍ പ്രമാണിരുടെ കീഴില്‍ ജോലി ചെയ്യാന്‍ വേണ്ടി തെക്കെ തിരുവിതാംകൂറില്‍ നിന്ന് കുടിയേറിയ കള്ളുചെത്ത് തൊഴിലാളികളായിരുന്നു നാടാര്‍ എന്നറിയപ്പെട്ടിരുന്ന ശന്നാര്‍ വിഭാഗം. കീഴ്ജാതിയായി പരിഗണിക്കപ്പെട്ടിരുന്ന അവരെ കുട, ചെരുപ്പ്,സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരുന്നു. പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകളും മേല്‍മുണ്ട് ധരിക്കാന്‍ പാടില്ലായിരുന്നു. ഉയര്‍ന്ന ജാതിക്കാര്‍ നേരത്തെ അനുവര്‍ത്തിച്ചിരുന്ന രീതിയായതിനാല്‍ അത് പിന്തുടരാന്‍ വേണ്ടിയായിരുന്നത്രെ ഇപ്രകാരം ചെയ്തിരുന്നത്.


1820 ല്‍ ക്രൈസ്ത വ മിഷനറിമാരുടെ പ്രവര്‍ത്തന ഫലമായി മാറിടവും മേല്‍ ശരീര ഭാഗങ്ങളും മറക്കുന്നതിന്‍റെ ഭാഗമായി ബ്ലൗസുകളും വസ്ത്രങ്ങളും തയ്പ്പിച്ച് ധരിക്കാന്‍ തുടങ്ങിയതോടെയാണ് മേല്‍ജാതിക്കാരായ നായന്മാര്‍ പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളുടെ മേല്‍വസ്ത്രം പറിച്ചെടുത്തും അക്രമം അഴിച്ചുവിടുകയും ചെയ്തത്.

ഇങ്ങിനെ തുടങ്ങി ചന്നാല്‍ ലഹളയെ കുറിച്ച് വിശദമായി തന്നെ ഈ പാഠഭാഗത്ത് ഉള്‍പ്പെടുത്തി പഠിപ്പിച്ചുവരികയായിരുന്നു ഇക്കാലംവരെ.

Wednesday, March 21, 2018

പരീക്ഷകളുയര്‍ത്തുന്ന ചോദ്യങ്ങള്‍


May I go to wash room
. മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരീക്ഷ നടന്നുകൊണ്ടിരിക്കെ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വിദ്യാര്‍ഥിയുടെ അനുവാദം ചോദിക്കല്‍.അധികം ആലോചിക്കേണ്ടി വന്നില്ല. പറ്റില്ലെന്ന് മറുപടി പറഞ്ഞു.വിസര്‍ജനത്തിന് ഗതിമുട്ടിയ ആ കുട്ടി പരീക്ഷാഹാളില്‍ തന്നെ കാര്യം സാധിച്ചു എന്നാണ് സുഹൃത്ത് പരീക്ഷാ ഹാളിലെ സ്വന്തം അനുഭവം പങ്കുവെച്ചത്.നമ്മുടെ സ്കൂളുകളിലെ പരീക്ഷകളും അവയുടെ നടത്തിപ്പ് രീതികളുടെയും ലക്ഷ്യത്തെ കുറിച്ചെല്ലാം വിലയിരിത്തുമ്പോള്‍ ഒട്ടനവധി സുഖകരമല്ലാത്ത കാര്യങ്ങള്‍ നമുക്ക് കാണാനാകും.മുകളില്‍ സൂചിപ്പിച്ച സംഭവത്തിലെ അധ്യാപകനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഈ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകില്ല.അദ്ദേഹത്തിന് ലഭിച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു എന്നതാണ് വാസ്തവം.അപ്പോള്‍ വ്യക്തിയേക്കാള്‍ സബ്രദായത്തിനാണ് കുഴപ്പമെന്നും പരിഹാരം വേണ്ടത് അവിടെയാണെന്നും മനസ്സിലാക്കാന്‍ സാധിക്കും.

പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോള്‍ യാതൊരു കാരണവശാലും ഒരു വിദ്യാര്‍ഥിയേയും പുറത്തേക്ക് അയക്കാതിരിക്കുക, തിന്നാനോ കുടിക്കാനോ ഉള്ള സാധനങ്ങള്‍ പരീക്ഷാ ഹാളിലേക്ക് അനുവദിക്കാതിരിക്കുക, അധ്യാപകന്‍ വിദ്യാര്‍ഥികളോട് സംസാരിക്കാതിരിക്കുക,സംശയം ചോദിക്കലും അവ നിവാരണവും ചെയ്യാതിരിക്കുക,അധ്യാപകന്‍ പരീക്ഷാ ഹാളില്‍ ഇരിക്കുകയോ പത്രം, പുസ്തകം,മൊബൈല്‍ ഫോണ്‍, ലാപ്ടോപ് തുടങ്ങിയ സാമഗ്രികള്‍ ഉപയോഗിക്കാതിരിക്കുക,വിദ്യാര്‍ഥികളെ നിരന്തരമായും വിജിലന്‍റായും നിരീക്ഷിക്കുക,വിദ്യാര്‍ഥികളുടെ ഇരിപ്പിടം പോക്കറ്റുകള്‍ പരിശോധിക്കുക തുടങ്ങി നിര്‍ദേശങ്ങളുടെ പട്ടിക തന്നെ പരീക്ഷ നടത്തുന്ന ഇന്‍വിജിലേറ്റര്‍ക്കായി നിരവധി സ്കൂളുകള്‍ നല്‍കുന്നത്. ശാസ്ത്രീയമായും കാര്യക്ഷമമായും പരീക്ഷ നടത്തുക എന്ന നല്ല ഉദ്ദേശ്യമേ സ്കൂളുകള്‍ക്ക് ഇതിന് പിന്നിലുള്ളൂ എന്നത് ശരിതന്നെ.

എഴുത്തു പരീക്ഷാ കേന്ദ്രീകൃതമായ ഒരു മൂല്യനിര്‍ണ്ണയ സബ്രദായമാണ് നമ്മുടെ സ്കൂളുകള്‍ വര്‍ഷങ്ങളായി പിന്തുടരുന്നത്. വിദ്യാര്‍ഥിയെ അടുത്ത ക്ലാസ് കയറ്റത്തിനും മത്സരത്തിലേക്കുമെല്ലാം മാനദണ്ഡമാക്കുന്നതും പരീക്ഷകളിലെ ഫലമാണ്.വാര്‍ഷിക-അര്‍ധ വാര്‍ഷിക പരീക്ഷകള്‍ക്ക് പുറമെ ആഴ്ചകളും മാസങ്ങളും തോറും നിരവധി പരീക്ഷകളാണ് നടക്കുന്നത്. സൈക്കിള്‍ ടെസ്റ്റ് എന്നാണ് ആഴ്ചതോറുമുള്ള പരീക്ഷകള്‍ക്ക് ചില വിദ്യാലയങ്ങളില്‍ പേരിട്ടിരിക്കുന്നത്.ചിലയിടത്ത് മാസം തോറുമാണ് പരീക്ഷകള്‍.
ചുരുക്കത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കാഠ്യന്യമേറിയ പരീക്ഷണമായി മാറുകയാണ് നമ്മുടെ പരീക്ഷകള്‍.ഇക്കാരണംകൊണ്ടുതന്നെ നമ്മുടെ പാഠനവും പ്രവര്‍ത്തനങ്ങളുമെല്ലാം പരീക്ഷാ കേന്ദ്രീകൃതമാണ്.പാഠപുസ്തകത്തിന് പുറത്തെ അധിക വിവരണത്തിലേക്കോ അധ്യാപകന്‍റെ അനുഭവ വിശദീകരണത്തിലൂടെ വിദ്യാര്‍ഥിയുടെ ചിന്തയുടെ പുതിയ തലത്തിലേക്ക് വികസിപ്പിക്കാനോ ഇവിടെ പ്രസക്തിയില്ല.അപ്രകാരം ക്ലാസ് മുന്നോട്ട് പോകുമ്പോള്‍ വിദ്യാര്‍ഥി നിഷ്കളങ്കമായി ചോദിക്കും.“സാര്‍ ഈ ഭാഗം പരീക്ഷക്ക് വരുമോ"?

സ്കൂളുകളുടെ ഉദ്ദേശ്യ ശുദ്ധി ഒരു വശത്ത് പരിഗണിക്കുമ്പോള്‍ തന്നെ അതെങ്ങിനെയാണ് വിദ്യാര്‍ഥികളുടെ ജൈവികവും ധാര്‍മ്മികവുമായ മൂല്യങ്ങളെ ബാധിക്കുന്നത് കാണാതിരുന്നുകൂടാ.
പരീക്ഷ ചുമതലക്കായി നിയോഗിക്കുന്ന അധ്യാപകരെ

Thursday, February 1, 2018

പ്രൈവറ്റ് , ഡിസ്റ്റന്‍സ് സ്റ്റഡി ഇനി അത്ര ശുഭകരമല്ല


തുല്യതാ സര്‍ട്ടിഫിക്കറ്റിലെ പ്രശ്നംഇന്ത്യന്‍ സ്കൂളുകളിലെ അധ്യാപകര്‍ തൊഴില്‍ നഷ്ട ഭീതിയില്‍


 അക്ബറലി ചാരങ്കാവ്

അജ്മാന്‍സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരവുമായ ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് യുഎഇയിലെ വിവിധ എമിറേറ്റുകളിലായി നൂറുകണക്കിന് ഇന്ത്യയില്‍ നിന്നുള്ള അധ്യാപകര്‍ തൊഴില്‍നഷ്ട ഭീതിയില്‍.സ്വകാര്യ കോളേജുകളിലും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലുമായി വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ നിരവധി അധ്യാപകരാണ് തൊഴില്‍ ഭീഷണി നേരിടുന്നത്യുഎഇ വിദ്യാഭ്യാസ വകുപ്പ് നിഷ്കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തതാണ് ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുന്ഇതെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിട്ടുവിടല്‍ നേരിടുകയാണ് നിരവധി അധ്യാപകര്‍.

നാട്ടിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലും ചേര്‍ന്ന് യൂനിവേഴ്സിറ്റിക്ക് കീഴില്‍ രജിസ്റ്റര്‍
ചെയ്താണ് നിരവധി പേര്‍ ബിരുദവും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.ഇത്എയിഡഡ് കോളേജുകളില്‍ പഠിച്ച് വിജയിക്കുന്നവര്‍ക്കും സര്‍വകലാശാലകള്‍ ഒരേ തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിവന്നിരുന്നത്സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാല്‍ പഠന മാധ്യമമോ സ്ഥാപനമോ ഒന്നും രേഖപ്പെടുത്താത്തതിനാല്‍ നേരത്തെ ഇവക്ക് തുല്യപദവി ഇവക്ക് ലഭിച്ചിരുന്നുഎന്നാല്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍വിദൂര വിദ്യാഭ്യാസ വിഭാഗം വഴി കോഴ്സുകള്‍ പൂര്‍ത്തിയാകുന്നവര്‍ക്ക് അടുത്ത കാലത്തായി വിദ്യാഭ്യാസ വകുപ്പ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല.

തുല്യതാ സര്‍ട്ടഫിക്കറ്റ് ലഭിക്കാതെ അധ്യാപകര്‍ക്ക് ജോലിചെയ്യാനുള്ള അനുമതിയും ലഭിക്കില്ല.ഇതാണ് നിരവധിപേരെ പ്രതിസന്ധിയിലാക്കിയിരിക്കുന്.അതെസമയം സര്‍ക്കാര്‍ കോളേജുകളില്‍ റെഗുലര്‍ ആയി പഠനം നടത്തിയവര്‍ക്ക്
ഇത് ബാധകമല്ല.

രാജ്യത്ത് നിന്ന് പൂര്‍ത്തിയാക്കി ഹയര്‍സെക്കന്ററി, ബിരുദം, പ്രൊഫഷനല്‍ യോഗ്യത എന്നീ സര്‍ട്ടിഫിക്കേറ്റുകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ യോഗ്യതയുമായി തുല്യതപ്പെട്ടതാണെന്ന സര്‍ട്ടിഫിക്കേറ്റ് അവിടങ്ങളിലെ വിദ്യാഭ്യാസ മന്ത്രാലയം കൂടി അംഗീകരിക്കേണ്ടതുണ്ട്. (ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ്). ഇതിനായി ബിരുദം മുതല്‍ മുകളിലേക്കുള്ള യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ശരിയായതാണോ (ജെന്യൂനിറ്റി) എന്ന് പരിശോധിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രത്യേകം അപേക്ഷ നല്‍കണം. ഇവ പരിശോധിച്ച് ജെന്യൂയിന്‍ ആണെന്ന് സാക്ഷ്യപത്രം കിട്ടിയ ശേഷം യു എ ഇയിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ അപക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് ഇവിടെ നിന്നും തുല്യത സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്.
ഇപ്രകാരം ലഭിക്കുന്ന ജെന്യൂനിറ്റി സര്‍ട്ടിഫിക്കറ്റില്‍ മോഡ് ഓഫ് സ്റ്റഡി എന്ന ഭാഗത്ത് പ്രൈവറ്റ് രജിസ്ട്രേഷന്‍, ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ എന്നിങ്ങനെ രേഖപ്പെടുത്തിയത് ലഭിക്കുന്നവരാണ് തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലുള്ളത്.പലയിടത്തും ഇത്തരത്തിലുള്ള അധ്യാപകര്‍ക്ക് പിരിഞ്ഞുപോകാനുള്ള നോട്ടീസ് പിരീയഡ് നല്‍കിയിട്ടുണ്ട്

ഭാഗം - രണ്ട്

Saturday, April 1, 2017

എന്തെല്ലാം പരീക്ഷകള്‍ ? പരീക്ഷകള്‍ ?


‘പഴയ വിദ്യാഭ്യാസ രീതി, കുട്ടിയെ കരയിച്ചുപഠിപ്പിച്ചിരുന്ന രീതിയായിരുന്നുവെന്നും മനഃപാഠം പഠിക്കലാണ് കുട്ടിയെ കണ്ണീരണയിപ്പിച്ചിരുന്ന അധ്യാപന സമ്പ്രദായമെന്നുമാണ് പരക്കെ വിശ്വസിക്കപ്പെട്ടു പോരുന്നത്. എന്നാല്‍, ഈ വിശ്വാസത്തിന്റെ പല അടിസ്ഥാനങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അധ്യയനം കേവലം സുഖകരമായ അനുഭവമാണോ? വിജ്ഞാനാര്‍ജനത്തില്‍ ക്ലേശസഹനം ഒരു ഘടകമല്ലേ? ഇന്ന് ക്ലേശ സഹനമെല്ലാം ഒഴിവാക്കി, പഠിക്കലും പഠിപ്പിക്കലും ആകാവുന്നത്ര വിദ്യാലയങ്ങളില്‍ നിന്ന് അകറ്റിനിറുത്തിക്കൊണ്ടുവരുന്നുണ്ട്.’ സാഹിത്യകാരനും സാമൂഹ്യ നിരീക്ഷകനുമായിരുന്ന ഡോ. സുകുമാര്‍ അഴീക്കോട് പുതിയ വിദ്യാഭ്യാസ രീതിയെ നിരീക്ഷിച്ച് എഴുതിയ ലേഖനത്തിലെ പരാമര്‍ശമാണിത്.
ഇത്തവണത്തെ എസ് എസ് എല്‍ സി ഗണിത ശാസ്ത്ര പരീക്ഷ വീണ്ടും നടത്തിയല്ലോ. ചോദ്യ പേപ്പര്‍ കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ തയ്യാറാക്കി, സമാനമായ ചോദ്യങ്ങള്‍ മലപ്പുറം ജില്ലയിലെ ഒരു സ്ഥാപനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ചോദ്യപേപ്പറില്‍ വന്നു എന്നീ പരാതികളുടെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. പരീക്ഷ കഴിഞ്ഞ ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ ചോദ്യപേപ്പറിലെ ബുദ്ധിമുട്ടിനെ കുറിച്ചായിരുന്നു പരാതി. പിന്നീടുള്ള ദിവസങ്ങളിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആക്ഷേപം ഉയരുന്നത്. ആദ്യത്തെ പരാതിയെ ന്യായീകരിക്കാനുള്ള ശ്രമമാണോ രണ്ടാമത്തെ ചോര്‍ച്ചയെന്ന പരാതി എന്നത് ഇനി അന്വേഷണത്തിന് ശേഷമേ തിരിച്ചറിയാനാകൂ. എന്തായാലും ഗണിത ശാസ്ത്ര പരീക്ഷ വീണ്ടും എഴുതേണ്ടിവന്നു ഇത്തവണത്തെ എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്ക്.
ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു എന്നാണ് വാര്‍ത്ത. ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്നാണ് കേസ്. ഇത്തരം സാഹചര്യത്തില്‍ ഉയര്‍ന്ന് വരുന്ന ചില അക്കാദമിക ചോദ്യങ്ങളുണ്ട്. എന്താണ് ഈ പരീക്ഷാ ബുദ്ധിമുട്ടിക്കല്‍?

Monday, November 7, 2016

പുസ്തകമേളയുടെ രാവുകള്‍

സന്ധ്യവെയില്‍ അസ്തമിക്കാനൊരുങ്ങുന്നു.പുറത്തെങ്ങും അധികമാരെയും കണ്ടില്ല.സ്കൂള്‍ അസംബ്ലിയില്‍ നില്‍ക്കുന്ന കുട്ടികളുടെ അച്ചടക്കത്തോടെ നിരയായി കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. പ്രധാന കവാടത്തിലെത്തിയപ്പോഴേക്കും പുസ്തകങ്ങളുടെ നറുമണം.ലോകോത്തര ക്ലാസിക്കുകള്‍ മുതല്‍ കുട്ടികള്‍ക്കുള്ള ഏഞ്ചുവടി വരെ ഇക്കൂട്ടത്തിലുണ്ടാകും. ടോള്‍സ്റ്റോയിയും,മാര്‍ക്കേസും, കൊയ് ലോയും ,നെരുദയും... എഴുതിവെച്ച ആശയ കൂമ്പാരങ്ങളുടെ കലവറ പരന്ന് കിടക്കുന്നു.ഷാര്‍ജ പുസ്തകോത്സവം.പുസ്തകങ്ങളുടെ കാറ്റലോഗുകളും ഏതാനും അറബി പത്രങ്ങളും സൗജന്യമായി വിതരണത്തിനുണ്ട്.പ്രവേശന കവാടത്തിലെത്തിയപ്പോഴേക്കും തിരക്ക് അതിന്‍റെ ഉന്നതിയിലെത്തിയിരിക്കുന്നു.

അസ്സലാമു അലൈക്കും, കൈഫ ഹാല്‍..
സ്വാഗതമോതി ഇമാറാത്തി ഉദ്യോഗസ്ഥര്‍ ഏവരെയും സ്വാഗതം ചെയ്യുന്നുണ്ട്.അജ്മാനിലെ എല്ലാ ഭാഗങ്ങളിലെയും വീടുകളിലേക്കുള്ള പാചക വാതക സിലിണ്ടര്‍ വിതരണം ചെയ്യുന്ന ലോറി ഓടിച്ചുകൊണ്ടിരിക്കുന്ന ജാബിര്‍ ആണ് കൂടെയുള്ളത്.ഷാര്‍ജ പുസ്തകോത്സവത്തിന് പോകാന്‍ മാസങ്ങള്‍ക്ക് മുമ്പെ ആഗ്രഹം കാത്തുസൂക്ഷിക്കുകയാണ് അവന്‍.അതിനായി തലേ ദിവസം കൂടുതല്‍ സമയം ജോലി ചെയ്ത് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വിശ്രമിക്കുന്നതിന് പകരം പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ കൂടെ വന്നതാണ്.

വായിക്കേണ്ട പുസ്തകങ്ങളെ കുറിച്ചും ,വാങ്ങേണ്ട പുസ്തകങ്ങളെ കുറിച്ചും അവന് കൃത്യമായ പ്ലാനുണ്ട്.ലോറിയില്‍ എപ്പോഴും ഒരു പുസ്തകമുണ്ടാകും.സിലിണ്ടറുകളുമായി കൂടെയുള്ളയാള്‍ വീടുകളില്‍ പോയി ഘടിപ്പിച്ചുവരുന്ന ഇടവേളകളിലാണ് അവന്‍റെ പുസ്തകം വായന.പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറക്കാന്‍ വാഹനങ്ങള്‍ എത്തുന്ന ഇടവേളകളില്‍ ഒന്നോ രണ്ടോ പേജ് വായിച്ച് തീര്‍ക്കുന്ന വായനപ്രിയരിലൊരാളാണ് സുഹൃത്ത് സാദിഖ്.
മലയാളത്തിലെ ശ്രദ്ധേയനായ ചെറുകഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്തുംകടവ് ഒരുനാള്‍ ഷാര്‍ജയിലെ കഫ്റ്റേരിയയില്‍ ചായ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ചെറുപ്പക്കാരനായ സപ്ലെയര്‍ വന്ന് ലോഹ്യം കൂടി.
ഞാനും എഴുതാറുണ്ട്.ലജ്ജ കലര്‍ന്ന ചിരിയോടെ അയാള്‍ പറഞ്ഞു.കവിതകളെഴുതിയ ചുരുട്ടിയ ഒരു നോട്ട്ബുക്ക് ഏല്‍പ്പിച്ചു.ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ജൈവസ്മരണ അയാളെ ബുദ്ധിമുട്ടിക്കുന്നു.പതിമൂന്ന് മണിക്കൂറാണ് ജോലി.തുച്ഛമായ ശംബളം.ആഴ്ചയില്‍ ആകെ കിട്ടുന്ന ഒരു ദിവസം വസ്ത്രം അലക്കാനും മുറിവൃത്തിയാക്കാനും വേണം.എന്നിട്ടും അക്ഷരങ്ങളിലൂടെ അയാള്‍ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നു.ഇത്തരത്തിലുള്ള വായനക്കാരും എഴുത്തുകാരും കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളിലെവിടെയൊക്കെയോ ഉണ്ടെന്നാണ് എഴുത്തുകാരെയും പ്രസാധകരെയും സന്തോഷിപ്പിക്കുന്നത്.ഇത്തരത്തിലുള്ള അനവധി പേരെ പ്രവാസ ലോകത്ത് കാണാനാകും.അതുകൊണ്ടു തന്നെ ഷാര്‍ജ പുസ്തകമേള അവരുടെ കൂടി ഉത്സവമാണ്.കാണണമെന്ന് ആഗ്രഹിച്ചിട്ടും ജോലിത്തിരക്ക് കാരണം ഒരു തവണപോലും വരാനാവാതെ വര്‍ഷങ്ങളായി കഴിയുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്.അവരുടെ പ്രിയ എഴുത്തുകാരെ കാണാന്‍, അവരുടെ സംവാദം കേള്‍ക്കാന്‍ അവര്‍ക്കിനി എന്നാണ് സാധിക്കുക?

നവംബര്‍ മാസത്തില്‍ പുസ്തകമേള നടക്കുന്നതിന്‍റെ സന്തോഷത്തിലും ഗള്‍ഫ് വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും നവംബര്‍ തീരാനഷ്ടത്തിന്റെയും സങ്കടത്തിന്റെയും വ്യര്‍ത്ഥമാസമാണ്‌. മലയാളത്തെയും മലയാള ചെറുകഥയെയും സ്നേഹിക്കുന്ന ആര്‍ക്കും പ്രിയങ്കരനായിരുന്ന ടിവി കൊച്ചുബാവ ജീവിതത്തില്‍ നിന്ന് എക്സിറ്റായത് 1999ലെ നവംബര്‍മാസത്തിലായിരുന്നു.കാലത്തിനു മുന്‍പേ നടക്കുന്നവയായിരുന്നു അദ്ധേഹത്തിന്‍റെ കഥകള്‍.

ഷാര്‍ജ പുസ്തകോത്സവം കേവലം പുസ്തക കച്ചവടത്തിന്‍റെ വേദിയല്ല, എഴുത്തു സംവാദങ്ങള്‍,കാവ്യ സന്ധ്യകള്‍,പുസ്തക പ്രകാശനം, സാംസ്കാരിക പരിപാടികള്‍,കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള പാചകവിദ്യ,കുട്ടികള്‍ക്കുള്ള പ്രത്യേക പരിപാടികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടനവധിയുണ്ട്.പത്ത് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തില്‍ പത്ത് ലക്ഷത്തിലേറെ ആളുകളാണ് കാണാനെത്തുന്നത്.കഴിഞ്ഞ വര്‍ഷത്തെ 34-ാമത് പുസ്തകോത്സവത്തില്‍ പന്ത്രണ്ട് ലക്ഷത്തിലധികം പേര്‍ കാണാനെത്തിയെന്നാണ് കണക്ക്.ഇത്തവണയും അക്കാര്യത്തില്‍ മാറ്റമുണ്ടാകാനിടയില്ല.

യുഎഇയില്‍ മലയാളികള്‍ ഒരുമിച്ചുകൂടുന്ന ഏറ്റവും വലിയ പരിപാടിയും ഷാര്‍ജ പുസ്തകോത്സവം തന്നെയാകും.പുതിയ സൗഹൃദം തീര്‍ക്കാനും പ്രവാസി കുട്ടികള്‍ക്ക് കൂടുതലാളുകളുമായി പരിചയപ്പെടാനും കുടുംബത്തോടൊപ്പം സാംസ്കാരിക പരിപാടികളില്‍ സൗജന്യമായി പങ്കെടുക്കാനുമെല്ലാം ഇതവസരം സൃഷ്ടിക്കുന്നു.അതും സൗജന്യമായി.

അറബ് ലോകത്തിന് മാത്രമല്ല, ലോകോത്തര പ്രസാധകര്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ സാഹിത്യം പരിചയപ്പെടുത്തുന്നതിനും ഈ പുസ്തകമേള സഹായിച്ചിട്ടുണ്ട്.പുതിയ വായനാനുഭവം,
ലോക പുസ്തകങ്ങളും എഴുത്തുകാരെയും പരിചയപ്പെടാനുള്ള സുവര്‍ണ്ണാവസരം ഇങ്ങിനെ അക്ഷരലോകത്തിന്‍റെ പുതിയ വാതായനങ്ങള്‍ തുറക്കുകയാണ് ഈ മേള.പുസ്തകമേളയിലെ വലിയ പവലിയനുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

1982 ജനുവരി 18നാണ് ഈ പുസ്തകമേളക്ക് തുടക്കം കുറിച്ചത്.സാഹിത്യത്തേയും വായനയേയും ഏറെ പ്രിയംവെക്കുന്ന ഷാര്‍ജാ ഭരണാധികാരിയും യുഎഇ സുപ്രീംകൗണ്‍ിസില്‍ അംഗവുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയാണ് ഈ മേളക്ക് തുടക്കം കുറിച്ചത്.ആദ്യ മേളയില്‍ കേവലം ആറ് പ്രസാധകര്‍ മാത്രമായിരുന്നെങ്കില്‍ ഇന്നത് 1400 ല്‍ കൂടുതല്‍ പ്രസാധകരെത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്ത പുസ്തക മേളയായി മാറിയിരിക്കുന്നു.വായനയെയും എഴുത്തിനെയും ഇത്രമേല്‍ പ്രോത്സാഹിപ്പിക്കുന്ന വേറെ ഭരണാധികാരി ഇന്ന് ലോകത്ത് വേറെയുണ്ടോ എന്ന കാര്യം സംശയമാണ്.വായന പ്രോത്സാഹിപ്പിക്കാനായി ഒട്ടനവധി പദ്ധതികള്‍ ഇതിനകം ഷാര്‍ജയില്‍ നടപ്പിലാക്കിയിരിക്കുന്നു.ഈ വര്‍ഷം യുഎഇയുടെ വായന വര്‍ഷമായി ശൈഖ് ഖലീഫാ ബിന്‍ സാദിയ് അല്‍ നഹ് യാന്‍ തിരഞ്ഞെടുത്തിട്ടുമുണ്ട്.


Thursday, September 8, 2016

വീണ്ടെടുക്കാം അറബി മലയാളത്തെ

സിറാജ് ദിനപത്രത്തില്‍ 4-09-16ന് പ്രസിദ്ധീകരിച്ച ലേഖനം
ചെറ്റ, പുലയാടി തുടങ്ങി മലയാളത്തില്‍ തെറിയായി വിളിച്ചുപോരുന്ന നിരവധി പദങ്ങളുണ്ട്.വളരെ മോശകരമായ അവസ്ഥയെ സൂചിപ്പിക്കാനോ വ്യക്തിയെ മോശപ്പെട്ടവനായി ചിത്രീകരിക്കാനോ ഇന്നും ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നവര്‍ കുറവല്ല.സത്യത്തില്‍ മേല്‍പരാമര്‍ശിക്കപ്പെട്ട പദങ്ങളെല്ലാം തെറിപ്പദങ്ങളാണോ ? അല്ലെന്നാണ് ഈ പദങ്ങള്‍ രൂപപ്പെട്ട് വന്ന
ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.
പിന്നെ ഇവ എങ്ങിനെ തെറിയായി? ശക്തമായിരുന്ന ജാതീയതയുടെ മേല്‍ക്കോയ്മയായിരുന്നു എന്നതാണ് അതിനുള്ള ഉത്തരം.കേരളത്തിലെ സവര്‍ണ്ണ ജാതിക്കാര്‍ അവര്‍ണ്ണ ജാതിക്കാരെ പരിഹസിച്ചു വിളിച്ചതായിരുന്നു അവയില്‍ ഏറെയും. ചെറ്റ എന്ന വാക്ക് അങ്ങിനെയാണ് തെറിയായത്.താഴ്ന്ന ജാതിക്കാര്‍ താമസിക്കാന്‍ വേണ്ടി മണ്ണ് കുഴച്ച ചെളികൊണ്ടും ദിവസങ്ങളോളം വെള്ളത്തിലിട്ട് കുതിര്‍ത്തെടുത്ത ഓലകൊണ്ടും തയ്യാറാക്കിയ വീടുകളായിരുന്നു ചെറ്റക്കുടില്‍.
ഇത്തരം ചെറിയ കുടിലുകളായിരുന്നു സവര്‍ണ്ണര്‍ക്ക് വേണ്ടി തൊഴിലെടുത്തിരുന്ന കീഴ്ജാതിക്കാരന്‍ അന്തിയുറങ്ങിയിരുന്നത്.ഇത്തരത്തിലുള്ള ഒമ്പത് തെറികളും അവയുടെ ഉത്ഭവവും പരിശോധിക്കുന്ന മാഗസിന്‍ ആണ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് അടുത്തിടെ പുറത്തിറക്കി വിശ്വവിഖ്യാത തെറികള്‍ എന്ന കൃതി. ജാതീയതയുടെ
മേല്‍ക്കോയ്മയുടെ ഫലമായി ചില പദങ്ങള്‍ മോശകരമായും മറ്റു ചില പദങ്ങള്‍ നല്ല മലയാളമായും പിന്നീട് വാഴ്ത്തപ്പെടുകയും അത് ഇന്നും ഉപയോഗിച്ചു വരുന്നു.ജാതീയമായ ഇത്തരം മേല്‍ക്കോയ്മയുടെയും ഇസ്ലാമിലെ തന്നെ മതപരിഷ്‌ക്കരണ വാദികളുടെയും ആസൂത്രിത നീക്കത്തിന്റെയും ഫലമായി അവഗണിക്കപ്പെട്ട മറ്റൊരു ഭാഷയാണ് അറബി മലയാളം എന്ന് വിളിക്കപ്പെടുന്ന മാപ്പിള മലയാളം.
 
മലയാള ഭാഷ രൂപപ്പെടുന്നതിന്റെ മുമ്പെ ഇവിടെ നിലനിന്നിരുന്ന ഭാഷയായിരുന്നു അറബി-മലയാളം.മൂന്നാം നൂറ്റാണ്ടോടുകൂടി തന്നെ ഈ ഭാഷ ഇവിടെ പ്രചാരമായിരുന്നു.അഥവാ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് ഇസ്ലാം കേരളത്തില്‍ എത്തുന്നതിന് മുമ്പെ അറബികളുമായുള്ള വാണിജ്യ ബന്ധത്തിലൂടെ അറബികളുമായുള്ള ബന്ധം കേരളത്തിനുണ്ടായിരുന്നു.
 
അറബികള്‍ അന്ന് കേരളത്തില്‍ നിലവിലിരുന്ന സംസാര ഭാഷ ഉച്ചരിക്കാവന്‍
വേണ്ടി അറബിയില്‍ രൂപപ്പെടുത്തിയതാവാം ഈ ഭാഷ എന്നാണ് ഒരു അനുമാനം.അതെസമയം
ചില അറബി വാക്കുകള്‍ ഉച്ചരിക്കാന്‍ ഇവിടത്തെ പ്രാദേശിക ജനത ചില
മാറ്റങ്ങളോടെ രൂപപ്പെടുത്തിയതാവാം എന്നും സിടി സുനില്‍ ബാബുവിനെ
പോലുള്ളവര്‍ നിരീക്ഷിക്കുന്നു.

സംസ്‌കൃത മലയാളം രൂപപ്പെടുന്നതിന്റെ മുമ്പെ രൂപപ്പെട്ട ഭാഷയായിട്ടും
അറബിമലയാളത്തെ പിന്തള്ളി സംസ്‌കൃത മലയാളം പില്‍ക്കാലത്ത് മേല്‍ക്കോയ്മ
നേടിയതിന്റെ പിന്നില്‍ ജാതീയമായ സവര്‍ണ്ണ മേധാവിത്വം തന്നെയാണെന്ന്
സംശയിക്കേണ്ടവിധമാണ് ഇന്നും മലയാളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന
സംസ്‌കൃത പദങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

Sunday, May 22, 2016

സവര്‍ണ്ണമാക്കിയ എഞ്ചിനീയറിംഗും കീഴാളമാക്കിയ ഹ്യൂമാനിറ്റീസും

ഞാനെത്ര പറഞ്ഞിട്ടും അവള്‍ അനുസരിക്കുന്നില്ല.ഇനി മാഷെങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്കൂ .. എസ്എസ്എല്‍സി ഫലം പുറത്തു വന്ന ശേഷം തുടര്‍ കോഴ്സുകളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് മകളെ ബോധവത്ക്കരിക്കാനാണ് അധ്യാപകന്‍റെയടുത്തേക്ക് അയാള്‍ പോയത്.മകള്‍ ഡോക്ടറായിത്തീരാന്‍ ആഗ്രഹിക്കുന്ന രക്ഷിതാവിന് അവളെ പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പില്‍ ചേര്‍ക്കാനാണ് ആഗ്രഹം.മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ മകള്‍ക്ക് സയന്‍സ് വിഷയങ്ങള്‍ പഠിക്കാന്‍ താത്പ്പര്യമില്ലതാനും.ചരിത്രവും ഇംഗ്ലീഷുമൊക്കെ ഉള്‍പ്പെടുന്ന ഹ്യൂമാനിറ്റീസ് കോഴ്സ് തിരഞ്ഞെടുക്കാനാണ് അവള്‍ക്ക് താല്‍പ്പര്യം. കോഴ്സ് തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മകളുടെ താല്‍പ്പര്യവും കൂടി പരിഗണിക്കൂ എന്ന ഉപദേശത്തോടെയാണ് അധ്യാപകന്‍ ആ രക്ഷിതാവിനെ പറഞ്ഞയച്ചത്.

പത്ത് വര്‍ഷം മുമ്പുവരെ എസ്എസ്എല്‍സിക്കും പ്ലസ്ടുവിനുമൊക്കെ ശേഷം മക്കളുടെ തുടര്‍ പഠനത്തെ കുറിച്ച് പറഞ്ഞുകൊടുക്കാന്‍ സാധിച്ചിരുന്ന രക്ഷിതാക്കള്‍ കുറവായിരുന്നു.പ്രദേശത്തുള്ള ഏതെങ്കിലും വിദ്യാസമ്പന്നരായ വ്യക്തികളോട് ചോദിച്ചോ അല്ലെങ്കില്‍ കുട്ടിയുടെ കൂട്ടുകാര്‍ തെരഞ്ഞെടുക്കുന്ന കോഴ്സൊക്കെ പഠിക്കലായിരുന്നു സ്ഥിതി.ഇന്ന് അതല്ല സ്ഥിതി. എസ്എസ്എല്‍സി,പ്ലസ്ടു ഫലം പുറത്തു വരും മുമ്പെ മക്കളുടെ തുടര്‍ പഠനത്തെ കുറിച്ചുള്ള വിവരങ്ങളൊക്കെ അറിയാവുന്നവരും അതിനനുസരിച്ച് മക്കളെ പഠിക്കാനായക്കുന്നവരുമാണ് മിക്ക രക്ഷിതാക്കളും.വിദ്യാഭ്യാസപരമായി കൈവരിച്ച നേട്ടം തന്നെയാണ് കാരണം.യുകെജിയില്‍ പഠിക്കുന്ന കുട്ടിയുടെ സിലബസും പാഠ്യ രീതിയും മത്സരപരീക്ഷകളെ നേരിടാന്‍ പ്രാപ്തമാക്കുന്നതാണോയെന്ന് അന്വേഷിച്ച ശേഷം കുട്ടികളെ ചേര്‍ക്കുന്ന രക്ഷിതാക്കളുള്ള കാലത്താണ് ഇന്നത്തെ വിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. പ്രസവ ശേഷം കുഞ്ഞ് കൂടുതല്‍ ബുദ്ധിയുള്ളതായി വളരാന്‍ ഗര്‍ഭത്തിലിരിക്കുമ്പോള്‍ കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്ന ഭാര്യമാരുള്ള കാലമാണിത്. കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുന്നത് മുതല്‍ തങ്ങളുടെ ഒരു സ്വപ്നം കൂടി പരോക്ഷമായി അവനോ/ അവളോടൊപ്പം കയറ്റിവിടുന്നുണ്ട് പല രക്ഷിതാക്കളും.താങ്ങാനാവാത്ത പഠന ഭാരവും മാനസിക സംഘര്‍ഷങ്ങളും പങ്കുവെക്കാനാകാതെ വിങ്ങിപ്പൊട്ടുന്നു കുട്ടികളില്‍ ചിലര്‍.ആത്മഹത്യയിലേക്ക് വരെ ചിലരെ നയിക്കുന്നു.

അത്തരത്തിലുള്ള സംഘര്‍ഷം താങ്ങാനാകാതെ ജീവിതം പാതിവഴിയില്‍ ഹോമിച്ച കുട്ടിയാണ് കഴിഞ്ഞ മാസം അവസാനവാരം രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള കൃതി തൃപാടി.എഞ്ചിനീയറിംഗ് കോഴ്സിനുള്ള പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടെന്ന് കരുതി അഞ്ചുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു അവള്‍. 100 മാര്‍ക്ക് കിട്ടിയാലും പ്രവേശന സാധ്യതയുണ്ടായിരിക്കെ അതറിയാതെ ജെഎഇ പരീക്ഷയില്‍ 144 മാര്‍ക്ക് നേടിയ കൃതി തൃപാടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
"ഞാന്‍ ഇങ്ങിനെയൊരു കൃത്യം ചെയ്യുമെന്ന് എനിക്ക് ചുറ്റുമുള്ളവരാരും വിശ്വസിക്കില്ല. അവരുടെ മുമ്പില്‍ എനിക്കൊരു പ്രശ്നവുണ്ടായിരുന്നില്ല.പക്ഷെ എന്‍റെ തലയിലെ ശബ്ദവും എന്നോടു തന്നെയുള്ള വെറുപ്പും ഭ്രാന്തുപിടിപ്പിക്കുകയാണ്.
എനിക്കിഷ്ടമില്ലാതിരുന്നിട്ടും ചെറുപ്പം മുതലേ നിങ്ങള്‍ കൗശലത്തോടെ എന്നെ സയന്‍സ് പഠിപ്പിക്കാന്‍ പ്രേരിപ്പിച്ചു.നിങ്ങളെ സന്തോഷിപ്പിക്കാനാണ് ഞാന്‍ സയന്‍സിന് ചേര്‍ന്നത്. അമ്മേ.. ഇംഗ്ലീഷിനോടും ചരിത്രത്തോടുമാണ് എനിക്കിപ്പോഴും താത്പ്പര്യം.ജീവിതം ഇരുളടയുമ്പോള്‍ അവ എന്നില്‍ ആവേശം നിറച്ചിരുന്നു.എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്.പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന എന്‍റെ അനിയത്തിയോടെങ്കിലും ഈ സമീപനം മാറ്റണം.അവള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് പഠിക്കാന്‍ അവസരം നല്‍കണം” . അഞ്ചു പേജുള്ള തന്‍റെ ആത്മഹത്യ കുറിപ്പില്‍ അവള്‍ നേരിട്ട വിദ്യാഭ്യാസ പ്രശ്നങ്ങളെ കുറിച്ച് അമ്മക്കും സര്‍ക്കാറിനുമെതിരെ എഴുതി.

വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന കോച്ചിംഗ് സെന്‍ററുകളുള്ള സ്ഥലമാണ് ജയ്പൂരില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള കോട്ട എന്ന സ്ഥലം.വിവിധ സ്ഥാപനങ്ങളിലായി 35,000 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. പരാജയ ഭീതിമൂലം ഈ വര്‍ഷം ഇവിടെ ആത്മഹത്യ ചെയ്ത അഞ്ചാമത്തെ വിദ്യാര്‍ഥിയായിരുന്നു കൃതി തൃപാടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പത്താംതരത്തിലെ നൂറ് ശതമാനം വിജയത്തിനായി ഒമ്പതാം ക്ലാസില്‍ തോല്‍പ്പിച്ചതിനെ തുടര്‍ന്നാണ് അരീക്കോട് നിസ്സ എന്ന പകിനാലുകാരിയായ വിദ്യാര്‍ഥിനി 2014 ല്‍ ജീവിതം കയറില്‍ അവസാനിപ്പിച്ചത്.

രാജസ്ഥാനിലായാലും കേരളത്തിലായാലും വിദ്യാര്‍ഥികളില്‍ രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപന മാനേജ്മെന്‍റുകളും സമൂഹവുമൊക്കെയായി വെച്ചുപുലര്‍ത്തിപോരുന്ന അധിക പ്രതീക്ഷകളും പ്രത്യാശകളും വിദ്യാര്‍ഥി മനസ്സിനെയാണ് നോവിക്കുന്നതെന്ന കാര്യം പലപ്പോളും തിരിച്ചറിയപ്പെടുന്നില്ല.

എഞ്ചിനീയറും ഡോക്ടറും മാത്രം മതിയോ നമുക്ക് ?

ജീവിതവിജയമെന്നത് എഞ്ചിനീയറിംഗോ,മെഡിസിനോ പ്രവേശനം നേടി ജോലി സമ്പാദിക്കലാണോ ?
ലോക പ്രശസ്ത ധനികരിലൊരാളായ മൈക്രോസോഫ്റ്റിന്‍റെ സ്ഥാപകന്‍ ഒരിക്കല്‍ പറഞ്ഞു.” പരീക്ഷകളില്‍ ചില വിഷയങ്ങളില്‍ ഞാന്‍ തോറ്റു.പക്ഷെ എന്‍റെ സുഹൃത്ത് എല്ലാ വിഷയത്തിലും വിജയിക്കുമായിരുന്നു.ഇപ്പോള്‍ അവന്‍ ലോകത്തിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിലെ വലിയ ശംബളം വാങ്ങുന്ന എഞ്ചിനീയറാണ്.ഞാനാണ് ആ സ്ഥാപനത്തിന്‍റെ ഉടമസ്ഥന്‍". ബില്‍ഗേറ്റ്സിന്‍റെ വാക്കുകള്‍ക്ക് സമാനമായി പ്രശസ്തരായ, ജീവിതത്തില്‍ വിജയം കൈവരിച്ച പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സമൂഹത്തില്‍ ഡോക്ടറെപ്പോലെത്തന്നെ പ്രധാന്യമുള്ളവനാണ് കര്‍ഷകനും തൊഴിലാളിയും വക്കീലുമെല്ലാം.എഞ്ചിനീയറിംഗും, മെഡിസിനും മാത്രമല്ലാത്ത എത്രയോ പുതിയ കോഴ്സുകളുടെ സാധ്യതകള്‍ ഈ ലോകത്തുണ്ട്. അവനവന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കണം കോഴ്സുകള്‍ തിരഞ്ഞെടുക്കേണ്ടത്.കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് രക്ഷിതാക്കളുടെ കണ്ണ് തുറപ്പിക്കുന്നതാണ്.

രണ്ടുവര്‍ഷം മുമ്പ് എന്‍റെ മകള്‍ പഠിച്ച കോണ്‍വെന്റ് സ്‌കൂളില്‍നിന്ന് ഏറ്റവും മുന്തിയ മാര്‍ക്കു നേടിയ കുട്ടികളില്‍ ഒരാളായി പുറത്തിറങ്ങിയ സേതുപാര്‍വതി- ഞങ്ങളുടെ പാറുക്കുട്ടി- പ്ലസ് ടു പരീക്ഷയിലും അതേ വിജയം ആവര്‍ത്തിച്ചു. പത്തുകഴിഞ്ഞയുടന്‍ ഭൂരിഭാഗം മലയാളിക്കുട്ടികളേയും പോലെ അവളും ബയോളജിയും മാത്തമാറ്റിക്സും മുഖ്യമായെടുത്താണ് പ്‌ളസ് ടുവിന് ചേര്‍ന്നത്. തന്റെ സുഹൃത്തുക്കളെപ്പോലെ പാറുവും നഗരത്തിലെ ഒരു മുന്തിയ കോച്ചിങ് സ്ഥാപനത്തില്‍ അര ലക്ഷത്തോളം രൂപ ഫീസടച്ച് എന്‍ട്രന്‍സ് പരിശീലനത്തിനായി ചേര്‍ന്നു. എന്‍ട്രന്‍സ് കോച്ചിങ്ങിനായി അതിരാവിലേ അഞ്ചുമണിക്ക് ഉറക്കപ്പിച്ചോടെ നഗരത്തിലേക്ക് പോകുന്ന കുഞ്ഞിനെ നോക്കി നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും വേദനയല്ലാതെ അഭിമാനമൊന്നും എനിക്ക് തോന്നിയിട്ടില്ല.അഞ്ചെട്ടുമാസം കഴിഞ്ഞ് ഒരു ദിവസം കുട്ടി എന്നെ കെട്ടിപ്പിടിച്ച് ഒരു പൊട്ടിക്കരച്ചില്‍! ' അച്ഛാ, എനിക്ക് ഡോക്ടറും എഞ്ചിനീയറും ആകണ്ട!', അവള്‍ നന്നേ കുട്ടിക്കാലത്തു ചെയ്യാറുള്ളതുപോലെ ഏങ്ങിയേങ്ങി കരയുകയാണ്.ഞാനും ഭാര്യയും ഭയന്നു. കാരണം ചോദിച്ചപ്പോള്‍ സംഗതി ലഘുവാണ്. കൂടെ പഠിക്കുന്ന കുട്ടികളില്‍ ഒരാള്‍ പോലും പഠിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും വായിക്കുന്നില്ല! ബഷീറിനെയെന്നല്ല, വ്യാസനെപ്പോലും കേട്ടിട്ടില്ല! കേന്ദ്രസാഹിത്യ അക്കാദമി കിട്ടിയ അച്ഛനെക്കുറിച്ച് അഭിമാനത്തോടെ അറിയിച്ചപ്പോള്‍ ഏറ്റവും അറിവുള്ളവളെന്നു കരുതിയ കൂട്ടുകാരി ചോദിച്ചത്രെ- അച്ഛനെഴുതുന്നത് ഇംഗ്ലീഷിലാണോ എന്ന്! മുന്‍കൂറടച്ച പണം പോകുന്നതില്‍ എനിക്കു കുണ്ഠിതമുണ്ടായിരുന്നു. എങ്കിലും പരിശീലനത്തിനു ചേര്‍ന്ന ശേഷം തനിക്ക് പാഠപുസ്തകമല്ലാതെ മറ്റൊന്നും വായിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന അവളുടെ സങ്കടം എന്റേയും ഉളളില്‍ കൊണ്ടു. അങ്ങനെ അന്ന് എന്‍ട്രന്‍സ് കോച്ചിങ് എന്ന മാരണത്തില്‍നിന്ന് അവള്‍ സന്തോഷത്തോടെ രക്ഷപ്പെട്ടു.” അവസാനം ബിഎ ഇംഗ്ലീഷിന് ബാംഗളൂരിലെ ഒരു സ്ഥാപനത്തില്‍ പ്രവേശനം കിട്ടിയ വിശേഷം പങ്കുവെച്ചാണ് സുഭാഷ് ചന്ദന്‍ തന്‍റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


എഞ്ചിനീയറിംഗില്‍ തന്നെ പരമ്പരാഗതമായി തുടര്‍ന്ന് പോരുന്ന കോഴ്സുകള്‍ക്കാണ് ഇന്നും അധികപേരും ചേരുന്നത്.എന്നാല്‍ എത്രയോ പുതിയ കോഴ്സുകള്‍ ഇതിലുള്‍പ്പെടുന്നുണ്ട്.സേഫ്റ്റി ആന്‍റ് ഫയര്‍,ഷിപ്പ് ബില്‍ഡിംഗ്,മെക്കട്രോണിക്സ് അവയില്‍ ചിലതാണ്.കൂടുതല്‍ വൈവിധ്യങ്ങളുള്ള മറ്റൊരു വിഭാഗമാണ് പ്ലസ് ടുവിലെ ഹ്യൂമാനിറ്റീസ് കോഴ്സ്.പക്ഷെ ഈ കോഴ്സിനെ ഒരു മൂന്നാം കിട സ്ഥാനമേ പൊതുവെ നല്‍കിവരുന്നുള്ളു. പത്താം തരത്തിന് ശേഷമുള്ള വിദ്യാഭ്യാസത്തില്‍ ഇത്രയേറെ അവഗണിക്കപ്പെട്ട വേറെ വിഷയം ഉണ്ടോയെന്ന കാര്യത്തില്‍ സംശയമാണ്.ഹ്യൂമാനിറ്റീസ് ഒന്നും പഠിച്ചാല്‍ കാര്യമില്ല എന്നും വിവരം കുറഞ്ഞവരാണ് ഹ്യൂമാനിറ്റീസ് പഠിക്കുന്നതെന്ന പൊതുധാരണ വളര്‍ത്തിയെടുക്കാനും പലര്‍ക്കും സാധിച്ചു എന്നതാണ് ഇതിലെ ദാര്‍ഭാഗ്യകരമായ അവസ്ഥ. ഈ കോഴ്സിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതില്‍ സ്കൂളിലെ അധ്യാപകര്‍ വരെ പ്രതിസ്ഥാനത്താണ്.

പ്രീ ഡിഗ്രീ മാറി പ്ലസ് ടു വന്നസമയത്ത് സംഭവിച്ച ചില ആസൂത്രണ പാളിച്ചകളാണ് മാനവിക വിഷയങ്ങളുടെ ആകര്‍ഷീണയത ഇല്ലാതാക്കിയത്.പ്ലസ് ടു ആരംഭിക്കുന്ന കാലത്ത് ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ചു പ്രീ ഡിഗ്രീ, കോളേജുകളില്‍ നിന്ന് അവസാനം അടര്‍ത്തിമാറ്റിയത് കേരളത്തിലായിരുന്നു.1990കളില്‍ ആരംഭിച്ച ഡിലിങ്ക് പരിപാടി 1999ലാണ് അവസാനിച്ചത്.പത്ത് വര്‍ഷത്തോളം പ്ലസ്ടു കോഴ്സിന്‍റെ അക്കാദമിക രൂപത്തെ സംബന്ധിച്ച് ആലോചിക്കാനും ആസുത്രണം ചെയ്യാനും സമയം കിട്ടിയപ്പോള്‍ പ്രിഡിഗ്രിയിലെ ഒന്നും രണ്ടും ഗ്രൂപ്പുകള്‍ ചേര്‍ത്ത് സയന്‍സിനു ഒറ്റ ഗ്രൂപ്പാക്കിമാറ്റുകയായിരുന്നു.ഇതോടെയാണ് സയന്‍സ് ഗ്രൂപ്പിന് പ്ലസ്ടു കോഴ്സില്‍ പ്രാധാന്യം ഏറി വന്നത്.ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളുടെ അക്കാദമികമായ ആലോചനകള്‍ ഒന്നും തന്നെയുണ്ടായില്ല.എങ്കിലും 30 ഓളം വൈവിധ്യമാര്‍ന്ന വിഷയങ്ങളുള്‍കൊള്ളുന്ന കോഴ്സായി ഹ്യൂമാനിറ്റീസ് മാറി.നിര്‍ഭാഗ്യവശാല്‍ വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ അനുവദിച്ചതില്‍ ജോലി നേടാനുള്ള അധ്യാപക പോസ്റ്റ് കണ്ടെത്തിയ അഴിമതിയും അരങ്ങേറി.ജോലി സാധ്യതള്‍ മനസ്സിലാക്കിയ ഉദ്യോഗാര്‍ഥികളില്‍ പലരും തമിഴ്നാട്ടിലെ സര്‍വകലാശാലകളില്‍ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ചില ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ പൂര്‍ത്തിയാക്കുകയും ഹയര്‍സെക്കണ്ടറിയില്‍ ജോലി നേടിയെടുക്കുകയും ചെയ്തതോടെ ഈ കോഴ്സിന്‍റെ നിലവാരത്തകര്‍ച്ചക്കും കാരണമായി.എങ്കിലും ഈ കോഴ്സിന്‍റെ നവസാധ്യതകളെ പരിചയപ്പെടുത്തുന്നത് ഈ അവസരത്തില്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.


ഹ്യൂമാനിറ്റീസ് കോഴ്സ് - സാധ്യതകള്‍

ഹ്യൂമാനിറ്റീസ് കോഴ്സിന് വലിയ പ്രാധാന്യം നല്‍കാതിരുന്ന അവസ്ഥ മാറുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.തങ്ങളുടെ ഇഷ്ട വിഷയങ്ങളായി പഠിക്കാനാഗ്രഹിക്കുന്ന ഹ്യൂമാനിറ്റീസ് കോഴ്സ് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ജീവിത വിജയത്തിന് സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കല,ഭാഷ,ഗവേഷണ പരമായ വൈവിധ്യമാര്‍ന്ന വിഭാഗങ്ങളാണ് ഈ കോഴ്സിലുള്‍പ്പെടുന്നത്.ചരിത്രം,രാഷ്ട്രമീമാംസ,തത്വചിന്ത,സാമ്പത്തികശാസ്ത്ര്,സാഹിത്യം തുടങ്ങിയവക്ക് പുറമെ 30 ഓളം കോമ്പിനേഷനുകള്‍ പ്ലസ് വണ്‍ കോഴ്സിലുണ്ട്.മാനവിക കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ പരമ്പരാഗതമായി തിരഞ്ഞെടുക്കുന്ന അധ്യാപനം, വക്കീല്‍ എന്നീ ജോലി സാധ്യതകള്‍ക്ക് പുറമെ ഭാവിയില്‍ നിരവധി സാധ്യതകളാണുള്ളത്.അവയില്‍ ചിലത് താഴെ പരിചയപ്പെടുത്തുന്നു.

1. സിവില്‍ സര്‍വീസ്
അഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബിരുദാനന്തര കോഴ്സ് പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥിക്ക് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ലേക്ക് പ്രവേശിക്കാനെളുപ്പമാണ്.വൈവിധ്യങ്ങളാര്‍ന്ന വിഷയങ്ങളിലെ അവഗാഹവും ഗണിതത്തിലും സ്റ്റാറ്റിസ്റ്റിക്കലിലുമുള്ള വിവരങ്ങളുമൊക്കെയായി തയ്യാറായാല്‍ സിവില്‍സര്‍വീസ് അഭിരൂചി പരീക്ഷ ( CSAT)അത്തരക്കാര്‍ക്ക് എളുപ്പമായിരിക്കും.

2. ബാങ്കിംഗ് മേഖല
മാനവിക വിഷയങ്ങളൊടൊപ്പം ചില മാനേജ്മെന്‍റ് സംബന്ധമായ കോഴ്സുകളും ചെയ്താല്‍ എത്തിപ്പെടാവുന്ന മേഖല തന്നെയാണിത്.

3.പത്രപ്രവര്‍ത്തനം
പത്രപ്രവര്‍ത്തന മേഖലയില്‍ താത്പ്പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നല്ല കോഴ്സ് ഇതാണ്.ഉന്നതമായ ശ്രേണിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഇംഗ്ലീഷ് വിഷയത്തെ കേന്ദ്രീകരിക്കുകയാകും ഉചിതം.ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും വെബ് അധിഷ്ഠിത മേഖലയിലും തൊഴിലവസരങ്ങള്‍ ഏറെയാണ്.
4. അന്താരാഷ്ട്ര സംഘടനകളില്‍
രാജ്യത്തും വിദേശ രാജ്യങ്ങളിലുമുള്ള വിവിധ പദ്ധതികളുടെ തലവന്മാരായി മാറാന്‍ സാധിക്കുന്ന കോഴ്സാണ് സാമൂഹ്യ ശാസ്ത്ര വിഷയത്തിലെ ഉപവിഭാഗമായ ഡിവലപ്മെന്‍റ് സ്റ്റഡീസ് തിരഞ്ഞെടുത്തവരെ കാത്തിരിക്കുന്നത്.കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ ചിലര്‍ അന്താരാഷ്ട്ര സംഘടനകളായ യൂനിസെഫ്, യുഎന്‍ഡിപി,ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു.


5.എന്‍ജിഒ മേഖല
സാമൂഹ്യപരമായ വിവിധ കാരണങ്ങളാല്‍ ജീവിക്കാന്‍ വരുമാനമോ, സംവിധാനമോ ഇല്ലാത്ത ജനങ്ങളെ സമൂഹത്തിന്‍റെ ഉന്നത ശ്രേണിയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സംഘടനകളാണ് എന്‍ജിഒകള്‍.