നമ്മള്‍
ധരിക്കുന്ന വസ്ത്രത്തിനു
പോലും ഒരു ചരിത്രമുണ്ടെന്ന
കാര്യ മറക്കാന്‍ എല്ലാം
എളുപ്പമാണ്.എല്ലാ
സമൂഹങ്ങളും ചില നിയമങ്ങള്‍
പാലിക്കുന്നുണ്ട്.ചിലത്
വളരെ കര്‍ശനമായിരിക്കും.സ്ത്രീകളും
കുട്ടികളും എങ്ങിനെ വസ്ത്രം
ധരിക്കണം എന്നൊക്കെ
നിഷ്കര്‍ഷയുണ്ട്.എന്‍സിഇആര്‍ടി
സാമൂഹ്യ ശാസ്ത്ര പാഠപുസ്തത്തില്‍
നിന്നും അടുത്ത വര്‍ഷം നീക്കം
ചെയ്യാന്‍ തീരുമാനിച്ച
പാഠങ്ങളിലൊന്ന് ആരംഭിക്കുന്നത്
ഇങ്ങിനെയാണ്.ഒമ്പാതാം
തരം പാഠപുസ്തകത്തിലെ
"വസ്ത്രധാരണം:ഒരു
സാമൂഹ്യ ചരിത്രം"
എന്നതും
മറ്റു രണ്ടു പാഠങ്ങളുമാണ്
നീക്കം ചെയ്യാന്‍
തീരുമാനമെടുത്തിട്ടുള്ളത്.
"വസ്ത്രധാരണം:ഒരു
സാമൂഹ്യ ചരിത്രം"
എന്ന
പാഠഭാഗം ഒഴിവാക്കാനായി
തിരഞ്ഞെടുത്ത എന്‍സിആര്‍ടിയുടെ
നടപടി പതിവ് ഹിന്ദുത്വവത്ക്കരണത്തിന്‍റെ
ഭാഗമാണെന്ന് ന്യായമായും
സംശയിക്കാം.
ഈ
പാഠഭാഗത്തിലെ ജാതിസംഘര്‍ഷവും
വസ്ത്രധാരണത്തിലെ മാറ്റവും
എന്ന ഭാഗത്താണ് സവര്‍ണ
ഹിന്ദുക്കള്‍ ഓര്‍ക്കാന്‍
ഇഷ്ടപ്പെടാനില്ലാത്ത ചന്നാര്‍
ലഹളയെ കുറിച്ച് പരാമര്‍ശിക്കുന്നത്.
അവര്‍ക്കിഷ്ടമില്ലാത്ത
ചരിത്ര വസ്തുതകളാണവ.പ്രസ്തു
ഭാഗം ആരംഭിക്കുന്നത് ഇങ്ങിനെയാണ്.
യൂറോപ്പില്‍
വസ്ത്രത്തിന്‍റെ ചെലവുചുരുക്കല്‍
കാര്യത്തില്‍
നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും
ഇന്ത്യയില്‍ വസ്ത്രത്തിന്‍റെയും
ഭക്ഷണത്തിന്‍റെയും കാര്യത്തില്‍
കര്‍ശനമായ സാമൂഹ്യ
നിയമങ്ങളുണ്ടായിരുന്നു.ഇന്ത്യയിലെ
ജാതിസബ്രദായം ഹിന്ദുമതത്തിലെ
താഴ്ന്ന ജാതിയും ഉയര്‍ന്ന
ജാതിയും എന്ത് ധരിക്കണം ,
എന്ത്
ഭക്ഷിക്കണം തുടങ്ങിയ കാര്യത്തില്‍
കര്‍ശനമായ നിയമങ്ങളുണ്ടായിരുന്നു.ഈ
നിയമങ്ങള്‍ക്കെതിരായുള്ള
പ്രതികരണം സാമൂഹ്യ
പ്രത്യാഘാതങ്ങളുണ്ടാക്കി.
1822
മെയ്
മാസത്തില്‍ കേരളത്തിലെ
തിരുവിതാംകൂറിലും പ്രവിശ്യാ
ഭാഗങ്ങളിലും പൊതുസ്ഥലങ്ങളില്‍
വെച്ച് ചന്നാര്‍ വിഭാഗത്തിലെ
സ്ത്രീകള്‍ക്കെതിരെ ഉയര്‍ന്ന
ജാതിക്കാരുടെ ആക്രമണമുണ്ടായി.മാറിടം
മറച്ച് മേല്‍മുണ്ട് വസ്ത്രം
ധരിച്ചതിനെ തുടര്‍ന്നായിരുന്നു
മേല്‍ജാതിക്കാരുടെ
ആക്രമണമുണ്ടായത്.തുടര്‍ന്നുള്ള
വര്‍ഷങ്ങളിലും ഇത്തരം
ആക്രമണങ്ങളുണ്ടായി.
നായര്‍
പ്രമാണിരുടെ കീഴില്‍ ജോലി
ചെയ്യാന്‍ വേണ്ടി തെക്കെ
തിരുവിതാംകൂറില്‍ നിന്ന്
കുടിയേറിയ കള്ളുചെത്ത്
തൊഴിലാളികളായിരുന്നു നാടാര്‍
എന്നറിയപ്പെട്ടിരുന്ന ശന്നാര്‍
വിഭാഗം.
കീഴ്ജാതിയായി
പരിഗണിക്കപ്പെട്ടിരുന്ന
അവരെ കുട,
ചെരുപ്പ്,സ്വര്‍ണ്ണാഭരണങ്ങള്‍
എന്നിവ ഉപയോഗിക്കുന്നതില്‍
നിന്നും വിലക്കേര്‍പ്പെടുത്തിയിരുന്നു.
പുരുഷന്മാര്‍ക്ക്
പുറമെ സ്ത്രീകളും മേല്‍മുണ്ട്
ധരിക്കാന്‍ പാടില്ലായിരുന്നു.
ഉയര്‍ന്ന
ജാതിക്കാര്‍ നേരത്തെ
അനുവര്‍ത്തിച്ചിരുന്ന
രീതിയായതിനാല്‍ അത് പിന്തുടരാന്‍
വേണ്ടിയായിരുന്നത്രെ ഇപ്രകാരം
ചെയ്തിരുന്നത്.
1820
ല്‍
ക്രൈസ്ത വ മിഷനറിമാരുടെ
പ്രവര്‍ത്തന ഫലമായി മാറിടവും
മേല്‍ ശരീര ഭാഗങ്ങളും
മറക്കുന്നതിന്‍റെ ഭാഗമായി
ബ്ലൗസുകളും വസ്ത്രങ്ങളും
തയ്പ്പിച്ച് ധരിക്കാന്‍
തുടങ്ങിയതോടെയാണ് മേല്‍ജാതിക്കാരായ
നായന്മാര്‍ പൊതുസ്ഥലത്ത്
വെച്ച് സ്ത്രീകളുടെ മേല്‍വസ്ത്രം
പറിച്ചെടുത്തും അക്രമം
അഴിച്ചുവിടുകയും ചെയ്തത്.
ഇങ്ങിനെ
തുടങ്ങി ചന്നാല്‍ ലഹളയെ
കുറിച്ച് വിശദമായി തന്നെ ഈ
പാഠഭാഗത്ത് ഉള്‍പ്പെടുത്തി
പഠിപ്പിച്ചുവരികയായിരുന്നു
ഇക്കാലംവരെ.
കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായ പ്രസ്തുത വിഷയം ദേശീയ തലത്തിലുള്ള സിലബസിലും സംസ്ഥാന സിലബസിലും കാലങ്ങളായി പഠിപ്പിച്ചുവരുന്നുണ്ട്.
കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായ പ്രസ്തുത വിഷയം ദേശീയ തലത്തിലുള്ള സിലബസിലും സംസ്ഥാന സിലബസിലും കാലങ്ങളായി പഠിപ്പിച്ചുവരുന്നുണ്ട്.
ഗ്രാമീണരും
കര്‍കരും എന്നതാണ് നീക്കം
ചെയ്ത രണ്ടാമത്തെ പാഠം.
മുതലാളിത്ത
വ്യവസ്ഥയെ പ്രത്യക്ഷമായും
പരോക്ഷമായും വിമര്‍ശിക്കപ്പെടുന്ന
പ്രസ്തുത പാഠഭാഗം എങ്ങിനെയാണ്
കാര്‍ഷിക മേഖലയിലെ ആധുനികവത്ക്കരണം
ബ്രിട്ടണ്‍,അമേരിക്ക,
ഇന്ത്യ
എന്നിവിടങ്ങളിലെ കര്‍ഷകരെ
ബാധിച്ചതെന്ന് വിശദമായി
പ്രതിബാധിക്കുന്നു.
ആധുനികവത്ക്കരണം
ചരിത്രപരമായി
മഹത്വവത്ക്കരിക്കപ്പെടുന്നതോടൊപ്പം
തന്നെ ധാരാളം പേരുടെ
കുടിയൊഴിപ്പിക്കലിനും
ദാരിദ്രവല്‍ക്കരണത്തിനും
കാരണമായിട്ടുണ്ടെന്നും
പ്രസ്തുപാഠ ഭാഗത്തിലുണ്ട്.
മുതലാളിത്ത
വ്യവസ്ഥയെ പ്രത്യക്ഷമായും
പരോക്ഷമായും പിന്തുണക്കുന്ന
വലത് ഭരണസിരാകേന്ദ്രങ്ങള്‍ക്ക്
കര്‍ഷക മുന്നേറ്റം,അടിച്ചമര്‍ത്തപ്പെട്ടവന്‍റെ
ഉയര്‍ത്തെഴുന്നേല്‍പ്പ്
ഇത്യാദി വിഷയങ്ങളോട് ഉണ്ടാകുന്ന
ഭയവും വെറുപ്പും
സ്വാഭാവികമാണല്ലോ.രാജ്യത്തിന്‍റെ
ഭാവി വാഗ്ദാനങ്ങളായ കുട്ടികളില്‍
ഇത്തരം വിഷയങ്ങളിലൂടെയുള്ള
പുരോഗമന ചിന്ത പകരാതിരിക്കാന്‍
ഇത്തരം ഭാഗങ്ങള്‍ ഒഴിവാക്കുന്നതിലൂടെ
തത്പര കക്ഷികള്‍ക്ക്
സാധിക്കും.അതുവഴി
തങ്ങളുടെ സ്വാര്‍ത്ഥ
താര്‍പ്പര്യവും ഭാവിയും
സുരക്ഷിതമാക്കാന്‍ അവര്‍ക്ക്
സാധിച്ചേക്കുമെന്ന്
കരുതുന്നതുകൊണ്ടാവാം
ഇത്തരത്തിലുള്ള പരിഷ്കരണങ്ങള്‍
കൊണ്ടുവരുന്നതെന്ന് സംശയിച്ചാല്‍
തെറ്റുപറയാനാവില്ല.
ക്രിക്കറ്റ്
ചരിത്രം പറയുന്ന മൂന്നാമത്തെ
പാഠഭാഗം കഴിഞ്ഞ അധ്യയന വര്‍ഷം
മുതല്‍ ഒഴിവാക്കിയിരുന്നു.പഠനഭാരം
കുറക്കുന്നതിന്‍റെ ഭാഗമായിട്ടാണ്
ഒഴിവാക്കുന്നതെന്നായിരുന്നു
അന്നും പറഞ്ഞിരുന്നത്.
എങ്ങിനെയാണ്
ചില കായിക താരങ്ങള്‍ സാമൂഹ്യപരസരത്തു
നിന്ന് ഒഴിവാക്കപ്പെട്ടതെന്ന്
വിശദമാക്കപ്പെടുന്ന
പാഠഭാഗമായിരുന്നു അത്.
അധ്യയന
ദിവസങ്ങളുടെ കുറവും പാഠഭാഗങ്ങളുടെ
വ്യാപ്തിയും എണ്ണവും
കൂടുതലാണെന്നത് വസ്തുത
തന്നെയാണ്.210
അധ്യയന
ദിവസങ്ങള്‍ക്കുള്ളില്‍
ശാസ്ത്രീയമായി പഠിപ്പിച്ച്
തീരാവുന്ന പാഠഭാഗങ്ങളല്ല
സംസ്ഥാന സര്‍ക്കാര്‍ സിലബസുകളിലും
എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍
ഉപയോഗിച്ച് അധ്യയനം നടത്തുന്ന
സിബിഎസ്ഇ കേന്ദ്ര സിലബസിലുമുള്ളത്
എന്നും വസ്തുതതയാണ്.
പക്ഷെ
ഈ പേരില്‍ ഒഴിവാക്കാന്‍
തിരഞ്ഞെടുക്കുന്നതാവട്ടേ
മിക്കപ്പോഴും സാമൂഹ്യ ശാസ്ത്ര
വിഷയങ്ങളായ ചരിത്രവും
രാഷ്ട്രമീമാംസയുമാണ്.
എന്തുകൊണ്ടാണ്
ചരിത്രത്തെയും രാഷ്ട്രമീമാംസയേയും
എപ്പോഴും ഇങ്ങിനെ ടാര്‍ഗറ്റ്
ചെയ്ത് വെട്ടിച്ചുരുക്കുന്നതും
തങ്ങള്‍ക്ക് ഇഷ്ടമുള്ളത്
തിരുകി കയറ്റുന്നതും?
ഓരോ
ഭരണകൂടത്തിനും തങ്ങള്‍ക്കനുകൂലമായ
ചരിത്രം പഠിപ്പിക്കപ്പെടാനും
അല്ലാത്തവ ഒഴിവാക്കാനുമാണ്
ശ്രമം നടക്കുന്നത്.
ഇത്തരം
പാഠഭാഗങ്ങള്‍ ഒഴിവാക്കിയ
ബിജെപി സര്‍ക്കാര്‍ തന്നെ
എട്ടാംതരം പാഠപുസ്തകത്തില്‍
അന്തരിച്ച മുന്‍പ്രധാന
മന്ത്രിയും ബിജെപി നേതാവുമായിരുന്ന
അടല്‍ ബിഹാരി വാജ്പേയിയെ
കുറിച്ചുള്ള കവിതയും
ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇപ്പോള്‍
പാഠപുസ്തകത്തിലുള്ള പാഠഭാഗങ്ങള്‍
ഒഴിവാക്കിയതുകൊണ്ട് പ്രത്യേകിച്ച
ഒരു ഗുണവും കുട്ടികള്‍ക്ക്
കിട്ടാന്‍ പോകുന്നില്ല
എന്നതാണ് വസ്തുത.സിബിഎസ്ഇ
ഒമ്പതാം തരത്തിലെ സാമൂഹ്യ
ശാസ്ത്രത്തില്‍ നാല്
പാഠപുസ്തകങ്ങളാണ് ഉള്ളത്.
ചരിത്രം,ഭൂമിശാസ്ത്രം,
രാഷ്ട്മീമാംസ,സാമ്പത്തിക
ശാസ്ത്രം എന്നിവയാണവ.
നിലവിലുള്ള
എന്‍സിഇആര്‍ടി ഒമ്പതാം തരം
ചരിത്ര പാഠപുസ്തകത്തില്‍
കഴിഞ്ഞ വര്‍ഷം ഒഴിവാക്കിയതടക്കം
ആകെ എട്ട് പാഠങ്ങളാണുള്ളത്.കഴിഞ്ഞ
വര്‍ഷം ഏഴ് പാഠങ്ങളായിരുന്നു.ഇതില്‍
നാല് പാഠഭാഗങ്ങള്‍ മാത്രമാണ്
കുട്ടികള്‍ പഠിക്കേണ്ടത്.ബാക്കിയുള്ള
മൂന്ന് പാഠഭാഗങ്ങള്‍ ഒപ്ഷണല്‍
ആയതിനാല്‍ ഏത് തിരഞ്ഞെടുക്കണമെന്ന്
സ്കൂളുകള്‍ക്കും കുട്ടികള്‍ക്കും
സ്വാതന്ത്ര്യമുണ്ടായിരുന്നു.
മൂന്ന്
സെക്ഷനുകളായി വേര്‍തിരിച്ച
പാഠപുസ്കതത്തില്‍ ആദ്യ
സെക്ഷനില്‍ ഫ്രഞ്ച് വിപ്ലവം,
യൂറോപ്പിലെയും
റഷ്യയിലെയും സോഷ്യലിസം,
നാസിസവും
ഹിറ്റ്ലറുടെ ഉയര്‍ച്ചയും
എന്നീ പാഠഭാഗങ്ങളില്‍ ഏതെങ്കിലും
രണ്ടെണ്ണവും രണ്ടാം സെക്ഷനില്‍
ഉള്‍പ്പെട്ട വന സമൂഹവും
കൊളോണിയലിസവും,
ആധുനിക
കാലത്തെ കാലിവളര്‍ത്തല്‍
സമൂഹം,
ഗ്രാമീണരും
കര്‍ഷകരും എന്നി പാഠങ്ങളില്‍
ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള
സ്വാതന്ത്യം ഈ അധ്യയന വര്‍ഷം
വരെ സ്കൂളുകള്‍ക്ക് നല്‍കിയിരുന്നു.
സെക്ഷന്‍
മൂന്നിലാണ് ഇപ്പോള്‍
ഒഴിവാക്കപ്പെട്ട ചരിത്രവും
കായികവും,
വസ്ത്രധാരണം:ഒരു
സാമൂഹ്യ ചരിത്രം എന്ന പാഠഭാഗവും
ഉള്‍പ്പെട്ടിരുന്നത്.
ഈ പാഠങ്ങള്‍
ഒഴിവാക്കിയാലും അഞ്ചു പാഠങ്ങള്‍
ഇനിയും ബാക്കിയാണ്.ഇതില്‍
നിന്ന് നാല് പാഠഭാഗങ്ങള്‍
വരെ ഇക്കാലമത്രയും
പഠിപ്പിച്ചിരുന്നുള്ളൂ.
ഇനിയും
നാല് പാഠങ്ങളെ പഠിക്കേണ്ടതുള്ളൂ.
അപ്പോള്‍
പിന്നെ ഈ മൂന്ന് പാഠങ്ങള്‍
നീക്കിയതെന്തിനാണെന്നത്
അധികാരികള്‍ വ്യക്തമാക്കണം.സിലബസില്‍
നിന്ന് പാഠങ്ങള്‍ നീക്കം
ചെയ്തത്കൊണ്ട് കുട്ടികള്‍ക്ക്
ഒരു പ്രയോജനവുമില്ല.അവര്‍
നേരത്തെ പഠിച്ചുകൊണ്ടിരുന്ന
അത്രയും പാഠഭാഗങ്ങള്‍ അടുത്ത
അധ്യയന വര്‍ഷവും പഠിക്കേണ്ടതുണ്ട്
എന്ന് ചുരുക്കം.ഇവിടെയാണ്
കേന്ദ്ര സര്‍ക്കാര്‍ പഠന
ഭാരം കുറക്കാനാണ് പാഠങ്ങള്‍
ഒഴിവാക്കുന്നതെന്ന ന്യായീകരണത്തിലെ
കള്ളത്തരം പൊളിയുന്നത്.
ചരിത്ര
പുസ്തകത്തില്‍ മാത്രമല്ല,
രാഷ്ട്രീയ
വിഷയങ്ങള്‍ പഠിക്കുന്ന
രാഷ്ട്രമീമാംസയിലും ഇതിനകം
തിരുത്തല്‍ വരുത്തിയിരുന്നു.
ലോകത്ത്
നടന്ന പ്രശസ്ത സമരങ്ങളെയും
മുന്നേറ്റങ്ങളെയും പ്രതിബാധിക്കുന്ന
പാഠഭാഗമാണ് കഴിഞ്ഞ വര്‍ഷം
സിലബസില്‍ നിന്ന് നീക്കം
ചെയ്തത്.
രാജ്യത്തെ
ജലവിതരണം ബഹുരാഷ്ട്ര കമ്പനിക്ക്
നല്‍കിയപ്പോള്‍ ബൊളിവിയയിലെ
ജനങ്ങള്‍ നേരിട്ട ദുരിതവും
അതിനെതിരെ നടന്ന മുന്നേറ്റവും
അതിന്‍റെ വിജയവും നേപ്പാളിലെ
രാജ ഭരണത്തിനെതിരെ ജനങ്ങള്‍
നടത്തിയ സമരങ്ങളെയും
പ്രതിബാധിക്കുന്ന പാഠഭാഗമായിരുന്നു
ഇത്.
ചരിത്ര
പുസ്തകങ്ങള്‍ തിരുത്തുകയെന്നത്
ബിജെപി സര്‍ക്കാറിന്‍റെ
പുതിയ നടപടിയൊന്നുമല്ല.നേരത്തെ
ഇത് പലയിടത്തും പഴറ്റിയതാണ്.
2017ല്‍
പാഠപുസ്തകങ്ങളില്‍ വ്യാപകമായി
ഹിന്ദു മഹത് വത്ക്കരണം നടത്തിയ
സംസ്ഥാനമാണ് ബിജെപി ഭരിക്കുന്ന
രാജസസ്ഥാന്‍.മൂന്നാം
ക്ലാസിലെ ഹിന്ദി
പാഠപുസ്തകത്തിലുണ്ടായിരുന്ന
അജ്മീര്‍ കെ സൈര്‍ എന്ന
പാഠഭാഗത്ത് പരാമര്‍ശിച്ചിരുന്ന
അജ്മീര്‍ ഉറൂസ് സംബന്ധമായ
ഭാഗത്തെ ഒഴിവാക്കുകയും പകരം
പ്രസ്തുത ഭാഗത്ത് ഹിന്ദുരാജാവായി
അറിയപ്പെടുന്ന പൃഥ്വിരാജ്
ചൗഹാനെ
മഹത്
വത്ക്കരിച്ചുള്ള ഉള്ളടക്കം
ചേര്‍ത്താണ് പരിഷ്ക്കരിച്ചത്.
രാജസ്ഥാന്‍
സ്‌കൂള്‍ ബോര്‍ഡ് പുറത്തിറക്കിയ
10, 11, 12 ക്ലാസുകളിലെ
പാഠപുസ്തകങ്ങളില്‍ഗാന്ധിജിയേക്കാളും
ഹിന്ദു തീവ്രദേശീയ വാദക്കാരനായിരുന്ന
സവര്‍ക്കര്‍ക്ക് പ്രാധാന്യം
നല്‍കിയാണ് പരിഷ്കരിച്ചിരിക്കുന്നത്.പത്താം
ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തില്‍
നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെ
കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കുകയും
ഗാന്ധിജിയെ കുറിച്ചുള്ള ഭാഗം
പേരിന് മാത്രമാക്കി ചുരുക്കുകയും
ചെയ്തു.ഏകീകൃത
സിവില്‍കോഡ്,
രാഷ്ട്രഭാഷ
ഹിന്ദി,
നരേന്ദ്ര
മോദിയുടെ വിദേശ നയം,
പാകിസ്താന്‍
പരാമര്‍ശങ്ങള്‍ തുടങ്ങിയവയും
10,11,12 ക്ലാസുകളിലെ
പാഠപുസ്തകങ്ങളില്‍
ഉള്‍പ്പെടുത്തുകയും ചെയ്തു.
ഹിന്ദുത്വത്തെ
മഹത് വത്ക്കരിക്കുന്നതിനെ
പുറമെ ന്യൂനപക്ഷത്തിന്‍റെ
സ്വത്വത്തെ ഇല്ലായ്മ
ചെയ്യുകയുമായിരുന്നു രാജസ്ഥാനിലെ
ബിജെപി ഭരണകൂടം.
ശാസ്ത്ര
വിഷയങ്ങള്‍ ഹിന്ദു സാങ്കല്‍പ്പിക
കഥകളിലൂടെ (മിത്ത്)
അവതരിപ്പിക്കുന്നതും
ഇവിടെ കാണാനായി.
എട്ടാം
തരത്തില്‍ നല്‍കിയിരിക്കുന്ന
ഇന്ത്യയിലെ 15
മഹത്
വ്യക്തികള്‍ എന്ന ഭാഗത്ത്
ഒരു മുസ്ലിം മതവിശ്വാസിയെയും
പരിഗണിച്ചിട്ടില്ല.വിഡി
സവര്‍ക്കര്‍,ജിജാഭായ്,ഭാഗിനി
നിവേദിത,ശുശ്രുത,റാണി
ദുര്‍ഗാവതി തുടങ്ങിയവരൊക്കെയാണ്
പ്രസ്തുത പാഠഭാഗത്ത്
ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2017
ജനുവരിയില്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ
പിന്തുണയോടെ ഒരു കൂട്ടം
പണ്ഡിതരെ ഒരുമിച്ചുകൂട്ടി
ഇന്ത്യയുടെ ചരിത്രത്തില്‍
ഇടപെട്ട് ഇന്ത്യ ഹിന്ദുക്കളുടെ
രാജ്യമാണെന്ന് വരുത്തി
തീര്‍ത്ത് പുതിയ വാദങ്ങള്‍
കൊണ്ടുവരാന്‍ ശ്രമം നടത്തിയതാണ്
മറ്റൊരു സംഭവം.ഹിന്ദു
പുരാണങ്ങളെ അടിസ്ഥാനമാക്കി
ഇന്ത്യയുടെ ചരിത്രം മാറ്റി
എഴുതാനാണ് സമിതിയെ നിയോഗിച്ച
സംഭവം അന്താരാഷ്ട്ര വാര്‍ത്താ
ഏജന്‍സിയായ റോയിട്ടേഴ്‌സ്വിശദമായിതന്നെ ഇതിനകം
പുറത്തുവിട്ടതാണ്.
പുരാവസ്തു
തെളിവുകളും ഡിഎന്‍എകളും
പരിശോധിച്ച് ഹിന്ദുക്കള്‍
ഇന്ത്യയിലെ തദ്ദേശീയരുടെ
പിന്‍ഗാമികളാണെന്ന
നിഗമനമുണ്ടാക്കാനാണ് സമിതിയുടെ
ചുമതല നല്‍കിയത്.
ഹിന്ദു
പുരാണങ്ങള്‍ കെട്ടുകഥയല്ലെന്നും
വസ്തുതാപരമായ ഗ്രന്ഥങ്ങളാണെന്ന്
തെളിയിക്കാനും നിര്‍ദ്ദേശം
നല്‍കി.
അക്കാദമികമായ
കാര്യങ്ങളില്‍ ഹിന്ദുപുരാണങ്ങളും
മിത്തുകളുമെല്ലാം വിശ്വസനീയമാണെന്ന്
തെളിയിക്കാന്‍ കണ്ടുപിടിച്ച
ശ്രമം നടക്കുന്നു എന്നതിന്‍റെ
മറ്റൊരു ഉദാഹരണമായിരുന്നു
ഈ വര്‍ഷം ജലന്ധറില്‍ നടന്ന
106-ാമത്
ശാസ്ത്ര കോണ്‍ഗ്രസ്.
ആന്ധ്ര
സർവകലാശാല വൈസ് ചാൻസലറും
കെമിസ്ട്രി പ്രൊഫസറുമായ ജി.
നാഗേശ്വർറാവു
ആണ് ഇത്തവണ
പുതിയ സിദ്ധാന്തം കൊണ്ടുവന്നത്.
പുരാതന
ഇന്ത്യയിൽ
വിത്തുകോശഗവേഷണം നടന്നതിന്
മഹാഭാരതത്തിൽ തെളിവുണ്ടെന്നായിരുന്നു
പുള്ളിയുടെ 'കണ്ടെത്തല്‍'.ചലിക്കുന്ന
വസ്തുക്കളെ പിന്തുടരാനായി
വിഷ്ണു ‘വിഷ്ണുചക്രം’ എന്ന
പേരിൽ ഗൈഡഡ് മിസൈലുകൾ
ഉപയോഗിച്ചിരുന്നുവെന്നും
രാവണന്റെ കൈവശം അനേകം തരത്തിലുള്ള
വിമാനങ്ങൾ ഉണ്ടായിരുന്നുവെന്ന
തള്ളുകള്‍ ഒരു ഉളുപ്പമില്ലാതെ
അവതരിപ്പിക്കപ്പെട്ട വേദിയായി
മാറുകയായിരുന്നു .
ഇന്ത്യയില്‍
ശാസ്ത്രമേഖലയുടെ പുരോഗതിക്കായി
എല്ലാവര്‍ഷവും ജനുവരിയിലെ
വാരാദ്യത്തില്‍ നടത്തപ്പെടുന്ന
വളരെ ഗൗരവമേറിയ അക്കാദമിക
പരിപാടിയാണ് ശാസ്ത്ര
കോണ്‍ഗ്രസ്.30,000ത്തോളം
ശാസ്ത്രജ്ഞന്മാര്‍ അംഗങ്ങളായിട്ടുള്ള
ഈ വേദി ഇന്ത്യയിലെ
ശാസ്ത്രപ്രവർത്തനങ്ങൾ
പോഷിപ്പിക്കുക,
പ്രചരിപ്പിക്കുക,
ജേണലുകളിലൂടെയും
നടപടിക്രമങ്ങളിലൂടെയും
ഇടപാടുകളിലൂടെയും മറ്റ്
പ്രസിദ്ധീകരണങ്ങളിലൂടെയും
ശാസ്ത്രത്തിലെ അറിവുകൾ
പങ്കുെവക്കുക എന്നിങ്ങനെ
സ്പഷ്ടമായ ലക്ഷ്യങ്ങളോടെ
നടത്തപ്പെടുന്ന പരിപാടിയാണ്
എന്നത് ഇതിന്‍റെ ഗൗരവം
വര്‍ദ്ദിപ്പിക്കുന്നതാണ്..
2015ല്‍
സാക്ഷാല്‍ നരേന്ദ്രമോദി
നടത്തിയ വസ്തുതക്ക് നിരക്കാത്ത
പ്രസ്താവന കേള്‍ക്കേണ്ടി
ജനതയാണ് നാം.പുരാതന
ഇന്ത്യയിൽ പ്ലാസ്റ്റിക്
സർജറി നിലനിന്നിരുന്നുവെന്നും
ഹിന്ദു വേദപ്രമാണങ്ങൾ ഇതിന്
തെളിവ് നൽകുന്നുണ്ടെന്നും
എന്നായിരുന്നു അദ്ദേഹം
തള്ളിവിട്ടത്.
ഭരിക്കുന്ന
സര്‍ക്കാറുകള്‍ തങ്ങളുടെ
ഇംഗിതങ്ങള്‍ക്ക് അനുസരിച്ച്
ചിന്തിക്കുന്ന ജനതയെ
വാര്‍ത്തെടുക്കാന്‍ എപ്പോഴും
കൈവെക്കുന്നത് ചരിത്രപുസ്തകങ്ങളെയാണ്.ചില
പുസ്തകങ്ങള്‍ അവര്‍
നിരോധിക്കുന്നു.മറ്റുചിലതില്‍
കൈകടത്തി ആവശ്യമായ രീതിയില്‍
തിരുത്തലുകള്‍ വരുത്തുന്നു.
മേല്‍പ്പറഞ്ഞ
ഒമ്പതാം തരത്തിലെ പാഠഭാഗങ്ങളില്‍
പരമാര്‍ശിക്കുന്ന വസ്തുതകളില്‍
പലതും ബ്രിട്ടീഷുകാരുടെ
കൊളോണിയല്‍ ഭരണകാലത്ത്
ഇന്ത്യക്കാര്‍ അനുഭവിച്ച
വസ്തുകകളാണെങ്കിലും ഇന്നും
അവയില്‍ പലതും നാം
നേരിട്ടുകൊണ്ടിരിക്കുന്നു
എന്ന് താരതമ്യം ചെയ്യുന്ന
ആര്‍ക്കുംവ്യക്തമാകും.
അന്ന്
ഈസ്റ്റ് ഇന്ത്യാ കമ്പനികളാണെങ്കില്‍
ഇന്ന് കോര്‍പ്പറേറ്റുകള്‍
ആണെന്ന വ്യത്യാസം മാത്രം.
19-ാം
നൂറ്റാണ്ടില്‍ നിലനിന്നിരുന്ന
അന്ധവിശ്വാസങ്ങളും വിത്യസ്തമായ
ആചാരങ്ങളും മറിടകന്ന് മനുഷ്യര്‍
21ാം
നൂറ്റാണ്ടിലെത്തിയെങ്കിലും
ഒഴിവാക്കപ്പെട്ട പലതും ഇന്നും
തിരിച്ചുവരികയാണെന്ന സത്യവും
കുട്ടി തിരിച്ചറിയുന്നു.
താഴ്ന്ന
ജാതിക്കാര്‍ എന്ത് കഴിക്കണം
എന്ന് നിഷ്കര്‍തയുണ്ടായിരുന്ന
കാലത്തെ പോലെ ഇന്നും മാസം
കഴിച്ചതിന്‍റെ പേരില്‍ ആളുകള്‍
കൊലചെയ്യപ്പെടുന്ന
അവസ്ഥയുണ്ടാകുന്നു.
നമ്മുടെ
പ്രീ-കൊളോണിയൽ
പാരമ്പര്യങ്ങൾ എല്ലായ്പ്പോഴും
ദയയും നീതിയും ആയിരുന്നില്ല
എന്നാണ് ഇന്നത്തെ പാഠപുസ്തകങ്ങള്‍
സൂചിപ്പിക്കുന്നത്,
പ്രത്യേകിച്ചും
ജാതിയും ലിംഗഭേദത്തിന്‍റെയും
കാര്യത്തില്‍.പത്താം
തരത്തിലെ ലിംഗ സമത്വം-ജാതി-മതം
എന്ന പാഠഭാഗത്ത് കൃത്യമായി
ഇന്നും ഇന്ത്യയിലെ ജാതീയതയെ
കുറിച്ച് പരമാര്‍ശമുണ്ട്.
സവര്‍ണ്ണ
ഹിന്ദുത്വം വായിക്കാന്‍
ഇഷ്ടപ്പെടാനില്ലാത്ത
പാഠഭാഗമായതിനാല്‍ തന്നെ
അടുത്തായി നീക്കം ചെയ്യാന്‍
പോകുന്ന പാഠഭാഗം ഇതായിരിക്കാന്‍
സാധ്യതയുണ്ട്.
പൊതുവെ
പത്താം തരം വരെ മാത്രമാണ്
ചരിത്രപഠനം നിര്‍ന്ധമാക്കിയിട്ടുള്ളത്.
പത്താംതരത്തിന്
ശേഷം ചരിത്രപഠനം ഉള്‍പ്പെടുന്ന
ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ക്ക്
പൊതുവെ താത്പ്പര്യം
പ്രകടിപ്പിക്കാത്ത ഒരു
സമൂഹത്തെയാണ് നാം വളര്‍ന്ന്
വരുന്നത്.
ഹ്യൂമാനിറ്റീസ്
തിരഞ്ഞെടുത്താല്‍ ജോലി
കിട്ടില്ല,
അത്
പഠിക്കാന്‍ എളുപ്പമാണ്
എന്നൊക്കെയുള്ള വാദങ്ങള്‍
നിരത്തി അവരെ മൂന്നാം തരക്കാരാക്കി
മാറ്റുന്ന പ്രവണത സാധാരണ
ജനങ്ങള്‍ക്കിടയിലേക്ക് വരെ
വ്യാപിപ്പിച്ചിട്ടുണ്ട്.
സര്‍ക്കാറുകളും
അവയെ അധികം പ്രോത്സാഹിപ്പിക്കാറില്ല.
ഒരു
ജനതയെ നശിപ്പിക്കാനുള്ള
ഏറ്റവും എളുപ്പമുള്ള മാര്‍ഗം
അവരുടെ ചരിത്രം നശിപ്പിച്ചാൽ
മതി എന്നതാണ്.
ചരിത്രത്തില്‍
നിന്ന് പാഠമുള്‍കൊള്ളുക
എന്നത് ഒരു രാഷ്ട്രീയ പ്രയോഗം
കൂടിയാണ്.പോയ
കാലത്തെ സമൂഹത്തിൽ അധികാരവും
പണവും പ്രതാപവും ഉണ്ടായിരുന്ന
കൂട്ടര്‍ ആരൊക്കെയാണെന്നും
അവരോട് ആ സമൂഹത്തിന്‍റെ
പ്രതികരണം എന്തായിരുന്നു
എന്നും മനസ്സിലാക്കുന്ന
ചരിത്രപരമായ അറിവ്,ഒരു
രാജ്യത്തെ ജനങ്ങളെ കൂടുതല്‍
ബോധ്യമുള്ള ഉത്തമ പൗരന്മാരാക്കി
മാറ്റുന്നു.അതൊടൊപ്പം
തന്നെ പോയകാലത്തെപ്പോലെയുള്ള
ഫാഷിസ്റ്റ് ഭരണാധികാരികളെയും
ഏകാധിപതികളെയും ആ സമൂഹം
എങ്ങിനെയാണ് അധികാരത്തില്‍
നിന്ന് പിഴുത് മാറ്റിയത്
എന്ന അറിവ് കരസ്ഥമാക്കുന്നതോടെ
ഇപ്പോഴുള്ള ജനതയിലും പ്രസ്തുത
ആവേശവും പ്രതികരണവുമുണ്ടാക്കാന്‍
പ്രേരിപ്പിക്കുന്നതാണ്
ചരിത്രപഠനം സഹായിക്കുന്നു.
ചരിത്രപഠനത്തിലൂടെയാണ്
ഒരു വ്യക്തിയും സമൂഹവും
തങ്ങളുടെ തനിമയും നിലപാടും
വ്യക്തമായി അറിയുന്നതോടൊപ്പം
തന്‍റെ പാരമ്പര്യത്തിന്‍റെ
മഹിമ മനസ്സിലാക്കുന്നതുമെല്ലാം
ചരിത്രപഠനംകൊണ്ടുള്ള ഗുണങ്ങളാണ്.
ബിജെപി
ഭരിക്കുന്ന ഇപ്പോഴത്തെ
സര്‍ക്കാര്‍ ഈ പാഠഭാഗങ്ങള്‍
ഒഴിവാക്കിയാലും അടുത്ത
ഭരണകൂടത്തിന് വേണമെങ്കില്‍
അവ തിരികെ കൊണ്ടുവരാന്‍
സാധിക്കുമെങ്കിലും
വിദ്യാഭ്യാസത്തില്‍ നിരന്തരമായി
കൊണ്ടുവരുന്ന മാറ്റങ്ങള്‍
വലിയ പ്രത്യാഘാതമാണ്
സൃഷ്ടിക്കുക.ഒരു
സ്ഥിരത ഉണ്ടാകാത്തിടത്തോളം
ഇടക്കിടെയുണ്ടാകുന്ന മാറ്റങ്ങള്‍
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ടാക്കുന്ന
ബുദ്ദിമുട്ടുകള്‍ ചെറുതല്ല.
അവലംബങ്ങള്‍
1. സ്ക്രോള്‍
3. റോയിട്ടേഴ്സ്
No comments:
Post a Comment