Wednesday, October 24, 2018

മുല്ലപ്പു നിറമുള്ള പകലുകള്‍

നിങ്ങള്‍ എവിടെ ജനിക്കുന്നു ? എന്ത് ചെയ്യുന്നു ? ഏതില്‍ വിശ്വസിക്കുന്നു ? എന്നതൊക്കെ ഭിന്നിപ്പുണ്ടാവാനുള്ള കാരണമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്.
മതമാവട്ടെ, രാഷ്ട്രീയമാവട്ടേ.. നാം നിലകൊള്ളുന്നത് മാത്രം ശരിയും മറ്റുള്ളവയെല്ലാം തെറ്റുമാകുന്ന അവസ്ഥ. നാം ഇതിന്‍റെ വക്താക്കളാകുന്നത് മാതാപിതാക്കളുടെ തുടര്‍ച്ചയുടെയും നമുക്ക് ലഭിച്ച മതപരവും രാഷ്ട്രീയപരവുമായ അറിവുകളുടെയൊക്കെ അടിസ്ഥാനത്തിലായിരിക്കും.

സിറിയയിലും ഇറാഖിലും പാക്കിസ്ഥാനിലും ഇടക്കിടെ പൊട്ടുന്ന ബോംബുകള്‍ക്ക് പിന്നിലെന്താണ് ? എന്താണതിന്‍റെ പിന്നിലെ രാഷ്ട്രീയം? മുല്ലപ്പു വിപ്ലവത്തിന് ശേഷം എന്താണ് മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളുടെ മുന്നേറ്റങ്ങളുടെ സ്ഥിതി എന്നിങ്ങനെയുള്ള ഉത്തരത്തിന് ചരിത്രപരമായി തന്നെ എന്നാല്‍ ഒട്ടും മടുപ്പിക്കാതെ വായനക്കാരനെ കൊണ്ടുപോകുകയാണ് ബെന്യാമിന്‍ തന്‍റെ "മുല്ലപ്പു നിറമുള്ള പകലുകള്‍" എന്ന കൃതി.

മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന കൃതിയില്‍ പറഞ്ഞതുപോലെ ഏത് എഴുത്തുകാരന്‍റെയും ആദ്യത്തെ 50 പേജില്‍ വായനക്കാരനെ പിടിച്ചു നിര്‍ത്താനാവണം.എന്നാല്‍ ഓരോ ലക്കം കഴിയുമ്പോഴും അടുത്തതിലേക്ക് ഒറ്റയിരുപ്പില്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്ന മാസ്കമരിക വിദ്യ ബെന്യാമിന്‍ ഈ കൃതിയിലും പതിപ്പിച്ചിട്ടുണ്ട്.

അല്‍ അറേബ്യന്‍ നോവല്‍ ഫാട്ക്ടറി, മുല്ലപ്പു നിറമുള്ള പകലുകള്‍ എന്നിങ്ങനെ രണ്ട് കൃതികളാണ് ബെന്യാമിന്‍ ഒരു തവണയായി പ്രസിദ്ധീകരിച്ചത്. അല്‍ അറേബ്യന്‍ നോവല്‍ ഫാട്ക്ടറിയുടെ തുടര്‍ച്ചയായിട്ട് വേണം ഈ കൃതി വായിക്കാന്‍.

പത്രപ്രവര്‍ത്തകനായ പ്രതാപ് മറ്റൊരാള്‍ക്ക് വേണ്ടി പുസ്തകമെഴുതാന്‍ വിവരം ശേഖരിക്കാന്‍ മിഡില്‍ ഈസ്റ്റിലെ രാജ്യത്ത് എത്തുന്നു. ആ രാജ്യത്ത് വരാന്‍ അയാളെ പ്രേരിപ്പിക്കുന്ന ഘടകം തന്‍റെ പഴയ കാല കാമുകി അവിടെ ഉണ്ടെന്ന് തന്നെയാണ്. അവളെ കണ്ടെത്താനുള്ള അന്വേഷണത്തിലൂടെയാണ് പാക്കിസ്ഥാനി റേഡിയോ ജോക്കിയായിരുന്ന സമീറ പര്‍വീണിന്‍റെ A spring with out smell എന്ന കൃതിയെ കുറിച്ച് പ്രതാപ് അറിയുന്നത്.ആ പുസ്തകം കണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രതാപിന് സാധിക്കാതെ പോകുന്നു. പിന്നീട് നടന്നത് ഇവിടെ വിവരിക്കുന്നില്ല.

പാക്കിസ്ഥാനില്‍ നിന്ന് വന്നെത്തിയ സമീറയുടെയും അവളുടെ ഓഫീസിലെ ഡ്രൈവര്‍ ആയിരുന്ന അലിയുടെയും സൗഹൃദത്തിന്‍റെയും എന്നാല്‍ പിന്നീടുണ്ടാകുന്ന കൊലപാതകങ്ങളുടെയും സംഘര്‍ഷങ്ങളുടെയുമെല്ലാം കഥപറയുകയാണ് മുല്ലപ്പു നിറമുള്ള പകലുകളിലൂടെ ബെന്യാമിന്‍ ചെയ്യുന്നത്.

ഈ കൃതി വായിച്ചു കഴിഞ്ഞപ്പോഴാണ് സമീറ പങ്കുവെക്കുന്ന ആ സംഭവ കഥ ഒന്നുകൂടെ വായിക്കണമെന്ന് തോന്നിയത്.
ഉഹ്‍ദ് യുദ്ദത്തില്‍ അടരാടി ശഹീദായ ഹംസത്തുല്‍ ()ന്‍റെയും അദ്ദേഹത്തിന്‍റെ വയറില്‍ കുത്തി പുറത്തെടുത്ത കരള്‍, കടിച്ചു ചവച്ച ഹിന്ദ് എന്ന വനിതയുടെ ക്രൂരതയുടെയും അതിന് പ്രവാചകന്‍ നല്‍കിയ മാപ്പിന്‍റെയും ചരിത്രം.

ഉഹ്‍ദ് യുദ്ധക്കളത്തില്‍ പാത്തും പതുങ്ങിയും ഹംസയെ അന്വേഷിച്ച് നടന്ന് വഹ്ശി തന്റെ ലക്ഷ്യം സ്ഥാനം പെട്ടെന്ന് കണ്ടെത്തി. പോരാട്ടത്തില്‍ ബദ്ധശ്രദ്ധനായിരുന്ന ഹംസയെ മറഞ്ഞ് നിന്ന വഹ്ശി കുന്തമെറിഞ്ഞ് വീഴ്ത്തി.പിടയുന്ന ഹംസയുടെ ശരീരത്തില്‍ നിന്നും കുന്തം വലിച്ചൂരിയെടുത്ത് വഹ്ശി ഹിന്ദിനെ തേടി നടന്നു.
ഹംസ()ന്‍റെ ഓരോ അംഗങ്ങളും ഛേദിച്ചെടുക്കുമ്പോള്‍ ഹിന്ദ് അട്ടഹസിച്ചു ചിരിച്ചു. അംഗഭംഗം വരുത്തിയ ശരീരത്തിന്റെ നെഞ്ച് ഹിന്ദ് വലിച്ച് പൊളിച്ചു.രാക്ഷസീയതയോടെ ഹംസ()യുടെ കരള്‍ വലിച്ച് പറിച്ചെടുത്തു. ആര്‍ത്തിയോടെ ചവച്ച് തുപ്പി‍...

പ്രവാചകന്‍ റസൂലിന്‍റെ പ്രിയപ്പെട്ട എല്ലാമെല്ലാമായിരുന്നു ഹംസ. എന്നിട്ടും അവര്‍ക്ക് മാപ്പ് കൊടുത്ത കാരുണ്യത്തിന്‍റെ വിശാലമായ ലോകമാണ് പ്രവാചകന്‍ പകര്‍ന്ന് നല്‍കിയിട്ടുള്ളത്.

സമീറക്ക് പ്രിയപ്പെട്ടവനായിരുന്നു അലി.അത്ര ഇഷ്ടവുമായിരുന്നു.അതുപോലെ തന്നെ ബാബയും.
പക്ഷെ അലി ശിയാ വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു.സമീറയാവട്ടെ സുന്നിയും.
അഭ്യന്തര യുദ്ധത്തില്‍ സ്വന്തം പിതാവിനെ കൊന്നയാളായിട്ടും അലിക്ക് മാപ്പു നല്‍കണോ വേണ്ടയോ എന്ന ചിന്ത അവളെ അലട്ടുന്നുണ്ട്. കുടുംബവും സമൂഹവും രാഷ്ട്രവുമെല്ലാം സമീറക്കെതിരാകുമ്പോള്‍ അവള്‍ പ്രവാചകന്‍ മാപ്പ് നല്‍കിയ ഹിന്ദിനെ ഓര്‍ക്കുന്നു.

മതത്തിനകത്തെ വിഭാഗീയതകള്‍ പരിശോധിച്ചാലും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകും.ഇസ്‍ലാമികനത്തെ സുന്നി-ഷിയ ഭിന്നത ഉദാഹരണം.പേരിലെല്ലാവരും മുസ്ലിങ്ങളാണെങ്കിലും രണ്ടു കൂട്ടര്‍ക്കും കണ്ണെടുത്താല്‍ കണ്ടൂടാ.
മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന കലാപങ്ങളുടെയും വിപ്ലവങ്ങളുടെയും അടിസ്ഥാന കാരണം അന്വേഷിക്കുമ്പോള്‍ ചെന്നെത്തുക സുന്നി-ഷിയാ സംഘട്ടനങ്ങളുടെ തുടര്‍ച്ചയാണെന്ന് മനസ്സിലാകും.ഇക്കാര്യം ചരിത്രപരമായി തന്നെ ബെന്യാമിന്‍ മുല്ലപ്പു നിറമുള്ള പകലുകള്‍ എന്ന നോവലില്‍ വിശദീകരിക്കുന്നു.

ശരാശരി മുസ്ലിങ്ങള്‍ക്കും ഇന്നും അവ്യക്തമായി നില്‍ക്കുന്ന വിഷയമാണ് സുന്നി-ഷിയ വിഭാഗങ്ങളും അവരുടെ രീതികളും.ഒരുപക്ഷെ അത്രമാത്രം ഹാര്‍ഡ്‍വര്‍ക്ക് ചെയ്തിട്ടാകും ബെന്യാമിന്‍ ,മതത്തിനുള്ളിലെ രാഷ്ട്രീയ വിഷയങ്ങളെ നോവലിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നത്.

ഓരോരുത്തരുടെയും ശരികള്‍ രൂപപ്പെടുന്നതിനു പിന്നില്‍ അവരുടെ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും പാഠങ്ങളും മനസ്സും ഒക്കെ ബന്ധപ്പെട്ടിരിക്കുന്നു അല്ലേ ജാവേദ്…

ഞാന്‍ കണ്ട ഇസ്ലാം നന്മയുടേതായിരുന്നു.
ക്ഷമയുടേതായിരുന്നു.
ഹിന്ദിനോടുപോലും ക്ഷമിച്ച പ്രവാചകനെയായിരുന്നു.
പിന്നെ എങ്ങിനെയാണ് അലിയുടെ ഇസ്ലാം വിദ്വേഷത്തിന്‍റെയും പകയുടേതുമാകുന്നത് ?
ഇസ്ലാമിനെ അങ്ങിനെ വ്യാഖ്യാനിക്കാന്‍ ആരാണ് അവരെ പഠിപ്പിച്ചത് ?
എന്തായാലും അത് പുറത്തു നിന്ന് വന്ന ആരും ആകില്ല.ഉള്ളില്‍ ഉള്ളവര്‍ തന്നെ ആയിരിക്കണം.

ഹിന്ദിനോട് ക്ഷമിച്ചതിന്‍റെ പേരില്‍ പ്രവാചകനെ കുറ്റം പറയാത്ത സമൂഹമായിരുന്നു അന്നുണ്ടായിരുന്നത്.

Thursday, August 2, 2018

സഖാവേ…. ഈ സമയത്താണോ ചരമ വാര്‍ത്ത അയക്കുന്നത് ?

രാത്രി പന്ത്രണ്ട് മണിയാകുമ്പോള്‍ അയച്ച ചരമ വാര്‍ത്തയുടെ ഫോട്ടോ കിട്ടിയോ എന്നറിയാന്‍ ജില്ലാ ആസ്ഥാനത്തെ ബ്യൂറോയിലേക്ക് വിളിച്ചതാണ്.അവിടെ പേജ് ചെയ്യുന്നതിന്‍റെ തിരക്കിലും പത്രം പ്രസിലേക്ക് പോകേണ്ടതിന്‍റെ ഡെഡ് ലൈന്‍ അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം അവശേഷിക്കുന്നതിന്‍റെ സമ്മര്‍ദ്ധത്തിലും തിരക്കിലുമായ സബ് എഡിറ്ററാണ് അല്‍പ്പം ഈര്‍ഷ്യയോടെ തന്നെ ഫോണില്‍ ചൂടാവുന്നത്.

അതിന് സഖാവേ.. ആള് മരിച്ച് കിട്ടൊന്നും വേണ്ടേ..?

എന്ന് തിരിച്ചടിച്ചത് എന്‍റെ പ്രിയ പത്രപ്രവര്‍ത്തക സുഹൃത്താണ്ആളിപ്പോഴും ഫീല്‍ഡില്‍ സജീവമായി രംഗത്തുള്ളതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ല.
നമ്മുടെ പത്രത്തില്‍ മാത്രം ചരമ വാര്‍ത്തയും ഫോട്ടോയും വന്നില്ലെങ്കില്‍ നേരം പുലരുമ്പോഴേക്ക് മുകളില്‍ നിന്ന് വിളി വരും നമുക്കെന്താ ആ ചരമ വാര്‍ത്ത കിട്ടാതിരുന്നത്എന്താ ഫോട്ടോയില്ലാത്തത് എന്നൊക്കെ ചോദിച്ച് നമ്മുടെ ജോലിയുടെ കൊള്ളരുതായ്മകളെ കുറിച്ച് മുകളിലെ ഏമാമാര്‍ ദേഷ്യപ്പെട്ട് കൊണ്ടിരിക്കും.

ഈ പ്രശ്നം മറികടക്കാന്‍ വേണ്ടി മറ്റൊരു സുഹൃത്ത് താലൂക്കിലെ മുഴുവന്‍ വോട്ടര്‍മാരുടെയും ഫോട്ടോയുള്ള വോട്ടര്‍ പട്ടികയുടെ സിഡി ഉപയോഗിച്ച് അതിലെ ഫോട്ടോ എളുപ്പത്തില്‍ കണ്ടെത്തും.നമ്മള്‍ ആ നേരം മരണപ്പെട്ട വീട്ടിലേക്കോ ബന്ധുവീട്ടിലേക്കോ ഓടുംമൃതദേഹം കാണാനല്ല.മരിച്ചയാളുടെ ഫോട്ടോ കിട്ടാന്‍.അല്ലെങ്കില്‍ നാളെ രാവിലെ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാവും.
മരിച്ചയാളുടെ ബന്ധു അപ്പോള്‍ ബോധമുണ്ടോ ഇല്ലയോ എന്നതൊന്നും പരിഗണിക്കാതെ കഴുകനെപോലെ ആരെയെങ്കിലും ഒപ്പിച്ച് ഒരു ഫോട്ടോ സംഘടിപ്പിക്കും.

മറ്റവര്‍ക്കാര്‍ക്കും കിട്ടാത്ത ചരമ വാര്‍ത്തയും ഫോട്ടോയും തങ്ങളുടെ പത്രത്തില്‍ പ്രസിദ്ധീകരിച്ചുവന്നാല്‍ ബല്യ ക്രഡിറ്റായിരുന്നു അന്ന്ഇക്കാരണംകൊണ്ടു തന്നെ മറ്റു പത്രക്കാരന്‍ വന്ന് ഫോട്ടോ കിട്ടാതിരിക്കാന്‍ ആല്‍ബവും തിരിച്ചറിയല്‍ കാര്‍ഡുമൊക്കെ അവിടെ നിന്ന് അടിച്ചോണ്ട് പോവുകയും ചെയ്തവരുണ്ട്.

ഫോട്ടോ കിട്ടാന്‍ പോലീസില്‍ നിന്നാണെന്ന് വിളിച്ച് തന്ത്രം പയറ്റിയതു മുതല്‍ അവിടത്തെ സ്വാധീനമുള്ള കാരണവന്മാര്‍ ആരാണോ അവരെ സ്വാധീനിച്ച് മറ്റുള്ളവര്‍ക്ക് ഫോട്ടോ കിട്ടാതിരിക്കാനുമൊക്കെ ശ്രമിച്ചിരുന്നു.
ഇതൊക്കെ പഴയ കഥയല്ല.ഇന്നും നമ്മുടെ പത്രങ്ങളുടെ പ്രാദേശിക ലേഖകര്‍ ചെയ്തുവരുന്ന "ജോലികളാണ്.

ഇങ്ങിനെയൊക്കെ ശേഖരിച്ചു അയച്ചാലോ.. പിറ്റേ ദിവസം ഇതെ ഫോട്ടം മറ്റു പത്രങ്ങളിലും ചിലപ്പോള്‍ വരും.അതെങ്ങിനെ സംഭവിക്കുന്നു.
സംഭവം സിംപിള്‍.
രാവും പകലും നോക്കാതെ മരിച്ചവന്‍റെ വീട്ടില്‍ പോയി ഫോട്ടോ ശേഖരിച്ച് പിന്നീട് ടൗണിലെ ഇന്‍റര്‍നെറ്റ് കഫേക്കാരന്‍റെ കട വീണ്ടും തുറന്ന് അയച്ചത് ഡെസ്‍കില്‍ നിന്നതാ മറ്റു പത്രക്കാരന് ഷെയര്‍ ചെയ്തിരിക്കുന്നു.

പാവം പ്രാദേശിക ലേഖകന്‍അവനെന്നും സസി.
അവന്‍റെ പേര് പത്രത്തില്‍ അച്ചടിക്കില്ലഎല്ലാ പത്ര മാധ്യമങ്ങളും ഇങ്ങിനെയല്ലട്ടോ)
അവന് എഴുതിയ വാര്‍ത്ത വീശിക്കൊടുക്കില്ല.
അവന് കൃത്യമായി ശംബളമില്ല.
ഉള്ളതാണെങ്കില്‍ തുലോം തുച്ഛം.
യൂനിയനില്ല.
അവന് ജോലി സമയെന്നതുമില്ല.
അങ്ങിനെ ഇല്ലായ്മകളുടെ പെരുമഴയായിരിക്കും.

പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങിയതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് കല്ലറക്കടുത്ത് കരിയാറില്‍ തോണി മറിഞ്ഞ് മുങ്ങിമരിച്ച മാതൃഭൂമി പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരില്‍ സജി (46)യുടെയും കൂടെ യാത്ര ചെയ്ത ഡ്രൈവര്‍ ,ഇതുവരെ കണ്ടെത്താനാവാത്ത ബിപിന്‍ എന്നിവരുടെ മരണ വാര്‍ത്ത വായിക്കുമ്പോള്‍ പ്രാദേശിക പത്രപ്രവര്‍ത്തകനായി സേവനം ചെയ്ത കാലത്തെ സംഭവങ്ങളില്‍ ചിലത് ഓര്‍ക്കുകയാണ്.


എട്ട് വര്‍ഷം മുമ്പ് മലപ്പുറം ജില്ലയുടെ എടവണ്ണ ചാത്തല്ലൂരില്‍ ഉരുള്‍പ്പൊട്ടലുണ്ടായപ്പോള്‍ വാര്‍ത്ത തയ്യാറാക്കാന്‍ അയക്കപ്പെട്ട ലേഖനായിരുന്നു ഈയുള്ളവന്‍.റോഡുകള്‍ മരം വീണും ഇരുള്‍പൊട്ടിയ മണ്ണ് വന്നടിഞ്ഞും ബസ് പോലും കിട്ടാതിരുന്ന സ്വന്തമായി ബൈക്ക് പോലുമില്ലാതിരുന്ന കാലത്ത് വന്‍ തുക കൊടുത്ത ഓട്ടോ ടാക്സിപിടിച്ച് അവിടെയെത്തുമ്പോള്‍ ഒരു വീട് മുഴുന്‍ മണ്ണിനടിയിലായ കാഴ്ചയായിരുന്നു കണ്ടത്.വീടിലേക്ക് മണ്ണ് വന്നടിഞ്ഞ ഭാഗത്തിന്‍റെ ഫോട്ടോയെടുക്കാന്‍ കുന്ന് കയറിപോകുമ്പോള്‍ തൊട്ടടുത്തുള്ള മലയുടെ ഭാഗം നമ്മുടെ മുകളിലേക്കും വന്നടിഞ്ഞുപോകുമോയെന്ന സുരക്ഷാ മുന്‍കരുതലൊന്നും അന്നെടുത്തിരുന്നില്ലഅത്തരമൊരു ഫോട്ടോയെടുക്കാന്‍ പോയ സമയത്തായിരുന്നു മനോരമയുടെ വിക്ടര്‍ ജോര്‍ജ് ഉരുള്‍പൊട്ടലില്‍പ്പെട്ട് മരണപ്പെട്ടത്.

ആ മാസം ചിലവൊക്കെ എഴുതി പത്രമോഫീസിലേക്ക് അയച്ച് ശംബളം വാങ്ങാനെത്തിയപ്പോള്‍ കിട്ടിയ തുക 500 രൂപ.
ഇത് താങ്കളെടുത്തോളൂ എന്ന് പറഞ്ഞ് തന്നെയാണ് തിരികെ പോന്നത്.

വാര്‍ത്തകളുടെ സെന്‍റിമീറ്റര്‍ അകലം അളന്നാണല്ലോ അന്നുമിന്നും പ്രാദേശിക ലേഖകന്‍റെ ശംബളം.വാര്‍ത്ത ചെറുതായിപ്പോയാല്‍ അവന്‍റെ ശംബളം കുമ്പിളിലായിരിക്കും.


പത്രപ്രവര്‍ത്തകരെ കുറിച്ച് ട്രോളിറക്കുമ്പോള്‍ ഇക്കാര്യമൊക്കെ അത്തരമാളുകള്‍ എന്നെങ്കിലും നിങ്ങള്‍ ഓര്‍ത്തിടുമല്ലോ.

നിങ്ങളെല്ലാം ഉറങ്ങുമ്പോഴും ഉറങ്ങാതെ രാത്രിയുടെ യാമങ്ങളില്‍ വാര്‍ത്തകളുടെ ലോകത്ത് ഉണര്‍ന്നിരിക്കുന്നവരാണ് ഭൂരിഭാഗം പത്രപ്രവര്‍ത്തകരും.

യഥാര്‍ത്ഥത്തില്‍ പത്രപ്രവര്‍ത്തനം ഒരു ലഹരിയാണ്ആ ലഹരിക്കടിമപ്പെട്ടവര്‍ക്ക് അതുപേക്ഷിക്കുക അല്‍പ്പം പ്രയാസമായിരിക്കും.വ്യക്തിപരമായ പ്രശ്നങ്ങള്‍കുടുംബം,രാഷ്ട്രീയംമതം എല്ലാം മറന്ന് നിസ്വാര്‍ഥമായി സമൂഹത്തിന് വേണ്ടി ഇറങ്ങുന്നവരാണ് മാധ്യമപ്രവര്‍ത്തകരില്‍ നല്ലൊരു ഭാഗവും.

പ്രശ്നങ്ങള്‍ എവിടെയുണ്ടോ അത് അന്വേഷിക്കാനും അത് ലോകത്തെ അറിയിക്കാനും അതിലൊരു ഇംപാക്ട ഉണ്ടാക്കാനും അവര്‍ രാത്രിയെന്നോ പകലെന്നോ നോക്കാതെ ഓടും.

കിട്ടുന്ന ശംബളം അവര്‍ നോക്കിയല്ല ഇവരില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നത്.

പക്ഷെ മുങ്ങിമരിച്ചതുകൊണ്ടാവുംപ്രാദേശിക ലേഖകന്‍ ആയിട്ടും മാതൃഭൂമിയുടെ ആദ്യ പേജില്‍ ഇടം കിട്ടിയത്.ഇക്കാലത്തിനിടക്ക് മരണപ്പെട്ട എത്ര പ്രാദേശിക ലേഖകരുടെ വാര്‍ത്തകളാണ് ചരമ പേജില്‍ അല്ലാതെ ഇടം നേടിയത്.അവരെ ചരിത്രത്തിന്‍റെ വിസ്മൃതിയിലേക്ക് തള്ളുകയല്ലേ ചെയ്യാറുള്ളത് അതെസമയം ‍ഡെസ്കിലും മറ്റും ജോലി ചെയ്യുന്നവരെ അങ്ങിനെയാണോ പരിഗണിച്ചിട്ടുള്ളത്.
പ്രാദേശിക ലേഖകനെന്ന പേരില്‍ അവര്‍ക്കൊരു ഐഡന്‍റിറ്റിയെങ്കിലും നിങ്ങള്‍ നല്‍കാറുണ്ടോ?

അവര്‍ക്ക് ഒരു ഐഡി കാര്‍ഡെങ്കിലും നല്‍കാറുണ്ടോഇല്ലല്ലോ..
അവരെ പ്രാദേശിക ലേഖകന്‍ എന്ന പേരിലാണോ തൊഴില്‍ സ്ഥാപനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് അതോ കരാ‍ര്‍ ജീവനക്കാരനായിട്ടാണോ ?
എന്തുകൊണ്ടാണ് അവരെ സ്ഥിരം സ്റ്റാഫ് പരിഗണനയില്‍ കൊണ്ടുവരാത്തത് അവര്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങള്‍ നിങ്ങള്‍ നല്‍കാറുണ്ടോ ?

ചോദ്യങ്ങളുടെ പട്ടിക ഇനിയും നീളും.
ഏത് തൊഴില്‍ ഇടങ്ങളിലെയും ചൂഷണത്തെ സംബന്ധിച്ച് പരംബര എഴുതുന്ന മ-പത്രങ്ങള്‍ പ്രാദേശിക ലേഖകരുടെ തൊഴില്‍ പ്രതിസന്ധികളെ കുറിച്ചും തൊഴില്‍ ചൂഷണത്തെ കുറിച്ചും പരമ്പര എഴുതാന്‍ തയ്യാറാകുമോ?

വാര്‍ത്താ റിപ്പോര്‍ട്ടിലെയോ പരസ്യത്തില്‍ അക്ഷരത്തെറ്റ് സംഭവിച്ചാലോ എല്ലാം കുറ്റം ചാരിയും അവന്‍റെ തുച്ഛമായ ശംബളത്തില്‍ നിന്ന് പിടിച്ച് പ്രാദേശിക ലേഖകനോട് നഷ്ടക്കണക്ക് മാത്രം പറഞ്ഞ് നിങ്ങള്‍ക്കുള്ള വരുമാനമെല്ലാം കൃത്യമായി കിട്ടുമ്പോഴും അവര്‍ക്ക് മാസങ്ങള്‍ കുടിശ്ശികയായിട്ടല്ലേ നല്‍കി വരാറുള്ളത്.

എന്തായാലും സജിയെന്ന പ്രാദേശിക ലേഖകന്‍റെ കുടുംബത്തോട് ആ സ്ഥാപനം എന്താണ് വരും ദിവസങ്ങളില്‍ ചെയ്യാന്‍ പോകുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്.

കാത്തിരുന്ന് കാണാം.

Wednesday, March 21, 2018

പരീക്ഷകളുയര്‍ത്തുന്ന ചോദ്യങ്ങള്‍


May I go to wash room
. മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരീക്ഷ നടന്നുകൊണ്ടിരിക്കെ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വിദ്യാര്‍ഥിയുടെ അനുവാദം ചോദിക്കല്‍.അധികം ആലോചിക്കേണ്ടി വന്നില്ല. പറ്റില്ലെന്ന് മറുപടി പറഞ്ഞു.വിസര്‍ജനത്തിന് ഗതിമുട്ടിയ ആ കുട്ടി പരീക്ഷാഹാളില്‍ തന്നെ കാര്യം സാധിച്ചു എന്നാണ് സുഹൃത്ത് പരീക്ഷാ ഹാളിലെ സ്വന്തം അനുഭവം പങ്കുവെച്ചത്.നമ്മുടെ സ്കൂളുകളിലെ പരീക്ഷകളും അവയുടെ നടത്തിപ്പ് രീതികളുടെയും ലക്ഷ്യത്തെ കുറിച്ചെല്ലാം വിലയിരിത്തുമ്പോള്‍ ഒട്ടനവധി സുഖകരമല്ലാത്ത കാര്യങ്ങള്‍ നമുക്ക് കാണാനാകും.മുകളില്‍ സൂചിപ്പിച്ച സംഭവത്തിലെ അധ്യാപകനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഈ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകില്ല.അദ്ദേഹത്തിന് ലഭിച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു എന്നതാണ് വാസ്തവം.അപ്പോള്‍ വ്യക്തിയേക്കാള്‍ സബ്രദായത്തിനാണ് കുഴപ്പമെന്നും പരിഹാരം വേണ്ടത് അവിടെയാണെന്നും മനസ്സിലാക്കാന്‍ സാധിക്കും.

പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോള്‍ യാതൊരു കാരണവശാലും ഒരു വിദ്യാര്‍ഥിയേയും പുറത്തേക്ക് അയക്കാതിരിക്കുക, തിന്നാനോ കുടിക്കാനോ ഉള്ള സാധനങ്ങള്‍ പരീക്ഷാ ഹാളിലേക്ക് അനുവദിക്കാതിരിക്കുക, അധ്യാപകന്‍ വിദ്യാര്‍ഥികളോട് സംസാരിക്കാതിരിക്കുക,സംശയം ചോദിക്കലും അവ നിവാരണവും ചെയ്യാതിരിക്കുക,അധ്യാപകന്‍ പരീക്ഷാ ഹാളില്‍ ഇരിക്കുകയോ പത്രം, പുസ്തകം,മൊബൈല്‍ ഫോണ്‍, ലാപ്ടോപ് തുടങ്ങിയ സാമഗ്രികള്‍ ഉപയോഗിക്കാതിരിക്കുക,വിദ്യാര്‍ഥികളെ നിരന്തരമായും വിജിലന്‍റായും നിരീക്ഷിക്കുക,വിദ്യാര്‍ഥികളുടെ ഇരിപ്പിടം പോക്കറ്റുകള്‍ പരിശോധിക്കുക തുടങ്ങി നിര്‍ദേശങ്ങളുടെ പട്ടിക തന്നെ പരീക്ഷ നടത്തുന്ന ഇന്‍വിജിലേറ്റര്‍ക്കായി നിരവധി സ്കൂളുകള്‍ നല്‍കുന്നത്. ശാസ്ത്രീയമായും കാര്യക്ഷമമായും പരീക്ഷ നടത്തുക എന്ന നല്ല ഉദ്ദേശ്യമേ സ്കൂളുകള്‍ക്ക് ഇതിന് പിന്നിലുള്ളൂ എന്നത് ശരിതന്നെ.

എഴുത്തു പരീക്ഷാ കേന്ദ്രീകൃതമായ ഒരു മൂല്യനിര്‍ണ്ണയ സബ്രദായമാണ് നമ്മുടെ സ്കൂളുകള്‍ വര്‍ഷങ്ങളായി പിന്തുടരുന്നത്. വിദ്യാര്‍ഥിയെ അടുത്ത ക്ലാസ് കയറ്റത്തിനും മത്സരത്തിലേക്കുമെല്ലാം മാനദണ്ഡമാക്കുന്നതും പരീക്ഷകളിലെ ഫലമാണ്.വാര്‍ഷിക-അര്‍ധ വാര്‍ഷിക പരീക്ഷകള്‍ക്ക് പുറമെ ആഴ്ചകളും മാസങ്ങളും തോറും നിരവധി പരീക്ഷകളാണ് നടക്കുന്നത്. സൈക്കിള്‍ ടെസ്റ്റ് എന്നാണ് ആഴ്ചതോറുമുള്ള പരീക്ഷകള്‍ക്ക് ചില വിദ്യാലയങ്ങളില്‍ പേരിട്ടിരിക്കുന്നത്.ചിലയിടത്ത് മാസം തോറുമാണ് പരീക്ഷകള്‍.
ചുരുക്കത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കാഠ്യന്യമേറിയ പരീക്ഷണമായി മാറുകയാണ് നമ്മുടെ പരീക്ഷകള്‍.ഇക്കാരണംകൊണ്ടുതന്നെ നമ്മുടെ പാഠനവും പ്രവര്‍ത്തനങ്ങളുമെല്ലാം പരീക്ഷാ കേന്ദ്രീകൃതമാണ്.പാഠപുസ്തകത്തിന് പുറത്തെ അധിക വിവരണത്തിലേക്കോ അധ്യാപകന്‍റെ അനുഭവ വിശദീകരണത്തിലൂടെ വിദ്യാര്‍ഥിയുടെ ചിന്തയുടെ പുതിയ തലത്തിലേക്ക് വികസിപ്പിക്കാനോ ഇവിടെ പ്രസക്തിയില്ല.അപ്രകാരം ക്ലാസ് മുന്നോട്ട് പോകുമ്പോള്‍ വിദ്യാര്‍ഥി നിഷ്കളങ്കമായി ചോദിക്കും.“സാര്‍ ഈ ഭാഗം പരീക്ഷക്ക് വരുമോ"?

സ്കൂളുകളുടെ ഉദ്ദേശ്യ ശുദ്ധി ഒരു വശത്ത് പരിഗണിക്കുമ്പോള്‍ തന്നെ അതെങ്ങിനെയാണ് വിദ്യാര്‍ഥികളുടെ ജൈവികവും ധാര്‍മ്മികവുമായ മൂല്യങ്ങളെ ബാധിക്കുന്നത് കാണാതിരുന്നുകൂടാ.
പരീക്ഷ ചുമതലക്കായി നിയോഗിക്കുന്ന അധ്യാപകരെ

Wednesday, March 7, 2018

കുഞ്ചിരാമന്‍ കളിക്കുന്ന സിബിഎസ്ഇ


ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നൊരു ചൊല്ല് മലയാളത്തില്‍ ഏറെ പരിചിതമാണ്.കൃത്യമായ ലക്ഷ്യത്തില്ലല്ലാതെ ചെയ്യുന്ന പ്രവൃ‍ത്തികകളെ വിമര്‍ശിക്കുന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ബോഡായ സിബിഎസ്ഇ.അധ്യയന വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഒന്ന് പറയുക, വര്‍ഷം അവസാനിക്കാനിരിക്കുമ്പോള്‍ നേരത്തെ പറഞ്ഞതെല്ലാം മാറ്റാന്‍ പറയുക, പിന്നീട് എന്ത് ചെയ്യണമെന്ന് വ്യക്തമായി പറയാതിരിക്കുക, ഇങ്ങിനെയൊക്കെയാണ് സിബിഎസ്ഇ ചില നേരങ്ങളില്‍ തീരുമാനമെടുക്കുന്നത്. അത് രാജ്യത്തും പുറത്തും പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ എങ്ങിനെ ബാധിക്കുന്നുവെന്നൊന്നും തലപ്പത്തിരിക്കുന്നവര്‍ക്ക് ആലോചിക്കേണ്ടതില്ല.കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സിബിഎസ്ഇയുടെ സര്‍ക്കുലര്‍ അത്തരത്തിലുള്ളതാണ്.

സ്കൂളുകളില്‍ ഈ അധ്യയന വര്‍ഷം അവസാനിക്കാന്‍ ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രം.കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് ആദ്യവാരത്തോടെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ ഈ അധ്യയന വര്‍ഷത്തിന്‍റെ അവസാന കടമ്പയായി വാര്‍ഷിക പരീക്ഷ നടക്കാനിരിക്കുന്നു.
ബോധനം നടത്തിയ പാഠഭാഗങ്ങളെല്ലാം പുനരാവര്‍ത്തി വായിച്ച് കുട്ടികള്‍ പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന തിരിക്കിലാണിപ്പോള്‍.പരീക്ഷാ ചോദ്യപേപ്പറുകളും അനുബന്ധ സംവിധാനങ്ങളുമെല്ലാം തയ്യാറാക്കി അധ്യാപകരും തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റുന്നു.

Saturday, February 10, 2018

മരണാനന്തര കുറിപ്പുകള്‍


സ്നേഹത്തിന്‍റെ നിറകുടമായിരുന്നു.
ആത്മാര്‍ത്ഥതയുള്ള വ്യക്തിത്വമായിരുന്നു.
ജനപക്ഷത്ത് നിന്ന മഹാമനീഷിയായിരുന്നു.
എന്തൊക്കെ പറഞ്ഞാലും ആളൊരു നല്ല മനുഷ്യനായിരുന്നു…..
ചിലതൊക്കെ കേട്ടും ,ചിലരെയൊക്കെ കണ്ടും തിരിച്ചുപറയാനാവാതെ അയാള്‍ തണുത്തപ്പെട്ടിയില്‍ കിടന്നു.പിറ്റെ ദിവസത്തെ പത്രമാധ്യങ്ങളില്‍ വരികള്‍ നിരന്നു.ഫേസ്ബുക്കില്‍ ഫോട്ടോയിട്ട് അയാളുമായുള്ള ബന്ധം തെളിയിക്കാന്‍ കിട്ടിയ ചിത്രങ്ങളൊക്കെ ഉപയോഗിച്ചു. അത്തരം പോസ്റ്റുകള്‍ വരുമ്പോഴാണ് ഇങ്ങിനെ ഒരാള്‍ ഇവിടെ ഉണ്ടായിരുന്നോ എന്ന് മറ്റുള്ളവര്‍ പോലും അറിയുക. അതുകൊണ്ടെന്ത് കാര്യം?
ഞാനും അയാളും തമ്മില്‍ മാങ്ങയായിരുന്നു നാളികേരമായിരുന്നു (തേങ്ങയെന്നും പറയാം) എന്നൊക്കെ തുടങ്ങി മെറ്റഫര്‍കൊണ്ടുള്ള പ്രയോഗങ്ങള്‍ വഴി തെളിവുകള്‍ നിരത്തും.
മരണപ്പെട്ടാല്‍ അങ്ങിനെയാണ്.
മരണ ശേഷം തിരിച്ചുവരില്ലെന്നതിനാല്‍
മാധ്യമങ്ങളില്‍ എഴുതാനും അനുശോനയോഗത്തില്‍ പറയാനും
നാം ഓരോരുത്തരും വാക്കുകള്‍ക്കും ഉപമകള്‍ക്കും വേണ്ടി വല്ലാതെ ബുദ്ധിമുട്ടും.
ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞുപോലും നോക്കാത്തവര്‍,
കണ്ടാല്‍ സലാം ചൊല്ലാത്തവര്‍,
ഒന്ന് തിരിഞ്ഞു നോക്കാന്‍,
ഒരു വിരല്‍ അകലത്ത് വിളിക്കാന്‍ സൗകര്യമുണ്ടായിട്ടും ചെയ്യാന്‍ മടിച്ച്,
ഇങ്ങോട്ട് വിളിക്കട്ടേ എന്ന് ഉള്ളിലെ ഈഗോക്ക് വേണ്ടി കീഴടങ്ങി,
ഒരു പുഞ്ചിരി നല്‍കാന്‍ വിസമ്മതിച്ചവര്‍,
ഈഗോയുടെ അപ്പോസ്തലന്മാരായി നടന്നവര്‍,
തന്‍റെ ആശയം മാത്രമായിരുന്നു ശരിയെന്ന ധാരണയാല്‍ അകറ്റിനിറുത്തിയവര്‍,
കാലുപിടിക്കാന്‍ ചെന്നപ്പോഴൊക്കെ തട്ടിത്തെറിപ്പിച്ചവര്‍,
അങ്ങിനെയങ്ങിനെ…
എല്ലാവരും
അന്ന് അയാളെ കുറിച്ച് ഓര്‍ക്കും. നല്ലത് പറയും.
അതൊന്നും അറിയാന്‍ നിക്കാതെ
അയാള്‍ ആഴങ്ങളുടെ ഇരുട്ടില്‍
മരവിച്ചങ്ങനെ കിടക്കും.
രണ്ടു ദിവസം കഴിഞ്ഞ്
നമ്മള്‍ വീണ്ടും
നമ്മുടെ പഴയ
കപട വേഷമണിഞ്ഞ്
ജൈത്ര യാത്ര തുടരും.

Thursday, February 1, 2018

പ്രൈവറ്റ് , ഡിസ്റ്റന്‍സ് സ്റ്റഡി ഇനി അത്ര ശുഭകരമല്ല


തുല്യതാ സര്‍ട്ടിഫിക്കറ്റിലെ പ്രശ്നംഇന്ത്യന്‍ സ്കൂളുകളിലെ അധ്യാപകര്‍ തൊഴില്‍ നഷ്ട ഭീതിയില്‍


 അക്ബറലി ചാരങ്കാവ്

അജ്മാന്‍സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരവുമായ ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് യുഎഇയിലെ വിവിധ എമിറേറ്റുകളിലായി നൂറുകണക്കിന് ഇന്ത്യയില്‍ നിന്നുള്ള അധ്യാപകര്‍ തൊഴില്‍നഷ്ട ഭീതിയില്‍.സ്വകാര്യ കോളേജുകളിലും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലുമായി വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ നിരവധി അധ്യാപകരാണ് തൊഴില്‍ ഭീഷണി നേരിടുന്നത്യുഎഇ വിദ്യാഭ്യാസ വകുപ്പ് നിഷ്കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തതാണ് ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുന്ഇതെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിട്ടുവിടല്‍ നേരിടുകയാണ് നിരവധി അധ്യാപകര്‍.

നാട്ടിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലും ചേര്‍ന്ന് യൂനിവേഴ്സിറ്റിക്ക് കീഴില്‍ രജിസ്റ്റര്‍
ചെയ്താണ് നിരവധി പേര്‍ ബിരുദവും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.ഇത്എയിഡഡ് കോളേജുകളില്‍ പഠിച്ച് വിജയിക്കുന്നവര്‍ക്കും സര്‍വകലാശാലകള്‍ ഒരേ തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിവന്നിരുന്നത്സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാല്‍ പഠന മാധ്യമമോ സ്ഥാപനമോ ഒന്നും രേഖപ്പെടുത്താത്തതിനാല്‍ നേരത്തെ ഇവക്ക് തുല്യപദവി ഇവക്ക് ലഭിച്ചിരുന്നുഎന്നാല്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍വിദൂര വിദ്യാഭ്യാസ വിഭാഗം വഴി കോഴ്സുകള്‍ പൂര്‍ത്തിയാകുന്നവര്‍ക്ക് അടുത്ത കാലത്തായി വിദ്യാഭ്യാസ വകുപ്പ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല.

തുല്യതാ സര്‍ട്ടഫിക്കറ്റ് ലഭിക്കാതെ അധ്യാപകര്‍ക്ക് ജോലിചെയ്യാനുള്ള അനുമതിയും ലഭിക്കില്ല.ഇതാണ് നിരവധിപേരെ പ്രതിസന്ധിയിലാക്കിയിരിക്കുന്.അതെസമയം സര്‍ക്കാര്‍ കോളേജുകളില്‍ റെഗുലര്‍ ആയി പഠനം നടത്തിയവര്‍ക്ക്
ഇത് ബാധകമല്ല.

രാജ്യത്ത് നിന്ന് പൂര്‍ത്തിയാക്കി ഹയര്‍സെക്കന്ററി, ബിരുദം, പ്രൊഫഷനല്‍ യോഗ്യത എന്നീ സര്‍ട്ടിഫിക്കേറ്റുകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ യോഗ്യതയുമായി തുല്യതപ്പെട്ടതാണെന്ന സര്‍ട്ടിഫിക്കേറ്റ് അവിടങ്ങളിലെ വിദ്യാഭ്യാസ മന്ത്രാലയം കൂടി അംഗീകരിക്കേണ്ടതുണ്ട്. (ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ്). ഇതിനായി ബിരുദം മുതല്‍ മുകളിലേക്കുള്ള യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ശരിയായതാണോ (ജെന്യൂനിറ്റി) എന്ന് പരിശോധിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രത്യേകം അപേക്ഷ നല്‍കണം. ഇവ പരിശോധിച്ച് ജെന്യൂയിന്‍ ആണെന്ന് സാക്ഷ്യപത്രം കിട്ടിയ ശേഷം യു എ ഇയിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ അപക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് ഇവിടെ നിന്നും തുല്യത സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്.
ഇപ്രകാരം ലഭിക്കുന്ന ജെന്യൂനിറ്റി സര്‍ട്ടിഫിക്കറ്റില്‍ മോഡ് ഓഫ് സ്റ്റഡി എന്ന ഭാഗത്ത് പ്രൈവറ്റ് രജിസ്ട്രേഷന്‍, ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ എന്നിങ്ങനെ രേഖപ്പെടുത്തിയത് ലഭിക്കുന്നവരാണ് തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലുള്ളത്.പലയിടത്തും ഇത്തരത്തിലുള്ള അധ്യാപകര്‍ക്ക് പിരിഞ്ഞുപോകാനുള്ള നോട്ടീസ് പിരീയഡ് നല്‍കിയിട്ടുണ്ട്

ഭാഗം - രണ്ട്