Friday, March 9, 2012

എച്ചിലുകള്‍ക്ക്‌ പിന്നാലേ.......ലക്ഷം ലക്ഷം പിന്നാലെ





വിദ്യാസമ്പന്നരെ പറ്റിക്കാനെളുപ്പമാണെന്ന്‌ നല്ലവണ്ണം അറിയാവുന്നവരാണ്‌ നമ്മുടെ ഭരണ സിരാകേന്ദ്രങ്ങളിലിരിക്കുന്നത്‌.
ആനുകൂല്യങ്ങള്‍ തരികയും എന്നാല്‍ അറിയാത്ത മാര്‍ഗത്തിലൂടെ ആയിരങ്ങള്‍ കൈക്കലാക്കുകയും ചെയ്യുന്ന നിരവധി തട്ടിപ്പു ലൊട്ടുലൊടുക്കു വിദ്യകള്‍ അവര്‍ പ്രയോഗിച്ച്‌ കൊണ്ടേയിരിക്കുന്നു.

നിയമങ്ങളെന്ന പേരിലാണ്‌ ഇതില്‍ പലതും രംഗത്തുവരുന്നത്‌.

സിടിഇടി എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടു വര്‍ഷം മുമ്പ്‌ ഒരു പരീക്ഷ നടപ്പിലാക്കി. ഇത്‌ വിജയിച്ചവര്‍ക്ക്‌ മാത്രമെ അധ്യാപക ജോലിക്ക്‌ എടുക്കുകയുള്ളൂ എന്നാണ്‌ നിയമം.

നിയമമല്ലേയെന്നു കരുതി ഇന്ത്യയില്‍ പരീക്ഷ എഴുതിയത്‌ അഞ്ചു ലക്ഷത്തിലേറെപേരാണ്‌ പരീക്ഷ എഴുതിയത്‌.
ഓരോ വിദ്യാര്‍ഥിയില്‍ നിന്നും 500 രൂപയാണ്‌ സിബിഎസ്‌ഇ ഇതിനായി വാങ്ങിയത്‌. പരീക്ഷ ജയിച്ചതോ ആകെ 80,000 പേര്‍ മാത്രം. അപ്പോള്‍ ശേഷിച്ചുള്ള കോടികണക്കിന്‌ രൂപ ലാഭം. ഹാഹ...എന്ത്‌ നല്ല ഐഡിയ.

ഇനി ഈ പണത്തില്‍ നിന്ന്‌ അവര്‍ക്ക്‌ ആവശ്യമുള്ളതെടുത്ത്‌ എച്ചില്‍ തുകയായി വിവിധ സ്‌കീമുകളാക്കി കേന്ദ്രം ഇങ്ങോട്ടു എറിയും. ആ എച്ചില്‍ ഞങ്ങള്‍ അപേക്ഷ കൊടുത്താണ്‌ വാങ്ങിച്ചതെന്ന്‌ പറഞ്ഞ്‌ ചിലര്‍ രംഗത്ത്‌ വരികയും ചെയ്യും.

ആയിരം പോസ്‌റ്റുള്ള ബാങ്ക്‌ ടെസ്‌റ്റുകളുടെയും സ്ഥിതി ഇതുതന്നെയല്ലേ.....
ഈ ലക്ഷകണക്കിന്‌ അപേക്ഷകളിലൂടെ കിട്ടുന്ന പണം മാത്രം മതി ആയിരം പേര്‍ക്ക്‌ ജോലി നല്‍കാന്‍.

ജോലിയല്ലേയെന്ന്‌ കരുതി ആരും 500 രൂപക്കോ, ആയിരത്തിനോ അപ്പോള്‍ തര്‍ക്കിക്കില്ല. പത്ത്‌ രൂപയുടെ മാത്രം ചിലവ്‌ വരുന്ന ഇത്തരം പരീക്ഷകള്‍ക്കാണ്‌ നമ്മെ സേവനം ചെയ്യുന്ന സര്‍ക്കാറുകള്‍ ആയിരവും നൂറുകളുമെല്ലാം വാങ്ങുന്നത്‌. ഈ അവസരത്തില്‍ കേരള പിഎസ്‌ സിയെ പോലുള്ള പരീക്ഷാ സേവനങ്ങള്‍ സ്വാഗാതാര്‍ഹമാണ്‌.

Thursday, March 8, 2012

പ്രഹസന്നമാകുന്ന സര്‍ക്കാര്‍ ഐടി നയം

സംസ്ഥാന സര്‍ക്കാറിന്റെ വിവരസാങ്കേതിക വിദ്യാ നയം പ്രഹസന്നമാകുന്നെന്ന ആക്ഷേപം ശക്തമാകുന്നു.അടുത്തിടെ ആരംഭിച്ച ഇ ഫയലിംഗിന്റെതടക്കമുള്ളവയുടെ സാങ്കേതിക വശം സര്‍ക്കാറിന്റെ ഐടി നയത്തിന്‌ വിരുദ്ധമാകുന്ന രൂപത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.പുതിയ പദ്ധതികള്‍ പലതും തുടക്കം കുറിക്കാറുെങ്കിലും പലപ്പോഴും ഇവ കാര്യക്ഷമമാക്കുന്ന കാര്യത്തില്‍ അധികൃതല്‍ അലംഭാവം തുടരുകയാണ്‌.

സോഫ്‌ട്‌വെയര്‍ രംഗത്ത്‌ സ്വതന്ത്ര സോഫ്‌ട്‌വെയറുകളെ പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും സ്വതന്ത്ര സോഫ്‌ട്‌വെയറുകള്‍ ഉപയോഗിക്കണമെന്ന നിയമമാണ്‌ സര്‍ക്കാര്‍ കൈകൊിട്ടുള്ളത്‌.
എന്നാല്‍ അടുത്തിടെ ആരംഭിച്ച ഇ ഫയലിംഗിലൂടെ സംസ്ഥാനത്തെ വ്യാപാരി വ്യവസായി സമൂഹത്തെ ഒന്നടങ്കം കുത്തക സോഫ്‌ട്‌വെയര്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയോ അല്ലെങ്കില്‍ സോഫ്‌ട്‌വെയറുകളുടെ വ്യാജ കോപ്പി (പൈറേറ്റ്‌ ) ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതോ ആണ്‌.
ചലചിത്രങ്ങളുടെ വ്യാജ സിഡി ഇറങ്ങിയാല്‍ സംസ്ഥാനമൊട്ടാകെ പ്രത്യേക ആന്റിപൈറസി വിഭാഗത്തെ കൊ്‌ അന്വേഷിച്ച്‌ പ്രതികളെ പിടികൂടാറുെങ്കിലും കുത്തകകളുടെ സോഫ്‌ട്‌വെയര്‍ പകര്‍പ്പ്‌ എടുക്കാന്‍ സര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയാണ്‌. അതെസമയം കുത്തക സോഫ്‌ട്‌വെയറുകളുടെ പകര്‍പ്പെടുക്കുന്നതിനെ എതിര്‍ക്കപെടാതിരിക്കലിലൂടെ മൈക്രോസോഫ്‌ടിനെ സഹായിക്കാനാണെന്ന ആക്ഷേപവുമു്‌.

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വതതന്ത്ര സോഫ്‌ട്‌വെയര്‍ ഉപയോഗിക്കണമെന്നാണ്‌ സര്‍ക്കാര്‍ ഉത്തരവ്‌. എന്നാല്‍ മിക്ക സ്ഥാപനങ്ങളിലെയും ഓഫീസ്‌ പ്രവര്‍ത്തനത്തിനങ്ങള്‍ക്ക്‌ കുത്തക സോഫ്‌ട്‌വെയര്‍ പ്രസ്ഥാനമായ മൈക്രോസോഫ്‌ടിന്റെ വേഡ്‌ ,എക്‌സല്‍ ,പവര്‍പോയിന്റ്‌ തുടങ്ങിയ സോഫ്‌ട്‌വെയറുകളാണ്‌ ഉപയോഗിക്കുന്നത്‌.

നിലവില്‍ ഐടിഅറ്റ്‌ സ്‌കൂള്‍ പദ്ധതിപ്രകാരം സ്‌കൂളുകളില്‍ മാത്രമാണ്‌ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ കാര്യമായി ഉപയോഗിച്ചുവരുന്നത്‌. എന്നാല്‍ പത്താംതരത്തിലെ ഐടി പാഠപുസ്‌തകത്തിലെ ഓരോ പാഠഭാഗത്തിലും സിലബസിലില്ലാത്ത വിന്‍ഡോസ്‌ സോഫ്‌ട്‌വെയറുകളുടെ പ്രവര്‍ത്തനത്തെ വിശദീകരിക്കുന്ന ഭാഗം ഇതുവരെ ഒഴിവാക്കിയിട്ടില്ല.

കൂടാതെ എല്ലാ കേരളസര്‍ക്കാര്‍ ഓഫീസുകളിലും,തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലും,പൊതുമേഖലാ സ്ഥാപനങ്ങളിലും സഹകരമ സ്ഥാപനങ്ങളിലും,അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കമ്പ്യൂട്ടറില്‍ കത്തുകളും മറ്റു വിവരങ്ങളും തയ്യാറാക്കുന്നതിന്‌ യൂണിക്കോഡ്‌ മലയാളം ഉപയോഗിക്കണമെന്ന്‌ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്‌ 21 നാണ്‌ ഉത്തരവിട്ടതെങ്കിലും മിക്ക സ്ഥാപനങ്ങള്‍ ഇതുപയോഗിക്കാറില്ല. കൂടാതെ പോലീസ്‌,പിഎസ്‌ സി തുടങ്ങിയ നിരവധി വകുപ്പുകള്‍ ഇപ്പോഴും ഇഗ്ലീഷ്‌ ഭാഷയില്‍ തന്നെയാണ്‌ ഉത്തരവുകളും , അറിയിപ്പുകളും പ്രസിദ്ധീകരിക്കുന്നത്‌. ഭരണ ഭാഷ മാതൃഭാഷയില്‍തന്നെയാക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ കൂടി അട്ടിമറിക്കുന്ന വിധത്തിലാണ്‌ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അറിയിപ്പുകളിറങ്ങുന്നത്‌.

അതെ സമയം വിവരസാങ്കേതിക വിദ്യാ വകുപ്പിന്റെ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ പരിശോധിച്ചാല്‍ കോടിക്കണക്കിന്‌ രൂപ കാര്യക്ഷമമാകാത്ത നിരവധി പദ്ധതികള്‍ക്കായി ചെലവാക്കിയതായി കാണാന്‍ കഴിയും. നടപ്പിലാക്കാതെ പോകുന്ന ഇത്തരം പദ്ധതികള്‍ക്ക്‌ കാരണം ഒരു സര്‍ക്കാര്‍ വകുപ്പ്‌ മറ്റൊരു വകുപ്പിന്റെ അട്ടിമറിക്കുകയോ അതല്ലെങ്കില്‍ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ ഗ്രൂപ്പിന്‌ ത്രാണിയില്ലാത്തതാണെന്നും ഈ രംഗത്തെ വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നു.
സാധാരക്കാരന്‌ പരാതികൊടുക്കാന്‍ ഉതകുന്ന നല്ല സ്ഥാപനമാണെന്നാണ്‌ സുതാര്യകേരളത്തെകുറിച്ചുള്ള പ്രചാരണം. എന്നാല്‍ സത്യമെന്താണ്‌ പോസ്‌റ്റ്‌മാന്റെ ജോലിചെയ്യുകയാണ്‌ ഈ സ്ഥാപനം ചെയ്‌തുവരുന്നത്‌ . ഇതെ തുടര്‍ന്ന്‌ ഇവിടേക്ക്‌ പരാതി അയക്കുന്നവരും നിരാശരാകുന്നു. ചെറിയ പ്രശ്‌നപരിഹാങ്ങളെ ടെലിവിഷനില്‍ സംഭവ ബഹുലമായി കാണിക്കുകയല്ലാതെ ഈ സ്ഥാപനം ചെയ്യുന്നത്‌. അതെ കുറിച്ച്‌ ഇവിടെ വായിക്കാം

ബൂലോകത്തെ ഇ-ഭാഷ


സാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യന്റെ സമസ്‌ത മേഖലകളിലും മാറ്റം വരുത്തിയിരിക്കുന്നു. പുരാതന മനുഷ്യന്‍ കല്ലുകള്‍ ഉപയോഗിച്ച്‌ അവന്റെ ജീവിതം നയിക്കുന്നതിന്‌ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട കാലം മുതല്‍ക്കെ കലാപരമായ പ്രവര്‍ത്തനങ്ങളും കല്ലുകള്‍ ഉപയോഗിച്ചാണ്‌ നടത്തിയിരുന്നത്‌. പിന്നീട്‌ ചെമ്പ്‌, വെങ്കലം, ഇരുമ്പ്‌ ലോഹങ്ങള്‍ തുടങ്ങി സാങ്കേതികപരമായി ഏറെ പുരോഗതി പ്രപിച്ചതിനനുസരിച്ച്‌ മറ്റെല്ലാരംഗത്തേയും പോലെ കലാ രംഗത്തും മാറ്റം പ്രകടമായി.

ജീവികള്‍ക്ക്‌ ആശയം കൈമാറാനുള്ള മാധ്യമമമായി ഭാഷ രൂപംപ്രാപിച്ചതോടെ ഓരോ വിഭാഗവും പ്രത്യേകം രേഖപ്പെടുത്തല്‍ ശൈലി രൂപപ്പെടുത്തിതുടങ്ങി. ഭാഷയെ ഒരു കൂട്ടം ചിഹ്നങ്ങളോ,പ്രതീകങ്ങളോ ഉപയോഗിച്ച്‌ രേഖപ്പെടുത്തുന്നതാണ്‌ എഴുത്ത്‌. താളിയോലകളില്‍ നിന്ന്‌ കടലാസിേേലക്കും പിന്നീട്‌ കീബോര്‍ഡിലേക്കും വികാസം പ്രാപിച്ചിരിക്കുന്നു. കീബോര്‍ഡ്‌ എഴുത്തിലൂടെയുള്ള ഭാഷ രീതിക്ക്‌ പ്രത്യേക പേര്‌ അടുത്തകാലം പരാമര്‍ശിക്കപ്പെട്ടിരുന്നില്ലെങ്കിലും രണ്ടായിരമാണ്ടോടെ ലോകംമുഴുക്കെ ഇന്റര്‍നെറ്റിന്റെ വളര്‍ച്ച തൊരിതപ്പെട്ടതോടെ ഇന്റര്‍നെറ്റില്‍ ഉപയോഗിക്കുന്ന ഭാഷയെ ഇ-ഭാഷ എന്ന പേരില്‍ വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇ-ഭാഷ ബ്ലോഗിലൂടെ


ഇ-ഭാഷ ഏറെ അറിയപ്പെടുന്നതും വികസിച്ചതും ബ്ലോഗുകള്‍ എന്ന്‌ വിളിക്കപ്പെടുന്ന സ്വതന്ത്ര മാധ്യമങ്ങളിലുടെയാണ്‌.ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളുകളായ ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, ഓര്‍കുട്ട്‌ തുടങ്ങിയവയുടെ പങ്കും ചെറുതല്ല. സ്വതന്ത്രമായി ആശയങ്ങള്‍ ആര്‍ക്കും എപ്പോഴും ലോകത്തിന്‌ മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള മാധ്യമങ്ങളാണ്‌ ബ്ലോഗുകള്‍. തങ്ങളുടെ സൃഷ്ടികള്‍ വെളിച്ചം കാണാന്‍ പത്രാധിപര്‍ക്ക്‌ അയച്ചുകൊടുക്കാത്ത എഴുത്തുകാര്‍ വിരളമായിരിക്കും. പലപ്പോഴും അയച്ചതിലേറെ വേഗത്തില്‍ തിരിച്ചുവന്ന അനുഭവമുള്ളവരും ഏറെ. മലയാള സാഹിത്യത്തിലെ കുലപതിയായിരുന്ന ബേപ്പൂര്‍ സുല്‍ത്താനുപോലും ഈ അനുഭവമുണ്ടായിരുന്നു. എന്നാല്‍ വിവരസാങ്കേതിക വിദ്യ ഏറെ വികാസം പ്രാപിച്ച ഇക്കാലത്ത്‌ ഇത്തരത്തിലുള്ള നൂലമാലകളെയെല്ലാം അപ്രസക്തമാക്കിയിരിക്കുന്നു ബ്ലോഗുകള്‍. ബ്ലോഗുകളുടെ ലോകത്തെ ബൂലോകം എന്നാണിപ്പോള്‍ വിളിച്ചുവരുന്നത്‌.

ബ്ലോഗിന്റെ സാധ്യതകള്‍

പരമ്പരാതഗത മാധ്യമങ്ങളായ അച്ചടിമാധ്യമം, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയവക്കൊന്നും ഇല്ലാത്ത നിരവധി സവിശേഷതകള്‍ ബ്ലോഗ്‌ എന്ന മാധ്യമത്തിനുണ്ട്‌. ഇന്റര്‍നെറ്റിലൂടെ പരന്നുകിടക്കുന്നതായതിനാല്‍ മറ്റുമധ്യമങ്ങളേക്കാള്‍ ഇതിന്റെ പരിധി വളരെ കൂടുതലാണ്‌. അച്ചടി മാധ്യമങ്ങള്‍ക്ക്‌ വീഡിയോ, ശബ്ദം എന്നീരുപത്തിലുള്ള സന്ദേശങ്ങള്‍ വീതിക്കാന്‍ കഴിയില്ലല്ലോ.എന്നാല്‍ ബ്ലോഗ്‌ ഇവയെല്ലാം പണചിലവില്ലാതെ പ്രേക്ഷകരുടെ മുമ്പിലെത്തിക്കുന്നു. ഇന്റര്‍നെറ്റിലെ പ്രധാന വെബ്‌ സൈറ്റുകളായ ഗൂഗിള്‍, വേര്‍ഡ്‌ പ്രസ്‌ തുടങ്ങിയവര്‍ സൗജന്യമായി ബ്ലോഗ്‌ സേവനം നല്‍കുന്നവരാണ്‌.

മാധ്യമങ്ങളെ പണം കൊടുത്തുവാങ്ങേണ്ട സ്ഥിതിവിശേഷവും ഇവിടെയില്ല. സൗജന്യമായിട്ടാണ്‌ ഓരോരുത്തരും തങ്ങളുടെ സൃഷ്ടികള്‍ പ്രകാശനം ചെയ്യുന്നത്‌.കൂടാതെ സ്ഥല പരിമിതിയും പ്രശ്‌നമല്ല. എത്ര വിശമായി വേണമെങ്കിലും ബ്ലോഗെഴുത്ത്‌ നടത്താം.
കൃതിയെ സംബന്ധിച്ച്‌ വായനക്കാരന്‌ ഉടനടി തന്റെ അഭിപ്രായം ബ്ലോഗറെ അറിയിക്കാമെന്നതാണ്‌ ബ്ലോഗിന്റെ എടുത്തുപറയേണ്ട മറ്റൊരു മേന്മ.(ബ്ലോഗ്‌ ചെയ്യുന്നവരെ ബ്ലോഗര്‍ എന്നാണ്‌ വിളിക്കാറുള്ളത്‌). പലപ്പോഴും വായനക്കാരനില്‍ നിന്ന്‌ ലഭിക്കുന്ന വിലയിരുത്തലാണ്‌ ഏത്‌ എഴുത്തുകാരനും ആഗ്രഹിക്കുന്നതും . കൂടാതെ തന്റെ എഴുത്ത്‌ മെച്ചപ്പെടുത്തുന്നതിനും അത്‌ സഹായിക്കുന്നു. പലപ്പോഴും മികച്ച വായനക്കാരന്റെ എഴുത്ത്‌ ലേഖനത്തേക്കാള്‍ മികച്ചതാകുയും അത്‌ വിശാലമായ ചര്‍ച്ചയായി ഉയര്‍ന്നുവരാറുണ്ടെന്നത്‌ ബ്ലോഗിങ്ങിന്റെ പ്രത്യേകതയാണ്‌. വായനക്കാരന്റെ പ്രതികരണം പ്രസിദ്ധീകരിക്കാന്‍ ബ്ലോഗര്‍ക്കാണ്‌ അവകാശമെങ്കിലും ആ അവകാശം നിഷേധിക്കപ്പെട്ടാല്‍ മറ്റൊരു ബ്ലോഗ്‌ നിര്‍മ്മിച്ച്‌ നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌ പറയുകയും ചെയ്യാമെന്നതാണ്‌ വസ്‌തുത. അതായത്‌ നിങ്ങള്‍ അയക്കുന്ന ഒരു അഭിപ്രായം(കമന്റ്‌) പ്രസിദ്ധീകരിക്കാതെ വന്നാല്‍ മറ്റൊരു പ്രസിദ്ധീകരണം അതിനായി ആരംഭിക്കുന്നപോലെയാണിത്‌. ഇനി അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ വ്യക്തിയെ തിരിച്ചറിയാതെ അനോണിയായും കമന്റിടുന്നവരുണ്ട്‌ ഇക്കൂട്ടത്തില്‍.

മലയാളം ബൂലോകം

2001 മുതല്‍ക്കാണ്‌ മലയാളത്തില്‍ ബ്ലോഗുകള്‍ സജീവമാകാന്‍ തുടങ്ങിയത്‌. കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനുള്ള മലയാളം യൂണീക്കോഡ്‌ അക്ഷര രൂപത്തിന്റെ (ഫോണ്ടുകള്‍) വരവോടെയാണ്‌ മലയാളം ബ്ലോഗുകള്‍ സജീവമാകുന്നത്‌. മലയാളം ബ്ലോഗുകളുടെ വരവ്‌ വിവിധ സാമൂഹ്യ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്‌. മുസ്‌തഫക്കൊരു പുസ്‌തകം എന്ന മൈനാ ഉമൈബാന്റെ ബ്ലോഗ്‌ ലേഖനത്തിലൂടെ നിരവധി ബ്ലോഗര്‍മാര്‍ തങ്ങളാല്‍ ആവും വിധം പുസ്‌തകം സംഘടിപ്പിച്ചു നല്‍കിയത്‌ വിരല്‍തുമ്പിലൂടെ അന്യദേശങ്ങളില്‍ നിന്നാണ്‌.
കൂടാതെ നിരവധി ബ്ലോഗ്‌ കൂട്ടായ്‌മകളും ഇന്ന്‌ നിലവിലുണ്ട്‌. ദുബായ്‌, തൊടുപുഴ, എറണാംകുളം ബാഗളൂരു, ചെറായ്‌ തുടങ്ങിയ പ്രദേശങ്ങളില്‍ ഇതിനകം ബ്ലോഗ്‌ കൂട്ടായ്‌മകള്‍ നടന്നിട്ടുണ്ട്‌. കൂടാതെ ബ്ലോഗര്‍മാരിലൂടെ മികച്ച സൗഹൃദം സ്ഥാപിച്ചവരും ഏറെയുണ്ട്‌.
തിരുവനന്തപുരത്തെ ചന്ദ്രകുമാര്‍ എന്ന ബ്ലോഗര്‍ (അന്തരിച്ചു ) തന്റെ വിവരാവകാശ പോരാട്ടങ്ങള്‍ ഉപഭോക്താവ്‌ എന്ന ബ്ലോഗിലൂടെ പുറം ലോകത്തെത്തിച്ചപ്പോള്‍ കര്‍ഷകര്‍ക്കുള്ള വിവിധ അറിവുകള്‍ പകര്‍ന്ന്‌ ശ്രദ്ധേയനാകുകയാണ്‌ കേരളാഫാര്‍മര്‍ എന്ന ബ്ലോഗര്‍. സാഹിത്യാസ്വാദനത്തിന്റെ സമ്പദ്‌ വ്യവസ്ഥയെ തകിടം മറിക്കാനും ബ്ലോഗുകള്‍ക്ക്‌ സാധിച്ചു. നേര്‍രേഖീയമായിട്ടുള്ള വായന സംസ്‌ക്കാരം തന്നെ ബ്ലോഗുകളിലെ ലിങ്കുകളിലൂടെ മാറികൊണ്ടിരിക്കകുയാണ്‌. അച്ചടി പ്രസിദ്ദീകരണങ്ങള്‍ എഴുത്തുകാരന്റെ ഏകസ്വരമായ കാഴ്‌ചപാടിനെ അവതിരിപ്പിക്കുമ്പോള്‍ വായനക്കാരന്‌ കൂടുതല്‍ പ്രധാന്യത്തോടെ ഇടപെടാന്‍ ഈ മാര്‍ഗത്തിലൂടെ സാധിക്കുന്നു.


മലയാളം ബ്ലോഗുകളുടെ വരവോടെ വായനക്കാരുടെയും എഴുത്തുകാരുടെയും എണ്ണത്തില്‍ വന്‍വര്‍ദനവാണ്‌ ഉണ്ടായിട്ടുള്ള്‌ത്‌. മലയാളം ബ്ലോഗെഴുത്തില്‍ സ്വദേശത്തുള്ളവരേക്കാള്‍ വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ ഒരിപിടി മുന്നിലാണ്‌.

ആശയ പ്രകാശനത്തിന്റെ എല്ലാവിധ കുത്തകകള്‍ ഒഴിവാക്കുന്ന ബ്ലോഗുകള്‍ സ്വതന്ത്രമായി അറിവുകളെ പങ്കുവെക്കുക എന്ന മഹത്തായ ഒരു തത്വമാണ്‌ പരോക്ഷമായി നിര്‍വഹിക്കുന്നത്‌.

സാമൂഹ്യമര്യാദയില്ലാത്ത സാമൂഹ്യശാസ്‌ത്ര പഠനം



സാമൂഹ്യമര്യാദയില്ലാത്ത സാമൂഹ്യശാസ്‌ത്ര പഠനം

ഏതൊരു ക്ലാസ്‌ ആരംഭിക്കുന്നതിന്റെയും മുന്നോടിയായി ആ വിഷയത്തെ പരിചയപ്പെടുത്തുക അധ്യാപകരുടെ രീതിയില്‍ സ്വാഭാവികമാണ്‌. വിഷയത്തിന്റെ നിര്‍വചനം, പ്രസ്‌തുത വിഷയത്തിന്റെ ആവശ്യകത, സാധ്യതകള്‍, തത്വങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആദ്യം വിദ്യാര്‍ഥികള്‍ക്ക്‌ പറഞ്ഞുകൊടുക്കാറുണ്ട്‌. ഇതില്‍ പ്രസ്‌തുത വിഷയത്തിന്റെ നിര്‍വചനം (ആരൊക്കെയോ നിര്‍വചിച്ചത്‌ ), തത്വങ്ങള്‍ എന്നിവ പൊതുവെ വിശദീകരിക്കുമ്പോഴും പ്രസ്‌തുത വിഷയത്തിന്റെ ആവശ്യകതയും, സാധ്യതയും പലപ്പോഴും കുട്ടികള്‍ക്ക്‌ ഉപകാരപ്പെടാതെ പോകുകയാണ്‌ ചെയ്യുന്നത്‌.

സാമൂഹ്യ ശാസ്‌ത്രത്തെ മുന്‍നിര്‍ത്തി മേല്‍പറഞ്ഞ രണ്ട്‌ പ്രശ്‌നങ്ങളെ വിലയിരുത്തുകയാണിവിടെ.മനുഷ്യനും സമൂഹവും തമ്മില്‍ നേരിട്ടുള്ള ബന്ധം പരാമര്‍ശിക്കുന്ന വിജ്ഞാനശാഖയാണ്‌ സാമൂഹ്യ ശാസ്‌ത്രം.നിയമത്തിന്റെ നീതിശാസ്‌ത്ര ഭേദഗതിയും, വിദ്യാഭ്യാസം, ആരോഗ്യം, കല തുടങ്ങി വിവിധ മേഖലകള്‍ സാമൂഹ്യശാസ്‌ത്രത്തിലുള്‍പ്പെടുന്നു.ഈ വിഷയത്തിന്റെ കൂടുതല്‍ നിര്‍വചനങ്ങളിലേക്ക്‌ പോകാനുദ്ദേശിക്കുന്നില്ല.

എന്തിനാണ്‌ നിങ്ങള്‍ സാമൂഹ്യശാസ്‌ത്രം പഠിക്കുന്നത്‌ ?

സാമൂഹ്യ ശാസ്‌ത്രത്തിന്റെ ഉദ്ധേശ്യ ലക്ഷ്യങ്ങളെ മനശാസ്‌ത്രപരം,സാമൂഹികം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളാക്കി തരംതിരിക്കുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളില്‍ എ്‌ത്രത്തോളം നമ്മുടെ വിദ്യാര്‍ഥികള്‍ സ്വാംശീകരിക്കുന്നുണ്ടന്നത്‌ സ്വയം വിമര്‍ശനം നടത്താന്‍ തയ്യാറാകുന്നത്‌ നന്നായിരിക്കും. ഉദാഹരണമായി. സാമൂഹ്യശാസ്‌ത്രം പഠിക്കുന്നതിലൂടെ വിദ്യാര്‍ഥിക്ക്‌ സമൂഹത്തില്‍ നടക്കുന്ന അനാചാരങ്ങളെ മനസ്സിലാക്കാനും, ദൂഷ്യവശങ്ങള്‍ മനസ്സിലാക്കി അവക്കെതിരെ പ്രവര്‍ത്തിക്കുന്നതോടൊപ്പം ബഹുസ്വര കാഴ്‌ചപ്പാട്‌ വളരുകയെന്നത്‌ സാമൂഹ്യശാസ്‌ത്രത്തിന്റെ സാമൂഹ്യ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ്‌. ഭരണപരമായ കാര്യങ്ങള്‍ മനസ്സിലാക്കുക, തനിക്ക്‌ ചുറ്റും എന്താണ്‌ സംഭവിക്കുന്നത്‌, രാഷ്ട്രീയ അവബോധം, സാമൂഹ്യനീതി, അഴിമതി പോലെയുള്ള കുറ്റകൃത്യങ്ങള്‍ തുടങ്ങിയവക്കെതിരെയുള്ള ബോധം വളരുകയും സാമൂഹ്യനീതിക്ക്‌ വേണ്ടിയുള്ള പ്രവര്‍ത്തനം നടത്തുക എന്നതെല്ലാം സാമൂഹ്യശാസ്‌ത്ര പഠനത്തിന്റെ രാഷട്രീയ മാനമായി കണക്കാക്കുന്നു.

ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതെങ്ങിനെ ?

മേല്‍പറഞ്ഞത്‌ ലക്ഷ്യങ്ങളില്‍ ചിലതു മാത്രമാണ്‌. അവ നേടിയെടുക്കാനുള്ള മാര്‍ഗങ്ങള്‍ താഴെ പറയുന്നവയാണ്‌.
1 ലക്ഷ്യങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ പറ്റുന്ന മികച്ച കരിക്കുലം രൂപവത്‌ക്കരിക്കുക
2 ലക്ഷ്യങ്ങള്‍ നിറവേറ്റാനകുന്ന തരത്തില്‍ ബോധനം നടത്തുക
3 പഠന സാമഗ്രികളുടെയും , ക്ലാസ്‌ അന്തരീക്ഷവും ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന ഘടകങ്ങളാക്കാന്‍ ശ്രമിക്കുക തുടങ്ങിയവ

ഇപ്പോള്‍ സംഭവിക്കുന്നതെന്താണ്‌ ?

പഠന വിഷയം കൊണ്ട്‌ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെ പരിഗണിക്കാതെയുള്ള കരിക്കുലം പരിഷ്‌ക്കരണമാണ്‌ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇത്‌ വ്യക്തമാക്കാം. ഇന്ത്യ കണ്ട സുപ്രധാന നിയമങ്ങളിലൊന്നാണ്‌ വിവരാവകാശ നിയമം . നിര്‍ഭാഗ്യവശാല്‍ അത്തരമൊരു നിയമത്തെ ബോധവത്‌ക്കരിക്കുന്നതിനു പകരം അമേരിക്കയിലെ സ്റ്റാമ്പ്‌ നിയമവും, ദത്തവകാശ നിരോധന നിയമവുമെല്ലാം വിപ്പവങ്ങളുടെ ഭാഗമായി പഠിപ്പിച്ചുപോരുന്നു. സുപ്രധാനമായ ഈ നിയമം പഠിപ്പിക്കുക വഴി തങ്ങള്‍ക്ക്‌ തന്നെ അത്‌ തിരച്ചടിയാകുന്നുമോ..എന്നാരെങ്കിലം ഭയപ്പെടുന്നുണ്ടോ......? സാമൂഹ്യശാസ്‌ത്രത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതും, ഉപകാരപ്പെട്ടതുമായ ഒരു നിയമമാണ്‌ പഠിതാവിന്‌ ഇതിലൂടെ നഷ്ടപ്പെടുന്നത്‌. സാമൂഹിക ലക്ഷ്‌്യങ്ങളെ വിലയിരുത്തിയാലും ഇതിനെ അനുകൂലിക്കുന്ന നിരനധി ഉദാഹരങ്ങള്‍ ലഭിക്കും. കേരളത്തില്‍ നിലവിലും തുടരുന്ന ജാതീവ്യവസ്ഥയും, നേരത്തെയുണ്ടായിരുന്ന ജാതീ വ്യവസ്ഥയേയും സംബന്ധിക്കുന്ന പാഠഭാഗങ്ങളും പതിയെ ഒഴിവാക്കപ്പെട്ട്‌കൊണ്ടിരിക്കുന്നു. ഉണ്ടെങ്കില്‍ത്തന്നെ പരീക്ഷാസമയത്ത്‌ ആ പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതായും കാണാറുണ്ട്‌. സാമ്രാജ്യത്വം പോലെയുള്ള വിഷയങ്ങളും ഇത്തരത്തില്‍ പരീക്ഷക്ക്‌ മുമ്പായി ഒഴിവാക്കപ്പെടാറുണ്ട്‌. ആരുടേയൊക്കെയോ..നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ക്ക്‌ കരിക്കുലം പരിഷ്‌ക്കരണം ബാധിക്കുന്നു എന്ന്‌ ന്യായമായും സംശയിക്കാന്‍ ഇനിയുമേറെ തെളിവുകള്‍ നിരത്താന്‍ കഴിയും.


പഠിക്കുന്നതെന്താണോ..അതിന്‌ ഭാവിയില്‍ അല്ലെങ്കില്‍ പഠിക്കുമ്പോള്‍ത്തന്നെ അതിന്റെ സാധ്യത മനസ്സിലാക്കി പഠിക്കുകയാണെങ്കില്‍ സാമൂഹ്യശാസ്‌ത്രത്തിന്റെ പഠനവും എത്രമാത്രം രസകരമായിരിക്കും. ?

എന്തിനാണ്‌ നമുക്ക്‌ ഇങ്ങിനെയൊരു മനുഷ്യാവകാശ കമ്മീഷന്‍ ?

ഇന്ന്‌ ലോക മനുഷ്യാവകാശ ദിനം

എന്തിനാണ്‌ നമുക്ക്‌ ഇങ്ങിനെയൊരു മനുഷ്യാവകാശ കമ്മീഷന്‍ ?

അക്‌ബറലി ചാരങ്കാവ്‌

മനുഷ്യാവകാശം സംരക്ഷിക്കാനാണ്‌ ദേശീ-സ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്‌.എന്നാല്‍ ലക്ഷങ്ങള്‍ ചിലവഴിച്ച്‌ പലര്‍ക്കും ശംബളവും നല്‍കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനംകൊണ്ട്‌ ആര്‍ക്ക്‌ എന്ത്‌ നേട്ടമാണുണ്ടായത്‌. ഉണ്ടയില്ലാ തോക്കുപോലെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ നമുക്കാവശ്യമുണ്ടോ...?

അടുത്ത കാലത്തായി നടന്ന നിരവധി മുഷ്യാവകാശ ലംഘനങ്ങളും, മനുഷ്യാവകാശ കമ്മീഷന്റെ നടപടികളില്ലാത്തതുമാണ്‌ കമ്മീഷനെതിരെ ഇത്തരമൊരു വിമര്‍ശനം ഉയര്‍ത്താന്‍ കാരണം.മുല്ലപ്പെരിയാര്‍, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ വിഷയങ്ങളില്‍ നടപടി വൈകാനും, അഭിപ്രായ ഭിന്നതയുണ്ടാക്കുകയണാല്ലോ ഇപ്പോള്‍ ചെയ്‌ത്‌കൊണ്ടിരിക്കുന്നത്‌. ്‌ഇശ്‌റത്ത്‌ ജഹാന്‍, ഹേമന്ദ്‌ കര്‍ക്കറെ, മഅ്‌ദനി തുടങ്ങി മനുഷ്യാവകാശം പാടെ നശിച്ചവര്‍ക്ക്‌ വേണ്ടി ഒന്നും ചെയ്യാനാവാതെ അതിന്റെ പ്രവര്‍ത്തനമില്ലായ്‌മ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്‌.
1991 ല്‍ പാരിസില്‍ നടന്ന മനുഷ്യാവകാശ സമ്മേളനത്തിന്റെ ചുവട്‌പിടിച്ചാണ്‌ രാജ്യത്ത്‌ മനുഷ്യാവകാശ സംരക്ഷണ നിയമം പാര്‍ലമെന്റ്‌ പാസാക്കിയത്‌. 1994 ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും 1998 ഡിസംബറില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും നിലവില്‍ വന്നു. ഏതെങ്കിലും പ്രദേശത്ത്‌ മനുഷ്യവകാശ ലംഘനം നടന്നാല്‍ സ്വമേധയാ കേസെടുക്കാനുള്ള അധികാരം നിയമം അനുശാസിക്കുന്നുണ്ട്‌. എന്നാല്‍ ഇത്തരം കേസുകളില്‍ നടപടിയെടുക്കാന്‍ കമ്മീഷന്‌ അധികാരമില്ലാതെ പോകുന്നത്‌ മനുഷ്യവാകാസ കമ്മീഷനോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകുകയാണ്‌.

മനുഷ്യാവകാശ ലംഘനം നടക്കുന്ന നൂറുകണക്കിന്‌ കേസുകളാണ്‌ ഓരോ വര്‍ഷവും കമ്മീഷന്‌ മുമ്പിലെത്തുന്നത്‌ . എന്നാല്‍ ഈ കേസുകളില്‍ മിക്കതിനും പരിഹാരം കണ്ടെത്താന്‍ കമ്മീഷ്‌ന്‌ സാധിക്കുന്നില്ല.

2005 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ 22,002 കേസുകളാണ്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‌ മുമ്പിലെത്തിയത്‌. എന്നാല്‍ ഇതില്‍ 407 എണ്ണത്തില്‍ മാത്രമാണ്‌ കമ്മീഷന്‍ കേസെടുത്തത്‌. ഈ കാലയളവില്‍ നടപടിയെടുക്കാനായി വെറും 287 കേസുകളില്‍ മാത്രമാണ്‌ നടപടിയെടുക്കാനായി സംസ്ഥാന സര്‍ക്കാറിനോട്‌ ശുപാര്‍ശ ചെയ്‌തത്‌. എന്നാല്‍ ഇതില്‍ കേവലം 47 എണ്ണം മാത്രമാണ്‌ സര്‍ക്കാര്‍ നടപടിയെടുത്തത്‌ എന്നര്‍ത്ഥം.
ഒരു കുറ്റവും ചെയ്യാതെ ജയിലിലടയ്‌ക്കപ്പെടുകയും, ക്രൂര മര്‍ദ്ദനത്തിന്‌ വിധേയരാകേണ്ടിവരികയും ചെയ്‌തവരുടെതുള്‍പ്പെടെയുള്ള കേസുകളാണ്‌ നടപടിയില്ലാതെ പോയത്‌.

കമ്മീഷന്‍ ശിപാര്‍ശ ചെയ്‌ത്‌ ബാക്കിയുള്ള 240 കേസുകളില്‍ തുമ്പുണ്ടാകാതെ കടലാസിലൊതുങ്ങിയെന്ന്‌ സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ നിന്നും ലഭിച്ച വിവരാവകാശ കണക്കുകള്‍ വ്യക്തമാക്കുന്നു.

മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ 28-ാം വകുപ്പു പ്രകാരം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ നിയമസഭയില്‍ വെക്കണമെന്നാണ്‌ നിയമം. നിയമമന്ത്രിയാണ്‌ ഈ റിപ്പോര്‍ട്ട്‌ നിയമസഭയില്‍ വെക്കേണ്ടത്‌.കമ്മീഷന്റെ ഏതെങ്കിലും ശിപാര്‍ശകള്‍ നിരസിക്കുകയാണെങ്കില്‍ അതിനുള്ള കാരണവും അറിയിക്കണമെന്നുമാണ്‌ നിയമം. എന്നാല്‍ പതിമൂന്ന്‌ വര്‍ഷത്തെ മനുഷ്യാവകാശ കമ്മീഷന്റെ പ്രവര്‍ത്തനത്തിനിടയില്‍ രണ്ടു തവണമാത്രമാണ്‌ വാര്‍ഷിക റി്‌പ്പോര്‍ട്ടുകള്‍ നിയമസഭയില്‍ വെ്‌ചചത്‌.
2004ലും,2009 ലും മാത്രമാണ്‌ വാര്‍ഷിക റിപ്പോര്‍ട്ട്‌ നിയമസഭയില്‍ വെച്ചത്‌.