Monday, January 14, 2019

ചില മൂസിയം ഇനങ്ങള്‍






ഉള്ളിലുള്ളവ അവിടെ കിടന്ന് ദഹിക്കാതെ വരുമ്പോഴാണല്ലോ മനുഷ്യരായാലും മൃഗങ്ങളായാലും ര്‍ദിയുണ്ടാവുക.ആമാശയത്തിലുള്ള വസ്തുക്കൾ വായിലൂടെയും ചിലപ്പോൾ മൂക്കിലൂടെയും പുറന്തള്ളുന്ന പ്രക്രിയയാണത്.ഛര്‍ദി ഒരു രോഗ ലക്ഷണമാണ്.തലയിലെയും വയറിലെയുമെല്ലാം പല രോഗങ്ങളുടെയും ലക്ഷണം.



മലപ്പുറം എന്ന് കേള്‍ക്കുമ്പോഴേക്കും ഛര്‍ദില്‍ ഉണ്ടാകുന്ന അല്ലെങ്കില്‍ ഓക്കാനം ഉണ്ടാകുന്ന ചിലരുണ്ട്.
ഉള്ളിലുള്ള മുസ്ലിം വിരുദ്ധതയുടെ/ വര്‍ഗീയ ചിന്തയുടെ വാര്‍പ്പു മാതൃകകള്‍ ( Stereotype) അവിടെ കിടന്ന ദഹിക്കാതെ വരുമ്പോള്‍ പുറത്തേക്ക് ചര്‍ദിക്കുന്ന ചില മ്യൂസിയം ഇനങ്ങള്‍. അവര്‍ ചില വെടി പൊട്ടിച്ചിട്ട് ബഹളം സൃഷ്ടിക്കും.

ലപ്പാട്ടെ സമരത്തിന് മലപ്പുറത്തെ ചിലര്‍ പിന്തുണ നല്‍കിയത് ദഹിക്കാനാനാവാതെ സഖാവ് ജയരാജന്‍ ഇന്ന് ഇത്തരമൊരു ഛര്‍ദില്‍ നടത്തിയിരിക്കുന്നു.
കുറ്റം പറഞ്ഞിട്ട് മാത്രം കാര്യമില്ല.
ത് ജരായാജനെ എല്ലാവര്‍ക്കും അറിയാലോ...

ബോക്സിംഗ് താരം മുഹമ്മദലി അന്തരിച്ചപ്പോള്‍ കായിക മന്ത്രിയായിരുന്നു പുള്ളി. കായിക ലോകത്ത് മെഡല്‍ നേടി കേരളത്തിന്‍റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ ഉയര്‍ത്തി എന്നൊക്കെ വിഡ്ഢിത്തരം ചാനലില്‍ പോയി വിളിച്ചുപറഞ്ഞത് അധികമാരും മറന്നുകാണില്ല.

വിഢിത്തരം വിളിച്ചുവരുത്തുന്നതിന് ഒരു അതിരൊക്ക് ഉണ്ട് എന്ന് തിരുത്തിക്കൊടുക്കാന്‍ വിവരമുളള സഖാക്കളാരുമില്ലേ മൂപ്പരുടെ പ്രൈവറ്റ് സെക്രട്ടിമാരുടെ കൂട്ടത്തില്‍ ?

ഇത്തരത്തില്‍ ഇടക്കിടെ ചര്‍ദില്‍ ഉണ്ടാകുന്ന ചിലര്‍ ആ പാര്‍ട്ടിയില്‍ ഇന്നും അന്നും ഉണ്ട് എന്നത് ഈ സമയത്ത് ഓര്‍ക്കുകയാണ്. ബിജെപി നേതാവായ എന്‍ ഗോപാലകൃഷ്ണന്‍, സിപിഎം നേതാക്കളായ ഇഎംഎസ്,വിജയരാഘവന്‍,വിഎസ് അച്യുതാനന്ദന്‍ തുടങ്ങിയവരാണ് അവരില്‍ ചിലര്‍.

മലപ്പുറം ജില്ലയുടെ രൂപീകരണം മുതല്‍ അതുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തിൽ ഇസ്ലാമിക വർഗീയത വളരാൻ ഇടയാക്കിയ തീരുമാനമാണെന്നാണ് മണ്‍മറഞ്ഞുപോയ സഖാവ് ഇഎംഎസ് എന്ന ആചാര്യന്‍ ആദ്യ വെടി പൊട്ടിച്ചിട്ടുള്ളത്.അവിടെ മുസ്ലിം ഭൂരിപക്ഷമുള്ളതാകും അദ്ദേഹത്തെ പ്രോകോപിപ്പിച്ച ചേതോവികാരം അല്ലാതെ ഉള്ളിലെ വര്‍ഗീയതയാണെന്ന് നമുക്ക് ചിന്തിച്ചുകൂടാ… അങ്ങിനെ ചിന്തിച്ചാല്‍ നിങ്ങള്‍ തീവ്രവാദിയായി മാറും.

മലപ്പുറത്തെ കുട്ടികള്‍ പരീക്ഷയില്‍ കോപ്പിയടിച്ചാണ് ജയിക്കുന്നത് എന്ന് പറഞ്ഞത് ഏതെങ്കിലും വിവരംകെട്ടവനായിരുന്നില്ല, സാക്ഷാല്‍ വിഎസ് അച്യുതാനന്ദനായിരുന്നു. കേരള മുഖ്യമന്ത്രി വരെ എത്തിയ ആളായിരുന്നല്ലോ മാന്യദേഹം. ഇന്നിപ്പോള്‍ മലപ്പുറം ഓരോ വര്‍ഷവും എഞ്ചിനിയറിംഗിലും മെഡിക്കലിലുമെല്ലാം റാങ്കുകള്‍ കരസ്ഥമാക്കുമ്പോഴും ഇതുവരെ തിരുത്താത്ത വിഎസിന്‍റെ ആ പ്രസ്താവന മലപ്പുറത്തുകാര്‍ ഓര്‍ക്കും.

മലപ്പുറത്ത് ദേശീയപാത സര്‍വ്വേക്കെതിരെ സമരം നടത്തുന്നവര്‍ മുസ്ലിം തീവ്രവാദികളെന്ന് ഒരു ഉളപ്പുമില്ലാതെ ഉരിയാടിയത് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ എ. വിജയരാഘവൻ ആണല്ലോ..

നിയമുണ്ട് എത്രയോ സംഭവങ്ങള്‍.ലോകസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ജയിച്ചപ്പോള്‍ ദേവസ്വം മന്ത്രിയും സി.പി.എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് മലപ്പുറത്തിെൻറ ഉള്ളടക്കംതന്നെ വർഗീയമാണെന്നും ന്യൂനപക്ഷ വർഗീയതയുടെ കേന്ദ്രീകരണം നടക്കുന്ന മേഖലയാണത് എന്നാണല്ലോ.

മേല്‍പ്പറഞ്ഞ ഒട്ടനവധി വര്‍ഗീയവും ഇസ്ലാമോഫോമിയോ സ്റ്റീരിയോ ടൈപ്പ് വിശ്വാസങ്ങളും ഡയലോഗുകളും പുറത്തുവന്നിട്ടും ഇക്കാര്യത്തിലൊന്നും ഇതുവരെ ഒരു മാപ്പുപറയാനോ തെറ്റാണ് സംഭവിച്ചതെന്ന് പറയാനോ ഇവര്‍ തയ്യാറായിട്ടില്ല എന്നത് പ്രത്യേകം ഓര്‍ക്കണം.എല്ലാവര്‍ക്കും കയറി കൊട്ടാവുന്ന ,മേയാവുന്ന ജനതയായി വരേണ്യ ഇടതു -സെക്കുലർ മലപ്പുറത്തെ പരിഗണിച്ചുപോരുന്നു എന്നതാണതിന് കാരണം.


ബിജെപി നേതാക്കള്‍ മുസ്ലിംങ്ങളെയും മലപ്പുറത്തെയും കുറിച്ച് പറയുകയാണെങ്കില്‍ അത് വര്‍ഗീയതയും സഖാക്കള്‍ അത്തരം പരാമര്‍ശം നടത്തിയാല്‍ അത് മതേതരവും ആകുന്നതിന്‍റെ യുക്തി എന്താണ് ?സംഘ് ആക്കല്‍ എന്നാണ് ഇത്തരം ആളുകളെ വിളിക്കാന്‍ നല്ലത്.

No comments:

Post a Comment