Thursday, April 8, 2010

വിവരാവകാശത്തെ ജനപ്രതിനിധികള്‍ ഭയപ്പെടുന്നതെന്തുകൊണ്ട്‌

നമ്മുടെ രാജ്യം സ്വതന്ത്രമായതിന്റെ ശേഷം ജനങ്ങള്‍ക്കുവേി നിരവധി നിയമങ്ങള്‍ നിര്‍മ്മിച്ചിട്ടുെങ്കിലും അവയില്‍ ജനങ്ങളെ ഏറെ സ്വാധീനിച്ച നിയമം 2005 ല്‍ നിലവില്‍വന്ന വിവരാവകാശ നിയമമാണെന്ന കാര്യത്തില്‍ തര്‍ക്കമുാകാനിടയില്ല.തനിക്കു ചുറ്റും എന്താണ്‌ നടക്കുന്നതെന്ന്‌ അറിയാന്‍ ഒരു സാമൂഹ്യ ജീവിയെന്ന നിലയില്‍ മനുഷ്യന്‌ താത്‌പര്യവും അവകാശവും ഉ്‌. ജനപ്രതിനിധികള്‍ ഭരണം നടത്തുന്ന ഒരു ഭരണക്രമമെന്ന നിലയില്‍ തങ്ങള്‍ വോട്ട്‌ നല്‍കി വിജയിപ്പിച്ച ജനപ്രതിനിധികള്‍ എന്നവകാശപ്പെടുന്നവര്‍ ഭരണകേന്ദ്രങ്ങളില്‍ എന്തെല്ലാം ചെയ്യുന്നു എന്നു അറിയുവാനും, ചോദിക്കാനും അവകാശമു്‌. ജനങ്ങള്‍ക്കുവേി ഭരണം നടത്തുന്ന പ്രതിനിധികള്‍ എന്ന നിലക്ക്‌ അതു നല്‍കേത്‌ പ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും ബാധ്യതയാണ്‌.അതായത്‌ ജനങ്ങള്‍ക്കുതന്നെയാണ്‌ ജനാധിപത്യ രാജ്യത്തില്‍ പരമാധികാരം.

എന്നാല്‍ ജനങ്ങളുടെ ഈ അവകാശം വിഭാവനം ചെയ്യുന്ന വിവിരാവകാശനിയമത്തെ കളങ്കിതപ്പെടുത്തുന്ന വിധമാണ്‌ കേരള നിയമസഭയില്‍ അടുത്തകാലത്തായി നടന്നുവരുന്നത്‌.രാജ്യത്ത്‌ ആദ്യമായാണ്‌ സംസ്ഥാന വിവരാവകാശ കമ്മീഷണറെ നിയമസഭയിലേക്ക്‌ വിളിച്ച്‌ കാര്യങ്ങളുടെ വിശദീകരണം ആവശ്യപ്പെടുന്നത്‌. വളരെ അപമാനകരമായ സംഭവമാണിത്‌.
അടുത്തമാസം ആറിനു ഇതുസംബന്ധിച്ച ചര്‍ച്ച നടക്കാനിരിക്കെ വിവാദമായ ഈ നടപടിയിലേക്ക്‌ നയിച്ച പ്രധാനകാരണം വ്‌ിശദീകരിക്കുന്നത്‌ നന്നായിരിക്കും.
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ വിവിധ പ്രവര്‍ത്തനങ്ങളോടുള്ള വിയോജിപ്പ്‌ നിലനിര്‍ത്തികൊുതന്നെ നമ്മുടെ നിയമസഭാസമിതി കഴിഞ്ഞ ദിവസം ചെയതതിനോടു ന്യായീകരിക്കാനാകില്ല.
ഉമ്മന്‍ചാി മന്ത്രിയായിരിക്കുമ്പോള്‍ ടിഎം ജേക്കബ്‌ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ടേപ്പ്‌ ആവശ്യപ്പെട്ട്‌ എറണാകുളത്തെ വിവരാവകാശപ്രവര്‍ത്തകനായ അഡ്വ.ഡി ബി ബിനു നല്‍കിയ വിവരാവകാശ അപേക്ഷക്ക്‌ മറുപടി നല്‍കാന്‍ പറ്റില്ലെന്നാണ്‌ സംസ്ഥാന നിയമസഭാ കമ്മിറ്റി അറിയിച്ചിരിക്കുന്നത്‌.

പിന്നെ എന്തിനാണീ ധാരാളം പണം മുടക്കി നിയമസഭ ഈ വീഡിയോ ടേപ്പുകള്‍ സൂക്ഷിച്ചുവെക്കുന്നത്‌ ? സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏതൊരു ഫയലും അത്‌ അറിയാന്‍ പൗരന്‌ അവകാശമുെന്നാണ്‌ ഈ നിയമം വിഭാവനം ചെയ്യുന്നത്‌. (നിയമത്തിലെ എട്ട്‌, ഒമ്പത്‌ വകുപ്പുകളില്‍ ഉള്‍പ്പെടുന്ന രാജ്യരക്ഷാ സംബന്ധമായ വിവരങ്ങളൊഴികെ )
ലക്ഷക്കണക്കിന്‌ രൂപ പ്രതിദിനം ചിലവഴിച്ച്‌ അത്യാധുനിക ഓഡിയോ സംവിധാനമുള്ള ഒരു നിയമസഭയില്‍പോയി തോന്നിയപോലെ സംസാരിക്കാനും, പ്രവര്‍ത്തിക്കാനുമല്ല ജനങ്ങള്‍ തിരിഞ്ഞെടുത്തുവിട്ടിരിക്കുന്നത്‌. അതുകൊ്‌ അവിടെ നടക്കുന്ന ഏതൊരുവാക്കും ചലനങ്ങളും റെക്കോര്‍ഡ്‌ ചെയ്യപ്പെടുകയും സംരക്ഷിക്കുകയും ചെയ്യുന്നു്‌. അതിനാല്‍ അത്‌ അറിയാല്‍ പൗരന്‌ അവകാശമുള്ളതിനാല്‍ അതു നല്‍കാന്‍ നിയമസഭ മടികാണിക്കുന്നു എന്നറിയുമ്പോള്‍ ഈ നിയമത്തിന്റെ അന്തസത്തയെയാണ്‌ നമ്മുടെ ഭരണാധികാരികള്‍ കളങ്കപ്പെടുത്തുന്നത്‌. ഇത്‌ ഈ നിയമത്തെകുറിച്ചുള്ള തെറ്റായ ധാരണയിലേക്ക്‌്‌ വഴിവെക്കുകയുള്ളൂ.

എന്നാല്‍ ഇത്രയക്കെയായിട്ടും നമ്മുടെ ജനപ്രതിനിധികളില്‍ ഒരാള്‍പോലും പ്രതിപക്ഷമടക്കം ഈ വിഷയത്തില്‍ പ്രതികാരിക്കാതിരിക്കുമ്പോള്‍ ഈ വിഷയത്തില്‍ ഇവര്‍ ഒറ്റകെട്ടാണ്‌ എന്ന്‌ വ്യക്തമാക്കുകയാണ്‌ ചെയ്യുന്നത്‌. അതായാത്‌ നടപടിയെ ചോദ്യം ചെയ്‌താല്‍ തന്റെ ചെയ്‌തികള്‍ക്കും അത്‌ ദോഷകരമാണെന്ന്‌ തിരിച്ചറിവുകൊാണോ ഇവര്‍ മിാതിരിക്കുന്നതിന്റെ പിന്നിലെന്ന്‌ സംശയിക്കേിയിരിക്കുന്നു.
കാരണം ജനപ്രതിനിധികളുടെ ചെയ്‌തികള്‍ ഔദ്യോഗിക തലത്തില്‍ ഫയലുകളാക്കി സൂക്ഷിക്കുമ്പോള്‍ അത്‌ പൊതു ജനത്തിന്‌ പാടില്ലെന്ന്‌ പറയാന്‍ ഇവര്‍ക്ക്‌ ആരാണ്‌ അവകാശം നല്‍കിയത്‌.
ജനങ്ങളുടെ താത്‌പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ വിവരാവകാശനിയമം ഫലപ്രദമാക്കുന്നതിന്‌ കൂടുതല്‍ ജാഗ്രത കാട്ടേതു്‌.ഭരണത്തില്‍ സുതാര്യത വരുമ്പോഴാണ്‌ ജനാധിപത്യം അര്‍ത്ഥവത്താകുന്നത്‌. അതിനാല്‍ ജനങ്ങളുടേതായ ഈ നിയമത്തെ കൈക്കടത്തലിനുവിധേയമാക്കാതെ ജനങ്ങള്‍ക്കു വിട്ടുകൊടുക്കൂ....

No comments:

Post a Comment