Thursday, December 2, 2010

പത്രസ്വാതന്ത്ര്യത്തിനായി അണിചേരുക.


പത്ര/മാധ്യമ പ്രവര്‍ത്തകയായ കെ കെ ഷാഹിനയുടെ തൊഴില്‍ പരമായ ഒരു പ്രതിസന്ധി അവരുടേത് മാത്രമല്ല, മൊത്തം പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണകൂട കടന്നു കയറ്റമാണ്.
ഇതുമായി ചേര്‍ന്ന് ഒരു ചര്‍ച്ച ഒരു സംഘം മാധ്യമ സ്‌നേഹികള്‍ ഗൂഗിള്‍ ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഡോ.ആര്‍ വി ജി മേനോന്‍ തയാറാക്കിയ പത്രക്കുറിപ്പ് ഇവിടെ പകര്‍ത്തുന്നു.
താങ്കളുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ബ്ലോഗിലും ഇത് പകര്‍ത്തിയിടുക.

*ഇത് പത്ര സ്വാതന്ത്ര്യത്തിന്‍മേലുള്ള പോലീസ് ടെററിസം*

ബാംഗ്ലൂര്‍ സ്ഫോടന കേസ് സംബന്ധിച്ച് അറസ്റ്റു ചെയ്യപ്പെട്ട മദനിയെ ആ
സംഭവവുമായിബന്ധിപ്പിക്കുന്നത് എന്ന്‌ കര്‍ണാടക പോലീസ് അവകാശപ്പെടുന്ന പ്രധാന കണ്ണി
മദനിയുടെ കുടക് യാത്രയാണ്.
മദനിയെ കുടകില്‍ കണ്ടു എന്ന്‌ ‌ കര്‍ണാടക പോലീസ്പറയുന്ന സാക്ഷികളോട് നേരിട്ട് അന്വേഷിച്ചു കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മുതിര്‍ന്ന ടെഹെല്കയുടെ റിപ്പോര്ടരായ ഷാഹിനയെ, സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന്‌ ആരോപിച്ചു കേസില്‍ കുടുക്കാനുള്ള കര്‍ണാടക പോലീസിന്റെ ശ്രമം അത്യന്തം അപലപനീയമാണ്. ഇത് പത്ര സ്വാതന്ത്ര്യത്തിന്റെ മേലുള്ള ആക്രമണം ആണെന്ന് ഞങ്ങള്‍ കരുതുന്നു. പൊതു
താത്പര്യമുള്ള കേസുകളില്‍ പോലീസുകാര്‍ നല്‍കുന്ന വിവരങ്ങള്‍ അപ്പടി പകര്‍ത്തുകയല്ല ഉത്തരവാദിത്വമുള്ള റിപ്പോര്ട്ടരുടെ ധര്‍മം. അതിന്റെ സത്യാവസ്ഥസ്വയം അന്വേഷിച്ചു ബോധ്യപ്പെടുക എന്നത് പത്ര പ്രവര്‍ത്തകരുടെ ചുമതലയാണ്. അത് നിര്‍വഹിക്കാന്‍ ശ്രമിച്ച ഷാഹിനയെ ഭീഷണിപ്പെടുത്തുന്നതും കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതും സ്വതന്ത്രമായ പത്രപ്രവര്തനത്തെ ഭയപ്പെടുന്ന ഫാസിസ്റ്റു രീതികളാണ്. ഇത്തരം പ്രവണതകളെ മുളയിലെ നുള്ളി കളഞ്ഞില്ലെങ്കില്‍ അത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാകും എന്ന്‌ ഞങ്ങള്‍ ഭയപ്പെടുന്നു. അതുകൊണ്ട് ഇതിനെ കേവലം ഷാഹിനയുടെയോ ടെഹെല്‍കയുടെയോ പ്രശ്നം എന്നതിലുപരി പത്ര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം എന്ന നിലയില്‍ കണ്ട് ജനാധിപത്യത്തെ മാനിക്കുന്ന സര്‍വരും ഈ നീക്കത്തിനെതിരെ പ്രതിഷേധിക്കണം എന്ന്‌ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

(ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ഗൂഗിള്‍ സംഘ ചര്‍ച്ചാ വേദിയിലെ അംഗങ്ങള്‍ തയാറാകിയത്)

No comments:

Post a Comment