Sunday, March 26, 2017

മാര്‍ച്ച് പറയുന്നത്...

Siraj Sunday Page  26-3-17 ( UAE )


നീ ഒരുപാട്‌ മാറിയപോയി.
ജീവിതത്തില്‍ സുഖ-ദുഖ സമ്രിശ സ്‌മൃതികളുണര്‍ത്തി നീ സമ്മാനിച്ച ഓര്‍മ്മകളില്‍ ഗതകാല സ്‌മരണകള്‍ കവിളില്‍ കണ്ണീര്‍ സമ്മാനിക്കുന്നുവോ?വേര്‍പിരിയലോ?.


ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോഴാവും നിന്റെ വിരഹനൊമ്പരം ആദ്യമായി അനുഭവിച്ചുതുടങ്ങിയിട്ടുണ്ടാവുകവിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളുടെ മാസം.വിദ്യാലയങ്ങളില്‍ ക്ലാസ് ആരംഭിക്കുന്ന ദിവസമേ.. അധ്യാപകര്‍ മാര്‍ച്ചിനെ കുറിച്ച് മുന്‍ധാരണയുണ്ടാക്കി തുടങ്ങും.മാര്‍ച്ചില്‍ നടക്കുന്ന വാര്‍ഷിക പരീക്ഷയില്‍ ശോഭിക്കണമെങ്കില്‍ ഇപ്പോഴേ പഠിച്ചു തുടങ്ങണമെന്ന്.


പരീക്ഷണങ്ങളായ പരീക്ഷകളെല്ലാം കഴിഞ്ഞ് രണ്ടു മാസത്തെ വേനലവധിക്ക്‌ സ്‌കൂള്‍ പൂട്ടുന്ന മാസം.വീട്ടിലെത്താന്‍ ഓടിത്തിമിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ ആദ്യമെത്താന്‍ മത്സരിക്കുന്ന കുട്ടിക്കൂട്ടങ്ങള്‍.വേനലവധിയിലെ കളികളാരവമായിരിക്കണം ആ ഉത്സാഹത്തിന്‍റെ പിന്നില്‍.വീരാന്‍കുട്ടികാക്കാറ് ഭാഗത്തുള്ള പറമ്പാണല്ലോ അന്ന് കുട്ടിക്കൂട്ടങ്ങളുടെ കളിമൈതാനം.


തൊട്ടുകളി,കുട്ടിയുംകോലും,സാറ്..വൈകുന്നരത്തോടെ സജീവമാകുന്ന ഫുട്‌ബോള്‍ മത്സരം.ചെറിയ കുട്ടികളായതിനാല്‍ സന്യാസിയെപ്പോലെ ഗോള്‍കീപ്പറായി നില്‍ക്കാന്‍ മാത്രമേ അന്ന് അവസരം കിട്ടൂ.
കശുമാവിന്‍ കൊമ്പുകളില്‍ കയറിയും ചാടിയും കാലുകള്‍ മരങ്ങളുടെ ശിഖരങ്ങളില്‍ കോര്‍ത്ത് തലയുംഉടലും താഴേക്ക്‌ തൂക്കിയിടുന്ന അഭ്യാസ പ്രകടനങ്ങള്‍..

ചിതല്‍ പുറ്റുകളിലുംമണ്‍മതിലുകളുടെ വിടവുകളിലും ചേക്കേറിയിരുന്ന തേനീച്ച കൂട്ടുകളില്‍ നിന്നും തേനെടുത്ത്‌ നുണഞ്ഞതും 20 രൂപക്ക്‌ കച്ചവടക്കാരന്‍ കോമുകാക്കാക്ക്‌ കച്ചവടം നടത്തി പണം കണ്ടെത്തുന്നതും മാര്‍ച്ചിലെ വേനലധിക്കാലത്താണ്.

തേനിച്ചപ്പലകകള്‍ അടര്‍ത്തിയെടുക്കുമ്പോള്‍ തേനിച്ചകള്‍ക്ക്‌ നോവാതിരിക്കാന്‍ ഊതിയൂതി കാറ്റ്‌പോകാന്‍ നേരം ഇരു കണ്‍തടങ്ങള്‍ക്കും വേദനയുടെ ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ തേനീച്ചകള്‍ വന്ന് ചുമ്പിക്കുന്നതോടെയാണ്‌ ആ സീസണിലെ തേനെടുക്കല്‍ കളികളും സാഹസങ്ങളും അവസാനിച്ചിരുന്നത്‌.

കൗമാരത്തിലെത്തുമ്പോള്‍ ഹൃദയ വേദനകള്‍ സമ്മാനിക്കുന്ന മാര്‍ച്ച്‌ഓര്‍ക്കുമ്പോള്‍ ഹൃദയത്തിലെവിടെയോ ചെറിയ
നീറ്റല്‍ സന്തോഷ കണ്ണീര്‍ പടര്‍ത്തുന്നുണ്ടാസൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ഒരു പക്ഷെ അനുരാഗത്തിന്റെയും നാമ്പുകള്‍ ജീവിത്തിലേക്ക്‌ കോറിയിടുമ്പോഴാകും വില്ലനായി മാര്‍ച്ച് മാസത്തിലെ ദിനങ്ങള്‍ കടന്നുവരിക.
"ഇനി പരീക്ഷകളാണ്ഇനി രണ്ടു മാസം കഴിഞ്ഞ് കാണാമെന്ന് കാണാമെന്ന് മൊഴിഞ്ഞ് പലരും പല കോണിലേക്ക് മറയുന്ന ദിനങ്ങള്‍ഗുഡ് ബൈ പറഞ്ഞ് പോകുമെങ്കിലും രണ്ടു മാസം കഴിഞ്ഞ് ജൂണിലെ പെരുമഴയില്‍ കുടചൂടി സ്കൂള്‍ വരാന്തയിലേക്ക് കയറിവരുന്നവരുടെ കൂട്ടത്തില്‍ ഒരാളെ മാത്രം കണ്ടില്ല.ഒമ്പതാം ക്ലാസോടെ പഠനം നിറുത്തി ഏതോ ഒരാളുടെ ഭാര്യയെന്ന റോളില്‍ ജീവിതം പഠിപ്പിക്കാന്‍ അവളിപ്പോള്‍ പോയിരിക്കുന്നുജൂണിലെ പെരുമഴയില്‍ ചുടു കണ്ണുനീര്‍ ചാറി പെയ്ത് തീര്‍ക്കുന്ന കൗമാര കാലംകളിയാരംഭിക്കും മുമ്പെ കളിക്കളത്തില്‍ നിന്നൊഴിവായിപ്പോകേണ്ടി വന്ന പരാജിതന്‍റെ കൗമാര കാലമായിരിക്ക 90 കളിലെ കൗമാരക്കാരന്‍റെ മനസ്സ്.




"മാര്‍ച്ചിലെഴുതപ്പെട്ട വരികള്‍ `എന്ന കവിതയില്‍ വില്യം വേര്‍ഡ്‌സ്‌ വര്‍ത്ത്‌ എഴുതി .
Like an army defeated
The snow hath retreated,
And now doth fare ill
On the top of the bare hill


എങ്കിലും മാര്‍ച്ച്‌........
നിരവധി സൗഹൃദങ്ങളെ നീ വല്ലാതെ മിസ്സ്‌ ചെയ്യുന്നുയാത്രയപ്പുകള്‍ സംഘടിപ്പിച്ച്‌ വിടപറയാനൊരുങ്ങുമ്പോള്‍ എന്നുമെന്നും ഓര്‍മ്മിക്കാന്‍ ഓരോരുത്തരും സമ്മാനിക്കുന്ന വിക്രിയകള്‍ നാണിപ്പിക്കാറില്ലേ ഓര്‍മ്മ പുസ്തക താളുകളില്‍ ഇടം പിടിക്കാന്‍ അവസരം കിട്ടിയ മറ്റൊരുമാസം വേറെയുണ്ടാകില്ല.കവിതാ പുസ്‌തകങ്ങളില്‍ നിന്നും അല്ലാതെയും കടമെടുത്ത വരികളുംനമ്മുടെ സാഹിത്യ ഭാവനങ്ങളും കൂട്ടികലര്‍ത്തി സ്‌നേഹത്തിന്റെ ഭാഷകള്‍ ഓരോ ഓട്ടോ ഗ്രാഫിലും ഇടംപിടിച്ചു.
മറക്കാനുംമറക്കാതിരിക്കാനും അവകാശമുള്ള ഈ ലോകത്ത്‌ മറക്കെരുതെന്ന്‌ പറയാന്‍ എനിക്ക്‌ അവകാശമില്ല...എങ്കിലം ഞാന്‍ നിന്നോട്‌ ചോദിക്കുന്നുനീയെന്നെ മറക്കുമോ....." എന്ന് ആരുടേതോ ആയി എഴുതപ്പെട്ട വരികളാണ് അധിക പേരും അക്കാലത്ത് ഓട്ടോ ഗ്രാഫില്‍ എഴുതപ്പെട്ടതായി കണ്ടത്.
അത്തരം ഓര്‍മ്മ പുസ്തക പേജില്‍ ആദ്യം ഇടം കൊടുത്തത് ആര്‍ക്കായിരിക്കും?


അതിലെ ഏത്‌ പേജിലാണ്‌ പ്രിയ സുഹൃത്തിന്‍റെ ചിലപ്പോള്‍ പ്രിയപ്പെട്ടവളുടെ ഹൃദയത്തിലൂടെ വന്ന വാക്കുകള്‍ പതിഞ്ഞത്‌ ഓഹോ നടുപ്പേജില്‍ തന്നെയാണ്.സന്തോഷം.എഴുതുമ്പോള്‍ നടുപ്പേജില്‍ തന്നെ എഴുതണം.കാരണം പറിച്ചുപോകുമ്പോള്‍ ഒരുമിച്ചു തന്നെ പിരിഞ്ഞ് പോകുന്ന പേജുകളാണല്ലോ അവ.


പ്രവാസ ലോകത്തെ മാര്‍ച്ച് മാസം കൗമാര ബന്ധങ്ങളെ രാജ്യങ്ങള്‍ക്കപ്പുറത്തേക്കും ഒരുപക്ഷെ ലോകത്തിന്‍റെ ഏതെങ്കിലും ഭൂഖണ്ഡങ്ങളിലേക്കോ ആണ് കണ്ണിവേര്‍ക്കപ്പെടുന്നത്.ഏതൊക്,വിരസരമായ ഫ്ളാറ്റ് ജീവിതത്തില്‍ നിന്നിറങ്ങി രാജ്യങ്ങളുടെ അതിര്‍ഥികള്‍ വകവെക്കാതെ സ്കൂള്‍-കലാലയങ്ങളില്‍ നിന്ന് കോര്‍ത്തെടുത്ത സൗഹൃദ ബന്ധങ്ങളൊടെല്ലാം വിടപറയേണ്ട മാസമാണല്ലോ മാര്‍ച്ച്.


നാട്ടിലെ സ്കൂളുകളിലും കോളേജുകളിലും അടുത്ത കാലത്തായി സജീവമായികൊണ്ടിരിക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങള്‍പ്പോലും ഇവര്‍ക്ക് അന്യമാകുമോ?കോളേജിനെയുംസ്‌കൂു പോകുന്നവരെയെല്ലാം മക്കളെപോലെ സ്‌നേഹിച്ച്‌ വിടപറയുമ്പോള്‍ അനുഭവിക്കുന്ന നൊമ്പരം അനുഭവിക്കാത്ത അധ്യാപക ജീവതമുണ്ടാകുമോ..?


ക്ലാസ്‌ മുറിയിലെ ശല്യക്കാരെന്ന്‌ കരുതിയവര്‍ വിടപറായാന്‍ നേരം തെറ്റുകളേറ്റുപറഞ്ഞ്‌ യാത്ര പറയാന്‍ മധുരപലഹാരങ്ങളുമായെത്തുമ്പോള്‍ കണ്ണുകള്‍ നിറയുന്നതുംസ്‌നേഹം വാരിക്കോരി സമ്മാനിച്ചവര്‍ ഒരു വാക്കുപോലും ഉരിയാടാതെ പടിയിറങ്ങുമ്പോള്‍ നോവുന്നതുമായ അധ്യാപക ഓര്‍മ്മകള്‍..


എല്ലാത്തിനുമൊടുവില്‍ അധ്യാപന ജീവിതമവസാനിപ്പിച്ച്‌ ഏകാന്തമായ ഒരു റിട്ടയര്‍മെന്‍റ് ജീവിതം നയിക്കാനാകുമ്പോള്‍ മാര്‍ച്ച്‌ നീ വല്ലാതെ ഭീതിപ്പെടുത്തും.

സാമ്പത്തിക വര്‍ഷാവസാനത്തിന്റെ തലവേദനയായിട്ടാകും ചിലരെങ്കിലും മാര്‍ച്ചിനെ പരിഗണിക്കുക.ശീതീകരിച്ച ഓഫീസ് മുറികളിലും വിയര്‍ക്കുന്ന ജീവിതങ്ങളെ മാര്‍ച്ചില്‍ നമുക്കു കാണാം.ഓഡിറ്റുകളുടെ പൂരക്കാലം.ജോലി തിരക്കുകളാല്‍ രാത്രി-പകല്‍ ഭേദമന്യേ ജോലിയെടുത്തുംഞായറാഴ്‌ചകളില്‍?

No comments:

Post a Comment