Tuesday, January 15, 2013

ജീവനില്ലാത്ത പ്രസ്ഥാനങ്ങള്‍ നമുക്കെന്തിന് ?

ജീവനില്ലാത്ത പ്രസ്ഥാനങ്ങള്‍ നമുക്കെന്തിന് ?


സ്വകാര്യ മേഖലയിലെ സിബിഎസ്ഇ,ഐസിഎസ്ഇ, അണ്‍ എയിഡഡ് സ്‌കൂളുകളിലെ
അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളുടെ ദയനീയമായ സ്ഥിതി വിശേഷങ്ങളെ കുറിച്ച്
ചര്‍്ച്ചകള്‍ സജീവമായിരുന്നിട്ടും ഇതൊന്നുമറിയാത്തതായി നടിക്കുകയാണ്
ഇവിടത്തെ യുവജന പ്രസ്ഥാനങ്ങള്‍ .

കള്ളുചെത്തുകാരനും ബീഡി തുറുപ്പുകാരനുമൊക്കെ സംഘടനയും ക്ഷേമ ബോര്‍ഡുകളും
ഉള്ള നാടാണ് നമ്മുടെ സംസ്ഥാനം. നിര്‍ഭാഗ്യവശാല്‍ ഈ സംസ്ഥാനത്തെ സാക്ഷര
പ്രബുദ്ധരാക്കുന്നതില്‍ അതുല്യമായ ഒരു സ്ഥാനം സ്വകാര്യമേഖലയിലെ
അധ്യാപകര്‍ക്കും അവകാശപ്പെട്ടതായിട്ടും ഇവര്‍ ഇന്നും
ചൂഷണത്തിനടിനപ്പെടുന്ന സ്ഥിതിവിശേഷമാണെന്നത് ദൗര്‍ഭാഗ്യകരമാണ്.


 മത-സാമൂദായിക ശക്തികളാണ് ഈ മേഖല നിയന്ത്രിക്കുന്നത് എന്നതിനാലാകണം ഇവിടെ
ബഹുജന പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ മൗനമവലമ്പിക്കുകയാണ്
ചെയ്യുന്നത്.ഡിവൈഎഫ്‌ഐ,എവൈഎഫ്‌
ഐ, യൂത്ത്‌കോണ്‍ഗ്രസ്,സോളിഡാരിറ്റി തുടങ്ങി
നമ്മുടെ നാട്ടില്‍ ശബ്ദമുയര്‍ത്തുന്ന രാഷ്ട്രീയ സംഘടനകള്‍, തൊഴിലാളി
സംഘടനകള്‍,മത സഘടനകള്‍, എന്‍ജിഒകള്‍, അധ്യാപക സംഘടനകള്‍ തുടങ്ങിയ
സംഘടനകളാരും ഇതെ കുറിച്ച് നിശബ്ദത പാലിക്കുന്നത് ഒരു സമൂഹത്തോട്
ചെയ്യുന്ന കൊടുംവഞ്ചനയാണ്.

സമുദായ വോട്ട് എന്ന ഒറ്റക്കാരണം മുന്‍നിറുത്തി ഇവര്‍ നിശ്ബ്ദത
തുടരുമ്പോള്‍ എന്തിനാണ് നമുക്ക് ഇത്തരം സംഘടനകളും പ്രസ്ഥാനങ്ങളുമെന്ന്
സ്വാഭാവികമായും ചുരുങ്ങിയ പക്ഷം ഈ മേഖലയിലുള്ളവരെങ്കിലും തിരിച്ചു
ചോദിച്ചാല്‍ അതിനെ അരാഷ്ട്രീയ വാദമെന്നോ മതവിരുദ്ധമെന്നോ പറയാനാകില്ല.ഈ
മേഖലയിലെ അധ്യാപകര്‍ അസംഘടിതരാണ് എന്ന ഒറ്റക്കാരണമാണ് ഇവര്‍ ചൂഷണം
ചെയ്യപ്പെടാനുള്ള കാരണം. ഇവര്‍ സംഘടിക്കേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു.നിര്‍ഭാഗ്യവശാല്‍ സംഘടിക്കുമ്പോഴേക്കും ഇവരുടെ
ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയാകണം ഇവരെ പ്രതികരണമില്ലാതാക്കി
മാറ്റുന്നതിനുള്ള പ്രധാന ഹേതു.

തുല്യ ജോലിക്ക് ന്യായമായ കൂലിയെന്ന തത്വമാണ് ഈ മേഖലയില്‍
നിഷേധിക്കപ്പെടുന്നത്.എന്നാല്‍ യഥാര്‍ത്ഥ ശംബള പട്ടികയും സര്‍ക്കാറിനെ
പറ്റിക്കാനുള്ള ശംബളപ്പട്ടികയും സൂക്ഷിച്ച്  രക്ഷപ്പെടുകയാണ് സ്‌കൂള്‍
മാനേജ്‌മെന്റുകള്‍.

ശംബളം മാത്രമല്ല ഈ മേഖലയിലെ പ്രശ്‌നം.ഈ മേഖലയിലെ അധ്യാപകര്‍ നേരിടുന്ന
സാമൂഹ്യവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. ചില
സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് രാവിലെ മുതല്‍ വൈകീട്ട് ക്ലാസ് കഴിയും വരെ
ഇരിക്കാന്‍പോലും പറ്റാത്ത നിയമങ്ങളാണ് പ്രിന്‍സിപ്പല്‍മാര്‍
ഉണ്ടാക്കിവെച്ചിട്ടുള്ളത്. ഇവരെ മോണിട്ടര്‍ ചെയ്യാന്‍ ചില അധ്യാപകരെയും
ചുമതലപ്പെടുത്തുകയും ഏതെങ്കിലും ടീച്ചര്‍ ഇരുന്നാല്‍ അക്കാര്യം
മൈക്കിലൂടെ വിളിച്ചുപറയുന്നത് ചില സ്‌കൂളുകളിലുണ്ടെന്നത് പരസ്യമായ
രഹസ്യമാണ്. വീടുകളിലെത്തിയാല്‍പോലും അല്‍പ്പം പോലും വിശ്രമിക്കാനാകാതെ
രക്ഷിതാക്കളുടെ ഫോണ്‍ വിളികള്‍ക്ക് മറുപടി പറയുക, നോട്ടു പുസ്തകങ്ങള്‍
പരിശോധിക്കുക, ബോധന സാമഗ്രികളുണ്ടാക്കുക തുടങ്ങി ഇവരുടെ ജോലിഭാരം
ഇരട്ടിയാണ്. ഇതൊക്കെ പറഞ്ഞാല്‍ തങ്ങളുടെ സ്ഥാപനത്തെ തകര്‍ക്കാനുള്ള
ആസൂത്രിത നീക്കമാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ അധികനാള്‍ ആര്‍ക്കും
സാധിക്കുമെന്ന് തോന്നുന്നില്ല.

ഇത്രയൊക്കെയായിട്ടും ആരുമെന്താണ് അധികം പരാതി പറയാത്തത് എന്നാണ് പലരും
ചോദിക്കാറുള്ളത്. ജോലി നഷ്ടപ്പെടുമോയെന്ന ഭീതി തന്നെയാണെന്നാണ് അതിന്
മറുപടി. മിക്ക സ്‌കൂളുകളിലും സ്ത്രീകളായ അധ്യാപികമാരെയാണ്
മാനേജ്‌മെന്റുകള്‍ കൂടുതല്‍ നിയമിക്കുന്നത്. കുറഞ്ഞ ശംബളം
കൊടുക്കാമെന്നതും ചുഷണം ചെയ്താലും പ്രതികരണം കുറവാണെന്നുമുള്ള ധാരണ
മാനേജ്‌മെന്റുകള്‍ക്ക് പിന്‍ബലം നല്‍കുന്നുണ്ടാകാം.

ഇവിടെ മറ്റൊരു കാര്യം കൂടി പ്രസക്തമാണ്. നഴ്‌സുമാരുടെ സമരം നടന്നപ്പോഴാണ്
ആ സ്ഥാപനങ്ങള്‍ നടത്തുന്ന മതപ്രസ്ഥാനങ്ങളുടെ വിചിത്രമായ പ്രസ്താവനകള്‍
കേട്ടത്. മത സംഘടനകളുടെ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കമാണെന്ന് വരെ
പ്രചരിപ്പിക്കപ്പെട്ടു.എന്നാല്‍ അതിനുമെത്രയോ
പ്രത്യാഘതമുണ്ടാക്കുന്നതാകും അണ്‍ എയിഡഡ് മേഖലയില്‍ 'മുല്ലപ്പൂ
വിപ്ലവം'വന്നാലുണ്ടാകുന്നത്.

കൂടാതെ സാമൂഹ്യവും ചൂഷണത്തിനുമെതിരെയും സ്‌നേഹം, സാഹോദര്യം, സമത്വമൊക്കെ
വിളംബരം ചെയ്യുന്ന മത ആശയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും അത്
പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് മത സംഘടനകള്‍ . എന്നാല്‍ സര്‍ക്കാര്‍
പ്രതിബാധിക്കുന്ന ശംബളം കൊടുക്കാതിരിക്കാന്‍ വ്യാജ
രേഖകളുണ്ടാക്കുന്നതിന്റെ മതപരമായ വിധിയെന്താണ് ? ഭരണകൂടത്തെ ചതിക്കുക
എന്നത് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് യോജിച്ചതാണോ ? ഇതൊക്കെ
പരലോകത്ത് ചോദ്യം ചെയ്യപ്പെടാത്ത കാര്യങ്ങളാണോ ? ഇതിനൊക്കെ
പൊതുസമൂഹത്തോട് മറുപടി പറയാതെ ഈ ലോകത്ത് രക്ഷടാന്‍ കഴിഞ്ഞേക്കാം.എന്നാല്‍
അത്തരം അനീതികളോട് പൊറുക്കപ്പെടാത്ത തെറ്റുകളായിത്തന്നെ ചരിത്രത്തില്‍
അവശേഷിക്കുമെന്ന് ഇത്തരം ആളുകള്‍ ഓര്‍ത്താല്‍ നന്ന്.


No comments:

Post a Comment