Showing posts with label Teaching. Show all posts
Showing posts with label Teaching. Show all posts

Saturday, February 9, 2019

നിങ്ങളൊരു മികച്ച അധ്യാപകനാണോ ?


വല്ല കാര്യവുമുണ്ടായിരുന്നോ മാഷേ..
കുട്ടിയുടെ കയ്യില്‍ നിന്ന് അടി വാങ്ങി തോളെല്ല് പൊട്ടിക്കണണമായിരുന്നോ?
നിങ്ങളെന്തിനാണ് ഇത്ര ആത്മാര്‍ത്ഥത കാണിക്കുന്നത് ?
അവര്‍ കോപ്പിയടിക്കേ… പഠിക്കേ.. പഠിക്കാതിരിക്കേ… എന്തുവേണേലും ചെയ്തോട്ടെ എന്ന് കരുതി കണ്ണടച്ചാപോരായിരുന്നോ ?എങ്കില്‍ നിങ്ങള്‍ക്ക് ഈ ഗതി വരില്ലായിരുന്നല്ലോ…
എല്ലാം വിദ്യാര്‍ഥി കേന്ദ്രീകൃതമായ കാലത്തല്ലേ നമ്മളിപ്പോള്‍ പഠിപ്പിക്കുന്നത്.
Child centered education നും വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെയും കാലം.
ഇപ്പോള്‍ നിങ്ങള്‍ പഠിപ്പിക്കുകയല്ല…
ആ വാക്ക് ഇന്നത്തെ കാലത്ത് ഉപയോഗിക്കാന്‍ പാടില്ല.
അങ്ങിനെ ഉപയോഗിക്കുന്നവര്‍ പ്രാകൃത കാലത്തെ അധ്യാപഹയന്മാരാണ്.
വേറെ വാക്ക് നോക്കാം. മെന്‍റിംഗ് അല്ലെങ്കില്‍ ഫെസിലിറ്റേറ്റ് ചെയ്യുന്നവര്‍ എന്നാണ് പറയേണ്ടത്.
നിങ്ങളിപ്പോള്‍ റ്റീച്ചറല്ല. Facilitator മാത്രമാണ്.
അതാണ് ഇപ്പോഴത്തെ കാലത്ത് നിങ്ങളെപോലെയുള്ളവരെ വിശേഷിപ്പിക്കുന്നത്.
കുട്ടിയെ ഉപദേശിക്കരുത്, ചീത്തപറയരുത്, ശിക്ഷിക്കരുത്.
അമേരിക്കയിലൊക്കെ അതാണ് രീതി.
നമുക്ക് നമ്മുടെ രീതിപാടില്ല.
അവരുടെ സംസ്കാരം , അവരുടെ വിദ്യാഭ്യാസ രീതികള്‍ ആണ് ലോകത്ത് നല്ല രീതി.
തെറ്റും ശരിയും എല്ലാം അവന്‍ കാലക്രമേണ മനസ്സിലാക്കികോളും എന്നല്ലേ നമുക്ക് കിട്ടുന്ന പുതിയ വിദ്യാഭ്യാസ സബ്രദായ കാലത്തെ പരിശീലന ക്ലാസുകളില്‍ നിന്ന് കിട്ടുന്നത്.
ക്ലാസെടുക്കുന്നതിനിടയില്‍ റ്റീച്ചറുടെ മാറിടത്തിലേക്ക് കയറി പിടിച്ചാല്‍പോലും നിങ്ങളൊന്നും ഒന്നും പ്രതികരിക്കാതെ അവനെ കാര്യങ്ങള്‍ പറഞ്ഞ് ഉപദേശിക്കാന്‍ തയ്യാറാവണം. അവര്‍ക്ക് വേണ്ടി behavior management policy നോക്കി മുഴുവന്‍ വായിച്ചുനോക്കി അതില്‍ പറഞ്ഞിരിക്കുന്ന ഫ്സറ്റ് ഡിഗ്രിപ്രകാരം അവനോട് ഒരു ഫോറം പൂരിപ്പിച്ച് ഫയലില്‍ വെച്ച് അടുത്ത തവണ വരുമ്പോള്‍ അടുത്ത ഫയല്‍ പൂരിപ്പിച്ച് അങ്ങിനെ കുറെ ഫയലുകള്‍ നിറച്ച് ഇനി ഒരു ആഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്ത് തൊട്ടടുത്ത ആഴ്ച അവന്‍ വീണ്ടും വരുമ്പോള്‍ അവന്‍റെ മുന്നിലേക്ക് ഒരു ഉളുപ്പുമില്ലാതെ അറിയാത്തവനെ/വളെ പോലെ കടന്ന് ചെല്ല് മോറല്‍ സയന്‍സ് പഠിപ്പിക്കണം.
അതാണ് മോഡേണ്‍ രീതി. അപ്പോള്‍ നിങ്ങള്‍ നല്ലൊരു അധ്യാപകന്‍/അധ്യാപിക ആയിമാറുന്നു.
സോറി….
ഫെസിലിറ്റേറ്റര്‍ ആയി മാറുന്നു.
അല്ലാതെ അവരുടെ കോപ്പിയടിക്കുന്നത് പിടിക്കുക, അത് തടയുക, ശകാരിക്കുക തുടങ്ങിയ പ്രാകൃത രീതികളൊന്നും ചെയ്ത് പോകരുത്. ചെയ്താല്‍ ഇതുപോലുള്ള ഗതിയായിരിക്കും എന്നതിന്‍റെ ഒരു ഉദാഹരണം മാത്രമല്ലേ ഇത്

Wednesday, March 22, 2017

ബുദ്ധിമുട്ടാണെങ്കില്‍‍ നിര്‍ത്തിക്കൂടേ...



എസ്.എസ്.എല്‍.സി. കണക്കുപരീക്ഷയുടെ ചോദ്യക്കടലാസ് വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ തയ്യാറാക്കി എന്നൊരു പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു എന്നാണ് പത്ര വാര്‍ത്ത. എന്താണ് ഈ ബുദ്ധിമുട്ടിക്കല്‍ ? ആരാണ് ഇതിനുത്തരവാദി ? എന്താണ് ഇതിനൊരു പരിഹാരം ?
പഠനം എന്നത് അത്ര എളുപ്പമുള്ള പരിപാടിയാണോ ? അല്ല.ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇതൊക്കെ കുട്ടികള്‍ക്ക് അത്ര ഇഷ്ടകരമായ കാര്യവുമല്ല ( വാദത്തിന് വേണമെങ്കില്‍ നമുക്ക് പഠനം ഇഷ്ടമാണ് , മധുരമാണ് എന്നൊക്കെ തട്ടിവിടാം)
പഠനം മാത്രമല്ല, സ്കൂള്‍ എന്നത് തന്നെ കുട്ടിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടല്ലേ... രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ ഇടക്കുള്ള ചില ഇടവേളകളൊഴിച്ചാല്‍ മരത്തില്‍ പണിത ബെഞ്ചില്‍ അങ്ങിനെ ഇരുത്തത്തോട് ഇരുത്തം. ഇനിയിപ്പോ കുഷ്യന്‍ ഉള്ള കസേരയായാല്‍ പോലും കുറച്ചു കഴിയുമ്പോള്‍ ബോറടിച്ചും പുറം വേദനിച്ചും ബുദ്ധിമുട്ടാവും. ചില ഭാഷാ ക്ലാസുകളിലാണെങ്കില്‍ കുട്ടികളുടെ എണ്ണം കൂടി വരുമ്പോള്‍ വാഗണ്‍ ട്രാജഡിക്ക് എളുപ്പമാകുന്ന ക്ലാസ് അന്തരീക്ഷമാവും.

സ്കൂളില്‍ പോവുക, യൂനിഫോം ധരിക്കുക, കളിച്ചും സംസാരിച്ചിരിക്കുന്നതിനും പകരം ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുക, ക്ലാസിലെ പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, അധ്യാപകര്‍ പഠിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവക്ക് ഉത്തരം പറയുക എന്നതൊന്നും കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങളല്ല.

ഈ പഠന പ്രവര്‍ത്തനം എന്നുപറയുമ്പോള്‍ പുതിയ രീതിയനുസരിച്ച് ഗ്രൂപ്പ് ചര്‍ച്ച, കുറിപ്പെഴുതുക, ചാര്‍ട്ട് തയ്യാറാക്കുക, സെമിനാര്‍, ചിലപ്പോള്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുക ( വിരളമായി സംഭവിക്കുന്നത്) റോള്‍ പ്ലേ തുടങ്ങി പലവിധ രീതികളുണ്ട്. ഭൂരിഭാഗവും എത്രമാത്രം ബോറായിട്ടാണ് നടക്കുന്നതെന്ന് കുട്ടികളോട് ചോദിച്ചാല്‍ അവര്‍ കൃത്യമായി പറഞ്ഞു തരും.

ഒരു ദിവസം സ്കൂള്‍ ഇല്ല എന്നറിയുമ്പോഴും കുട്ടികളുടെ മുഖത്തെത്ര സന്തോഷമാണ്. അതിലേറെ സന്തോഷമായിരിക്കും അധ്യാപകര്‍ക്കും.( സാമാന്യവത്ക്കരിക്കുന്നില്ല) .

സ്കൂളിലേക്ക് പോകുന്ന പോലെയല്ല സ്കൂള്‍ വിട്ട് പോരുമ്പോഴത്തെ കുട്ടിയുടെ ഭാവം.പിന്നെ ഈ ലോകത്ത് പഠിക്കാതെ മുന്നേറാന്‍ കഴിയില്ലല്ലോ... അപ്പോള്‍ പിന്നെ ഇഷ്ടമില്ലെങ്കിലും പോയേ പറ്റൂ,,

ഇഷ്ടമായാലും ഇല്ലെങ്കിലും കുഞ്ഞുണ്ണി മാഷുടെ കവിത മുതല്‍ കെമിസ്ട്രിയിലെ പിരിയോഡിക് ടേബിളും ഗണിതത്തിലെ അള്‍ജിബ്രയുമൊക്കെ പഠിക്കേണ്ടി വരും. ഇഷ്ടമില്ലാത്ത കാര്യം ചെയ്യുമ്പോള്‍ അതൊക്കെ ബുദ്ധിമുട്ടായി തോന്നുകയും ചെയ്യും.
ആ കണക്കിന് കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത് തന്നെ മനുഷ്യാവകാശ ലംഘനമാണെന്ന് പറയേണ്ടി വരും.

പരീക്ഷയൊക്കെ വരുമ്പോള്‍ നിരന്തരമായ വായനയും പരിശീലനങ്ങളുമെല്ലാം വേണ്ടിവരും. ഫെബ്രുവരി , മാര്‍ച്ച് മാസങ്ങളില്‍ രാത്രി വൈകിയും ഉറക്കൊഴിച്ചും കുട്ടികള്‍ വായിക്കുന്നു, എഴുതി പരീശീലിക്കുന്നു . പവര്‍കട്ട് ഒഴിവുണ്ടാകുന്ന മാസങ്ങള്‍. കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന പരീക്ഷ നടത്തുകയെന്നത് തന്നെ മനുഷ്യാവകാശ ലംഘനമല്ലേ...?

ഇപ്പോഴിതാ.. കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്ന രൂപത്തില്‍ തയ്യാറാക്കി എന്നതാണ് പരാതി. കണക്ക് തന്നെ ബുദ്ധിമുട്ടാണ്. ഇനി ചോദ്യക്കടലാസ് കൂടി ബുദ്ധിമുട്ടാക്കല്‍ എന്തായിരിക്കും സ്ഥിതി ? ഇത് പരിഹരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം, ചോദ്യങ്ങള്‍ക്ക് നേരെ ഉത്തരവും കൊടുക്കുക എന്നതാണ്. ( ചോദ്യക്കടലാസ് തയ്യാറാക്കുമ്പോള്‍ എന്തായാലും ഉത്തര സൂചികയും തയ്യാറാക്കാറുണ്ടല്ലോ... അവ കൂടി വിതരണം ചെയ്യാം- അല്ലെങ്കില്‍ ഓരോ ചോദ്യത്തിന് നേരെ അവയുടെ ഉത്തരവും നല്‍കുക) വിദ്യാര്‍ഥി അവ ഉത്തരക്കടലാസിലേക്ക് പകര്‍ത്തിയെഴുതുന്ന രീതിയാണ് നാം കൊണ്ടു വരേണ്ടത്. കോപ്പി എഴുത്ത് പോലെ.
യുഎസ്എസ് , എല്‍എസ്എസ് പരീക്ഷയില്‍ തങ്ങളുടെ കുട്ടികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് കിട്ടാന്‍ പെന്‍സില്‍ കൊണ്ട് എഴുതിപ്പിച്ച ശേഷം അധ്യാപകര്‍ തന്നെ ഉത്തരമെഴുതി മുഴുവന്‍ ഉയര്‍ന്ന സ്കോര്‍ നേടിക്കൊടുത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടല്ലോ...

Friday, July 1, 2016

അധ്യാപകരേ... ഇവിടെയും അവസരങ്ങളുണ്ട്


2016 ജൂണ്‍ 16 ന് സിറാജ് - എഡിറ്റോറിയല്‍ പേജിലെ  ലേഖനം

ബിഎഡും പിജിയും പൂര്‍ത്തിയാക്കിയ ബിജു ഇന്ന് മലപ്പുറം ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകനാണ്.2010 ല്‍ ബിഎഡ് പൂര്‍ത്തിയാക്കിയെങ്കിലും സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപന ഒഴിവിലേക്ക് ഇതുവരെ പിഎസ് സി അപേക്ഷപോലും ക്ഷണിക്കാത്തതിനാല്‍ മത്സരമേറിയ പിഎസ് സി പരീക്ഷ എഴുതി ഒരു സര്‍ക്കാര്‍ സ്കൂളില്‍ ജോലിയില്‍ കയറാന്‍ അവന് സാധിച്ചിട്ടില്ല. എയിഡഡ് സ്കൂളില്‍ കയറണമെങ്കില്‍ ചുരുങ്ങിയത് 20 ലക്ഷം രൂപയെങ്കിലും കോഴകൊടുക്കണം.അതിന് നിര്‍വാഹമില്ലാത്ത ബിജു വര്‍ഷങ്ങളായി ഒരു സ്വകാര്യ അണ്‍എയിഡഡ് സ്കൂളിലെ അധ്യാപകനായി "സേവനം" ചെയ്യുകയാണ്.സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ മാസം തോറും 30,000 രൂപമുതല്‍ ശംബളം കൈപ്പറ്റുമ്പോള്‍ ബിജുവിന് കിട്ടുന്നതാവട്ടെ കേവലം പതിനായിരംരൂപയില്‍ താഴെ മാത്രം. ബിജുവിനെപോലെ എത്രയോ പേര്‍ ഇങ്ങിനെ തുച്ഛമായ ശംബളത്തിന് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു.ഈ യോഗ്യത വെച്ച് ഇതിനേക്കാള്‍ മികച്ച ശംബളം ലഭിക്കുമോ ? സംശയമില്ല.ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ ശംബളം നല്‍കുന്ന ഇന്ത്യന്‍ സ്കൂളുകള്‍പോലും മാസം തോറും 60,000 രൂപയോളം ശംബളം നല്‍കിവരുന്നുണ്ടെന്ന കാര്യം പലര്‍ക്കും അറിയുകയോ അത്തരം ജോലികള്‍ക്കുപോലും ശ്രമിക്കാതിരിക്കുകയോ ചെയ്യുകയാണ്.


4000 മുതല്‍ 8,000 ദിര്‍ഹം വരെ ശംബളം. നാട്ടിലെ 75,000 മുതല്‍ 1.50 ലക്ഷം രൂപവരെയോളം വരുമിത്. താമസിക്കാന്‍ ഫര്‍ണിഷ് ചെയ്ത ഫ്ലാറ്റ്, ശംബളത്തോടെയുള്ള വാര്‍ഷിക അവധി,വിമാന ടിക്കറ്റ് . മികച്ച അധ്യാപകര്‍ക്ക് വിദേശ രാജ്യങ്ങളിലെ വിവിധ സ്കൂളുകള്‍ നല്‍കുന്ന പാക്കേജ് ഇങ്ങിനെയൊക്കെയാണ്.വേണ്ടത് മതിയായ യോഗ്യതയും അധ്യാപന നൈപുണിയുമുള്ള ഉദ്യോഗാര്‍ഥികളെയാണ്. യൂറോപ്പിലെ ചില രാജ്യങ്ങളിലും ഹോങ്കോങ്ങിലും മിഡില്‍ ഈസ്റ്റിലെ മിക്ക രാജ്യങ്ങളിലും അധ്യാപകരെ തേടി മികച്ച അവസരങ്ങളാണുള്ളത്.
വര്‍ദ്ദിക്കുന്ന സ്കൂളുകള്‍
മിഡില്‍ ഈസ്റ്റിലെ ഖത്തറിലും യുഎഇയിലും സ്കൂളുകളുടെ എണ്ണത്തില്‍ വര്‍ധനവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.അടുത്ത വര്‍ഷം ദുബൈയില്‍ മാത്രം ഇരുപതോളം പുതിയ സ്കൂളുകളാണ് വരുന്നത്.അടുത്ത അധ്യയന വര്‍ഷം 15 മുതല്‍ 20എണ്ണംവരെ സ്കൂളുകള്‍ ദുബൈയില്‍ തുടങ്ങുമെന്ന് കെഎച്ച്ഡിഎ (നോളജ് ആന്‍റ് ഹ്യുമെന്‍ ഡിവലപ്മെന്‍റ് അതോറിറ്റി)തലവന്‍ ഡോ.അബ്ദുള്ള കറാം പ്രഖ്യാപിച്ചു.ഒരു വര്‍ഷത്തിനുള്ളില്‍ യുഎഇയില്‍ ഇത്രയും കൂടുതല്‍ സ്കൂളുകള്‍ക്ക് അനുമതി നല്‍കുന്നത് ഇതാദ്യമാണ് .
വിവിധ തരം കരിക്കുലം.
ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതലുള്ളത് ഇന്ത്യന്‍ സ്കൂളുകളുകളും ബ്രിട്ടീഷ്-അമേരിക്കന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളുമാണ്. ഇവിടങ്ങളിലാണ് കൂടുതല്‍ അധ്യാപന സാധ്യതകളുള്ളത്.ഇവയില്‍ ബ്രിട്ടീഷ് -അമേരിക്കന്‍ കരിക്കലും പിന്തുടരുന്ന സ്കൂളുകളുടെ എണ്ണമാണ് കൂടുതല്‍ വര്‍ദ്ദിച്ചുവരുന്നത്.
മാത്രമല്ല ഇത്തരം സ്കൂളുകളിലാണ് കൂടുതല്‍ ശംബളവും മറ്റ് ആനുകൂല്യങ്ങളും നല്‍കിവരുന്നത്.ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവരാകട്ടെ യുകെയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.ഇന്ത്യയില്‍ നിന്ന് മതിയായ യോഗ്യതയുള്ളവരുടെ കുറവാണ് ഇതിന് കാരണം.
ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ 90 ശതമാനവും സിബിഎസ്ഇ, സിബിഎസ്ഇ ഇന്‍റര്‍നാഷണല്‍ എന്നീ പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്.പത്ത് ശതമാനത്തോളം കേരള സിലബസ് പിന്തുടരുന്നവയും ഉണ്ട്.
യുഎഇയിലെ മികച്ച നിലവാരമുള്ള പതിനാല് സ്കൂളുകളില്‍ പത്ത് സ്കൂളുകളും ബ്രിട്ടീഷ് കരിക്കുലംപിന്തുടരുന്നതാണെന്നാണ് കെഎച്ച്ഡിഎ കണ്ടെത്തിയിട്ടുള്ളത്.നിലവില്‍ 350 ലേറെ സ്വകാര്യ സ്കൂളുകളിലായി 4,70,000ത്തിലേറെ വിദ്യാര്‍ഥികളാണ് യുഎഇയിലെ സ്കൂളുകളില്‍ പഠിക്കുന്നത്.ഇതില്‍ 17 ശതമാനം ഇമാറാത്തി സ്കൂളുകളും 32 ശതമാനം ബ്രിട്ടീഷ് പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള സ്കൂളുകളുമാണ്.


ആരെയാണ് സ്കൂളുകള്‍ക്ക് വേണ്ടത് ?
മികച്ച അധ്യാപകരെ കണ്ടെത്താനായി എഴുത്ത് പരീക്ഷകളും,അഭിമുഖങ്ങളും ഗ്രൂപ്പ് ഡിസ്കഷനും മാതൃക ക്ലാസെടുത്ത് നടത്തി പരിശോധിച്ച ശഷമാണ് മിക്ക സ്കൂളുകളും അധ്യാപകരെ നിയമിക്കുന്നത്.അമേരിക്കന്‍ കരിക്കുലത്തില്‍ രക്ഷിതാക്കളുടെ വിലയിരുത്തലും നിര്‍ണ്ണായകമാണ്.
അക്കാദമിക അറിവുകളോടൊപ്പം വിദ്യാര്‍ഥി കേന്ദ്രീകൃതമായി ക്ലാസെടുക്കാനുള്ള കഴിഴ്, ഭാഷാ പ്രാവിണ്യം,ഐടി സാധ്യതകളുടെ ഉപയോഗിച്ച് വളരെ സര്‍ഗാത്മകമായി ക്ലാസെടുക്കാനുള്ള കഴിവുള്ളവരെയാണ് മിക്ക സ്കൂളുകളും തിരഞ്ഞെടുക്കുന്നത്.
ഇതിനായി കേരളത്തില്‍ അധ്യാപക പരിശീലനം നേടിയവരാണെങ്കില്‍ ഭാഷാപ്രാവിണ്യം തെളിയിക്കുന്ന ഐഇഎല്‍ടിഎസ് യോഗ്യത കൂടി ഉണ്ടെങ്കില്‍ മികച്ച അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കും.



ബ്രിട്ടീഷ് സ്കൂളുകളില്‍ ജോലി ചെയ്യാന്‍ ക്യൂടിഎസ് എന്ന കോഴ്സ് എന്ന അധ്യാപക പരിശീലന കോഴ്സും പിജിസിഇ,പിജിഡിഇ എന്നീങ്ങനെയുള്ള ബിരുദാനന്തരബിരുദ കോഴ്സുമാണ് പൂര്‍ത്തിയാക്കേണ്ടത്.ഇവയെല്ലാ
പരീക്ഷയും വിജയിച്ചിരിക്കണം.അമേരിക്കന്‍ സ്കളുകളില്‍ അമേരിക്കന്‍ രീതിയിലുള്ള ഭാഷാ നൈപുണിയുള്ളവരെയാണ് കൂടുതലും പരിഗണിക്കുന്നത്.



ഇന്ത്യയില്‍ നിന്ന് എംഎ ഇംഗ്ലീഷ്,ബിഎഡും ഐഇഎല്‍ടിഎസും പൂര്‍ത്തിയാക്കിയവര്‍ക്ക് ചില സ്കൂളുകളില്‍ ഇടം കിട്ടുന്നുണ്ടെങ്കിലും മറ്റ് വിഷയങ്ങളില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളില്ലെന്നതാണ് വാസ്തവംയുഎഇയിലെ മിക്ക തൊഴില്‍ മേഖലയിലും ഇന്ത്യക്കാരുടെ സ്വാധീനം വ്യാപകമാണെങ്കിലും ഇത്തരം സ്കൂളുകളില്‍ യൂറോപ്പ്,ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരും കാനഡ,ഓസ്‌ട്രേലിയ,ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ് കൂടുതല്‍ ജോലി ചെയ്യുന്നത്.
സര്‍ക്കാറുകള്‍ക്ക് എന്തു ചെയ്യാനാകും ?
നിലവില്‍ വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ മനസ്സിലാക്കി അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കാനുള്ള സംവിധാനം കേരളത്തിലോ അയല്‍ സംസ്ഥാനങ്ങളിലോ സര്‍ക്കാര്‍ തലത്തില്‍ ഇല്ലാത്തത് മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. നമ്മുടെ അധ്യാപന പരിശീലനങ്ങളില്‍ വിദേശ രാജ്യങ്ങളിലെ സാധ്യത കൂടി പരിഗണിച്ചുള്ള കോഴ്സുകള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിനായുള്ള പരിശീലന പരിപാടികളും നടത്താന്‍ സര്‍ക്കാറുകള്‍ക്ക് സാധിക്കും.
സ്വകാര്യ മേഖലയിലും കേരളത്ത് ഇത്തരം കോഴ്സുകള്‍ പഠിപ്പിക്കകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളും കുറവാണ്.ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം നേടുന്നതിനുള്ള ഐഇഎല്‍ടിഎസ് കോഴ്സുകള്‍ മാത്രമാണ് സ്വകാര്യ സ്ഥാപനങ്ങള്‍പോലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഇതിനപ്പുറത്തേക്കും പഠനം വ്യാപിപ്പിക്കാനുള്ള സംവിധാനം ഉണ്ടാവണം.
ഏത് സമയത്താണ് ഇന്‍റര്‍വ്യൂ ?
ബ്രിട്ടീഷ് - അമേരിക്കന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ ആഗസ്റ്റ് അവസാനത്തോടെ, സപ്തംബര്‍ ആദ്യവാരത്തിലാണ് ഒരു അക്കാദമിക് വര്‍ഷം ആരംഭിക്കുന്നത്. ഇതിലേക്കുള്ള അധ്യാപന നിയമന നടപടിക്രമങ്ങള്‍ ഏപ്രില്‍,മെയ് മാസങ്ങളിലാണ് നടക്കുന്നത്.
ഇന്ത്യന്‍ സ്കൂളുകളില്‍ മാര്‍ച്ചിലെ വാര്‍ഷിക പരീക്ഷ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞയുടനെ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നു. ഈ സമയത്ത് ഇവിടെ വേനല്‍ക്കാലം അല്ലാത്തതിനാല്‍ ഏപ്രില്‍ ആദ്യ വാരത്തോടെ ക്ലാസുകള്‍ ആരംഭിക്കുകയും ഇടവേളയിലായി ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വേനലവധി നല്‍കുകയുമാണ് ചെയ്യാറുള്ളത്.കൂടാതെ ഡിസംബര്‍ മാസത്തില്‍ രണ്ടാഴ്ചയോളം ശിശിരകാല അവധിയും ഉണ്ടാവാറുണ്ട്.ജനുവരി, ഫ്രെബ്രുവരി മാസങ്ങളിലാണ് ഇന്ത്യന്‍ സ്കൂളുകളിലേക്കുള്ള അധ്യാപക നിയമന നടപടികള്‍ നടക്കാറുള്ളത്.

ജോലി കിട്ടാനുള്ള മാര്‍ഗമെന്താണ് ?
ആദ്യ ഉത്തരം ജോലിക്കുള്ള യോഗ്യത നേടുക എന്നത് തന്നെയാണ്. യോഗ്യത നേടിയാലും തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ പത്ര മാധ്യങ്ങളിലെ പരസ്യങ്ങള്‍ ഒരു വലിയ അളവോളം സഹായകമാണ്.അതെസമയം രാജ്യത്തെ ദേശീയ പത്രങ്ങളില്‍ ഇന്ത്യന്‍ സ്കളുകളിലേക്കുള്ള അഭിമുഖങ്ങളുടെ പരസ്യങ്ങള്‍ അറിയിക്കാറുണ്ട്.എറണാംകുളം,കോഴിക്കോട്, ബംഗളൂരു,ഹൈദരാബാദ്,ഡെല്‍ഹി,മുമ്പൈ എന്നിവിടങ്ങളില്‍ ചില സ്ഥാപനങ്ങള്‍ അഭിമുഖം നടത്താറുണ്ട്.
ഏറ്റവും പ്രധാനം വ്യക്തി ബന്ധങ്ങള്‍ വഴിയുള്ള അറിവുകളുടെ പങ്കുവെക്കല്‍ തന്നെയാണ്.ഇതോടൊപ്പം സ്കൂളുകളുടെ വെബ്സൈറ്റുകള്‍ വഴി സിവി അയക്കുകയും സ്കൈപ്പ് വഴിയുള്ള ഓണ്‍ലൈന്‍ അഭിമുഖങ്ങളും സ്ഥാപനങ്ങള്‍ നടത്താറുണ്ട്.
അധികപേരും വിസിറ്റിംഗ് വിസയില്‍ വന്ന് ഓരോ സ്ഥാപനങ്ങള്‍ കയറിയിറങ്ങി സിവി നല്‍കിയും ജോലി സമ്പാദിക്കാറുണ്ട്.ഈ മാര്‍ഗം ചിലവേറിയതാണ് എന്ന കാര്യം ശ്രദ്ധിക്കുമല്ലോ.



ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നോക്കും മുമ്പ്
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നോക്കാനാഗ്രഹിക്കുന്നവരാണെങ്കില്‍ ഏതാനും ചില രേഖകള്‍ ശരിയാക്കിയെടുത്താല്‍ ധാരാളം അധിക ചിലവില്‍ നിന്ന് രക്ഷപ്പെടാനാകും.ഇതില്‍ ഏറ്റവും പ്രധാനമാണ് സര്‍ട്ടിഫിക്കേറ്റ് അറ്റസ്റ്റേഷന്‍.കേരളത്തില്‍ നിന്ന് എസ്എസ്എല്‍സി,പ്ലസ്ടു,ബിരുദം,ബിരുദാനന്തര ബിരുദം,ബിഎഡ് തുടങ്ങി ഏതെല്ലാം യോഗ്യതകള്‍ പൂര്‍ത്തിയാക്കിയവരുണ്ടോ അവരല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക ( പ്രവാസികാര്യ വകുപ്പ് ) അറ്റസ്റ്റേഷന്‍ ചെയ്യേണ്ടതുണ്ട്. കൂടാതെ ഏത് രാജ്യത്തേക്കാണോ ജോലിചെയ്യാന്‍ ഉദ്ദേശിക്കുന്നത് , ആ രാജ്യത്തിന്‍റെ എംബസിയും സര്‍ട്ടിഫിക്കേറ്റ് അറ്റസ്റ്റേഷന്‍ ചെയ്യേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ http://www.norkaroots.net/certificateattestation.aspx എന്ന വെബ്സൈറ്റ് ലിങ്കില്‍ നിന്നും ലഭ്യമാകും.
എസ്.എസ്.എല്‍.സി. മുതലുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും (ഇംപ്രൂവ്‌മെന്റ്,സപ്ലിമെന്ററി) ഉള്‍പ്പെടെ ഹാജരാക്കണം. എച്ച്.ആര്‍.ഡി. ചെയ്യാന്‍ 687 രൂപയും ഓരോ സര്‍ട്ടിഫിക്കറ്റിനും 75 രൂപയും അടയ്ക്കണം. കുവൈത്ത്, യു... എംബസി അറ്റസ്റ്റേഷന്‍ ചെയ്യാന്‍ നോര്‍ക്കയില്‍ സൗകര്യമുണ്ട്.ഓരോ സര്‍ട്ടഫിക്കറ്റിനും യു... 3750, കുവൈത്ത് 1250 എന്നിങ്ങനെ നല്‍കണം.എംബസി അറ്റസ്റ്റേഷന് ചില സ്വകാര്യ ട്രാവല്‍ ഏജന്‍സികളും ഈ സൗകര്യം നല്‍കിവരുന്നു.

ജോലി ലഭിച്ച ശേഷം

ഗള്‍ഫ് രാജ്യങ്ങളില്‍ അധ്യാപന ജോലി അംഗീകരിക്കപ്പെടണമെങ്കില്‍ ഏതാനും ചില രേഖകള്‍ ശരിയാക്കുക എന്ന കടമ്പ കൂടി പൂര്‍ത്തിയാക്കനുണ്ട്.രാജ്യത്ത് നിന്ന് പൂര്‍ത്തിയാക്കി ഹയര്‍സെക്കണ്ടറി,ബിരുദം,പ്രൊഫഷണല്‍ യോഗ്യത എന്നീ സര്‍ട്ടിഫിക്കേറ്റുകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ യോഗ്യതയുമായി തുല്യതപ്പെട്ടതാണെന്ന സര്‍ട്ടിഫിക്കേറ്റ് അവിടങ്ങളിലെ വിദ്യാഭ്യാസ മന്ത്രാലയംകൂടി അംഗീകരിക്കേണ്ടതുണ്ട്. (ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ്). ഇതിനായി ബിരുദം മുതല്‍ മുകളിലേക്കുള്ള യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ശരിയായതാണോ ( ജെന്യൂനിറ്റി) എന്ന് പരിശോധിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടതുണ്ട്. ഇവ പരിശോധിച്ച് ജെന്യൂയിന്‍ ആണെന്ന് സാക്ഷ്യപത്രം കിട്ടിയ ശേഷം യുഎഇയിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സുലില്‍ അപക്ഷ സമര്‍പ്പിക്കണം.തുടര്‍ന്ന് ഇവിടെ നിന്നും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്.മാസങ്ങള്‍ നീളുന്ന പ്രക്രിയയാണെങ്കിലും അംഗീകാരം ലഭിക്കുന്നവര്‍ക്ക് മികച്ച സ്കൂളുകളില്‍ ജോലി കിട്ടാനും എളുപ്പമാകും.

Sunday, April 10, 2016

രണ്ടു അധ്യാപികമാര്‍


ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം-
അതിന് ലോകത്തെ മാറ്റിമറിക്കാനാകും - നെല്‍സണ്‍ മണ്ടേല



എത്രയെത്ര ജീവിതങ്ങള്‍ , തെറ്റി സഞ്ചരിക്കുമായിരുന്ന യാത്രകളെ ശരിയായ വഴിയിലൂടെ തിരിച്ചുവിട്ടവര്‍.ദൈവത്തിന്‍റെ പ്രതിനിധികളായ മനുഷ്യ ജന്മങ്ങളെ നന്മയുടെ വഴിയിലേക്ക് നയിച്ച ചാലക ശക്തികള്‍.ഏത് നിര്‍വചനം നല്‍കിയാണ് നാം അധ്യാപകരെ ആദരിക്കുക? ലോകത്തിലെ മികച്ച അധ്യാപകരായി തിരഞ്ഞെടുക്കപ്പെട്ട പത്ത് പേരില്‍ രണ്ട് പ്രശസ്തരായ അധ്യാപകരെ പരിചയപ്പെടുത്തുകയാണ്. ഫലസ്തീനിലെ ഹനാന്‍ അല്‍ ഹുറൂബും ഇന്ത്യയിലെ റോബിന്‍ ചൗരസ്യയും.
പത്രത്തില്‍ വന്നതിന്‍റെ പിഡിഎഫ് ഫയല്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹനാന്‍ അല്‍ ഹുറൂബ് - ( ഫലസ്തീന്‍)

റോക്കറ്റുകളും പീരങ്കികളും സാധാ വാഹനങ്ങളായി കണ്ടുമടുത്ത, യുദ്ധങ്ങളുടെയും അക്രമങ്ങളുടെയും സ്ഥിരം കാഴ്ചയായി മാറിയ ഫലസ്തീനിലെ ബത്ത് ലഹേമിനടുത്തുള്ള അഭയാര്‍ഥി ക്യാമ്പിലായിരുന്നു ബാല്യം.നേരം പുലരുന്നത് ഇസ്റായേല്‍ സൈന്യത്തിന്‍റെ തോക്കിന്‍ മുനമ്പിലേക്ക് ,ചുമരുകളില്‍ വെടിയേറ്റതിന്‍റെ രക്തക്കറകള്‍. പിന്നെങ്ങിനെയോ സമാധാനമായ ഒരു കുടുംബാന്തരീക്ഷം സാധ്യമായെങ്കിലും അതിന് അധിക കാലത്തെ ആയുസ് ഉണ്ടായിരുന്നില്ല. മക്കളുടെയും ജീവിതവും ആ വഴിക്ക് തന്നെ നീങ്ങി.ഒരു ദിവസം സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്നു അവര്‍.സൈന്യത്തിന്‍റെ വെടിയുണ്ടകളേറ്റ് പിടഞ്ഞ് കിടക്കുന്ന ഉപ്പയെ കണ്ട് അവരുടെ മനസ്സിന്‍റെ താളം തെറ്റി. എല്ലാത്തിനെയും പേടിയോടെ കണ്ടു,സംസാരംപോലും ഇല്ലാതെയായി. എല്ലാത്തിനും മൂക സാക്ഷിയായി അനുഭവിക്കുകയായിരുന്നു ഹന അല്‍ ഹുറുബ്.ഫലസ്തീനിലെ ബത്ത് ലേഹിമിനടുത്തുള്ള അഭയാര്‍ഥി ക്യാമ്പിലായിരുന്നു ഹനാന്‍റെയും ബാല്യം.ജീവിതത്തിന് തണലേകേണ്ട ഭര്‍ത്താവിന്‍റെ പരിക്കും കുട്ടികളുടെ സമനില തെറ്റിയ സ്വഭാവവും ആ ഉമ്മയെ ഏറെ വേദനിപ്പിച്ചു.

കുട്ടികളെ രക്ഷിക്കാനുള്ള തന്ത്രങ്ങള്‍
ദൈവ കൃപയായാല്‍ ഹനാന്‍റെ ഭര്‍ത്താവ് ജീവിതത്തിലേക്ക് തിരിച്ചു വന്നു.അപ്പോഴും മറ്റൊരു ലോകത്തായിരുന്നു ഹാനാന്‍റെ കുട്ടികള്‍.സാധാരണ കുട്ടികളെപോലെ അവര്‍ക്ക് പെരുമാറാനായില്ല.പഠിക്കാനോ മറ്റുള്ളവരോട് ഇടപെടാനോ കഴിയുമായിരുന്നില്ല.എപ്പോഴും മറ്റു കുട്ടികളെ അക്രമിക്കല്‍ പതിവായി.സാധാരണ ജീവിതത്തിലേക്ക് അവരെ തിരികെ കൊണ്ടുവരാന്‍ നിരവധി കളികള്‍ ഹാനാന്‍ കണ്ടെത്തി.പല തരം കളികള്‍.കളികളില്‍ ആകൃഷ്ടരായ സമീപത്തെ കുട്ടികളും ഹാനാന്‍റെ വീട്ടുമുറ്റത്തെത്തി.പതിയെ ഈ കളികള്‍ക്കിടയില്‍ കുട്ടികളെ നിരീക്ഷിച്ചപ്പോഴാണ് ഹാനാന് ആ സത്യം മനസ്സിലായത്.കുട്ടികളില്‍ സന്തോഷം വളരുന്നു.അതൊടൊപ്പം സ്വഭാവത്തിലും മാറ്റം വരുന്നു.അവരിപ്പോള്‍ മറ്റുകുട്ടികളെ ആക്രമിക്കുന്നില്ല.


സ്കൂളിലേക്ക് വ്യാപിച്ച കളികള്‍
പ്രാഥമിക വിദ്യാഭ്യാസം എന്ന വിഷയമായിരുന്നു ഹനാന്‍ മുഖ്യമായി പഠിച്ചിരുന്നത്.ആയിടക്കാണ് ഫലസ്തീനിലെ ബൈറൂത്ത് നഗരത്തിനടുത്തുള്ള സാമിഹ ഖലീല്‍ സെക്കണ്ടറി സ്കൂളില്‍ അധ്യാപിക ജോലി കിട്ടിയത്.കുട്ടികളിലെ സാമൂഹ്യമായ ഇടപെടലുകള്‍ വര്‍ദ്ദിപ്പിക്കാനുള്ള കൗണ്‍സിലര്‍ തസ്തികയിലായിരുന്നു നിയമനം.യുദ്ധ ഭീതികളും അക്രമങ്ങളും പതിവായി കണ്ടു ശീലിച്ചവരായിരുന്നു ഭൂരിഭാഗം കുട്ടികളും . അക്രമത്തിന്‍റെ അനുരണനങ്ങള്‍ അവരിലും കണ്ടു.കുട്ടികളെ പലപ്പോഴും പട്ടാളക്കാര്‍ പിടികൊണ്ടുപോകുന്നതുമൊക്കെ നിത്യകാഴ്ചയായിരുന്നു.ഒരു അധ്യാപികക്കും ആ കുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. തന്‍റെ വീട്ടിലെ കളി രീതിതന്നെ ഇവിടെയും ഹനാന്‍ പുറത്തെടുക്കാന്‍ ശ്രമിച്ചു. കളികളിലൂടെ പഠനം എന്ന രീതി തന്നെ ഇവിടെയും പരീക്ഷിച്ചു.മൂക്കില്‍ ചുവന്ന പന്തും, വര്‍ണ്ണം വിതറിയ വസ്ത്രങ്ങളണിഞ്ഞും തലയില്‍ വര്‍ണ്ണ തൊപ്പിയുമൊക്കെയായി കോമാളി വേഷത്തില്‍ ഒരു വിചിത്ര പക്ഷിയെപ്പോലെ അവര്‍ ക്ലാസ് മുറിയിലേക്ക് കടന്നു വന്നു. ആശ്ചര്യത്തോടെ , ചിലര്‍ തെല്ല് ഭയത്തോടെ ആ പക്ഷിയെ നോക്കി.പതിയെ അവരുടെ പ്രിയങ്കരിയായി ആ ടീച്ചര്‍ മാറി. ക്ലാസിലേക്ക് വന്ന ഉടനെ അവരൊരു പാട്ടു പാടും.എല്ലാ പീരിഡും ആ ഗാനം ഏറ്റുപാടിയ ശേഷമാണ് ക്ലാസുകളാരംഭിക്കുക.




കളിയിലൂടെ പഠനം.വിപ്ലവാത്മകമായ മാറ്റങ്ങള്‍
പ്രശസ്ത അമേരിക്കന്‍ വിദ്യാഭ്യാസ ചിന്തകനായ ജോണ്‍ ഡ്യൂയിയുടെ ആശയമാണ് കളിയിലൂടെയുള്ള പഠനം സമാനമാണ് ഹനാന്‍ അല്‍ ഹുറൂബിന്‍റെയും പാഠ്യ രീതി.വിദ്യാര്‍ഥി കേന്ദ്രീകൃതമായ ക്ലാസ് പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തുവരുന്നത്.“no to violence” എന്നതായിരുന്നു അവരുടെ പ്രധാന മുദ്രാവാക്യം.സ്കൂളിന് പുറത്തുള്ള അവരുടെ അക്രമ സ്വഭാവങ്ങളെ നിയന്ത്രിക്കാന്‍ എനിക്കാകുമായിരുന്നില്ല.അതിനാല്‍ സ്കൂളിനകത്ത് അവര്‍ക്ക് സന്തോഷപ്രദാനമായ ഒരന്തരീക്ഷം ഒരുക്കാനാണ് ഞാന്‍ ശ്രമിച്ചത്.കുട്ടികളെ ചെറിയ സംഘങ്ങളാക്കി പസ് ള്‍ പോലെയുള്ള പ്രവര്‍ത്തനങ്ങളും കളികളിലൂടെയുള്ള പഠന പ്രവര്‍ത്തനങ്ങളും അവര്‍ക്കായി നല്‍കി.പഠിപ്പിക്കാനുള്ള സാധന സാമഗ്രികള്‍ വീട്ടില്‍ നിന്നുതന്നെ നിര്‍മ്മിച്ച് കൊണ്ടുപോകും.ആളുകള്‍ ഒഴിവാക്കുന്ന വിവിധ പാഴ്വസ്തുക്കളുപയോഗിച്ചുള്ളവയായിരുന്നു ബോധനസാമഗ്രികളേറെയും. ഒരു മിച്ച് പ്രവര്‍ത്തിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. ക്ലാസ് മുറികള്‍ക്കാണെങ്കില്‍ മതിയായ സൗകര്യമുണ്ടായിരുന്നില്ല.എങ്കിലും ഓരോരുത്തര്‍ക്കും വ്യക്തിപരമായ ശ്രദ്ധചെലുത്തിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു. 35 ലേറെ കുട്ടികളുള്ള ക്ലാസ് മുറികളായിരുന്നു പലതും.എങ്കിലും അവയെല്ലാം തരണം ചെയ്തുമുന്നോട്ടുപോയി.പുലര്‍ത്തി.പതിയെ അവരില്‍ ഗുണപരമായ സ്വഭാവം വളരുന്നത് കാണമായിരുന്നു.ദിവസവും നാലം അഞ്ചും തവണ അടിപിടികൂടിയിരുന്ന കുട്ടികളില്‍ പലരും ഒരു മാസം കഴിയുമ്പോഴേക്കും അത്തരം ശീലങ്ങളെല്ലാം നിര്‍ത്തി പഠനപ്രക്രിയയില്‍ ശ്രദ്ധചെലുത്തുന്നത് കാണമായിരുന്നു.ഓരോ നല്ല കാര്യം ചെയ്യുമ്പോഴും അവര്‍ക്ക് പോസിറ്റീവ് റീഇന്‍ഫോഴ്സ്മെന്‍റ് നല്‍കി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.പരമ്പരാഗതമായി അധ്യാപകര്‍ നല്‍കിവരുന്ന ഗ്രോഡുകളോ, നക്ഷത്ര ചിഹ്നങ്ങളോ, സ്റ്റിക്കര്‍ എന്നിവയേക്കാളേറെ ഫലം ചെയ്യുന്നവയായിരുന്നു ഈ പോസിറ്റീവ് റീ ഇന്‍ഫോഴ്സ്മെന്‍റ്.അവര്‍ക്ക് വേണ്ടി വായനമൂലയൊരുക്കി.തന്‍റെതായ ഇത്തരം പാഠ്യ തന്ത്രങ്ങളെ കുറിച്ച് അവരൊരു പുസ്തകവും പുറത്തിറക്കി.We Play We Learn.

ോകത്തെ മാറ്റാനുള്ള വിദ്യാഭ്യാസം
വിദ്യാഭ്യാസത്തെ കുറിച്ച് ഹനാനിന് മഹത്തായ കാഴ്ചപ്പാടുകളുണ്ട്. ഹനാന്‍റെ വാക്കുകള്‍. "ലോകത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള കഴിയുന്ന ഏക മാര്‍ഗമാണ് വിദ്യാഭ്യാസം.അതിലെ ഒഴിച്ചുകൂടാനാവാത്ത വിഭാഗമാണ് അധ്യാപകര്‍.ഒരു നല്ല യുവ സമൂഹത്തിന്‍റെ വാര്‍ത്തെടുപ്പിന് നല്ല അധ്യാപക സമൂഹം ഉണ്ടാവേണ്ടതുണ്ട് .ലോകത്ത് അക്രമത്തെയും തിന്മകളെയും ഇല്ലാതാക്കാനും സമാധാനം കൊണ്ടുവരാനും വിദ്യാഭ്യാസത്തിലൂടെ സാധിക്കും.യുവതക്ക് ഭാവിയെ കുറിച്ചുള്ള ശുഭ പ്രതീക്ഷ നല്‍കുന്നവരാകണം അധ്യാപകര്‍.ലോകത്തിലെ മറ്റുു കുട്ടികളെപ്പോലെ ഫലസ്തീന്‍ കുട്ടികളും സമാധാനത്തോടെയും സ്നേഹത്തോടെയും കഴിയുന്നതാണെന്‍റെ സ്വപ്നം.
ലോകത്തെ മികച്ച അധ്യാപിക സ്ഥാനത്തേക്ക്
ഇന്ന് ലോക തലത്തില്‍ അറിയപ്പെട്ട മികച്ച അധ്യാപികയാണ് ഹനാന്‍ അല്‍ ഹുറൂബ്. അധ്യാപകരുടെ ഓസ്കാര്‍ അവാര്‍ഡ് എന്നറിയപ്പെടുന്ന ഗ്ലോബല്‍ ടീച്ചേഴ്സ അവാര്‍ഡ് നേടുന്ന രണ്ടാമത്തെ വ്യക്തിത്വമാണ് ഹനാന്‍.ഏഴ് കോടിയോളം രൂപയാണ് അവാര്‍ഡ് തുകയായി ലഭിച്ചത്.അവാര്‍ഡിന് അപേക്ഷിച്ച ലോകത്തിലെ 8000 അധ്യാപകരില്‍ നിന്നാണ് ഹനാന്‍ ഒന്നാം സ്ഥാനത്തെത്തിയത്.പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ആയിരുന്നു അവസാന റൗണ്ടില്‍ എത്തിയ അധ്യാപകരുടെ പേര് വിവരം പ്രഖ്യാപിച്ചത്.വിജയിയുടെ പ്രഖ്യാപനം പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രഖ്യാപിച്ചു.യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തും,മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു അവാര്‍ഡ് കൈമാറിയത്.അവാര്‍ഡ് തുക ഫലസ്തീനിലെ പാവപ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് ചിലവഴിക്കുമെന്ന പ്രഖ്യാപനത്തിലൂടെ പുതിയ സമൂഹ സൃഷ്ടിപ്പിന് ഫിനിക്സ് പക്ഷിയെപ്പോലെ കുതിക്കുകയാണ് ഹനാന്‍ അല്‍ ഹുറൂബ്.

സൂര്യ കാന്തിയായി റോബിന്‍ ചൗരസ്യ ( ഇന്ത്യ

വര്‍ഷം 1795.
മറാത്ത സൈന്യം ഹൈദരാബാദിന്‍റെ ഭരണാധിപനായിരുന്ന നിസാമിനെ പരായപ്പെടുത്തിയപ്പോള്‍ ഹൈദരാബാദിന്‍റെ ഭാഗമായിരുന്ന തലെങ്കാനയില്‍ നിന്നും നിരവധി കരകൗശലക്കാരും നിര്‍മ്മാണ പ്രവര്‍ത്തകളില്‍ ജോലിചെയ്തിരുന്ന തൊഴിലാളികളും മുമ്പൈയിലേക്ക് കുടിയേറി.കാമാത്തി വിഭാഗക്കാരായിരുന്നു അവര്‍.കുടിയറ്റ സ്ഥലം കാമാത്തിപുര എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്.
ഇന്ന് കാമാത്തിപുര ലോക പ്രശസ്തമാണ്.ശരീരം വിറ്റ് മറ്റുള്ളവരുടെ കാമം തീര്‍ക്കുന്ന ഒരുപാട് പേരുവിടെ ജീവിക്കുന്നു.ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുവന്ന തെരുവാണ് കമാത്തിപുര.
2016 എപ്രില്‍ 3 ന് ഞായര്‍ സിറാജ് പത്രത്തിന്‍റെ ഞായറാഴ്ച പതിപ്പില്‍ വന്നത്
കേവലമൊരു രാത്രിയുടെ ഇണ ചേരലിന്റെ ലഹരിയിൽ ,ഇവിടെ പിറന്നു വീഴുന്ന ഓരോ കുട്ടിയുടെയും ഭാവി എന്താകുമെന്ന് ആ തെരുവ് തന്നെ തീരുമാനിക്കം.അച്ഛൻ ആരെന്നു പോലും അറിയാത്ത നിരവധി കുട്ടികള്‍ . അവരില്‍ പെണ്‍മക്കളുടെ ജീവീതം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകാതെ കാലചക്രം കറങ്ങി കൊണ്ടിരിക്കും.ആണ്‍കുട്ടികള്‍ ആ പ്രദേശം വിട്ടുപോകുകയോ കൂട്ടികൊടുപ്പുകാരായി മറുകയോ ചെയ്യും

എന്നാൽ, വിലകുറഞ്ഞ സുഗന്ധ ദ്രവ്യങ്ങളുടെയും അരണ്ട വെളിച്ചത്തിലെ അടക്കിപ്പിടിച്ച വർത്തമാനങ്ങളുടെയും ഇടയിൽ നിന്ന് മോചനം തേടി ഒരുപറ്റം കുട്ടികളവിടെ വിദ്യയുടെ വെളിച്ചം തേടി വളരുന്നുണ്ട്.ഒരു അധ്യാപികയാണ് അവരെ വഴി നടത്തുന്നത്. റോബിന്‍ ചൗരസ്യ

തെരുവില്‍ നിന്നും ലോസ് ആഞ്ചലോസിലേക്ക്

കാമാത്തിപുരത്തെ 14നും 19 നും ഇടയിലുള്ള ഒരുപറ്റം പെണ്‍കുട്ടികളാണ് റോബിന്‍ ചൗരസ്യയുടെ ശിഷ്യകള്‍.തങ്ങളുടെ അമ്മമാരെ പോലെ ശരീരം വിറ്റ് ജീവിക്കാന്‍ തുടങ്ങിയിരുന്നു അവരും.അവരിലേക്കാണ് ഒരു രക്ഷകയായി ചാരസ്യ അമേരിക്കയില്‍ നിന്നും പറന്നിറങ്ങിയ്.അമേരിക്കയിലെ എയര്‍ഫോഴ്സിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതു മുതല്‍ മുബൈയില്‍ ക്രാന്തി എന്ന പേരില്‍ സന്നദ്ധ സംഘടന രൂപീകരിച്ച് ലൈഗീ തൊഴിലാളികളുടെ മക്കളെ പഠിപ്പിക്കാനും അവരെ മറ്റൊരു ലോക വീക്ഷണത്തിലേക്ക് മാറ്റാനുമായി ചൗരസ്യ അധ്യാപികയായിമാറി.

ശരീരം വില്‍ക്കുന്നവരുടെ കുട്ടികള്‍, സ്കൂളിലോ കോളേജിലോ അവര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
കാമാത്തിപുരയിൽ ശരീരം വിറ്റു ജീവിക്കുന്ന തങ്ങളുടെ അമ്മമാര്‍ ഉൾപ്പെടെയുള്ളവർ സ്വന്തം ഇഷ്ടപ്രകാരമല്ല ആ തൊഴിൽ ചെയ്യുന്നതെന്ന് അവരെ ആ അധ്യാപിക ബോധ്യപ്പെടുത്തി. നിങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ളര്‍ന്നുവന്ന പശ്ചാത്തലത്തിനോ ഭൂത കാലത്തിനോ പ്രസക്തിയില്ല.ഇന്ന് എന്താണ് എന്നതാണ് പ്രസക്ത. മനശാസ്ത്രം പഠിച്ചതിനാലാവം , ആ കട്ടികള്‍ക്കെല്ലം മാനസികമായ ധൈര്യം നല്‍കി.ഇംഗ്ലീഷും ശാസ്ത്ര വിഷയങ്ങളുമെല്ലാം അവരെ പഠിപ്പിച്ചു.അവര്‍ കൂടുതല്‍ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി.വിദ്യാഭ്യാസ ചിന്തകള്‍ രാജ്യങ്ങള്‍ കടന്നു.അവരില്‍ ചിലര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നേടിക്കൊടുക്കാന്‍ ചൗരസ്യക്ക് സാധിച്ചു.മുമ്പൈയിലെ ആ ചുവന്ന തെരുവില്‍ നിന്നും അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ബാര്‍ഡ് കോളേജിലേക്ക് വരെ കുട്ടികള്‍ പഠനത്തിനായെത്തി.




ഇവരുടെ കഥകള്‍ ലോകത്തോട് പറയണമായിരുന്നു ചൗരസ്യക്ക്. ലാല്‍ബാട്ടി എക്സ്പ്രസ് എന്ന പേരില്‍ ഒരു നൃത്താവിഷ്ക്കരം ഇതിനായി ഈ വിദ്യാര്‍ഥി സംഘം അവതരിപ്പിച്ചു.അമേരിക്കയിലെ ന്യൂയോര്‍ക്ക്,ലോസ് ആഞ്ചലോസ്,ചിക്കാഗോ,സാന്‍ഫ്രാന്‍സിസ്കോ എന്നിവിടങ്ങളിലെല്ലാം അവര്‍ തങ്ങളുടെ കഥകള്‍ നൃത്താവിഷ്ക്കാരത്തിലൂടെ അവതരിപ്പിച്ചു.യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വർക്കി ഫൗണ്ടേഷൻ ആണ് ഓരോ വര്‍ഷവും ലോകത്തിലെ മികച്ച അധ്യാപകരെ കണ്ടെത്തുന്നത്. ഇത്തവണ ഒന്നാം സ്ഥാനം നേടിയത് ഫലസ്തീനിലെ ഹനാന്‍ അല്‍ ഹുറൂബ് ആയിരുന്നു. 8000 പേരില്‍ അവസാന റൗണ്ടിലെത്തിയ ഏക ഇന്ത്യക്കാരിയാണ് റോബിന്‍ ചൗരസ്യ.