Showing posts with label FB. Show all posts
Showing posts with label FB. Show all posts

Saturday, March 23, 2019

ശിരോവസ്ത്രവും ഒരു പ്രതിരോധമാണ്.



ജനതക്ക് വേണ്ടിയാണ് ഓരോ ഭരണാധികാരിയും പ്രവര്‍ത്തിക്കേണ്ടത്. അവരുടെ ക്ഷേമവും സന്തോഷവുമാകണം ഭരണാധികാരികളുടെയും സന്തോഷം.അവരുടെ ദുഃഖം ഒരു രാജ്യത്തിന്‍റെയും ദുഃഖമാണ്.പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍.ഒരു ഭരണാധികാരി ആ പദവിയിലെത്തുന്നതോടെ സ്വന്തം പാര്‍ട്ടിയേക്കാള്‍ മറ്റുള്ളവരെ കൂടി പരിഗണിക്കാന്‍ സന്നദ്ദമാവണം.

അതിന്‍റെ മികച്ച മാതൃകയായി ലോകമാകെ ചര്‍ച്ചചെയ്യപ്പെടുകയാണ് ന്യൂസിലന്‍റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. തന്‍റെ രാജ്യത്തെ മുസ്ലിം പള്ളിയില്‍ 50 മതവിശ്വാസികള്‍ വെള്ളക്കാരനായ തീവ്രവാദിയുടെ വെടിയേറ്റ് ദാരുണമായി കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ടപ്പോള്‍ ആ ഇരകളോടും ന്യൂനപക്ഷത്തോടും എങ്ങിനെയാണവര്‍ സമീപിക്കുന്നത് എന്നത് നമ്മുടെ ഭരണാധികാരികള്‍ക്കെല്ലാം പാഠമാണ്.

ഈ വെള്ളിയാഴ്ച മുസ്ലിം സ്ത്രീകളെപ്പോലെ ഹിജാബ് ധരിച്ചാണ് ക്രിസ്തുമതക്കാരിയായ അവര്‍ പളളിക്ക് സമീപം എത്തിയത്.
വെറുതെ ആശ്വസിപ്പിക്കുകയല്ല ; അവരിലൊരാളായി അവർക്കൊപ്പം നിൽക്കുകയാണവര്‍.
മുസ്ലിങ്ങളുടെ അഭിസംബോധനം ചെയ്യുന്ന രീതിയായ സലാംചൊല്ലിയാണ് അവര്‍ പാര്‍ലമെന്‍ിനെ അഭിസംബോധനം ചെയ്തത്. കുര്‍ആന്‍ പാരായണത്തോടെയാണ് പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങിയത്.

പ്രധാനന്ത്രിമാത്രമല്ല, ഇന്നലെ വനിതാപോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ ഹിജാബ് ധരിച്ചാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കേരളംപോലുള്ള സംസ്ഥാനത്ത് പോലും ഹിജാബ് ധരിച്ചാല്‍ പരീക്ഷാ എഴുതാന്‍ സമ്മതിക്കാത്ത, സ്കൂളില്‍ കയറ്റാത്ത അവസ്ഥകളുണ്ടായി എന്നതും അതിനോട് നമ്മുടെ പൊതുസമൂഹം പാലിച്ച മൗനവും അപകടരമാണെന്നത് സാന്ദര്‍ഭികമായി പറയാതെ വയ്യ.

ലോകവ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഇസ്ലാമോഫോബിയ തങ്ങളുടെ രാജ്യത്ത് വളരാന്‍ അനുവദിക്കില്ലെന്ന് വെള്ളിയാഴ്ച പ്രാര്‍ഥന നടന്ന സ്ഥലത്തിന് ചുറ്റും ഐക്യദാര്‍ഢ്യവുമായി എത്തിയ ആ ജനത പ്രഖ്യാപിക്കുന്നു.

ബാബരി മസ്ജിദ് പൊളിച്ചടുക്കല്‍ തുടങ്ങി 2007 ല്‍ ഹൈദരാബാദിലെ മക്ക പള്ളിയില്‍ ബോംബ് വെച്ച് എട്ടുപേരെ ഹിന്ദുതീവ്രവാദ സംഘടന കൊന്നതു് തുടങ്ങി പശുവിന്‍റെയും ആടിന്‍െയും ഇറച്ചി കഴിച്ചതിന്‍റെ പേരില്‍ കൊലപാതകവും സംഘര്‍ഷങ്ങളും നടക്കുന്ന രാജ്യമായിട്ടും ഇവിടെ പീഢിതരായ ജനതയോടൊപ്പം നില്‍ക്കാന്‍ ഏതെങ്കിലും പ്രധാനമന്ത്രിയോ ഭരണാധികാരിയോ ഉണ്ടായോ എന്ന ചോദ്യത്തിലേക്കാണ് ജസീന്ത ആര്‍ഡന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.


Sunday, February 3, 2019

ജോലിയിലെ ആത്മാര്‍ത്ഥ തെളിയിക്കാനുള്ള തന്ത്രങ്ങള്‍

വൈകീട്ട് 4 വരെയാണ് ജോലി സമയം.
എങ്കിലും അവര്‍ ഏറെ വൈകിയിട്ടേ വീട്ടിലേക്ക് പോകാറുള്ളൂ.
ഓഫീസില്‍ തന്നെ തങ്ങിയിരിക്കും.ചിലപ്പോള്‍ കംപ്യൂട്ടറിന് മുന്നില്‍.
കണ്ടാലെന്തോ കാര്യമായ ജോലിയാണെന്ന് തോന്നും.
ആ തോന്നിപ്പിക്കല്‍ തന്നെയാണ് വിജയം.
അല്ലെങ്കില്‍ ഏതെങ്കിലും ഫയലുകളില്‍ തലപൂഴ്ത്തിയിരിക്കും.ഇടക്ക് ചായയും പലഹാരങ്ങളുമൊക്കെ കൊണ്ടുവന്ന് ഓഫീസ് സമയം സജീവമാക്കും. നാല് മണിയോടെ എല്ലാവരും പോയി കഴിഞ്ഞാല്‍ ഇന്‍സൈഡ് ഒഴിവാക്കി, ഫുള്‍സ്ലീവ് ഷര്‍ട്ട് മടക്കിവെച്ച്, അതല്ലെങ്കില്‍ ഏതെങ്കിലും ടീഷര്‍ട്ടൊക്കെ ഇട്ടായിരിക്കും അവര്‍ അധിക സമയം അവിടെ ഇരിക്കുന്നത്.
ആ നേരത്താണ് മുതലാളി ആ വഴി വരിക.
ഓഹ്.. എന്തൊരു ആത്മാര്‍ത്ഥത. എന്‍റെ സ്ഥാപനത്തിലെ ജീവനക്കാരെല്ലാം ജോലി സമയം കഴിഞ്ഞിട്ടും വീട്ടില്‍ പോവാതെ ഇവിടെയിരുന്ന് ആത്മാര്‍ത്ഥമായി ജോലിചെയ്യുകയാണല്ലോ എന്ന് കണ്ട് സന്തോഷവാനാകും.
മറ്റുള്ളവരൊക്കെ ഇവരെ നോക്കി പഠിക്കണം.
മറ്റു ജീവനക്കാരാവട്ടെ, സമയമായാല്‍ അവരുടെ ജോലി തീര്‍ത്ത് പോവും. വീടെത്താനുള്ള ധൃതിയിലാകും അവര്‍. പക്ഷെ ബോസിന്‍റെ മുമ്പില്‍ അവര്‍ ആത്മാര്‍ത്ഥതയില്ലാത്തവരാണ്.അവര്‍ സമയം നോക്കി പണിയെടുക്കുന്നവരാണ് എന്നൊക്കെയുള്ള തെറ്റിദ്ധാരണയുണ്ടാക്കും. മറ്റുള്ളവരൊക്കെ ഇവിടെ കിടന്ന് പണിയെടുക്കുമ്പോള്‍ മറ്റവന്മാര്‍ വേഗം വീട്ടിലേക്ക് ഓടിയതാണെന്ന് തോന്നും. ആത്മാര്‍ത്ഥതയില്ലാത്തവര്‍.
സത്യത്തില്‍ ആരാണ് ആത്മാര്‍ത്ഥതയുള്ളവര്‍.
കൂടുതല്‍ നേരം സ്ഥാപനത്തിലിരുന്ന് ജോലി ചെയ്യുന്നവരോ അതോ ഏല്‍പ്പിച്ച ജോലി കൃത്യ സമയത്ത് പൂര്‍ത്തിയാക്കുന്നവരോ ?
ആദ്യത്തെ വിഭാഗം ഉണ്ടാക്കിവെക്കുന്ന ബുദ്ധിമുട്ടുകള്‍ സത്യത്തില്‍ ഏറെയാണ്.ഇതെ കുറിച്ച് ഇന്‍ഫോസിസിന്‍റെ ചെയര്‍മാന്‍റെ N.R നാരായണ മൂര്‍ത്തിയുടെ ചിന്തകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശവാണി കോഴിക്കോട് നിലയം രാവിലെ 6.25ന് പ്രക്ഷേപണം ചെയ്ത ചിന്താ പ്രഭാതത്തില്‍ ഈ അവസരത്തില്‍ ഓര്‍മ്മവരുന്നു.
ഏറെ വൈകിയും ഓഫീസിലോ സ്ഥാപനത്തിലോ തങ്ങി ജോലിയെടുക്കുന്നവര്‍ ഒരു വിധത്തില്‍ സ്ഥാപനത്തിന് നഷ്ടമാണ് നല്‍കുന്നത്. എങ്ങിനെയെന്ന് നോക്കാം.
Jessie Paul and Narayana Murthy.jpg
1. അത്രയും നേരം വൈദ്യുതി പ്രവര്‍ത്തിക്കണം.
എസി, ഫാന്‍, കംപ്യൂട്ടറുകള്‍,മറ്റു ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗം, മറ്റ് ഒരുപാട് ജീവനക്കാര്‍ അതിനായി അവിടെ കാത്തിരിക്കുന്ന അവസ്ഥ, തുടങ്ങിയ ചിലവുകള്‍ ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു.
2. ജോലിക്കാര്‍ക്കിടയില്‍ ആത്മാര്‍ത്ഥയുള്ളവരും ഇല്ലാത്തവരും എന്നിങ്ങനെ രണ്ട് വിഭാഗം ഉണ്ടാക്കുവാനും അത് ബോസിന്‍റെ മനസ്സില്‍ partiality സൃഷ്ടിക്കുവാനും കാരണമാകുന്നു.
3. നേരത്തെ ആത്മാര്‍ത്ഥ കാണിച്ചവര്‍ പിന്നീട് വിവാഹിതരാവുകയോ മറ്റ് കുടുംബ തിരക്കുകളില്‍ ഏര്‍പ്പെടുകയോ ചെയ്യേണ്ടി വന്നാല്‍ ആദ്യ കാലങ്ങളില്‍ നല്‍കിയിരുന്ന സമയം ഇപ്പോള്‍ ജോലിയില്‍ നല്‍കുന്നില്ലെന്ന തെറ്റിദ്ധാരണ രൂപപ്പെടാനും അതുവഴി അവര്‍ക്കിപ്പോള്‍ പഴയ ആത്മാര്‍ത്ഥതയില്ലാ എന്ന തോന്നലിലേക്ക് മേലാധികാരികള്‍ എത്തിപ്പെടുന്നു.അത് അവര്‍ക്ക് തന്നെ തിരിച്ചടിയാകാനുള്ള സാധ്യത.
4. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, വിശ്രമം എന്നിങ്ങനെ വിനിയോഗിക്കേണ്ട സമയം ക്രമം തെറ്റുകയും ജീവിതത്തിലെ മറ്റു രണ്ടു പ്രധാന കാര്യങ്ങള്‍ ഇല്ലാതെ പോകുന്ന അവസ്ഥയുണ്ടാക്കുന്നു.
5. ഇങ്ങിനെ ജോലിയെടുക്കുന്നവര്‍ കൃത്യസമയത്ത് ജോലി തീര്‍ക്കാന്‍ മടികാണിച്ച് അവസാനം മടിയന്‍ മലചുമക്കുന്നത് പോലെ ജോലിഭാരം വര്‍ദ്ദിപ്പിക്കാനും അതോടൊപ്പം തന്നെ ആളുകളുടെ ( human resources ) മാനവ വിഭവ ശേഷിയുടെ കാര്യക്ഷമമായ വിനിയോഗം ഇല്ലാതെ പോകാനും കാരണമാകുന്നു
6. Late hours working എന്നത് പിന്നീട് ഓഫീസിന്‍റെ പതിവ് രീതിയായി മാറുന്നു.
നാരായണ മൂര്‍ത്തിയുടെ ആ ഇമെയില്‍ ഇപ്പോള്‍ നെറ്റില്‍ തിരഞ്ഞെപ്പോള്‍ കിട്ടി.
അതിന്‍റെ അവസാന ഭാഗം ഇങ്ങിനെയാണ്.
So what’s the moral of the story??
* Very clear, LEAVE ON TIME!!!
* Never put in extra time ‘ “unless really needed “‘
* Don’t stay back unnecessarily and spoil your company work culture which will in turn cause inconvenience to you and your colleagues.
There are hundred other things to do in the evening..
Learn music…..
Learn a foreign language…
Try a sport… TT, cricket………..
Importantly,get a girl friend or boy friend, take him/her around town…
* And for heaven’s sake, net cafe rates have dropped to an all-time low (plus, no fire-walls) and try cooking for a change.
Take a tip from the Smirnoff ad: ’Life’s calling, where are you??’
Please pass on this message to all those colleagues and please do it before leaving time, don’t stay back till midnight to forward this!!!
IT’S A TYPICAL INDIAN MENTALITY THAT WORKING FOR LONG HOURS MEANS VERY HARD WORKING & 100% COMMITMENT ETC

Saturday, February 10, 2018

മരണാനന്തര കുറിപ്പുകള്‍


സ്നേഹത്തിന്‍റെ നിറകുടമായിരുന്നു.
ആത്മാര്‍ത്ഥതയുള്ള വ്യക്തിത്വമായിരുന്നു.
ജനപക്ഷത്ത് നിന്ന മഹാമനീഷിയായിരുന്നു.
എന്തൊക്കെ പറഞ്ഞാലും ആളൊരു നല്ല മനുഷ്യനായിരുന്നു…..
ചിലതൊക്കെ കേട്ടും ,ചിലരെയൊക്കെ കണ്ടും തിരിച്ചുപറയാനാവാതെ അയാള്‍ തണുത്തപ്പെട്ടിയില്‍ കിടന്നു.പിറ്റെ ദിവസത്തെ പത്രമാധ്യങ്ങളില്‍ വരികള്‍ നിരന്നു.ഫേസ്ബുക്കില്‍ ഫോട്ടോയിട്ട് അയാളുമായുള്ള ബന്ധം തെളിയിക്കാന്‍ കിട്ടിയ ചിത്രങ്ങളൊക്കെ ഉപയോഗിച്ചു. അത്തരം പോസ്റ്റുകള്‍ വരുമ്പോഴാണ് ഇങ്ങിനെ ഒരാള്‍ ഇവിടെ ഉണ്ടായിരുന്നോ എന്ന് മറ്റുള്ളവര്‍ പോലും അറിയുക. അതുകൊണ്ടെന്ത് കാര്യം?
ഞാനും അയാളും തമ്മില്‍ മാങ്ങയായിരുന്നു നാളികേരമായിരുന്നു (തേങ്ങയെന്നും പറയാം) എന്നൊക്കെ തുടങ്ങി മെറ്റഫര്‍കൊണ്ടുള്ള പ്രയോഗങ്ങള്‍ വഴി തെളിവുകള്‍ നിരത്തും.
മരണപ്പെട്ടാല്‍ അങ്ങിനെയാണ്.
മരണ ശേഷം തിരിച്ചുവരില്ലെന്നതിനാല്‍
മാധ്യമങ്ങളില്‍ എഴുതാനും അനുശോനയോഗത്തില്‍ പറയാനും
നാം ഓരോരുത്തരും വാക്കുകള്‍ക്കും ഉപമകള്‍ക്കും വേണ്ടി വല്ലാതെ ബുദ്ധിമുട്ടും.
ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞുപോലും നോക്കാത്തവര്‍,
കണ്ടാല്‍ സലാം ചൊല്ലാത്തവര്‍,
ഒന്ന് തിരിഞ്ഞു നോക്കാന്‍,
ഒരു വിരല്‍ അകലത്ത് വിളിക്കാന്‍ സൗകര്യമുണ്ടായിട്ടും ചെയ്യാന്‍ മടിച്ച്,
ഇങ്ങോട്ട് വിളിക്കട്ടേ എന്ന് ഉള്ളിലെ ഈഗോക്ക് വേണ്ടി കീഴടങ്ങി,
ഒരു പുഞ്ചിരി നല്‍കാന്‍ വിസമ്മതിച്ചവര്‍,
ഈഗോയുടെ അപ്പോസ്തലന്മാരായി നടന്നവര്‍,
തന്‍റെ ആശയം മാത്രമായിരുന്നു ശരിയെന്ന ധാരണയാല്‍ അകറ്റിനിറുത്തിയവര്‍,
കാലുപിടിക്കാന്‍ ചെന്നപ്പോഴൊക്കെ തട്ടിത്തെറിപ്പിച്ചവര്‍,
അങ്ങിനെയങ്ങിനെ…
എല്ലാവരും
അന്ന് അയാളെ കുറിച്ച് ഓര്‍ക്കും. നല്ലത് പറയും.
അതൊന്നും അറിയാന്‍ നിക്കാതെ
അയാള്‍ ആഴങ്ങളുടെ ഇരുട്ടില്‍
മരവിച്ചങ്ങനെ കിടക്കും.
രണ്ടു ദിവസം കഴിഞ്ഞ്
നമ്മള്‍ വീണ്ടും
നമ്മുടെ പഴയ
കപട വേഷമണിഞ്ഞ്
ജൈത്ര യാത്ര തുടരും.