Monday, January 14, 2019

ചില മൂസിയം ഇനങ്ങള്‍






ഉള്ളിലുള്ളവ അവിടെ കിടന്ന് ദഹിക്കാതെ വരുമ്പോഴാണല്ലോ മനുഷ്യരായാലും മൃഗങ്ങളായാലും ര്‍ദിയുണ്ടാവുക.ആമാശയത്തിലുള്ള വസ്തുക്കൾ വായിലൂടെയും ചിലപ്പോൾ മൂക്കിലൂടെയും പുറന്തള്ളുന്ന പ്രക്രിയയാണത്.ഛര്‍ദി ഒരു രോഗ ലക്ഷണമാണ്.തലയിലെയും വയറിലെയുമെല്ലാം പല രോഗങ്ങളുടെയും ലക്ഷണം.



മലപ്പുറം എന്ന് കേള്‍ക്കുമ്പോഴേക്കും ഛര്‍ദില്‍ ഉണ്ടാകുന്ന അല്ലെങ്കില്‍ ഓക്കാനം ഉണ്ടാകുന്ന ചിലരുണ്ട്.
ഉള്ളിലുള്ള മുസ്ലിം വിരുദ്ധതയുടെ/ വര്‍ഗീയ ചിന്തയുടെ വാര്‍പ്പു മാതൃകകള്‍ ( Stereotype) അവിടെ കിടന്ന ദഹിക്കാതെ വരുമ്പോള്‍ പുറത്തേക്ക് ചര്‍ദിക്കുന്ന ചില മ്യൂസിയം ഇനങ്ങള്‍. അവര്‍ ചില വെടി പൊട്ടിച്ചിട്ട് ബഹളം സൃഷ്ടിക്കും.

ലപ്പാട്ടെ സമരത്തിന് മലപ്പുറത്തെ ചിലര്‍ പിന്തുണ നല്‍കിയത് ദഹിക്കാനാനാവാതെ സഖാവ് ജയരാജന്‍ ഇന്ന് ഇത്തരമൊരു ഛര്‍ദില്‍ നടത്തിയിരിക്കുന്നു.
കുറ്റം പറഞ്ഞിട്ട് മാത്രം കാര്യമില്ല.
ത് ജരായാജനെ എല്ലാവര്‍ക്കും അറിയാലോ...

ബോക്സിംഗ് താരം മുഹമ്മദലി അന്തരിച്ചപ്പോള്‍ കായിക മന്ത്രിയായിരുന്നു പുള്ളി. കായിക ലോകത്ത് മെഡല്‍ നേടി കേരളത്തിന്‍റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ ഉയര്‍ത്തി എന്നൊക്കെ വിഡ്ഢിത്തരം ചാനലില്‍ പോയി വിളിച്ചുപറഞ്ഞത് അധികമാരും മറന്നുകാണില്ല.

വിഢിത്തരം വിളിച്ചുവരുത്തുന്നതിന് ഒരു അതിരൊക്ക് ഉണ്ട് എന്ന് തിരുത്തിക്കൊടുക്കാന്‍ വിവരമുളള സഖാക്കളാരുമില്ലേ മൂപ്പരുടെ പ്രൈവറ്റ് സെക്രട്ടിമാരുടെ കൂട്ടത്തില്‍ ?

ഇത്തരത്തില്‍ ഇടക്കിടെ ചര്‍ദില്‍ ഉണ്ടാകുന്ന ചിലര്‍ ആ പാര്‍ട്ടിയില്‍ ഇന്നും അന്നും ഉണ്ട് എന്നത് ഈ സമയത്ത് ഓര്‍ക്കുകയാണ്. ബിജെപി നേതാവായ എന്‍ ഗോപാലകൃഷ്ണന്‍, സിപിഎം നേതാക്കളായ ഇഎംഎസ്,വിജയരാഘവന്‍,വിഎസ് അച്യുതാനന്ദന്‍ തുടങ്ങിയവരാണ് അവരില്‍ ചിലര്‍.

മലപ്പുറം ജില്ലയുടെ രൂപീകരണം മുതല്‍ അതുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തിൽ ഇസ്ലാമിക വർഗീയത വളരാൻ ഇടയാക്കിയ തീരുമാനമാണെന്നാണ് മണ്‍മറഞ്ഞുപോയ സഖാവ് ഇഎംഎസ് എന്ന ആചാര്യന്‍ ആദ്യ വെടി പൊട്ടിച്ചിട്ടുള്ളത്.അവിടെ മുസ്ലിം ഭൂരിപക്ഷമുള്ളതാകും അദ്ദേഹത്തെ പ്രോകോപിപ്പിച്ച ചേതോവികാരം അല്ലാതെ ഉള്ളിലെ വര്‍ഗീയതയാണെന്ന് നമുക്ക് ചിന്തിച്ചുകൂടാ… അങ്ങിനെ ചിന്തിച്ചാല്‍ നിങ്ങള്‍ തീവ്രവാദിയായി മാറും.

മലപ്പുറത്തെ കുട്ടികള്‍ പരീക്ഷയില്‍ കോപ്പിയടിച്ചാണ് ജയിക്കുന്നത് എന്ന് പറഞ്ഞത് ഏതെങ്കിലും വിവരംകെട്ടവനായിരുന്നില്ല, സാക്ഷാല്‍ വിഎസ് അച്യുതാനന്ദനായിരുന്നു. കേരള മുഖ്യമന്ത്രി വരെ എത്തിയ ആളായിരുന്നല്ലോ മാന്യദേഹം. ഇന്നിപ്പോള്‍ മലപ്പുറം ഓരോ വര്‍ഷവും എഞ്ചിനിയറിംഗിലും മെഡിക്കലിലുമെല്ലാം റാങ്കുകള്‍ കരസ്ഥമാക്കുമ്പോഴും ഇതുവരെ തിരുത്താത്ത വിഎസിന്‍റെ ആ പ്രസ്താവന മലപ്പുറത്തുകാര്‍ ഓര്‍ക്കും.

മലപ്പുറത്ത് ദേശീയപാത സര്‍വ്വേക്കെതിരെ സമരം നടത്തുന്നവര്‍ മുസ്ലിം തീവ്രവാദികളെന്ന് ഒരു ഉളപ്പുമില്ലാതെ ഉരിയാടിയത് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ എ. വിജയരാഘവൻ ആണല്ലോ..

നിയമുണ്ട് എത്രയോ സംഭവങ്ങള്‍.ലോകസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ജയിച്ചപ്പോള്‍ ദേവസ്വം മന്ത്രിയും സി.പി.എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് മലപ്പുറത്തിെൻറ ഉള്ളടക്കംതന്നെ വർഗീയമാണെന്നും ന്യൂനപക്ഷ വർഗീയതയുടെ കേന്ദ്രീകരണം നടക്കുന്ന മേഖലയാണത് എന്നാണല്ലോ.

മേല്‍പ്പറഞ്ഞ ഒട്ടനവധി വര്‍ഗീയവും ഇസ്ലാമോഫോമിയോ സ്റ്റീരിയോ ടൈപ്പ് വിശ്വാസങ്ങളും ഡയലോഗുകളും പുറത്തുവന്നിട്ടും ഇക്കാര്യത്തിലൊന്നും ഇതുവരെ ഒരു മാപ്പുപറയാനോ തെറ്റാണ് സംഭവിച്ചതെന്ന് പറയാനോ ഇവര്‍ തയ്യാറായിട്ടില്ല എന്നത് പ്രത്യേകം ഓര്‍ക്കണം.എല്ലാവര്‍ക്കും കയറി കൊട്ടാവുന്ന ,മേയാവുന്ന ജനതയായി വരേണ്യ ഇടതു -സെക്കുലർ മലപ്പുറത്തെ പരിഗണിച്ചുപോരുന്നു എന്നതാണതിന് കാരണം.


ബിജെപി നേതാക്കള്‍ മുസ്ലിംങ്ങളെയും മലപ്പുറത്തെയും കുറിച്ച് പറയുകയാണെങ്കില്‍ അത് വര്‍ഗീയതയും സഖാക്കള്‍ അത്തരം പരാമര്‍ശം നടത്തിയാല്‍ അത് മതേതരവും ആകുന്നതിന്‍റെ യുക്തി എന്താണ് ?സംഘ് ആക്കല്‍ എന്നാണ് ഇത്തരം ആളുകളെ വിളിക്കാന്‍ നല്ലത്.

Tuesday, January 8, 2019

ഇങ്ങിനെ പോയാല്‍ മുസ്ലിം പെണ്‍കുട്ടികള്ക്ക്‍ പഠിച്ചു മതിയാകും.

ഏത് വരെ പഠിച്ചു ?
പഠിത്തം കഴിഞ്ഞിട്ടില്ല.
ഞാന്‍ പ്ലസ് ടു കഴിഞ്ഞപ്പോള്‍ നിര്‍ത്തി.വീട്ടില്‍ ഞാന്‍ ഒറ്റ മോനാണേ..
അതോണ്ട്, പഠിത്തം നിര്‍ത്തണോ?
അതുകൊണ്ടല്ലാ…. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലം പഠിത്തം നിര്‍ത്തേണ്ടിവന്നതാണ്.
ങ്ങള് പ്ലസ് ടു ജയിച്ചിട്ടും നിര്‍ത്തിയതാ…?
ജയിച്ചിട്ടല്ല, തോറ്റോണ്ടാ നിര്‍ത്തിയത്.
മുജീബ് റഹ്മാന്‍...സോറി !.
അടുത്തിടെ മലയാളികണ്ട സുഡാനി ഫ്രം നൈജീരിയ ചിത്രത്തിലെ കോമഡി സീനായിട്ടാണ് നായകന്‍റെ ഈ പെണ്ണുകാണല്‍ ചടങ്ങ് കാണിക്കപ്പെടുന്നത്.
മലബാറിലെ മുസ്ലിം യുവാക്കളുടെ വിദ്യാഭ്യാസപരമായ പിന്നാക്ക അവസ്ഥ ഭാവിയില്‍ കോമഡിയായി മാറുന്നിടത്തേക്ക് തന്നെയാണ് പോകുന്നത്.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് നിരന്തര പ്രധാന്യം നല്‍കിയപ്പോള്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസപരമായി മുന്നേറുകയും ആണ്‍കുട്ടികള്‍ വഴിയിലെപ്പോഴോ പിറകോട്ട് സഞ്ചരിക്കുന്നതുമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ 5700 പേര്‍ക്കാണ് പ്ലസ് ടുവില്‍ എപ്ലസ് ലഭിച്ചത്.അതില്‍ നാലായിരം പേരും പെണ്‍കുട്ടികളാണ്. ഡിഗ്രിക്ക് സര്‍ക്കാര്‍ സീറ്റ് കുറവുള്ള മലപ്പുറം പോലുള്ള സ്ഥലങ്ങളില്‍ അവിടത്തെ സര്‍ക്കാര്‍ കോളേജുകളില്‍ സ്വാഭാവികമായും പഠിക്കാന്‍ അവസരം കിട്ടുന്നത് പെണ്‍കുട്ടികള്‍ക്ക് മാത്രമാണ്.അതുകൊണ്ടാണ് ഫറൂഖ് പോലുള്ള കോഴിക്കോട്ടേ കോളേജില്‍ 80 ശതമാനവും പെണ്‍കുട്ടികളാവുന്നത്.ഇതെ സംബന്ധിച്ച് 2014 ല്‍ ദ ഹിന്ദുവില്‍ അബ്ദുലത്വീഫ് നഹ റിപ്പോര്‍ട്ട് ചെയ്തതോര്‍ക്കുന്നു.
ഇതിന്‍റെ ഫലമായി നേരിടുന്ന സാമൂഹികമായ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നുണ്ട് പിഎസ് റംഷാദ് എഴുതിയ ലേഖനം.
പെണ്ണിന് ഉയര്‍ന്ന വിദ്യാഭ്യാസം, ആണിന് വിദ്യാഭ്യാസമില്ലായ്മ.
യോഗ്യതയുള്ള വരനെ കിട്ടാത്ത അവസ്ഥ.
വിദ്യാഭ്യാസമുള്ള പെണ്ണിനെ കെട്ടാന്‍ പേടി.
ജോലിയുള്ള പെണ്ണുമായി ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയാതെ പിരിയുന്ന ബന്ധങ്ങള്‍.
ഇതിന്‍റെ ഫലമായി പെണ്‍കുട്ടികളെ ഇനിയെന്തിന് കൂടുതല്‍ പഠിപ്പിക്കുന്നു എന്ന മാതാപിതാക്കളുടെ ആശങ്കകള്‍.
ഉന്നത പഠനം നടത്തിയിട്ടും ആ അറിവിനെ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥ.
അങ്ങിനെ തുടങ്ങി നിരവധി പ്രശ്നങ്ങളെ സംബന്ധിച്ച് റംഷാദിന്‍റെ ലേഖനം പരാമര്‍ശിക്കുന്നത്.
https://www.samakalikamalayalam.com/…/മുസ്ലിം-ആണ്കുട്ടികള്ക…
പരിഹാര മാര്‍ഗങ്ങളെ കുറിച്ച് വിവിധ സംഘടനകള്‍ പലതും മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഇനിമുതലെങ്കിലും സര്‍ക്കാര്‍ കോളേജുകളില്‍ ആണ്‍കുട്ടികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നുതന്നെയാണ് എനിക്കും തോന്നുന്നത്.അല്ലാതെ പാരലല്‍ കോളേജിലോ ഡിസ്റ്റന്‍സ് എഡ്യുക്കേഷനോ പറഞ്ഞയച്ചതുകൊണ്ട് കാര്യമില്ല.അങ്ങിനെ കോഴ്സുകള്‍ ചെയ്തവരെല്ലാം വലിയ പ്രതിസന്ധി അനുഭവിക്കുന്നതാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.


Wednesday, October 24, 2018

മുല്ലപ്പു നിറമുള്ള പകലുകള്‍

നിങ്ങള്‍ എവിടെ ജനിക്കുന്നു ? എന്ത് ചെയ്യുന്നു ? ഏതില്‍ വിശ്വസിക്കുന്നു ? എന്നതൊക്കെ ഭിന്നിപ്പുണ്ടാവാനുള്ള കാരണമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്.
മതമാവട്ടെ, രാഷ്ട്രീയമാവട്ടേ.. നാം നിലകൊള്ളുന്നത് മാത്രം ശരിയും മറ്റുള്ളവയെല്ലാം തെറ്റുമാകുന്ന അവസ്ഥ. നാം ഇതിന്‍റെ വക്താക്കളാകുന്നത് മാതാപിതാക്കളുടെ തുടര്‍ച്ചയുടെയും നമുക്ക് ലഭിച്ച മതപരവും രാഷ്ട്രീയപരവുമായ അറിവുകളുടെയൊക്കെ അടിസ്ഥാനത്തിലായിരിക്കും.

സിറിയയിലും ഇറാഖിലും പാക്കിസ്ഥാനിലും ഇടക്കിടെ പൊട്ടുന്ന ബോംബുകള്‍ക്ക് പിന്നിലെന്താണ് ? എന്താണതിന്‍റെ പിന്നിലെ രാഷ്ട്രീയം? മുല്ലപ്പു വിപ്ലവത്തിന് ശേഷം എന്താണ് മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളുടെ മുന്നേറ്റങ്ങളുടെ സ്ഥിതി എന്നിങ്ങനെയുള്ള ഉത്തരത്തിന് ചരിത്രപരമായി തന്നെ എന്നാല്‍ ഒട്ടും മടുപ്പിക്കാതെ വായനക്കാരനെ കൊണ്ടുപോകുകയാണ് ബെന്യാമിന്‍ തന്‍റെ "മുല്ലപ്പു നിറമുള്ള പകലുകള്‍" എന്ന കൃതി.

മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന കൃതിയില്‍ പറഞ്ഞതുപോലെ ഏത് എഴുത്തുകാരന്‍റെയും ആദ്യത്തെ 50 പേജില്‍ വായനക്കാരനെ പിടിച്ചു നിര്‍ത്താനാവണം.എന്നാല്‍ ഓരോ ലക്കം കഴിയുമ്പോഴും അടുത്തതിലേക്ക് ഒറ്റയിരുപ്പില്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്ന മാസ്കമരിക വിദ്യ ബെന്യാമിന്‍ ഈ കൃതിയിലും പതിപ്പിച്ചിട്ടുണ്ട്.

അല്‍ അറേബ്യന്‍ നോവല്‍ ഫാട്ക്ടറി, മുല്ലപ്പു നിറമുള്ള പകലുകള്‍ എന്നിങ്ങനെ രണ്ട് കൃതികളാണ് ബെന്യാമിന്‍ ഒരു തവണയായി പ്രസിദ്ധീകരിച്ചത്. അല്‍ അറേബ്യന്‍ നോവല്‍ ഫാട്ക്ടറിയുടെ തുടര്‍ച്ചയായിട്ട് വേണം ഈ കൃതി വായിക്കാന്‍.

പത്രപ്രവര്‍ത്തകനായ പ്രതാപ് മറ്റൊരാള്‍ക്ക് വേണ്ടി പുസ്തകമെഴുതാന്‍ വിവരം ശേഖരിക്കാന്‍ മിഡില്‍ ഈസ്റ്റിലെ രാജ്യത്ത് എത്തുന്നു. ആ രാജ്യത്ത് വരാന്‍ അയാളെ പ്രേരിപ്പിക്കുന്ന ഘടകം തന്‍റെ പഴയ കാല കാമുകി അവിടെ ഉണ്ടെന്ന് തന്നെയാണ്. അവളെ കണ്ടെത്താനുള്ള അന്വേഷണത്തിലൂടെയാണ് പാക്കിസ്ഥാനി റേഡിയോ ജോക്കിയായിരുന്ന സമീറ പര്‍വീണിന്‍റെ A spring with out smell എന്ന കൃതിയെ കുറിച്ച് പ്രതാപ് അറിയുന്നത്.ആ പുസ്തകം കണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രതാപിന് സാധിക്കാതെ പോകുന്നു. പിന്നീട് നടന്നത് ഇവിടെ വിവരിക്കുന്നില്ല.

പാക്കിസ്ഥാനില്‍ നിന്ന് വന്നെത്തിയ സമീറയുടെയും അവളുടെ ഓഫീസിലെ ഡ്രൈവര്‍ ആയിരുന്ന അലിയുടെയും സൗഹൃദത്തിന്‍റെയും എന്നാല്‍ പിന്നീടുണ്ടാകുന്ന കൊലപാതകങ്ങളുടെയും സംഘര്‍ഷങ്ങളുടെയുമെല്ലാം കഥപറയുകയാണ് മുല്ലപ്പു നിറമുള്ള പകലുകളിലൂടെ ബെന്യാമിന്‍ ചെയ്യുന്നത്.

ഈ കൃതി വായിച്ചു കഴിഞ്ഞപ്പോഴാണ് സമീറ പങ്കുവെക്കുന്ന ആ സംഭവ കഥ ഒന്നുകൂടെ വായിക്കണമെന്ന് തോന്നിയത്.
ഉഹ്‍ദ് യുദ്ദത്തില്‍ അടരാടി ശഹീദായ ഹംസത്തുല്‍ ()ന്‍റെയും അദ്ദേഹത്തിന്‍റെ വയറില്‍ കുത്തി പുറത്തെടുത്ത കരള്‍, കടിച്ചു ചവച്ച ഹിന്ദ് എന്ന വനിതയുടെ ക്രൂരതയുടെയും അതിന് പ്രവാചകന്‍ നല്‍കിയ മാപ്പിന്‍റെയും ചരിത്രം.

ഉഹ്‍ദ് യുദ്ധക്കളത്തില്‍ പാത്തും പതുങ്ങിയും ഹംസയെ അന്വേഷിച്ച് നടന്ന് വഹ്ശി തന്റെ ലക്ഷ്യം സ്ഥാനം പെട്ടെന്ന് കണ്ടെത്തി. പോരാട്ടത്തില്‍ ബദ്ധശ്രദ്ധനായിരുന്ന ഹംസയെ മറഞ്ഞ് നിന്ന വഹ്ശി കുന്തമെറിഞ്ഞ് വീഴ്ത്തി.പിടയുന്ന ഹംസയുടെ ശരീരത്തില്‍ നിന്നും കുന്തം വലിച്ചൂരിയെടുത്ത് വഹ്ശി ഹിന്ദിനെ തേടി നടന്നു.
ഹംസ()ന്‍റെ ഓരോ അംഗങ്ങളും ഛേദിച്ചെടുക്കുമ്പോള്‍ ഹിന്ദ് അട്ടഹസിച്ചു ചിരിച്ചു. അംഗഭംഗം വരുത്തിയ ശരീരത്തിന്റെ നെഞ്ച് ഹിന്ദ് വലിച്ച് പൊളിച്ചു.രാക്ഷസീയതയോടെ ഹംസ()യുടെ കരള്‍ വലിച്ച് പറിച്ചെടുത്തു. ആര്‍ത്തിയോടെ ചവച്ച് തുപ്പി‍...

പ്രവാചകന്‍ റസൂലിന്‍റെ പ്രിയപ്പെട്ട എല്ലാമെല്ലാമായിരുന്നു ഹംസ. എന്നിട്ടും അവര്‍ക്ക് മാപ്പ് കൊടുത്ത കാരുണ്യത്തിന്‍റെ വിശാലമായ ലോകമാണ് പ്രവാചകന്‍ പകര്‍ന്ന് നല്‍കിയിട്ടുള്ളത്.

സമീറക്ക് പ്രിയപ്പെട്ടവനായിരുന്നു അലി.അത്ര ഇഷ്ടവുമായിരുന്നു.അതുപോലെ തന്നെ ബാബയും.
പക്ഷെ അലി ശിയാ വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു.സമീറയാവട്ടെ സുന്നിയും.
അഭ്യന്തര യുദ്ധത്തില്‍ സ്വന്തം പിതാവിനെ കൊന്നയാളായിട്ടും അലിക്ക് മാപ്പു നല്‍കണോ വേണ്ടയോ എന്ന ചിന്ത അവളെ അലട്ടുന്നുണ്ട്. കുടുംബവും സമൂഹവും രാഷ്ട്രവുമെല്ലാം സമീറക്കെതിരാകുമ്പോള്‍ അവള്‍ പ്രവാചകന്‍ മാപ്പ് നല്‍കിയ ഹിന്ദിനെ ഓര്‍ക്കുന്നു.

മതത്തിനകത്തെ വിഭാഗീയതകള്‍ പരിശോധിച്ചാലും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകും.ഇസ്‍ലാമികനത്തെ സുന്നി-ഷിയ ഭിന്നത ഉദാഹരണം.പേരിലെല്ലാവരും മുസ്ലിങ്ങളാണെങ്കിലും രണ്ടു കൂട്ടര്‍ക്കും കണ്ണെടുത്താല്‍ കണ്ടൂടാ.
മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന കലാപങ്ങളുടെയും വിപ്ലവങ്ങളുടെയും അടിസ്ഥാന കാരണം അന്വേഷിക്കുമ്പോള്‍ ചെന്നെത്തുക സുന്നി-ഷിയാ സംഘട്ടനങ്ങളുടെ തുടര്‍ച്ചയാണെന്ന് മനസ്സിലാകും.ഇക്കാര്യം ചരിത്രപരമായി തന്നെ ബെന്യാമിന്‍ മുല്ലപ്പു നിറമുള്ള പകലുകള്‍ എന്ന നോവലില്‍ വിശദീകരിക്കുന്നു.

ശരാശരി മുസ്ലിങ്ങള്‍ക്കും ഇന്നും അവ്യക്തമായി നില്‍ക്കുന്ന വിഷയമാണ് സുന്നി-ഷിയ വിഭാഗങ്ങളും അവരുടെ രീതികളും.ഒരുപക്ഷെ അത്രമാത്രം ഹാര്‍ഡ്‍വര്‍ക്ക് ചെയ്തിട്ടാകും ബെന്യാമിന്‍ ,മതത്തിനുള്ളിലെ രാഷ്ട്രീയ വിഷയങ്ങളെ നോവലിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നത്.

ഓരോരുത്തരുടെയും ശരികള്‍ രൂപപ്പെടുന്നതിനു പിന്നില്‍ അവരുടെ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും പാഠങ്ങളും മനസ്സും ഒക്കെ ബന്ധപ്പെട്ടിരിക്കുന്നു അല്ലേ ജാവേദ്…

ഞാന്‍ കണ്ട ഇസ്ലാം നന്മയുടേതായിരുന്നു.
ക്ഷമയുടേതായിരുന്നു.
ഹിന്ദിനോടുപോലും ക്ഷമിച്ച പ്രവാചകനെയായിരുന്നു.
പിന്നെ എങ്ങിനെയാണ് അലിയുടെ ഇസ്ലാം വിദ്വേഷത്തിന്‍റെയും പകയുടേതുമാകുന്നത് ?
ഇസ്ലാമിനെ അങ്ങിനെ വ്യാഖ്യാനിക്കാന്‍ ആരാണ് അവരെ പഠിപ്പിച്ചത് ?
എന്തായാലും അത് പുറത്തു നിന്ന് വന്ന ആരും ആകില്ല.ഉള്ളില്‍ ഉള്ളവര്‍ തന്നെ ആയിരിക്കണം.

ഹിന്ദിനോട് ക്ഷമിച്ചതിന്‍റെ പേരില്‍ പ്രവാചകനെ കുറ്റം പറയാത്ത സമൂഹമായിരുന്നു അന്നുണ്ടായിരുന്നത്.