Wednesday, March 21, 2018

പരീക്ഷകളുയര്‍ത്തുന്ന ചോദ്യങ്ങള്‍


May I go to wash room
. മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരീക്ഷ നടന്നുകൊണ്ടിരിക്കെ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വിദ്യാര്‍ഥിയുടെ അനുവാദം ചോദിക്കല്‍.അധികം ആലോചിക്കേണ്ടി വന്നില്ല. പറ്റില്ലെന്ന് മറുപടി പറഞ്ഞു.വിസര്‍ജനത്തിന് ഗതിമുട്ടിയ ആ കുട്ടി പരീക്ഷാഹാളില്‍ തന്നെ കാര്യം സാധിച്ചു എന്നാണ് സുഹൃത്ത് പരീക്ഷാ ഹാളിലെ സ്വന്തം അനുഭവം പങ്കുവെച്ചത്.നമ്മുടെ സ്കൂളുകളിലെ പരീക്ഷകളും അവയുടെ നടത്തിപ്പ് രീതികളുടെയും ലക്ഷ്യത്തെ കുറിച്ചെല്ലാം വിലയിരിത്തുമ്പോള്‍ ഒട്ടനവധി സുഖകരമല്ലാത്ത കാര്യങ്ങള്‍ നമുക്ക് കാണാനാകും.മുകളില്‍ സൂചിപ്പിച്ച സംഭവത്തിലെ അധ്യാപകനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഈ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകില്ല.അദ്ദേഹത്തിന് ലഭിച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു എന്നതാണ് വാസ്തവം.അപ്പോള്‍ വ്യക്തിയേക്കാള്‍ സബ്രദായത്തിനാണ് കുഴപ്പമെന്നും പരിഹാരം വേണ്ടത് അവിടെയാണെന്നും മനസ്സിലാക്കാന്‍ സാധിക്കും.

പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോള്‍ യാതൊരു കാരണവശാലും ഒരു വിദ്യാര്‍ഥിയേയും പുറത്തേക്ക് അയക്കാതിരിക്കുക, തിന്നാനോ കുടിക്കാനോ ഉള്ള സാധനങ്ങള്‍ പരീക്ഷാ ഹാളിലേക്ക് അനുവദിക്കാതിരിക്കുക, അധ്യാപകന്‍ വിദ്യാര്‍ഥികളോട് സംസാരിക്കാതിരിക്കുക,സംശയം ചോദിക്കലും അവ നിവാരണവും ചെയ്യാതിരിക്കുക,അധ്യാപകന്‍ പരീക്ഷാ ഹാളില്‍ ഇരിക്കുകയോ പത്രം, പുസ്തകം,മൊബൈല്‍ ഫോണ്‍, ലാപ്ടോപ് തുടങ്ങിയ സാമഗ്രികള്‍ ഉപയോഗിക്കാതിരിക്കുക,വിദ്യാര്‍ഥികളെ നിരന്തരമായും വിജിലന്‍റായും നിരീക്ഷിക്കുക,വിദ്യാര്‍ഥികളുടെ ഇരിപ്പിടം പോക്കറ്റുകള്‍ പരിശോധിക്കുക തുടങ്ങി നിര്‍ദേശങ്ങളുടെ പട്ടിക തന്നെ പരീക്ഷ നടത്തുന്ന ഇന്‍വിജിലേറ്റര്‍ക്കായി നിരവധി സ്കൂളുകള്‍ നല്‍കുന്നത്. ശാസ്ത്രീയമായും കാര്യക്ഷമമായും പരീക്ഷ നടത്തുക എന്ന നല്ല ഉദ്ദേശ്യമേ സ്കൂളുകള്‍ക്ക് ഇതിന് പിന്നിലുള്ളൂ എന്നത് ശരിതന്നെ.

എഴുത്തു പരീക്ഷാ കേന്ദ്രീകൃതമായ ഒരു മൂല്യനിര്‍ണ്ണയ സബ്രദായമാണ് നമ്മുടെ സ്കൂളുകള്‍ വര്‍ഷങ്ങളായി പിന്തുടരുന്നത്. വിദ്യാര്‍ഥിയെ അടുത്ത ക്ലാസ് കയറ്റത്തിനും മത്സരത്തിലേക്കുമെല്ലാം മാനദണ്ഡമാക്കുന്നതും പരീക്ഷകളിലെ ഫലമാണ്.വാര്‍ഷിക-അര്‍ധ വാര്‍ഷിക പരീക്ഷകള്‍ക്ക് പുറമെ ആഴ്ചകളും മാസങ്ങളും തോറും നിരവധി പരീക്ഷകളാണ് നടക്കുന്നത്. സൈക്കിള്‍ ടെസ്റ്റ് എന്നാണ് ആഴ്ചതോറുമുള്ള പരീക്ഷകള്‍ക്ക് ചില വിദ്യാലയങ്ങളില്‍ പേരിട്ടിരിക്കുന്നത്.ചിലയിടത്ത് മാസം തോറുമാണ് പരീക്ഷകള്‍.
ചുരുക്കത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കാഠ്യന്യമേറിയ പരീക്ഷണമായി മാറുകയാണ് നമ്മുടെ പരീക്ഷകള്‍.ഇക്കാരണംകൊണ്ടുതന്നെ നമ്മുടെ പാഠനവും പ്രവര്‍ത്തനങ്ങളുമെല്ലാം പരീക്ഷാ കേന്ദ്രീകൃതമാണ്.പാഠപുസ്തകത്തിന് പുറത്തെ അധിക വിവരണത്തിലേക്കോ അധ്യാപകന്‍റെ അനുഭവ വിശദീകരണത്തിലൂടെ വിദ്യാര്‍ഥിയുടെ ചിന്തയുടെ പുതിയ തലത്തിലേക്ക് വികസിപ്പിക്കാനോ ഇവിടെ പ്രസക്തിയില്ല.അപ്രകാരം ക്ലാസ് മുന്നോട്ട് പോകുമ്പോള്‍ വിദ്യാര്‍ഥി നിഷ്കളങ്കമായി ചോദിക്കും.“സാര്‍ ഈ ഭാഗം പരീക്ഷക്ക് വരുമോ"?

സ്കൂളുകളുടെ ഉദ്ദേശ്യ ശുദ്ധി ഒരു വശത്ത് പരിഗണിക്കുമ്പോള്‍ തന്നെ അതെങ്ങിനെയാണ് വിദ്യാര്‍ഥികളുടെ ജൈവികവും ധാര്‍മ്മികവുമായ മൂല്യങ്ങളെ ബാധിക്കുന്നത് കാണാതിരുന്നുകൂടാ.
പരീക്ഷ ചുമതലക്കായി നിയോഗിക്കുന്ന അധ്യാപകരെ

Wednesday, March 7, 2018

കുഞ്ചിരാമന്‍ കളിക്കുന്ന സിബിഎസ്ഇ


ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നൊരു ചൊല്ല് മലയാളത്തില്‍ ഏറെ പരിചിതമാണ്.കൃത്യമായ ലക്ഷ്യത്തില്ലല്ലാതെ ചെയ്യുന്ന പ്രവൃ‍ത്തികകളെ വിമര്‍ശിക്കുന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ബോഡായ സിബിഎസ്ഇ.അധ്യയന വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഒന്ന് പറയുക, വര്‍ഷം അവസാനിക്കാനിരിക്കുമ്പോള്‍ നേരത്തെ പറഞ്ഞതെല്ലാം മാറ്റാന്‍ പറയുക, പിന്നീട് എന്ത് ചെയ്യണമെന്ന് വ്യക്തമായി പറയാതിരിക്കുക, ഇങ്ങിനെയൊക്കെയാണ് സിബിഎസ്ഇ ചില നേരങ്ങളില്‍ തീരുമാനമെടുക്കുന്നത്. അത് രാജ്യത്തും പുറത്തും പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ എങ്ങിനെ ബാധിക്കുന്നുവെന്നൊന്നും തലപ്പത്തിരിക്കുന്നവര്‍ക്ക് ആലോചിക്കേണ്ടതില്ല.കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സിബിഎസ്ഇയുടെ സര്‍ക്കുലര്‍ അത്തരത്തിലുള്ളതാണ്.

സ്കൂളുകളില്‍ ഈ അധ്യയന വര്‍ഷം അവസാനിക്കാന്‍ ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രം.കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് ആദ്യവാരത്തോടെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ ഈ അധ്യയന വര്‍ഷത്തിന്‍റെ അവസാന കടമ്പയായി വാര്‍ഷിക പരീക്ഷ നടക്കാനിരിക്കുന്നു.
ബോധനം നടത്തിയ പാഠഭാഗങ്ങളെല്ലാം പുനരാവര്‍ത്തി വായിച്ച് കുട്ടികള്‍ പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന തിരിക്കിലാണിപ്പോള്‍.പരീക്ഷാ ചോദ്യപേപ്പറുകളും അനുബന്ധ സംവിധാനങ്ങളുമെല്ലാം തയ്യാറാക്കി അധ്യാപകരും തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റുന്നു.

Saturday, February 10, 2018

മരണാനന്തര കുറിപ്പുകള്‍


സ്നേഹത്തിന്‍റെ നിറകുടമായിരുന്നു.
ആത്മാര്‍ത്ഥതയുള്ള വ്യക്തിത്വമായിരുന്നു.
ജനപക്ഷത്ത് നിന്ന മഹാമനീഷിയായിരുന്നു.
എന്തൊക്കെ പറഞ്ഞാലും ആളൊരു നല്ല മനുഷ്യനായിരുന്നു…..
ചിലതൊക്കെ കേട്ടും ,ചിലരെയൊക്കെ കണ്ടും തിരിച്ചുപറയാനാവാതെ അയാള്‍ തണുത്തപ്പെട്ടിയില്‍ കിടന്നു.പിറ്റെ ദിവസത്തെ പത്രമാധ്യങ്ങളില്‍ വരികള്‍ നിരന്നു.ഫേസ്ബുക്കില്‍ ഫോട്ടോയിട്ട് അയാളുമായുള്ള ബന്ധം തെളിയിക്കാന്‍ കിട്ടിയ ചിത്രങ്ങളൊക്കെ ഉപയോഗിച്ചു. അത്തരം പോസ്റ്റുകള്‍ വരുമ്പോഴാണ് ഇങ്ങിനെ ഒരാള്‍ ഇവിടെ ഉണ്ടായിരുന്നോ എന്ന് മറ്റുള്ളവര്‍ പോലും അറിയുക. അതുകൊണ്ടെന്ത് കാര്യം?
ഞാനും അയാളും തമ്മില്‍ മാങ്ങയായിരുന്നു നാളികേരമായിരുന്നു (തേങ്ങയെന്നും പറയാം) എന്നൊക്കെ തുടങ്ങി മെറ്റഫര്‍കൊണ്ടുള്ള പ്രയോഗങ്ങള്‍ വഴി തെളിവുകള്‍ നിരത്തും.
മരണപ്പെട്ടാല്‍ അങ്ങിനെയാണ്.
മരണ ശേഷം തിരിച്ചുവരില്ലെന്നതിനാല്‍
മാധ്യമങ്ങളില്‍ എഴുതാനും അനുശോനയോഗത്തില്‍ പറയാനും
നാം ഓരോരുത്തരും വാക്കുകള്‍ക്കും ഉപമകള്‍ക്കും വേണ്ടി വല്ലാതെ ബുദ്ധിമുട്ടും.
ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞുപോലും നോക്കാത്തവര്‍,
കണ്ടാല്‍ സലാം ചൊല്ലാത്തവര്‍,
ഒന്ന് തിരിഞ്ഞു നോക്കാന്‍,
ഒരു വിരല്‍ അകലത്ത് വിളിക്കാന്‍ സൗകര്യമുണ്ടായിട്ടും ചെയ്യാന്‍ മടിച്ച്,
ഇങ്ങോട്ട് വിളിക്കട്ടേ എന്ന് ഉള്ളിലെ ഈഗോക്ക് വേണ്ടി കീഴടങ്ങി,
ഒരു പുഞ്ചിരി നല്‍കാന്‍ വിസമ്മതിച്ചവര്‍,
ഈഗോയുടെ അപ്പോസ്തലന്മാരായി നടന്നവര്‍,
തന്‍റെ ആശയം മാത്രമായിരുന്നു ശരിയെന്ന ധാരണയാല്‍ അകറ്റിനിറുത്തിയവര്‍,
കാലുപിടിക്കാന്‍ ചെന്നപ്പോഴൊക്കെ തട്ടിത്തെറിപ്പിച്ചവര്‍,
അങ്ങിനെയങ്ങിനെ…
എല്ലാവരും
അന്ന് അയാളെ കുറിച്ച് ഓര്‍ക്കും. നല്ലത് പറയും.
അതൊന്നും അറിയാന്‍ നിക്കാതെ
അയാള്‍ ആഴങ്ങളുടെ ഇരുട്ടില്‍
മരവിച്ചങ്ങനെ കിടക്കും.
രണ്ടു ദിവസം കഴിഞ്ഞ്
നമ്മള്‍ വീണ്ടും
നമ്മുടെ പഴയ
കപട വേഷമണിഞ്ഞ്
ജൈത്ര യാത്ര തുടരും.