- ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നൊരു ചൊല്ല് മലയാളത്തില്‍ ഏറെ പരിചിതമാണ്.കൃത്യമായ ലക്ഷ്യത്തില്ലല്ലാതെ ചെയ്യുന്ന പ്രവൃത്തികകളെ വിമര്‍ശിക്കുന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ബോഡായ സിബിഎസ്ഇ.അധ്യയന വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഒന്ന് പറയുക, വര്‍ഷം അവസാനിക്കാനിരിക്കുമ്പോള്‍ നേരത്തെ പറഞ്ഞതെല്ലാം മാറ്റാന്‍ പറയുക, പിന്നീട് എന്ത് ചെയ്യണമെന്ന് വ്യക്തമായി പറയാതിരിക്കുക, ഇങ്ങിനെയൊക്കെയാണ് സിബിഎസ്ഇ ചില നേരങ്ങളില്‍ തീരുമാനമെടുക്കുന്നത്. അത് രാജ്യത്തും പുറത്തും പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ എങ്ങിനെ ബാധിക്കുന്നുവെന്നൊന്നും തലപ്പത്തിരിക്കുന്നവര്‍ക്ക് ആലോചിക്കേണ്ടതില്ല.കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സിബിഎസ്ഇയുടെ സര്‍ക്കുലര്‍ അത്തരത്തിലുള്ളതാണ്.
സ്കൂളുകളില്‍
ഈ അധ്യയന വര്‍ഷം അവസാനിക്കാന്‍
ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍
മാത്രം.കൃത്യമായി
പറഞ്ഞാല്‍ മാര്‍ച്ച് ആദ്യവാരത്തോടെ
ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള
ക്ലാസുകളില്‍ ഈ അധ്യയന
വര്‍ഷത്തിന്‍റെ അവസാന കടമ്പയായി
വാര്‍ഷിക പരീക്ഷ നടക്കാനിരിക്കുന്നു.
ബോധനം
നടത്തിയ പാഠഭാഗങ്ങളെല്ലാം
പുനരാവര്‍ത്തി വായിച്ച്
കുട്ടികള്‍ പരീക്ഷക്കുള്ള
തയ്യാറെടുപ്പുകള്‍ നടത്തുന്ന
തിരിക്കിലാണിപ്പോള്‍.പരീക്ഷാ
ചോദ്യപേപ്പറുകളും അനുബന്ധ
സംവിധാനങ്ങളുമെല്ലാം
തയ്യാറാക്കി അധ്യാപകരും
തങ്ങളുടെ കര്‍ത്തവ്യം
നിറവേറ്റുന്നു.

