Thursday, January 10, 2013

യോഗ്യത പരീക്ഷകള്‍ സര്‍ക്കാറിന് പണമുണ്ടാക്കാനുള്ള മാര്‍ഗമോ ?


അധ്യാപക യോഗ്യത നിര്‍ണ്ണയപരീക്ഷയെ പേരില്‍ ഓരോ വര്‍ഷവും വരുന്ന പരീക്ഷകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ദുരിതമാണുണ്ടാക്കുന്നത്. ടിടിസിയും ബിഎഡും കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ക്ക് വീണ്ടും അധ്യാപക യോഗ്യതയുണ്ടോ എ് പരിശോധിക്കാന്‍ പരീക്ഷ നടത്തുകയാണെങ്കില്‍. പിന്നെ എന്തിനാണ് ബിഎഡും , ടിടിസി കോഴ്‌സുകള്‍ ആളുകള്‍ പഠിക്കുന്നത് ?.

യോഗ്യതയുള്ള അധ്യാപകരെ സര്‍വീസിലേക്ക് തിരഞ്ഞെടുക്കലാണ് സര്‍ക്കാര്‍ ഈ പരീക്ഷകളിലൂടെ ഉദ്ദേശിക്കുതെങ്കില്‍ ഇത്തരം പരീക്ഷകള്‍ പഠനം പൂര്‍ത്തിയാക്കിയിറങ്ങിയ ശേഷമായിരുന്നില്ല സര്‍ക്കാര്‍ നടത്തേണ്ടിയിരുന്നത്. നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് അധ്യാപക പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളില്‍ പ്രവേശനം കിട്ടാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് നടത്തിയാല്‍ ഈ ഉദ്യോഗാര്‍ഥികളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ച അധ്യാപക സിദ്ധാന്തങ്ങളും മറ്റും ഓര്‍മയുണ്ടാകണമെന്നതിന് എന്താണ് ഉറപ്പ്.

ഇവിടെയാണ് ഈ യോഗ്യത പരീക്ഷകള്‍ക്കായി പ്രത്യേക കോഴ്‌സുകള്‍ നടത്തു സ്ഥാപനങ്ങളുടെ സാമ്പത്തിക താല്‍പര്യത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം ഉയരുന്നത്. അതെസമയം ഈ നിരവധി വര്‍ഷങ്ങള്‍ക്കിടയില്‍ പിഎസ് സി വഴി യോഗ്യത നേടി സര്‍വീസിലെത്തിയവരും എയിഡഡ് സ്‌കൂള്‍ മേഖലയില്‍ പണം നല്‍കി അധ്യാപക ജോലി നേടിയെടുത്തവരും ഏറെയുണ്ട് എന്നാല്‍ ഇവര്‍ക്ക് അധ്യാപക യോഗ്യത പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് തയ്യാറാകാത്തത്. അങ്ങിനെ പരീക്ഷ നടത്തിയാല്‍ ഇപ്പോള്‍ എയിഡഡ് മേഖലയില്‍ ജോലിചെയ്യുന്ന എത്രപേര്‍ പിന്നീട് സര്‍വീസിലുണ്ടാകുമെന്ന് കണ്ടറിയുകതന്നെ വേണം. ഇക്കാരണം കൊണ്ടുതന്നെ സാമൂഹ്യ അനീതിയാണ് ഈ യോഗ്യതാ പരീക്ഷകളില്‍ പ്രകടമാകുന്നത്.

അധ്യാപക പരിശീലന കോഴ്‌സുകളുടെ പ്രവേശനത്തിന് മുമ്പ് ഈ യോഗ്യത പരീക്ഷ നടത്തി യോഗ്യതയുള്ളവരെ മാത്രം പ്രവേശിപ്പിക്കുകയാണെങ്കില്‍ അതായിരിക്കും സര്‍ക്കാര്‍ ലക്ഷ്യസാക്ഷാത്കാരത്തിന് ഏറെ ഉപകാരപ്പെടുക. കൂടാതെ യോഗ്യതയില്ലാത്തവര്‍ വെറുതെ പണം ചിലവഴിച്ച് ഈ കോഴ്‌സുകള്‍ക്ക് ചേരുകയെന്ന അനാരോഗ്യകരമായ പ്രവണതയും ഇതുവഴി ഒഴിവാക്കാമല്ലോ..



രണ്ടാമതായി മറ്റൊരു മാര്‍ഗവും സര്‍ക്കാറിന് സ്വീകരിക്കാവുതാണ്.അധ്യാപക പരിശീലനങ്ങളുടെ  പഠനകാലയളവിന്റെ അവസാനത്തിലോ  വാര്‍ഷിക പരീക്ഷയിലോ ഈ വിഷയവും ഉള്‍പ്പെടുത്തി പരീക്ഷ നടത്താനും സര്‍ക്കാറിന് കഴിയുമല്ലോ.

ടെറ്റ് പരീക്ഷ എഴുതുന്നത്‌കൊണ്ട് ജോലി കിട്ടുന്നത് എയിഡഡ് മേഖലയില്‍ പണം നല്‍കി ഈ വര്‍ഷം ജോലിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് മാത്രമാണ്. പിഎസ് സി വഴിയുള്ള അധ്യാപക പ്രവേശനം അടുത്തൊും നടക്കാനും പോകുന്നില്ല. അതുകൊണ്ടുതന്നെ ഈ പ്രവേശന പരീക്ഷ ജയിക്കേണ്ടത് എയിഡഡ് സ്‌കൂളുകളില്‍ ഈ വര്‍ഷം ചേര്‍ന്നവരെ മാത്രമാണ് ആകുലതപ്പെടുത്തുന്നത്. മറ്റുള്ളവര്‍ക്ക് പിഎസ്‌സി പരീക്ഷകൂടി വിജയിക്കണമല്ലോ. എയിഡഡ് മേഖലയെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടമുള്ളപ്പോള്‍ ഈ മേഖലയിലെ അധ്യാപകരെ സംരക്ഷിക്കാന്‍ യോഗ്യതപരീക്ഷയില്‍ സര്‍ക്കാര്‍ മറിമായം കാണിക്കുമോയൊെക്കെ പരീക്ഷ കഴിഞ്ഞ ശേഷം അറിയാം.

അധ്യാപക നിയമനപ്രക്രിയയില്‍ ദേശീയമായി നിശ്ചിത നിലവാരം ഉറപ്പാക്കാനും ഗുണനിലവാരമുള്ള അധ്യാപനം ഉറപ്പാക്കുകയെ ലക്ഷ്യവുമായി നാഷനല്‍ കൗസില്‍ ഫോര്‍ ടീച്ചര്‍ എജ്യൂ ക്കേഷന്‍ (എന്‍സിടിഇ) പുറപ്പെടുവിച്ച മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ടെറ്റ് നടത്താന്‍പോകുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളുടെ ഭാഗമായി കേരള സാഹചര്യത്തി. ക്ലാസ് തരം തിരിക്കല്‍പോലുള്ള പ്രക്രിയയും മറ്റും ഇനിയും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല.അഞ്ചാം ക്ലാസ് യുപിയിലും എട്ടാം ക്ലാസ് ഹൈസ്‌കുളിലുമാണ് ഇപ്പോഴുമുള്ളത്. എന്നാല്‍ യോഗ്യത പരീക്ഷയിലെ അധ്യാപകരെ തരം തിരിച്ചിട്ടുള്ളത് വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഓരോ ക്ലാസിലെയും കുട്ടികളെ പഠിപ്പിക്കാനുള്ള അധ്യാപകയോഗ്യതപ്രകാരമാണ്. ഇരിക്കും മുമ്പ് കാല്‍നീട്ടുന്നത്‌പോലെ...


ഓരോ പുതിയ യോഗ്യത പരീക്ഷകള്‍ക്ക് പിിലും ചില സാമ്പത്തിക താല്‍പ്പര്യം സര്‍ക്കാറിനും ചില സ്ഥാപനങ്ങള്‍ക്കുമുണ്ട്. എന്നതൊഴിച്ചാല്‍ മേല്‍പറഞ്ഞ പരീക്ഷകള്‍ അശാസ്ത്രീയമാണ്.


വിവിധ യോഗ്യത പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്നും ഉദ്യോഗാര്‍ഥികളില്‍ നിന്നും വന്‍ തോതില്‍ പണം ഈടാക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ ശബ്ദിക്കേണ്ട വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളും മൗനം അവലമ്പിക്കുകയാണ്.

പരീക്ഷ നടത്താനും റിസള്‍ള്‍ട്ടും സര്‍ട്ടിഫിക്കറ്റും നടത്താനുള്ള ചിലവുകള്‍ക്കപ്പുറം സര്‍ക്കാറിനും വിവിധ കോഴ്‌സുകളുടെ പരീശീലനം സംഘടിപ്പിച്ച് സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള നടപടികളായി മത്സരപരീക്ഷകള്‍ മാറുകയാണോ ?
ഈ വര്‍ഷം മുതല്‍. ആരംഭിക്കുന്ന ടെറ്റ് (കെടെറ്റ് ) പരീക്ഷക്ക് അപേക്ഷകനില്‍. നിന്ന് 500 രൂപയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്.


ഇത്തവണ സെറ്റ് പരീക്ഷാഫീസ് കുത്തനെ കൂട്ടുകയുംചെയ്തു. ജനറല്‍. വിഭാഗത്തിന് 750 രൂപയും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിന് 350 രൂപയുമാണ് ഫീസ്. കഴിഞ്ഞവര്‍ഷം ജനറല്‍ വിഭാഗത്തിന് 500 രൂപയും മറ്റുവിഭാഗങ്ങള്‍ക്ക് 250 രൂപയുമായിരുന്നു.
2011 സപ്തംബറില്‍. നടന്ന സെറ്റ് പരീക്ഷയില്‍. 1, 89, 58, 500 രൂപ എല്‍..ബി.എസ് സെന്ററിന് കിട്ടിയിരുന്നുവെന്നത് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന കണക്കാണ്. ഈ വര്‍ഷം അത് രണ്ടുകോടിക്ക് മുകളിലാവും.എന്തിന്റെ അടിസ്ഥാനത്തിലാണെ് ഇത്തരത്തില്‍  സര്‍ക്കാര്‍ ഫീസ് വര്‍ദിപ്പിക്കുന്നതെ്്ന്ന്്് മനസ്സിലാകുന്നില്ല. 35276 പേര്‍ എഴുതിയ കഴിഞ്ഞ വര്‍ഷത്തെ സെറ്റ് പരീക്ഷയില്‍ കേവലം 2850  പേരാണ് വിജയികളായത്. ഇങ്ങിനെയൊക്കെ കഷ്ടപ്പെട്ട് പരീക്ഷ എഴുതിയവരില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളെയും തോല്‍പ്പിക്കുന്നത് വീണ്ടും ഫീസ് പിരിക്കാനാനല്ലാതെ മറ്റെന്തിനാണ് ? സര്‍ക്കാറിന് സാമ്പത്തികമായി പിഴിയാനുള്ള ആളുകളാണോ വിദ്യാര്‍ഥികള്‍ ?

രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച സിടിഇടി പരീക്ഷയുടേതും ഫലം സമാനമായിരുന്നു. പരീക്ഷ നടത്താനെത്തിയവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശപോലും സര്‍ക്കാര്‍ നല്‍കുകയുണ്ടായില്ല.ആരൊക്കെ ഏതൊക്കെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം എതുപോലും അറിയാത്തതിനാലും മതിയായ സമയം കിട്ടാത്ത പ്രശ്‌നമെല്ലാം അന്നുതന്നെ മാധ്യമങ്ങളില്‍ വാര്‍ത്തയായതാണ്. നെഗറ്റീവ് മാര്‍ക്ക് കിട്ടില്ല എന്ന ഉറപ്പിന്മേല്‍  സമയം കിട്ടാത്തതിനാല്‍ ഒഎംആര്‍ ഷീറ്റിലെ എല്ലാ ബബഌകള്‍ക്ക് നിറംകൊടുത്താണ് പലരും പരീക്ഷാ ഹാളില്‍ നിന്നിറങ്ങിയത്. വലിയതോതില്‍ ഫീസ് വാങ്ങി നടത്തിയ പരീക്ഷയാണ് ഇതെന്നോര്‍ക്കണം. ഫലം വപ്പോള്‍ 25 ശതമാനംപോലും വിജയം കേരളത്തില്‍ നിന്നുണ്ടായില്ല.

എന്തിനാണ് ഈ പരീക്ഷകള്‍ക്കെല്ലാം ഇത്രവലിയ അപേക്ഷ ഫീസ് ഈടാക്കുന്നത് ?ബന്ധപ്പെട്ടവര്‍ ഇതിന് മറുപടിപറയാത്തിടത്തോളം കാലം ഈ ചോദ്യം അവശേഷിക്കുകതന്നെ ചെയ്യും.പിഎസ്‌സി പരീക്ഷയുടേത് പോലെ ചോദ്യപേപ്പറും ഉത്തരമെഴുതാനുള്ള ഒഎംആര്‍ ഷീറ്റുമാണ് മിക്ക പരീക്ഷകളിലും വിതരണം ചെയ്യാറുള്ളത്. കൂടാതെ പരീക്ഷ എഴുതി ജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കണം. ഇതിനും അനുബന്ധ നടപടികള്‍ക്കുമായി ഇത്രയും ഫീസ് വാങ്ങേണ്ടതുണ്ടോ ?അതോ പണം സമ്പാദിക്കാനുള്ള മാര്‍ഗമാണോ സര്‍ക്കാറിന് ഇത്തരം പരീക്ഷകള്‍.

Monday, January 7, 2013

അധ്യാപക യോഗ്യതാപരീക്ഷയിലെ കാണാപ്പുറങ്ങള്‍

അധ്യാപക യോഗ്യതാപരീക്ഷയിലെ കാണാപ്പുറങ്ങള്‍
അടുത്ത കാലത്തായി നടന്ന അധ്യാപക യോഗ്യതാ പരീക്ഷകളും അവയുടെ
വിജയശതമാനത്തിലുള്ള വലിയ പരാജയവും മുന്‍ നിറുത്തി അധ്യാപകരെ
വിലകുറച്ചുള്ള നിരീക്ഷണം നടത്തുന്ന വാര്‍ത്തകളും എഡിറ്റോറിയല്‍
ലേഖനങ്ങളും പത്രമാധ്യമങ്ങളില്‍ കണ്ടു.

തീര്‍ച്ചയായും ആശങ്കയുളവാക്കുന്നതാണ് അധ്യാപക യോഗ്യതാ പരീക്ഷകളിലെ
കൂട്ടത്തോല്‍വി എന്ന കാര്യത്തില്‍ സംശയമുള്ളവരുണ്ടാകില്ല. ഭാവി തലമുറയെ
കരുപിടിപ്പേക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമുള്ള അധ്യാപകരില്‍ ഭൂരിഭാഗവും
അവരുടെ യോഗ്യതാപരീക്ഷകളില്‍ തോറ്റുപോകുന്നവരാണെന്ന പുറത്തറിയുമ്പോള്‍
ഇത്രയേയുള്ളൂ അധ്യാപകരുടെ യോഗ്യതയെന്ന് ഏതൊരാള്‍ക്കും തോന്നും. ഇത് ഈ
പ്രശ്‌നത്തിന്റെ ഒരു വശം. ഈ വശമാണ് മാധ്യമങ്ങളില്‍ എഡിറ്റോറിയല്‍
ലേഖനങ്ങളായി അധികപേരും ഉന്നയിച്ചതും.
എന്നാല്‍ ഇതിന്റെ കാരണങ്ങള്‍തേടി അന്വേഷിക്കുമ്പോളാണ് മറ്റു ചില
വസ്തുതകള്‍ ഈ തോല്‍വിക്ക് പിന്നിലുണ്ടെന്ന് ബോധ്യമാകൂ.
വിവിധ ക്ലാസുകളിലേക്ക് അധ്യാപകരാന്‍ നടത്തുന്ന പരീക്ഷകളാണ് നെറ്റ്
(നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്), സെറ്റഅ (സ്റ്റേറ്റ് എലിജിബിലിറ്റി
ടെസ്റ്റ്) അവസാനം വന്ന ടെറ്റ്( കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്)
എന്നിങ്ങനെയുള്ളവ.

വിവിധ അധ്യാപക പരിശീലന കോഴ്‌സുകള്‍ കഴിഞ്ഞ് അധ്യാപക ജോലിക്ക്
പ്രവേശിക്കേണ്ടവര്‍ ഈ യോഗ്യത പരീക്ഷ കൂടി ജയിക്കണം എന്നതാണ് കടമ്പ.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവട് പിടിച്ചാണ് ടെറ്റ് അവസാനം നിലവില്‍
വന്നത്. ഇവിടെ പ്രസക്തമായ ചോദ്യം ഒരു യോഗ്യതാപരീക്ഷയിലൂടെ
തെളിയിക്കാവുന്ന ഒന്നാണോ അധ്യാപനത്തിന്റെ കഴിവ് എന്നതാണ് ? ധാരാണം
മനശാസ്ത്രജ്ഞരുടെ പേരുകളും ചില ചോദ്യോത്തരങ്ങളും പരീക്ഷകനെ
ആശയകുഴപ്പത്തിലാക്കുന്ന മറ്റു ഒപ്ഷനുകളും നല്‍കിയാണല്ലോ പിഎസ്‌സി
പരീക്ഷയെപ്പോലെ അധ്യാപക യോഗ്യതാപരീക്ഷകളിലും ചോദ്യങ്ങള്‍
വരുന്നത്.ഏഴാംതരവും,പത്താംതരവും വിജയിച്ച ആളുകളുടെ നിലവാരത്തിലേക്കെന്ന്
പറഞ്ഞ് പിഎസ് സി നടത്തുന്ന പരീക്ഷകളില്‍ ലക്ഷകണക്കിനാളുകളാണ്
പങ്കെടുക്കാറുള്ളത്. ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ മുതല്‍
ബിരുദാനന്തരബിരുദമുള്ളവര്‍ വരെ ഈ പരീക്ഷകള്‍ എഴുതാറുമുണ്ട്.ശേഷം ഫലം
പുറത്തുവരുമ്പോളുണ്ടാകുന്ന വിജയശതമാനക്കുറവ് ആരും പരിഗണിക്കാറില്ല. ഇവിടെ
കേരളത്തില്‍ അധ്യാപക യോഗ്യതാപരീക്ഷകളിലെ തോല്‍വിമാത്രം ഹൈലേറ്റ് ചെയ്ത്
അധ്യാപകരെല്ലാം യോഗ്യതയില്ലാത്തവരാണെന്ന് വരുത്തി തീര്‍ക്കാനുള്ള
ആസൂത്രിത നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാറിന്റെ വീഴ്ചകള്‍ പരാമവധി മറച്ചുവെക്കാനുള്ള നീക്കങ്ങളുടെ
ഭാഗമായിമാത്രമെ ഇതിനെ കാണാനാകൂ. അധ്യാപക യോഗ്യതാപരീക്ഷകളായ സിടിഇടി
രണ്ടുവര്‍ഷം മുമ്പാണ് ആരംഭിച്ചത്. എന്നാല്‍ സിടിഇടി പരീക്ഷക്ക് പോലും
പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥിക്ക് ചോദ്യപേപ്പറുകള്‍ നല്‍കാറുണ്ട്.
ഇപ്രകാരം പരീക്ഷ എഴുതിയ ആള്‍ക്ക് ചോദ്യങ്ങള്‍ പരിശോധിക്കാനും
തെറ്റുണ്ടെങ്കില്‍ കണ്ടുപിടിക്കാനും അവസരം ലഭിക്കുന്നു. എന്നാല്‍ കേരള
സര്‍ക്കാര്‍ നടത്തുന്ന ടെറ്റ് പരീക്ഷാചോദ്യപേപ്പര്‍ എന്തുകൊണ്ടാണ് പരീക്ഷ
എഴുതിയവര്‍ക്ക് തിരിച്ചുകൊടുക്കാത്തതെന്ന ചോദ്യത്തിന് അധികൃതര്‍ ഇതുവരെ
ഉത്തരം പറഞ്ഞിട്ടില്ല.
ഈ വിഷയത്തില്‍ പ്രധാനമായും വന്ന ആക്ഷേപം പുതുതായി വരുന്ന അധ്യാപകര്‍
വേറൊരു ജോലിയും കിട്ടാത്തതിനാല്‍ ഈ മേഖലയിലേക്ക് വരുകയാണെന്നാണ്. ഇതില്‍
കഴമ്പില്ലാതില്ല.പഴയതൊക്കെ നല്ലതാകുകയും ഇപ്പോഴത്തേത് മോശകരമാകുമെന്നൊരു
വാദം ഇതില്‍ ഒളിഞ്ഞുകിടപ്പുണ്ട്. കഴിവ് പുതിയവര്‍ക്കു മാത്രം
നിര്‍ബന്ധമാണെന്ന് വാശിപിടിക്കരുത്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ ഇടക്കിടക്ക് അധ്യാപകരുടെ യോഗ്യത പരിശോധിക്കുന്ന സംവിധാനം നിലവിലുണ്ട്. അത്തരമൊരു സംവിധാനം ഇന്ത്യയിലും വരേണ്ടതുണ്ട്. നിലവില്‍ ജോലി ചെയ്യുന്നവരുടെ യോഗ്യതയും ഒന്ന്  പരിശോധിക്കുന്നതില്‍ എന്താണ് തെറ്റ് ?.

നിലവില്‍ 20 ഉം 30 വര്‍ഷത്തെ സര്‍വീസുള്ള അധ്യാപകര്‍ക്ക് നെറ്റ്, സെറ്റ്,
ടെറ്റ് പരീക്ഷ കള്‍ ആവശ്യമില്ല.സര്‍ക്കാര്‍ ജോലി കിട്ടുന്നതുവരെയാണ്
പ്രയാസം ,കിട്ടി കഴിഞ്ഞാല്‍ പഠനമൊക്കെ നിലച്ചുപോകുന്ന സ്ഥിതിവിശേഷമാണ്
നിലവിലുള്ളത്. ഈയൊരു സാഹചര്യത്തില്‍ മേല്‍ സൂചിപ്പിച്ച പരീക്ഷകള്‍
സര്‍വീസിലുള്ളവര്‍ക്ക് കൂടി നടത്തുകയും അവരൊക്കെ പുതിയ അധ്യാപകരേക്കാള്‍
എത്ര യോഗ്യതയുള്ളവരാണെന്ന് തെളിയിച്ചാല്‍മാത്രമെ പുതുതായി വരുന്നവര്‍ക്ക്
വിവരം അല്ലെങ്കില്‍ കഴിവുകള്‍ കുറവാണ് എന്ന ഇത്തരം ആക്ഷേപം ശരിയാണെന്ന്
ബോധ്യപ്പെടുത്താനാകൂ. അല്ലാത്ത പക്ഷം അധ്യാപക യോഗ്യതാപരീക്ഷകള്‍ അധ്യാപക
പരിശീലനത്തിന് മുമ്പ് നടത്താന്‍ അധികൃതര്‍ തയ്യാറാകണം. എങ്കില്‍ അധ്യാപക
അഭിരുചിയുള്ള ആളുകള്‍ മാത്രം അധ്യാപക പരിശീലനം നേടുകയും അതുവഴി നല്ല
അധ്യാപകരെ വാര്‍ത്തെടുക്കാനും കഴിയുമല്ലോ. ലക്ഷങ്ങളുടെ ബിസിനസ് ആക്കി
മാറ്റിയ അധ്യാപക പരീശീലന രംഗത്തെ സ്വാശ്രയ സ്ഥാപനങ്ങളെ വളര്‍ച്ചയെ
സ്വാധീനിക്കുന്ന നടപടികള്‍ക്ക് ഈ സര്‍ക്കാര്‍ തുനിയുമോ എന്ന കാര്യത്തില്‍
ഒട്ടും പ്രതീക്ഷക്ക് വകയില്ല.


അധ്യാപക പരിശീലനം നേടിയവരുടെ മൂല്യതകര്‍ച്ച കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. എന്നാല്‍ വാസ്തവത്തില്‍ ഈ വിദ്യാര്‍ഥികളുടെനിലവാരമില്ലായ്മകൊണ്ടല്ല അധ്യാപക യോഗ്യതാപരീക്ഷകളില്‍ പരാജയം സംഭവിക്കുന്നത്. അധ്യാപക പരിശീലന കോഴ്‌സുകളുടെ വാര്‍ഷിക പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് മുതല്‍  ഉന്നത മാര്‍ക്ക് നേടിയാണ് പലരും കോഴ്‌സ്
പുര്‍ത്തിയാക്കുന്നത്. എന്നാല്‍ ഇവര്‍ക്കെല്ലാവര്‍ക്കും അധ്യാപക യോഗ്യതാപരീക്ഷയില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ല്‌ല്ലോ.അപ്പോള്‍ പഠനം നടത്തുന്ന സിലബസിനോ അല്ലെങ്കില്‍ പരീക്ഷയുടെ സിലബസിനോ കാര്യമായ കുഴപ്പമുണ്ട്. 

ഇവിടെ പരീക്ഷയില്‍ വിജയിച്ചവരില്‍ അധികപേരും പ്രത്യേക
പരിശീലന ക്ലാസുകളില്‍ മാസങ്ങളോളം പരിശീലനം നേടിയവരാണ്.ഈ പരീക്ഷ
എഴുതിയത്‌കൊണ്ട് ജോലിയൊന്നും കിട്ടില്ലെന്ന് അറിയാവുന്നതിനാല്‍ അധികപേരും
വന്‍ പണം ചിലവഴിച്ച് പരിശീലന കോഴ്‌സുകളില്‍ ചേര്‍ന്നിട്ടില്ല.
എല്ലാവരെകൊണ്ടും അതിന് സാധിക്കുകയുമില്ല. അങ്ങിനെയാണെങ്കില്‍ ഈ
യോഗ്യതാപരീക്ഷ എഴുതുന്നതിന് പകരം വിവിധ പിഎസ് സി പരീക്ഷക്കുള്ള
പരിശീലനത്തില്‍ ചേരുന്നപ്രവണതയുണ്ടാകുമായിരുന്
നു.സര്‍ക്കാറിന്റെ ഇത്തരം
യോഗ്യതാ പരീക്ഷള്‍ ഏറ്റവും ഉപകാരപ്രദമായത് ഇവിടത്തെ വിവിധ പരീക്ഷകളുടെ
പരിശീലന സ്ഥാപനങ്ങള്‍ക്കും ഗൈഡ് പുസ്തക കമ്പനികള്‍ക്കുമാണ്.
പൂരം കഴിഞ്ഞ് വെടിപൊട്ടിക്കുകയെന്ന പഴഞ്ചൊല്ല്‌പോലെയാണ്
ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ സമീപനം. അധ്യാപന പരിശീലനം
കഴിഞ്ഞിറക്കിയവര്‍ക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കുന്നതിനേക്കാള്‍
നല്ലത് അധ്യാപക പരിശീലന കോഴ്‌സുകളിലേക്കുള്ള പ്രവേശനം
അഭിരുചിയുള്ളവര്‍ക്ക് മാത്രമാകലല്ലേ. ഇങ്ങിനെയാകുമ്പോള്‍
അഭിരുചിയില്ലാത്തവര്‍ കോഴ്‌സിന് ചേരേണ്ടതില്ല. ഇപ്രകാരമല്ലാതെ കോഴ്‌സ്
പൂര്‍ത്തിയാക്കുകയും അവര്‍ക്ക് സര്‍ക്കാര്‍ മേഖലയിലല്ലെങ്കില്‍
അണ്‍എയിഡഡ് മേഖലയില്‍ പരീക്ഷ എഴുതി യോഗ്യത നേടാതെയും അധ്യാപകരാകാം.
അതിന്റെ ദോഷവും കുട്ടികള്‍ക്ക് തന്നെയാണ്.

Sunday, September 2, 2012

ഓണപ്പതിപ്പുകള്‍ പതിപ്പുകള്‍ -2012

ഓരോ ഓണ നാളിലും അല്‍പ്പമെങ്കിലും ഭേദപ്പെട്ട വായനാനുഭവം നല്‍കുന്ന വാര്‍ഷിക പതിപ്പുകള്‍ ഇറങ്ങുന്നത് ഏറെ സന്തോഷം നല്‍കുന്നു. ഓണത്തിന് ലഭിക്കുന്ന അവധികളില്‍ ഇവ കൂടെയുണ്ടല്ലോ എന്ന സന്തോഷമുണ്ട്.
നല്ല ഒരുപിടി കഥകള്‍, അഭിമുഖങ്ങള്‍, യാത്രാനുഭവങ്ങള്‍ അങ്ങനയങ്ങിനെ....

വാരികകളുടെ വായന കുറവാണെങ്കിലും വാര്‍ഷിക പതിപ്പുകള്‍ നല്ലതോതില്‍ വിറ്റുപോകുന്നുണ്ടെന്നാണ് തോന്നുന്നത്.
'കഥയുടെ കഥ'മുഖ്യ പ്രമേയമാക്കി പുറത്തിറക്കിയ മാതൃഭൂമി വാര്‍ഷിക പതിപ്പിന് നല്ലഡിമാന്റാണ് മലപ്പുറം ജില്ലയിലെന്നു തോന്നുന്നു. മൂന്ന് അങ്ങാടികളിടെ പുസ്തക വില്‍പ്പനശാലകളില്‍ കയറിയിറങ്ങിയിട്ടും കിട്ടിയില്ല. വിറ്റു തീര്‍ന്നുവെന്നാണ് അരീക്കോട്, വണ്ടൂര്‍, മഞ്ചേരി എന്നിവിടങ്ങളിലെ കച്ചവടക്കാര്‍ പറഞ്ഞത്. ഇനി തേടിവരുമ്പോള്‍ വായിക്കാം.

'മനോരമയെങ്കില്‍ മനോരമ ' അധിക പ്രതീക്ഷക്ക് വകയില്ലാതെയാണ് മലയാള മനോരമയുടെ വാര്‍ഷിക പതിപ്പ് വാങ്ങിയത്. മൂന്ന് പുസ്തകങ്ങളായുള്ള വാര്‍ഷിക പതിപ്പില്‍പോലും അവരുടെ കൃത്യമായ രാഷ്ട്രീയ നിലപാടും ഇടതുപക്ഷ സ്‌നേഹിച്ചുകൊല്ലലും മാറ്റിവെച്ചിട്ടില്ല. കവര്‍ ചിത്രങ്ങളില്‍ മൂന്നാംപുസ്തകത്തിലെ വിഎസിന്റെ ഫോട്ടോ മാറ്റിവെച്ചാല്‍ രണ്ടും മാംസളഭംഗിയുള്ള നായികമാരു ഫോട്ടോകളാണ്. വാര്‍ഷികപതിപ്പാണെന്ന് പറഞ്ഞ് ഗമയോടെ ഒരാളെ കാണിക്കാന്‍പോലും കൊള്ളാത്ത വിധം. ചട്ടയേത് ,പേജ് ഏത് എന്ന് മനസ്സിലാകാത്ത വിധം പരസ്യങ്ങള്‍ കീഴടക്കിയതിനെ കുറിച്ച് ഒന്നും പറയുവാനില്ല. പരസ്യങ്ങളില്‍ മനോരമയേക്കാള്‍ ഭേദം മാധ്യമമാണ്. മനോരമയില്‍ അടിവസ്ത്രങ്ങളുടെയും ദീര്‍ഘസമയ സംതൃപ്തിയുടെയും പരസ്യങ്ങള്‍ നിറയുമ്പോള്‍ ബാങ്കുകളുടെയും ട്രാവല്‍സുകളുടെയും പരസ്യങ്ങള്‍ ഉള്‍കൊള്ളിച്ചതിനാല്‍ വീടിന്റെ ഉമ്മറത്തൊക്കെ പരസ്യമാക്കിവെക്കാം. മനോരമ വായിച്ചു കഴിഞ്ഞാല്‍ കവറില്‍ നിന്നിറക്കാറില്ല.

കവറില്‍ പത്മനാഭന്റെ പഴയ ഫോട്ടോ ആണെങ്കിലും മാധ്യമവും വര്‍ത്തമാനം, ചന്ദ്രികയുമൊക്കെ നീതിപുലര്‍ത്തി. ബാംഗളൂരുവിലൊക്കെ ഒരു പുസ്തകം വാങ്ങുംമുമ്പ് അതെടുത്ത് അല്‍പ്പം മറിച്ചുനോക്കാനും വായിക്കാനുമൊക്കെ ഉപഭോക്താവിന് അവകാശം ലഭിക്കാറുണ്ട്. കൊള്ളാവുന്നതാണെങ്കില്‍ വാങ്ങിയാല്‍ മതി. പക്ഷെ ഇവിടെ ഇതുപറ്റില്ല. അധികം മറിച്ചുനോക്കിയാല്‍ നിനക്ക് വേണേങ്കിലെടുത്തോ എന്ന് കച്ചവടക്കാരന്‍ പറഞ്ഞേക്കും. ഇത്തരത്തില്‍ ആരെങ്കിലും പേജുകളെങ്ങാനും മറി്ച്ചുനോക്കി പരസ്യവും ഉള്ളടക്കത്തെ സംബന്ധിച്ചുള്ള ധാരണയെങ്ങാനും ഉപഭോക്താവിന് കിട്ടുമോ എന്ന് ഭയന്നതുകൊണ്ടാണെന്നൊന്നും അറിയില്ല. കവറിലടച്ചാണ് വില്‍പ്പനക്ക് വെക്കാറുള്ളത്. (പ്ലാസ്റ്റിക് നിരോധനം: 30 മൈക്രോണിന് താഴെയാണോ പത്രങ്ങളുടെ കവറുകള്‍ വരാറുള്ളത് എന്നൊന്നും ചോദിക്കരുത് )

മലയാളമനോരമ വാര്‍ഷിക പതിപ്പില്‍ ഒരു മാതൃഭൂമി ടച്ച് വരുത്താന്‍ ചില ഭാഗങ്ങളിലൊക്കെ ശ്രമിച്ചെന്ന് തോന്നുന്നുണ്ട്. കെപി രാമനുണ്ണിയുടെ കഥയും ചിത്രവും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ബീച്ച്‌ഹോട്ടല്‍ ചിത്രങ്ങളും ആനന്ദിന്റെ 'രുചി' തുടങ്ങിയവയുടെയെല്ലാം അനുബന്ധമായി ചേര്‍ത്ത ശരീര കോലങ്ങള്‍ മാതൃഭൂയിലെ ശരീഫിന്റെ ടിപ്പിക്കല്‍ ശൈലിയെ അനുകരിച്ചത്‌പോലുണ്ട്. എംടിയുടെ അനുഭവം, ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, എന്‍ പ്രഭാകരന്‍, ടി പത്മനാഭന്‍ എന്നിവരുടെ കഥകള്‍ ഇഷ്ടമായി.

മാധ്യമത്തിലും മനോരമയിലെയും അഭിമുഖങ്ങള്‍ ഫഹദ് ഫാസില്‍, അഞ്ജലി മേനോന്‍ സമാനമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. വിഎസിന്റെ അഭിമുഖം നടത്തുന്നതിന്റെ ചേതോവികാരമൊക്കെ മനോരമയുടെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാല്‍ മതി.
കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന്  കാര്യമായ വ്യത്യസം മാധ്യമം വാര്‍ഷിക പതിപ്പിലുണ്ടെന്ന് തോന്നുന്നില്ല. ടി പത്മനാഭന്റെ കഥയുണ്ടെങ്കില്‍ ആദ്യ ഭാഗത്തു തന്നെ അതുണ്ടാകും. ഇത്തവണയും തഥൈവ.