Friday, December 10, 2010

വിദ്യാഭ്യാസം പൊളിച്ചെഴുതണം



1991 ഈപ്രില്‍ 18. അന്നൊരു വെള്ളിയാഴ്‌ചയായിരുന്നു. കോഴിക്കോട്‌ മാനാഞ്ചിറ സ്‌ക്വയറിലെ പച്ചവിരിച്ച മൈതാനത്ത്‌ വന്‍ജനാവലി സംഗമിച്ചു. ഒരു ചരിത്ര മുഹൂര്‍ത്തത്തിന്റെ ചുവടുവെപ്പായിരുന്നു അത്‌. കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന പ്രഖ്യാപനം. ആയിരങ്ങളെ സാക്ഷിയാക്കി ഏറനാട്ടിലെ ചേലക്കോടന്‍ ആയിഷ എന്ന എഴുപതുകാരിയായരുന്നു ആ മഹത്തായ പ്രഖ്യാപനം നടത്തിയത്‌.പഠനത്തിന്‌ പ്രായ ഭേദമില്ലെന്ന്‌ തെളിയിച്ച അവര്‍ സാക്ഷരതക്കുപുറമെ കമ്പ്യൂട്ടര്‍ സാക്ഷരതയും സ്വയത്തമാക്കിയത്‌ വലിയ മാതൃകയാണ്‌.

അറിവ്‌ സമ്പാദിക്കാത്തവരായി ആരും തന്നെയില്ല. ജീവിതത്തിലെ ഓരോ ദിനങ്ങളിലും വിവിധങ്ങളായ അറിവുകളാണ്‌ നാം ഓരോരുത്തരും കണ്ടെത്തുന്നത്‌. ഒരു വ്യക്തി അനുഭവത്തിലൂടെ സ്വാശീകരിക്കുന്ന വ്യവഹാര പരിവര്‍ത്തനത്തെയാണ്‌ പഠനമെന്നത്‌കൊണ്ട്‌ മനശാത്രത്തില്‍ പൊതുവെ നിര്‍വചിച്ചുവരുന്നത്‌. വിജ്ഞാനമാര്‍ജിക്കാനുള്ള ത്വര മലയാളിയുടെ കൂടെപിറപ്പാണ്‌. ജീവിക്കാന്‍ അനുഗുണമാണെങ്കില്‍ ഏത്‌ തരം വിജ്ഞാനം സമ്പാദിക്കാനും, തൊഴില്‍ ചെയ്യാനും മലയാളി തയ്യാറാണ്‌. കേരളത്തിലെ പത്ത്‌ ശതമാനത്തോളം ജനത ഗള്‍ഫ്‌നാടുകളില്‍ മാത്രം കഴിയുന്നു എന്നത്‌ ഇതിന്റെ ഉദാഹരണമാണ്‌.

മനുഷ്യനെ സംസ്‌ക്കരിക്കുന്ന പ്രകിയയാണ്‌ വിദ്യാഭ്യാസം. മനുഷ്യനിലെ സമ്പൂര്‍ണ്ണതയുടെ ആവിഷ്‌ക്കാരമാണ്‌ വിദ്യാഭ്യാസമെന്ന്‌ സ്വാമി വിവേകാനന്ദന്‍ വിദ്യഭ്യാസത്തെ നിര്‍വചിച്ചു. സ്‌കൂളില്‍പോയിമാത്രം പഠനം നടത്തുന്ന ഒരു പ്രക്രിയായി വിദ്യഭ്യാസത്തെ ചുരുക്കുന്നത്‌ ശരിയല്ല.തൊഴില്‍പരം, വിജ്ഞാന സമ്പാദനം, ആത്മസാക്ഷാത്‌ക്കാരം, സാമ്പത്തിക കാര്യക്ഷമത, വ്യക്തിത്വ വികസനം തുടങ്ങി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ നിരവധിയാണ്‌. മനുഷ്യ ജീവിതത്തിന്റെ ഓരോ തത്വചിന്തക്കും വ്യത്യസ്‌തമായി വിദ്യഭ്യാസ ലക്ഷ്യങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ ലോകത്ത്‌ സംഭവിച്ചിട്ടുണ്ട്‌. കേവലമായ അക്കാദമിക ജ്ഞാനത്തിനപ്പുറം മനുഷ്യനെ സംസ്‌കരിക്കുന്ന ഒരു പ്രക്രിയായി വിദ്യാഭ്യാസം എക്കാലത്തും നിലകൊണ്ടിട്ടുണ്ട്‌ .

ഒരു തലമുറയില്‍ നിന്ന്‌ അടുത്ത തലമുറയിലേക്ക്‌ സംസ്‌കാരം പകര്‍ന്നു നല്‍കപ്പെടുന്നത്‌ വിദ്യാഭ്യാസത്തിലൂടെയാണ്‌. ഈ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏതെങ്കിലും സമൂഹത്തില്‍ സാസ്‌കാരിക അപചയം സംഭവിച്ചിട്ടുണ്ടെങ്കില്‍ അവിടുത്തെ വിദ്യാഭ്യാസ പ്രകിയയിലെന്തോ കാര്യമായ കുഴപ്പങ്ങളുണ്ടെന്ന്‌ വേണം കരുതാന്‍. ഒരു സമൂഹത്തന്റെ സമഗ്രതയാണ്‌ സംസ്‌കാരം. വ്യക്തികളുടെ സ്വഭാവരീതികള്‍, വസ്‌ത്രധാരണം, ജീവിതരീതികള്‍, ഭാഷ, ആചാരങ്ങള്‍, വിനോദങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയവയുടെയെല്ലാം ആകെതുകയാണ്‌ സംസ്‌കാരം. മനുഷ്യന്റെ ഉത്ഭവം മുതല്‍ മനുഷ്യന്റെ സംസ്‌കാരവും ആരംഭിച്ചിട്ടുണ്ട്‌.

എന്നാല്‍ വിദ്യാഭ്യാസ രംഗത്തും, ശാസ്‌ത്ര-സാമൂഹ്യ രംഗത്തും ഏറെ പുരോഗതി കൈവരിച്ച ഇന്നത്തെ മനുഷ്യ ജീവിതത്തിന്റെ സ്ഥിതിവിശേഷം എവിടെയാണ്‌ എത്തിനില്‍ക്കുന്നത്‌ ?.
സാംസ്‌കാരികമായ ജീര്‍ണ്ണതായാണ്‌ എങ്ങും. കളവ്‌, പിടിച്ചുപറി, മദ്യം, മയക്കുമരുന്ന്‌, ആത്മഹത്യ, പീഢനങ്ങള്‍, സൈബര്‍കുറ്റകൃത്യങ്ങള്‍ തുടങ്ങി ദിനം പ്രതി കുറ്റകൃത്യങ്ങളും പുതുതായി രൂപപ്പെട്ട്‌ വരുന്നു.ഓരോ പുതിയ സാങ്കേതിക വിദ്യ രൂപം പ്രാപിക്കുമ്പോഴും പുതിയ കുറ്റകൃത്യങ്ങള്‍ക്ക്‌ അത്‌ എങ്ങിനെ പ്രയോചനപ്പെടുത്താമെന്ന്‌ ചിന്തിക്കുന്ന ഒരു തലമുറയും വളര്‍ന്നുവരുന്നുണ്ടെന്നത്‌ ഗൗരവമായി ചിന്തിക്കണ്ടിയിരിക്കുന്നു. മനഷ്യന്റെ നന്മകള്‍ക്കുവണ്ടിയാകണം സാങ്കേതിക വിദ്യഉപയോഗപ്പെടുത്തണ്ടത്‌. എന്നാല്‍ ദിനം പ്രതിയുള്ള മാധ്യമ വാര്‍ത്തകളില്‍ പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദിച്ചുവരുന്നതായി കാണാന്‍ സാധിക്കും. വിദ്യാഭ്യാസരംഗത്തെ പുരോഗനാത്മകമായ നേട്ടങ്ങള്‍ ശാസത്രരംഗത്തും, വ്യവസായ രംഗത്തും പുതു പ്രവണതകള്‍ക്ക്‌ വഴിവെക്കുന്നു.പക്ഷെ ഇത്തരത്തില്‍ പുരോഗതി കൈവരിക്കുന്നതിനനുസരിച്ച്‌ നമ്മുടെ സമൂഹത്തിന്‌ വിവേകം നഷ്ടപ്പെട്ടുതുടങ്ങിയിട്ടുണ്ടോ...?
ആധുനികതയുടെയും, പരിഷ്‌ക്കരണത്തിന്റെയും പിന്നാലെയുള്ള പ്രയാണത്തില്‍ വിവേകം നഷ്ടപ്പെട്ട്‌ തുടങ്ങിയതോടെ സാംസ്‌കാരിക ജീര്‍ണ്ണതയിലേക്കും, മനുഷ്യ നാശത്തിലേക്കുമാണ്‌ മനുഷ്യനെ നയിക്കുന്നത്‌. സദാചാരം എന്നൊന്നില്ല എന്ന തത്വം സ്ഥാപിക്കാനുള്ള നീക്കം വിവിധ കോണുകളില്‍ നിന്ന്‌ പരിഷ്‌ക്കരണത്തിന്റെപേരില്‍ ഉയരാന്‍ തുടങ്ങിയിരിക്കുന്നു.മൂല്യബോധത്തിന്റെ തിരസ്‌ക്കരണമാണ്‌ പേടിപ്പെടുത്തുന്നത്‌. സദാചാരബോധത്തെ കുറിച്ച്‌ സംസാരിക്കാന്‍പോലും പറ്റാത്ത സ്ഥിതിവിശേഷം ഉടലെടുത്ത്‌കൊണ്ടിരിക്കുന്നു. യാഥാസ്ഥികരെന്ന്‌ വിശേഷിപ്പിച്ച്‌ പരിഹാസപ്പെടുത്തി നിരുത്സാഹപ്പെടുത്തുന്ന പ്രവര്‍ത്തനമാണ്‌ പരിഷ്‌ക്കരണവാദികള്‍ എന്ന്‌ അവകാശപ്പെടുന്നവരില്‍ ചിലര്‍ തുടര്‍ന്നുവരുന്നത്‌. സാംസ്‌കാരിക രംഗത്തെ പ്രധാനികള്‍ എന്ന്‌ അവകാശപ്പെടുന്ന സാഹിത്യരംഗത്ത്‌ ഈ പ്രവണത അല്‍പംകൂടി കൂടുതലാണെന്ന്‌ പറഞ്ഞാല്‍ അത്‌ അതിശയോക്തിയാകില്ല. ആഘോഷദിവസങ്ങളിലും, അല്ലാതെയും മദ്യം ഉപയോഗിക്കുന്ന സംസ്‌ക്കാരം ഇന്ന്‌ നമുക്ക്‌ അന്യമല്ലാതെയായിതീരുന്നു. മദ്യവിരുദ്ധ പ്രസംഗമോ, പ്രതികരണമോ നടത്തിയാല്‍ അദ്ധേഹത്തെ യാഥാസ്ഥികനായും, പഴഞ്ചനായും ചിത്രീകരിക്കുന്നു.

ധാര്‍മ്മിക ബോധത്തിന്റെ തിരിനാളം അണയുന്നിടത്താണ്‌ തിന്മകളുടെയും, കുറ്റകൃത്യങ്ങളുടെയും എണ്ണം പെരുകിവരുന്നത്‌. അതിനാല്‍ ധാര്‍മികബോധപ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തിപ്രാപിച്ചാല്‍ മാത്രമെ ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ സാധിക്കൂ. അറിവില്ലാതെ ചെയ്യുന്ന തെറ്റുകളേക്കക്കാള്‍ ഭീകരമായതാണ്‌ അറിവുള്ളവന്റെ തെറ്റുകള്‍. കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കാന്‍ ഭൗതിക ലോകത്ത്‌ ഔദ്യോഗിക നിയമ സംവിധാനങ്ങളാണ്‌ ഉപയോഗിച്ചുവരുന്നത്‌. എന്നാല്‍ ഇവ പലപ്പോഴും അപ്രായോഗിഗമാണ്‌. വിശന്നുവലഞ്ഞ ഒരുത്തന്‍ ഒരു നേരത്തെ അന്നത്തിനായി തൊട്ടടുത്തുള്ളവന്റെ തോട്ടത്തില്‍ നിന്ന്‌ എന്തെങ്കിലുമെടുത്ത്‌ ഭക്ഷിച്ചാല്‍ അവനെ ശിക്ഷിക്കാന്‍ നമ്മുടെ നിയമ സംവിധാനത്തിന്‌ കഴിയുമ്പോള്‍ ആയിരക്കണക്കിന്‌ കോടികള്‍ മോഷ്ടിച്ചവരെയേ, അഴിമതി നടത്തിയവരേയോ ശിക്ഷിക്കാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥക്കു പലപ്പോഴും കഴിയാറില്ല. ഈയൊരു പശ്ചാത്തലത്തില്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന്‌, മികച്ച സംസ്‌ക്കാരമുള്ള തലമുറ സൃഷ്‌ടിക്കുന്നതിന്‌ അല്‍പമെങ്കിലും ധാര്‍മിക ബോധം കാത്ത്‌ സൂക്ഷിക്കുന്ന സമൂഹത്തിന്റെ സൃഷ്ടിയാണ്‌ നമുക്കാവശ്യം. മനുഷ്യന്റെ അസ്ഥിത്വം തിരിച്ചുപിടിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം വിദ്യാഭ്യാസമാണ്‌. മനുഷ്യ മനസ്സാണ്‌ മാറേണ്ടത്‌. മാനസികമായ മാറ്റം പെരുമാറ്റത്തിലും, ശീലങ്ങളിലുമെല്ലാം മാറ്റം വരുത്തും. മനശാസ്‌ത്രജ്ഞന്മാര്‍ നിര്‍വചിച്ചപോലെ അനുഭവങ്ങളിലൂടെ സ്വഭാവത്തില്‍ മാറ്റം വരുത്താനുതകുന്ന പഠനാനുഭവങ്ങള്‍ വിദ്യാര്‍ഥി സമൂഹത്തിന്‌ ലഭിക്കണം. വ്യക്തികളിലെ മാറ്റമാണ്‌ സമൂഹത്തിലെ മാറ്റത്തിലേക്ക്‌ വഴിവെക്കുന്നത്‌.സമൂഹത്തിന്റെ മാറ്റം സംഭവിക്കുമ്പോള്‍ സമഗ്രമേഖലയിലും മാറ്റം സംഭവിക്കുന്നു. ഭൗതികമായ പഠനത്തോടൊപ്പം, ധാര്‍മിക-മത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന വിദ്യാഭ്യാസം ഓരോ വിദ്യാര്‍ഥിക്കും ലഭിക്കണം. അപ്പോള്‍ മാത്രമെ വരും തലമുറയില്‍ ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കാന്‍ സാധിക്കൂ.

Thursday, December 2, 2010

പത്രസ്വാതന്ത്ര്യത്തിനായി അണിചേരുക.


പത്ര/മാധ്യമ പ്രവര്‍ത്തകയായ കെ കെ ഷാഹിനയുടെ തൊഴില്‍ പരമായ ഒരു പ്രതിസന്ധി അവരുടേത് മാത്രമല്ല, മൊത്തം പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണകൂട കടന്നു കയറ്റമാണ്.
ഇതുമായി ചേര്‍ന്ന് ഒരു ചര്‍ച്ച ഒരു സംഘം മാധ്യമ സ്‌നേഹികള്‍ ഗൂഗിള്‍ ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഡോ.ആര്‍ വി ജി മേനോന്‍ തയാറാക്കിയ പത്രക്കുറിപ്പ് ഇവിടെ പകര്‍ത്തുന്നു.
താങ്കളുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ബ്ലോഗിലും ഇത് പകര്‍ത്തിയിടുക.

*ഇത് പത്ര സ്വാതന്ത്ര്യത്തിന്‍മേലുള്ള പോലീസ് ടെററിസം*

ബാംഗ്ലൂര്‍ സ്ഫോടന കേസ് സംബന്ധിച്ച് അറസ്റ്റു ചെയ്യപ്പെട്ട മദനിയെ ആ
സംഭവവുമായിബന്ധിപ്പിക്കുന്നത് എന്ന്‌ കര്‍ണാടക പോലീസ് അവകാശപ്പെടുന്ന പ്രധാന കണ്ണി
മദനിയുടെ കുടക് യാത്രയാണ്.
മദനിയെ കുടകില്‍ കണ്ടു എന്ന്‌ ‌ കര്‍ണാടക പോലീസ്പറയുന്ന സാക്ഷികളോട് നേരിട്ട് അന്വേഷിച്ചു കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മുതിര്‍ന്ന ടെഹെല്കയുടെ റിപ്പോര്ടരായ ഷാഹിനയെ, സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന്‌ ആരോപിച്ചു കേസില്‍ കുടുക്കാനുള്ള കര്‍ണാടക പോലീസിന്റെ ശ്രമം അത്യന്തം അപലപനീയമാണ്. ഇത് പത്ര സ്വാതന്ത്ര്യത്തിന്റെ മേലുള്ള ആക്രമണം ആണെന്ന് ഞങ്ങള്‍ കരുതുന്നു. പൊതു
താത്പര്യമുള്ള കേസുകളില്‍ പോലീസുകാര്‍ നല്‍കുന്ന വിവരങ്ങള്‍ അപ്പടി പകര്‍ത്തുകയല്ല ഉത്തരവാദിത്വമുള്ള റിപ്പോര്ട്ടരുടെ ധര്‍മം. അതിന്റെ സത്യാവസ്ഥസ്വയം അന്വേഷിച്ചു ബോധ്യപ്പെടുക എന്നത് പത്ര പ്രവര്‍ത്തകരുടെ ചുമതലയാണ്. അത് നിര്‍വഹിക്കാന്‍ ശ്രമിച്ച ഷാഹിനയെ ഭീഷണിപ്പെടുത്തുന്നതും കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതും സ്വതന്ത്രമായ പത്രപ്രവര്തനത്തെ ഭയപ്പെടുന്ന ഫാസിസ്റ്റു രീതികളാണ്. ഇത്തരം പ്രവണതകളെ മുളയിലെ നുള്ളി കളഞ്ഞില്ലെങ്കില്‍ അത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാകും എന്ന്‌ ഞങ്ങള്‍ ഭയപ്പെടുന്നു. അതുകൊണ്ട് ഇതിനെ കേവലം ഷാഹിനയുടെയോ ടെഹെല്‍കയുടെയോ പ്രശ്നം എന്നതിലുപരി പത്ര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം എന്ന നിലയില്‍ കണ്ട് ജനാധിപത്യത്തെ മാനിക്കുന്ന സര്‍വരും ഈ നീക്കത്തിനെതിരെ പ്രതിഷേധിക്കണം എന്ന്‌ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

(ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ഗൂഗിള്‍ സംഘ ചര്‍ച്ചാ വേദിയിലെ അംഗങ്ങള്‍ തയാറാകിയത്)

Saturday, October 9, 2010

മലയാളം വിക്കിപീഡിയ ; വൈജ്ഞാനിക രംഗത്ത് മാതൃക

വൈജ്ഞാനിക രംഗത്ത് ഇന്ത്യക്ക് മാതൃകയായി മലയാളം വിക്കീപീഡിയ എന്ന ഓണ്ലൈന് സര്വ്വവിജ്ഞാനകോശം ശ്രദ്ധേയമാകുന്നു. ലേഖനങ്ങളുടെ ആഴത്തിലും, വൈവിധ്യത്താലും വിക്കീപീഡിയാ കൂട്ടങ്ങളില് ഇന്ത്യയില്ത്തന്നെ മുന്പന്തിയിലാണ് മലയാളം വിക്കീപീഡിയ.

പൂര്ണ്ണമായും സൗജന്യ ഓണ്ലൈന് സര്വ്വവിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ 2002ലാണ് പ്രവര്ത്തനമാരംഭിച്ചത്. ഇന്ന് ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് വിജ്ഞാനത്തിന്റെ വിവിധ ശകലങ്ങള് അറിയാന് ഈ ഓണ്ലൈന് വെബ്സൈറ്റ് സന്ദര്ശിക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള അറിവുകള് പങ്കുവെക്കണമെന്ന് താത്പര്യമുള്ള സന്മനസ്ക്കരമായ നിരവധിപേര് ചേര്ന്നാണ് ഓരോ ദിവസവും ഇതിലേക്ക് ലേഖനങ്ങള് ചേര്ക്കുന്നത്.
ആര്ക്കും വിവരങ്ങള് ശേഖരിക്കാമെന്നതിന് പുറമെ വിവരങ്ങള് ശരിയായ രൂപത്തില് ലേഖനമാക്കി പങ്കുവെക്കാനും, ലേഖനങ്ങള് തിരുത്താനും സാധിക്കുമെന്നതാണ് ഈ ഓണ്ലൈന് സര്വ്വവിജ്ഞാന കോശത്തിന്റെ പ്രധാന സവിശേഷത. നിലവില് 14,500 ഓളെ ലേഖനങ്ങളാണ് മലയാളം വിക്കിപീഡിയയിലുള്ളതെന്ന് പ്രമുഖ മലയാളം വിക്കീപീഡിയ പ്രവര്ത്തകനായ ഷിജുഅലക്സ് പറയുന്നു.
കഴിഞ്ഞ വര്ഷം ജൂണ് ഒമ്പതിനാണ് മലയാളം വിക്കീപിഡിയയില് 10,000 ലേഖനങ്ങള് പിന്നിട്ടത്.80 ഓളം സജീവ എഡിറ്റര്മാരാണ് ഇതിലെ ലേഖനങ്ങളുടെ ആധികാരികത പരിശോധിക്കുന്നതും, എഡിറ്റ് ചെയ്യുന്നതും.ഐടി വിദഗ്ദര്, അധ്യാപകര്, വിദ്യാര്ത്ഥികള്, പത്രപ്രവര്ത്തകര് തുടങ്ങി സമൂഹത്തിലെ സമസ്ത മേഖലകളിലും ജോലിചെയ്യുന്നവരാണ് ഇവരിലധികവും.
.
ലേഖനങ്ങള് പങ്കുവെക്കുന്നവരില് പ്രവാസിമലയാളികളാണ് ഒരുപിടി മുമ്പിലെന്നും അദ്ധേഹം പറഞ്ഞു. ലോകത്തിലെ മിക്ക ഭാഷകളിലും വിക്കീപീഡിയക്ക്‌് പതിപ്പുകളുണ്ട്. എന്നാല് ലേഖനത്തിന്റെ ഉള്ളടക്കത്തിന്റെ വ്യാപതിയില് ഇന്ത്യന് ഭാഷകളില് മലയാളം വിക്കീപിഡിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. http://ml.wikipedia.org എന്നതാണ് മലയാളം വിക്കിപീഡിയയുടെ വിലാസം

മലയാളം വിക്കീപിഡിയ സ്കൂള് പാഠ്യപദ്ധതിയിലെ എട്ടാംതരത്തിലെ ഐടി പുസ്തകത്തിലുള്പ്പെടുത്തിയതോടെ ഉപഭോക്താക്കളുടെ എണ്ണത്തില് വന്വര്ദ്ദനവാണുണ്ടായിട്ടുള്ളത്. കൂടാതെ ഇന്ത്യയിലാദ്യമായി വിക്കിലേഖനങ്ങളില് മികച്ചത് തിരഞ്ഞെടുത്ത 500 ഓളം ലേഖനങ്ങള് തിരഞ്ഞെടുത്ത് സിഡി പതിപ്പ് പുറത്തിറക്കിയത് മലയാളം വിക്കിപ്രവര്ത്തകരാണ്. കൂടാതെ ഐടി അറ്റ്‌ ്സ്കൂള് മലയാളം വിക്കിപീഡിയ സിഡി, ഈ വര്ഷം തന്നെ അധ്യാപകരുടെ വിഭവ സിഡിയിലുള്പ്പെടുത്തി. 60,000 ത്തോളം സ്കൂള് അധ്യാപകര്ക്ക് ഇത് ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട് .


മലയാളം വിക്കീപിഡിയക്കു പുറമെ വിക്കി ഗ്രന്ഥശാല, വിക്കിപാഠശാല, വിക്കിചൊല്ലുകളും ഇതിലുള്പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തില് പോളണ്ടില് നടന്ന അന്താരാഷ്ട്ര വിക്കീമാനിയ സമ്മേളനത്തിലും മലയാളം വിക്കീപിഡിയയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിക്കാന് രണ്ടുപേര്ക്ക് അവസരം ലഭിച്ചതും മലയാളം വിക്കീപിഡിയയുടെ നാഴികകല്ലുകളിലൊന്നാണ് .

അതെ സമയം വിക്കീപീഡിയയില് ലേഖനങ്ങള് വര്ദ്ദിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില് പഠനശിബിരങ്ങള് സംഘടിപ്പിച്ചുവരികയാണിപ്പോള് . ഇതിന്റെ ഭാഗമായി മലയാളം വിക്കീപിഡിയ പഠനശിബിരം കോഴിക്കോട് ദേവഗിരി കോളേജില് നടക്കുന്നു. നേരത്തെ എറണാംകുളത്തും, മധുരയിലും വിക്കീപിഡിയ പഠനശിബിരങ്ങള് സംഘടിപ്പിച്ചിരുന്നു. ദേവഗിരി കോളേജില് നാളെ നടക്കുന്ന വിക്കീപിഡിയ പഠന ശിബിരത്തില് നിരവധിപേരെ പങ്കെടുപ്പിക്കാന് ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് ഇമെയിലയച്ചും, ബ്ലോഗുകള് തയ്യാറാക്കിയും, കത്തുകളയച്ചും അറിവിന്റെ പങ്കുവെക്കലിന് പുതിയ ദിശാബോധം നല്കുകയാണ് ഈ പ്രവര്ത്തകര്.